പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് പാമ്പിനെ വാങ്ങിയത്; തന്റെ മോളാണ് ഇതിനെല്ലാം അനുഭവിക്കേണ്ടിവരുന്നതെന്ന് വിളിച്ചു പറഞ്ഞ് ശരിവയ്ക്കുന്നത് സൂരജ് പാമ്പിനെ വാങ്ങിയെന്ന വസ്തുത: മാപ്പുസാക്ഷിയാകാൻ കല്ലുവാതുക്കൽ സുരേഷിന് പൂർണ്ണ സമ്മതം; അഞ്ചലിലെ ഉത്രകൊലക്കേസിൽ പാമ്പു പിടിത്തക്കാരൻ കോടതിയിൽ എല്ലാം തുറന്നു പറയും; മാപ്പു സാക്ഷിയാകാൻ കോടതിയുടെ അനുമതി തേടി സുരേഷിന്റെ ഹർജി; അഞ്ചലിലെ ക്രൂരനെ കുടുക്കാൻ വജ്രായുധം കിട്ടിയെന്ന വിലയിരുത്തലിൽ പൊലീസ്
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: ഉത്രാ കൊലക്കേസിൽ പാമ്പു പിടിത്തക്കാരൻ സുരേഷ് മാപ്പു സാക്ഷിയാകും. ഇതോടെ സൂരേഷിനെ കൊലപാതക കേസിൽ നിന്നും ഒഴിവാകും. കേസ് തെളിയിക്കാൻ ശക്തനായ സാക്ഷിയെ വേണമെന്നുള്ളതു കൊണ്ടാണ് ഈ നീക്കം. നേരത്തെ പരസ്യമായി തന്നെ പാമ്പ് കൊടുത്തത് താനാണെന്ന് സുരേഷ് വിളിച്ചു പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സുരേഷിനെ മാപ്പു സാക്ഷിയാക്കാനുള്ള സാധ്യത തേടിയത്. കേസിൽ കുടുങ്ങുമെന്നായപ്പോൾ എല്ലാം കോടതിയിൽ പറയാൻ സുരേഷ് സമ്മതിക്കുകയും ചെയ്തു. നിയമ വശങ്ങൾ എല്ലാം ആലോചിച്ചാണ് സുരേഷിനെ മാപ്പു സാക്ഷിയാക്കുന്നത്. സുരേഷിനെതിരെ വനം വകുപ്പിന്റെ കേസുകൾ തുടരുകയും ചെയ്യും.
കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ പാമ്പു പിടിത്തക്കാരൻ സുരേഷ് മാപ്പു സാക്ഷിയായാൽ അത് കേസിന് കൂടുതൽ കരുത്ത് നൽകും. സൂരജിന് അർഹിക്കുന്ന ശിക്ഷ നൽകാൻ ഇതിലൂടെ കഴിയും. കോടതിയിൽ ഹാജരാക്കി പുറത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് പാമ്പുപിടിത്തക്കാരനായ സുരേഷ് പൊട്ടിക്കരഞ്ഞ് കൊണ്ട് മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചത്. താൻ നിരപരാധിയാണെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സുരേഷ് അലറിക്കരഞ്ഞ് കൊണ്ട് പറഞ്ഞു. തന്നെ കള്ളക്കേസിൽ കുടുക്കുകയാണ്. ഗൂഢാലോചനയിലോ കൊലപാതകത്തിലോ ഒരു പങ്കുമില്ല. എന്തിനാണ് കേസിൽ കുടുക്കിയതെന്ന് അറിയില്ല. പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് പാമ്പിനെ വാങ്ങിയത്. കള്ളക്കേസിൽ കുടുക്കുന്നവരോട് ദൈവം പോലും പൊറുക്കില്ല. തനിക്ക് 18 വയസ്സുള്ള ഒരു മകളുണ്ട്. തന്റെ മോളാണ് ഇതിനെല്ലാം അനുഭവിക്കേണ്ടിവരുന്നത്. ദൈവത്തിന്റെ കോടതിയിൽ തനിക്ക് മാപ്പ് തരുമെന്നും സുരേഷ് കരഞ്ഞുകൊണ്ട് പറഞ്ഞു. ഇതിനിടെ സൂരജിന് പാമ്പ് കൊടുത്ത കാര്യം സുരേഷിന്റെ കുടുംബവും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ഒന്നും തങ്ങൾക്ക് അറിയില്ലെന്ന് സുരേഷിന്റെ കുടുംബവും പറയുന്നു. ഈ സാഹചര്യത്തിലാണ് മാപ്പുസാക്ഷിയാക്കുന്നത്. പാമ്പിനെ പൈസയ്ക്ക് കൈമാറിയെന്നത് സുരേഷ് സമ്മതിച്ചിട്ടുണ്ട്. ഇങ്ങനെ പാമ്പിനെ വിൽക്കുന്നതും വന്യ ജീവി നിയമ പ്രകാരം തെറ്റാണ്. ഈ വകുപ്പിൽ ഫോറസ്റ്റ് സുരേഷിനെതിരെ കേസെടുത്തിട്ടുണ്ട്. ഇതിൽ പ്രതിയാവുകയും ചെയ്യും. എങ്കിലും ഉത്ര കൊലക്കേസിൽ നിന്ന് ഒഴിവായാൽ അത് വലിയൊരു ആശ്വാസമായി മാറുമെന്ന് സുരേഷിനും അറിയാം. അതുകൊണ്ടാണ് മാപ്പു സാക്ഷിയുടെ സാധ്യത തേടുന്നത്. മൂർഖൻ പാമ്പിനെകൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊല ചെയ്ത സൂരജിന് പാമ്പിനെ നൽകിയ പാരിപ്പള്ളി കുളത്തൂർക്കോണം കെ.എസ് ഭവനിൽ ചാവറുകാവ് സുരേഷ് മാപ്പു സാക്ഷിയായി കേസിന് പുതിയ ട്വിസ്റ്റ് നൽകുകയാണ്.
ഉത്രയെ കൊലപ്പെടുത്തിയ കേസിൽ മാപ്പുസാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടു സുരേഷ് ജയിൽ അധികൃതർ മുഖേന പുനലൂർ കോടതിയെ സമീപിച്ചിട്ടുണ്ട് കേസിൽ രണ്ടാം പ്രതിയായി മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണു സുരേഷ്. ഇയാളെ മാപ്പുസാക്ഷിയായി കോടതി പ്രഖ്യാപിച്ചാൽ അതു പ്രോസിക്യൂഷനു ബലം പകരും. ഉത്രയുടെ ഭർത്താവ് സൂരജാണു കേസിലെ ഒന്നാം പ്രതി. പാമ്പുകളെ വാങ്ങിയ വിവരം പൊലീസിനോടു പറയരുതെന്നു സൂരജ്, സുരേഷിനോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. അറസ്റ്റ് ഉറപ്പായ ഘട്ടത്തിലാണ് ആവശ്യം ഉന്നയിച്ചത്. തെളിവുകൾ സഹിതം മൊഴി പൊലീസിനു ലഭിച്ചു.
