Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെവിയിൽ മരുന്നൊഴിച്ച് കാത്തിരുത്തിയത് രോഗികളെല്ലാം പോകുന്നതു വരെ; തനിച്ചെത്തിയതാണെന്ന് കരുതിയ യുവതിയെ റൂമിനുള്ളിൽ വച്ച് കടന്നു പിടിച്ചു; നിലവിളിച്ചു കൊണ്ട് പുറത്തേക്കോടിയ യുവതി ഭർത്താവിനോട് വിവരം പറഞ്ഞതോടെ സംഘർഷം; സംഘപരിവാറുകാരനെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് ഡിവൈഎഫ്ഐ പ്രതിഷേധം; അറസ്റ്റിലായ ശ്രീകണ്ഠാപുരം മെഡിക്കൽ സെന്ററിലെ ഡോക്ടർ പ്രശാന്ത് ക്രിമിനൽ കേസുകളിലെ പ്രതി

ചെവിയിൽ മരുന്നൊഴിച്ച് കാത്തിരുത്തിയത് രോഗികളെല്ലാം പോകുന്നതു വരെ; തനിച്ചെത്തിയതാണെന്ന് കരുതിയ യുവതിയെ റൂമിനുള്ളിൽ വച്ച്  കടന്നു പിടിച്ചു; നിലവിളിച്ചു കൊണ്ട് പുറത്തേക്കോടിയ യുവതി ഭർത്താവിനോട് വിവരം പറഞ്ഞതോടെ സംഘർഷം; സംഘപരിവാറുകാരനെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് ഡിവൈഎഫ്ഐ പ്രതിഷേധം; അറസ്റ്റിലായ ശ്രീകണ്ഠാപുരം മെഡിക്കൽ സെന്ററിലെ ഡോക്ടർ പ്രശാന്ത് ക്രിമിനൽ കേസുകളിലെ പ്രതി

ആർ പീയൂഷ്

കണ്ണൂർ: ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ കടന്ന് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകണ്ഠാപുരത്തെ ശ്രീകണ്ഠാപുരം മെഡിക്കൽ സെന്ററിലെ ഡോക്ടർ പ്രശാന്ത് നായിക്കിനെയാണ് മലപ്പട്ടം സ്വദേശിയായ 23 കാരിയുടെ പരാതിൽ ശ്രീകണ്ഠാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് മലപ്പട്ടം സ്വദേശിനിയായ യുവതി ചെവി വേദനയുമായി ക്ലിനിക്കിലെത്തിയത്. രാവിലെ 11 മണിയോടെ എത്തിയ യുവതിയെ ചെവിയിൽ മരുന്നൊഴിച്ചതിന് ശേഷം ഡോക്ടർ കാത്തിരിക്കാൻ ആവിശ്യപ്പെട്ടു. രോഗികളെല്ലാം പോയതിന് ശേഷമാണ് യുവതിയെ ഡോക്ടർ റൂമിലേക്ക് വിളിച്ചത്. ചെവി പരിശോധിക്കുന്നതിനിടയിൽ അറ്റൻഡറായ ജീവനക്കാരി പുറത്തേക്ക് പോയപ്പോൾ യുവതിയുടെ ശരീരഭാഗങ്ങളിൽ അമർത്തുകയായിരുന്നു. പരിശോധനയുടെ ഭാഗമാണെന്ന് കരുതിയ യുവതി ആദ്യം പ്രതികരിച്ചില്ല. എന്നാൽ മറ്റൊരു രീതിയിലേക്ക് പോകുന്നു എന്ന് കണ്ടതോടെ നിലവിളിച്ചു കൊണ്ട് ഡോക്ടറെ തട്ടിമാറ്റി പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു.

ബഹളം വച്ച് ഇറങ്ങിയോടി യുവതി പുറത്തുണ്ടായിരുന്ന ഭർത്താവിനോട് വിവരം പറഞ്ഞു.ചോദ്യം ചെയ്യാൻ എത്തിയ ഭർത്താവിനെ ഡോക്ടർ കയ്യേറ്റം ചെയ്തുവെന്നും യുവതി പറഞ്ഞു. ഇതേ തുടർന്ന് ക്ലിനിക്കിൽ ചെറിയ രീതിയിൽ സംഘർഷമുണ്ടായി. പിന്നീട് ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷനിൽ പരാതിനൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഡോക്ടർക്കെതിരെ കേസെടുത്തു. ഇതോടെ ഇയാൾ ഒളിവിൽ പോയി. എന്നാൽ സംഭവത്തിൽ പൊലീസ് ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയതോടെയാണ് പൊലീസ് ഇയാളെ വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്തത്.

13 കൊല്ലം മുമ്പ് ബംഗളൂരുവിൽ നിന്നും കേരളത്തിലെത്തിയ പ്രശാന്ത് നായിക് പയ്യാവൂർ കോഴിത്തുറ, ചുണ്ടപ്പറമ്പ്, കുറുമാത്തൂർ എന്നിവിടങ്ങളിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. ഒരു സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കടന്നതിന് പയ്യാവൂരടക്കം കണ്ണൂരിലെ വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നാലു ക്രിമിനൽ കേസുകൾ നേരത്തെ ഉണ്ടായിരുന്നു. ഇതിനിടെയാണ് പരിശോധനക്കായി ക്ലിനിക്കിലെത്തിയ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്. സജീവ ആർഎസ്എസ് പ്രവർത്തകനായ ഇയാൾ ഉന്നതരുമായി ബന്ധം ഉപയോഗിച്ച് പല കേസുകളിൽ നിന്നും രക്ഷപ്പെടുകയാണ് ചെയ്തതെന്ന് ഡിവൈഎഫ്ഐ ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മറ്റി ആരോപിച്ചു.

അതേസമയം തെറ്റുചെയ്തിട്ടില്ലെന്നും പരിശോധനയ്ക്കിടെ യുവതിയുടെ ശരീരഭാഗങ്ങളിൽ കൈ അറിയാതെ തട്ടിയതാണെന്നും ഡോക്ടർ പ്രശാന്ത് നായിക് പറഞ്ഞു. യുവതിയും ഭർത്താവും ആശുപത്രിയിൽ ബഹളമുണ്ടാക്കിയെന്നും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് എസ്‌പിക്ക് പരാതി നൽകുമെന്നും ഇയാൾ പ്രതികരിച്ചു. എന്നാൽ യുവതി നിലവിളിച്ച് പുറത്തേക്കോടുന്നതു കണ്ട ദൃക്സാക്ഷികളുടെ അടക്കം മൊഴി ശേഖരിച്ചതിന് ശേഷമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP