ആബേലച്ചന് കൊടുത്ത പാലിൽ കലർത്തിയത് സയനൈഡായിരുന്നു; തൊടുപുഴ ആശുപത്രിയിൽ ടിവിയും കണ്ടുകൊണ്ടിരിക്കുമ്പോൾ കലാഭവനിലെ ശിങ്കിടി പയ്യനാണ് പാൽ കൊണ്ടുകൊടുത്തത്; ഏർപ്പാട് ചെയ്തത് റെക്കോഡിസ്റ്റ് സോബി ജോർജും; കലാഭവൻ സാരഥിയുടെ 16 വർഷം മുമ്പുള്ള മരണത്തിന് പിന്നിൽ സോബിയെന്ന് അച്ചന്റെ സഹോദരൻ ജോൺ പി.മാത്യു; ആബേലച്ചൻ തന്റെ വളർത്തച്ഛൻ ആണെന്നും അദ്ദേഹത്തെ തൊട്ടാൽ തനിക്ക് വേദനിക്കുമെന്നും നഷ്ടപരിഹാരത്തിന് കേസ് കൊടുത്തെന്നും സോബി മറുനാടനോട്
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം:കൊച്ചിൻ കലാഭവന്റെ സാരഥിയായിരുന്ന ആബേലച്ചനെ സയനൈഡ് നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്ന സഹോദരൻ ജോൺ.പി.മാത്യുവിന്റെ തുറന്നടിക്കൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കലാഭവന്റെ നിയന്ത്രണം തട്ടിയെടുക്കാൻ റെക്കോഡിസ്റ്റായിരുന്ന കോതമംഗലം നെല്ലിമറ്റം സ്വദേശി സോബി ജോർജ്ജ് ആബേലച്ചനെ സയനൈഡ്് നൽകി കൊലപ്പെടുത്തുകയായിരുന്നെന്ന് തനിക്ക് വിവരം ലഭിച്ചു എന്നാണ് ജോൺ പി മാത്യ ഇന്നലെ യൂട്യൂബറായ സൂരജ് പാലാക്കാരനോട് വെളിപ്പെടുത്തിയത്. സംഭവം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി.
ഒരുപാട് കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും സിനിമാലോകത്തേക്ക് കൈപിടിച്ചുകയറ്റുകയും ചെയ്ത് കലാകാരനാണ് ആബേലച്ചൻ. ജയറാമും സൈനുദീനും, സിദ്ദിഖും ലാലും അടക്കമുള്ളവർ ആ കളരിയിൽ നിന്ന് പഠിച്ചിറങ്ങിയവരാണ്. 'ഈശ്വരനെ തേടി അലഞ്ഞു, പരിശുദ്ധാത്മാവേ..അങ്ങനെ നിരവധി ഗാനങ്ങൾ എഴുതി മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ച രചയിതാവ് കൂടിയാണ് ആബേലച്ചൻ. ആബേലച്ചന്റെ മരണം സ്വാഭാവികമെന്നാണ് കരുതി പോരുന്നത്. എന്നാൽ സഹോദരൻ ജോൺ.പി.മാത്യു ഇപ്പോൾ പുതിയ വിവാദത്തിന് വഴിമരുന്നിട്ടിരിക്കുന്നു.
ആബേലച്ചന്റെ മരണത്തിന് 16 വർഷത്തിന് ശേഷം 84കാരനായ മുൻ അദ്ധ്യാപകൻ ജോൺ.പി.മാത്യു തുറന്നടിക്കുന്നത് ഇങ്ങനെ:
'ടിവിയിൽ കാണുന്നത് അച്ചൻ മരണമടഞ്ഞെന്നാണ്. സാധാരണ 80 വയസിന് മുകളിലുള്ള ആൾ മരിക്കുമ്പോൾ നമ്മൾ വേറൊന്നും ചിന്തിക്കാറില്ല. പോസ്റ്റ്മോർട്ടമോ ഒന്നും ചെയ്യില്ല. തൊടുപുഴയിൽ വച്ചാണ് ആബേലച്ചൻ മരണമടഞ്ഞത്. പക്ഷേ പിന്നീടാണ് ആബേലച്ചന്റെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉയർന്നത്. പിന്നീട് ഒരിക്കൽ ഞാൻ കലാഭവനിൽ പോയി.. അച്ചന്റെ ജീവചരിത്രം എഴുതുന്നതുമായി ബന്ധപ്പെട്ടാണ് പോയത്. അപ്പോഴാണ് കുറിയന്തേടത്ത് അച്ചൻ പറഞ്ഞത് ആബേലച്ചന്റെ മരണം ശരിയായ രീതിയിൽ ആയിരുന്നില്ല. ഒരു കൊലപാതകത്തിന്റെ രീതിയായിരുന്നുവെന്ന്. അപ്പോ..ഞാൻ ചോദിച്ചു ഇത്രയും കാലമായി നിങ്ങളെന്താണ് അന്വേഷിക്കാതിരുന്നത് എന്ന്
ഇതിന്റെ പ്രധാന ആള് റെക്കോഡിസ്റ്റ് സോബിയാണ്. സോബിക്ക് അച്ചൻ മരിച്ചാൽ ആ സ്ഥാനത്ത് കയറാം എന്നുള്ളത് കണക്കുകൂട്ടിയാണ് സോബി അച്ചന്റെ പിന്നാലെ നടന്നത്. ആബേലച്ചനെ ഇല്ലായ്മ ചെയ്യാൻ സോബി ശ്രമിച്ചു. സോബി ആബേലച്ചനെയും കൊണ്ട് ചികിത്സിക്കാൻ പോയി തൊടുപുഴ ചരകാസ് ആയുർവേദ ആശുപത്രിയിൽ. വീട്ടിൽ ഡോക്ടർമാർ അടക്കം ഉണ്ടായിട്ടും ആരെയും അറിയിക്കാതെ ആണ് കൊണ്ടുപോയത്. മുട്ടിന് വേദനയ്ക്ക് തിരുമ്മാനാണ് പോയത്. തിരുമ്മൊക്കെ കഴിഞ്ഞ് സുഖമായി ടിവിയും കണ്ടിരിക്കുമ്പോൾ, കലാഭവനിലെ ശിങ്കിടിയായ പയ്യൻ കൊണ്ടുവന്നത് പാല് കൊടുക്കുന്നു. അതിന് മുമ്പ് സോബിൻ പയ്യനെ ചട്ടം കെട്ടിയിരുന്നു. നീ ഇതുകൊണ്ട് കൊടുക്കണം..എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഞാൻ ഇവിടെ സമീപത്തുണ്ട്. ഒരുജീപ്പിലോ കാറിലോ എങ്ങാണ്ട് സോബി ആ പരിസരത്തുണ്ട്.