ഉത്രയെ കൊലപ്പെടുത്താനായി 2 പാമ്പുകളെയാണു സൂരജ് സുരേഷിൽനിന്നു വാങ്ങിയത്. അണലിയെ വാങ്ങി ഉത്രയെ കടിപ്പിച്ചെങ്കിലും മരണം സംഭവിച്ചില്ല. പിന്നീടാണു മൂർഖനെ വാങ്ങി കടിപ്പിച്ച് കൊലപ്പെടുത്തുന്നത്. 15000 രൂപയ്ക്കാണു പാമ്പുകളെ വാങ്ങിയത്. വീട്ടിലെ മത്സ്യകൃഷിക്ക് എലിശല്യം ഉണ്ടെന്നു പറഞ്ഞാണ് അണലിയെ വാങ്ങിയത്. അണലിയുടെ കുഞ്ഞുങ്ങളെ മൂർഖൻ വിഴുങ്ങുന്ന ദൃശ്യം പകർത്തി യുട്യൂബിൽ പോസ്റ്റ് ചെയ്യാനാണു മൂർഖനെ വാങ്ങുന്നതെന്നാണ് സൂരജ് പറഞ്ഞതെന്നു സുരേഷിന്റെ മൊഴിയിലുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സുരേഷ് ആദ്യം അണലിയെ സൂരജിന് കൈമാറുന്നത്. സൂരജിന്റെ വീട്ടിൽ വച്ചായിരുന്നു ഇടപാട്. പിന്നീട് ഉഗ്ര വിഷമുള്ള കരിമൂർഖനെ ഏനാത്തിന് സമീപം റോഡിൽ വച്ചാണ് നൽകിയത്. കുപ്പിയിൽ അടച്ച മൂർഖനെ അടൂർ പറക്കോട്ടെ വീട്ടിലേക്ക് കൊണ്ടു പോകുകയും പിന്നീട് അഞ്ചലിലെ ഉത്രയുടെ വീട്ടിലെത്തിക്കുകയുമായിരുന്നു. രാത്രിയിൽ ഉത്ര ഉറങ്ങുന്നതു വരെ കാത്തിരുന്ന സൂരജ് പാമ്പിനെ ഉത്രയുടെ ശരീരത്തിലേക്ക് കുടഞ്ഞിട്ട് കടിപ്പിച്ചു. ഇങ്ങനെയാണ് ഉത്ര മരണപ്പെട്ടത്. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു ചാവറുകാവ് സുരേഷുമായുള്ള ബന്ധം കണ്ടെത്തുന്നത്. രണ്ട് മാസത്തിനിടെ മുപ്പതിലേറെ തവണയാണ് സൂരജ് സുരേഷിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നത്. സുരേഷിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ പാമ്പിനെ സൂരജ് വാങ്ങിയ കാര്യം പൊലീസിന് മുന്നിൽ തുറന്ന് പറഞ്ഞു. ഇതോടെ അതുവരെ പൊലീസിന് മുന്നിൽ പിടിച്ചു നിന്നിരുന്ന സൂരജ് സത്യം തുറന്നു പറയുകയായിരുന്നു.
അതുകൊണ്ട് തന്നെ കേസിൽ സുരേഷിന്റെ മൊഴി അതിനിർണ്ണായകമാണ്. സുരേഷ് അടുത്തിടെയാണ് പാമ്പുപിടുത്തവുമായി രംഗത്ത് ഇറങ്ങിയത്. ബസുകളും പശു, ആട് എന്നിവയുടെ ഫാമും ഇയാൾക്ക് സ്വന്തമായുണ്ട്. പ്രശസ്തിയും പണവും ആഗ്രഹിച്ചാണ് പാമ്പു പിടുത്ത രംഗത്തേക്ക് എത്തിയതെന്ന് ഇയാളുടെ അടുത്ത സുഹൃത്തുക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു. എവിടെയെങ്കിലും പാമ്പിനെ കണ്ടു എന്നറിഞ്ഞാൽ ഉടൻ അവിടെ പാഞ്ഞെത്തും. പാമ്പിനെ പിടികൂടിയ ശേഷം ക്യാമറക്ക് മുന്നിൽ വലിയ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. വല്ലാതെ വേദനിപ്പിച്ചാണ് പാമ്പിനെ ഇയാൾ പിടികൂടുന്നത്. വാവ സുരേഷിനെ പോലെയുള്ള വിദഗ്ദ്ധരായ പാമ്പു പിടുത്തക്കാർ പാമ്പിന് വേദനയുണ്ടാക്കാതെ സൂക്ഷമമായാണ് പിടികൂടുന്നത്. തല ഭാഗത്താണ് ഇവർ പിടിക്കുന്നത്. ഈ പിടുത്തം മുറുകിയാൽ പാമ്പിന് പരിക്ക് ഏൽക്കുകയും ഭക്ഷണം കഴിക്കാൻ കഴിയാതെയാകുകയും ചെയ്യും. പിന്നീട് ഇവ ചത്തു പോകുകയാണ് പതിവ്. തല ഭാഗത്ത് ചവിട്ടി പിടിച്ചാണ് പാമ്പിനെ സുരേഷ് പിടികൂടുന്നത്. ഇത് പാമ്പിന് ആന്തരികമായ പരിക്ക് ഏൽക്കാൻ കാരണമാകും.
പിടികൂടിയ ശേഷം ചാവറുകാവ് ക്ഷേത്രത്തിന്റെയും അർത്തുങ്കൽ പള്ളിയുടെയുമൊക്കെ സഹായമുള്ളതു കൊണ്ടാണ് പിടികൂടാൻ കഴിഞ്ഞത് എന്നൊക്കെ കാണികളെ നോക്കി തട്ടിവിടും. ഈ ദൃശ്യങ്ങളൊക്കെ ഇയാളുടെ തന്നെ യൂട്യൂബ് ചാനലിൽ പ്രദർശിപ്പിക്കുകയും ചെയ്യും. ഏതാനം ദിവസങ്ങൾക്ക് മുൻപ് കൊല്ലം ഫോറസ്റ്റ് ഓഫീസിൽ എത്തി തന്നെയും പാമ്പിനെ പിടികൂടാൻ വിളിക്കണമെന്ന് ആവിശ്യപ്പെടുകയുണ്ടായി. രാജ വെമ്പാലയെ പിടിക്കുക എന്നത് തന്റെ ഒരു ആഗ്രഹമാണെന്നും അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് ഇയാൾ പറഞ്ഞിരുന്നു. കേസിൽ കുറ്റപത്രം തയാറാക്കൽ പുരോഗമിക്കുകയാണെന്നും അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും കൊല്ലം റൂറൽ എസ്പി ഹരിശങ്കർ അറിയിച്ചു. അഡീഷനൽ എസ്പി എസ്.മധുസൂദനൻ, ഡിവൈഎസ്പി എ.അശോകൻ എന്നിവരുടെ നേതൃത്വത്തിലാണു നടപടികൾ. വനംവകുപ്പിന്റെ കേസുകളിൽ സൂരജിനെയും സുരേഷിനെയും 8 മുതൽ 3 ദിവസത്തേക്കു വീണ്ടും കസ്റ്റഡിയിൽ വാങ്ങാനും നടപടി തുടങ്ങി.
മാവേലിക്കര ജയിലിലെത്തി മുൻകൂർ അറസ്റ്റ് രേഖപ്പെടുത്തി. കുറ്റസമ്മതം നടത്താൻ തയാറുള്ള പ്രതികൾക്കാണു മാപ്പുസാക്ഷിയാക്കാൻ കോടതിയെ സമീപിക്കാൻ അവസരമുള്ളത്. കേസുകളിൽ ഗുരുതര പങ്കാളിത്തമില്ലാത്തവർക്കാണിത്. മാപ്പുസാക്ഷിയായാൽ ശിക്ഷയിൽനിന്ന് ഒഴിവായേക്കും. മുഖ്യപ്രതികളുടെ പങ്കാളിത്തം വെളിപ്പെടുത്താൻ അവസരം ലഭിക്കും. കേസ് വിവരങ്ങൾ പരിഗണിച്ചു കോടതിയാണു മാപ്പുസാക്ഷിയായി പ്രഖ്യാപിക്കേണ്ടത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്