പാല് കൊടുക്കാൻ പയ്യൻ ചെന്നു. അപ്പോൾ അച്ചൻ ചോദിച്ചു..നിനക്ക് മരിക്കാൻ പേടിയുണ്ടോ? അവൻ പറഞ്ഞു..ഉണ്ട്. അപ്പോൾ അച്ചൻ...എനിക്ക് പേടിയില്ല എന്നുപറഞ്ഞു. നിന്നെ ഞാൻ ഒരുകാര്യം കാണിക്കാം എന്ന് പറഞ്ഞിട്ട് പാല് കുടിച്ചിട്ട് പെട്ടെന്ന് ഛർദ്ദിച്ചു. ്അതോടെ അച്ചൻ കട്ടിലിലേക്ക് വീണു. വിവരം സോബിയെ അറിയിച്ചു കാണണം. പാലിൽ കലർത്തിയത് സയനൈഡായിരുന്നു. '
സോബി ജോർജിന്റെ പ്രതികരണം മറുനാടനോട്:
'ആബേലച്ചൻ എന്റെ വളർത്തച്ഛൻ ആണ്. അദ്ദേഹത്തെ തൊട്ടാൽ എനിക്ക് വേദനിക്കും എന്നുമനസ്സിലാക്കിയവരാണ് ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിലുള്ളത് .വയലിനിസ്റ്റ് ബാലഭാസ്ക്റിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസ്സ് നടപടികളിൽ നിന്നും പിൻവാങ്ങണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേലിൽ ജോലി ചെയ്യുന്ന കോതമംഗലം സ്വദേശിനി സമീപിച്ചിരുന്നു. ഇവരുടെ ഇടപെടൽ ഇക്കാര്യത്തിലും ഉണ്ടെന്ന് സംശയിക്കുന്നു. അപവാദ പ്രചരണം നടത്തിയവർക്കെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.
അച്ചൻ മരി്ക്കുന്നത് തൊടുപുഴയിലെ ചരകാസ് ആശുപത്രിയിൽ വച്ചാണ്. 2001 ഒക്ടോബർ 27-ന് വൈകിട്ട് 6 നും 7നും ഇടയിൽ ആശുപത്രിയിൽ നിന്നും വിളിയെത്തി. ഈ സമയം കേരളത്തിലെ അറിയപ്പെടുന്ന സംഗീതജ്ഞന്റെ അയ്യപ്പഭക്തിഗാനത്തിന്റെ റിക്കോർഡിങ് സ്റ്റുഡിയോയിൽ നടക്കുന്നുണ്ടായിരുന്നു. ഇവിടെ നിന്നുമാണ് ഏതാനും പേർക്കൊപ്പം തൊടുപുഴയിലെ ആശുപത്രിയിൽ എത്തുന്നത്.
റിട്ടേർഡ് ഡി എം ഒ ആണ് ചരകാസ് ആശുപത്രി നടത്തുന്നത്.അദ്ദേഹത്തിന്റെ മടിയിലേയ്ക്കാണ് ആബേലച്ചൻ മരിച്ചുവീഴുന്നത്.ആ ആശുപത്രിയും ചികത്സിച്ച ഡോക്ടറും നേഴ്സുമെല്ലാം ഇന്ന് ജീവനോടെയുണ്ട്. അവർക്കെല്ലാം യഥാർത്ഥ വസ്തുത അറിയാം.
സഹോദരൻ എന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുള്ള ജോൺ പി മാത്യു അച്ഛൻ ജീവിച്ചിരുന്നപ്പോൾ ഒരിക്കൽ പോലും കലാഭവനിൽ എത്തിയതായി അറിയില്ല. അച്ചൻ എങ്ങനെയാണ് കഴിയുന്നതെന്നറിയാൻ ബന്ധുക്കളിൽ ആരും തന്നെ കലാഭവലനിൽ എത്തിയിരുന്നതായി അറിയില്ല.
ഇങ്ങനെ ഒരു വിവരം അറിയാമായിരുന്നിട്ടും ജോൺ പി മാത്യു എന്തുകൊണ്ട് ഇതുവരെ വെളിപ്പെടുത്തിയില്ല?.എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇങ്ങനെ ഒരു ആരോണം ഉന്നയിക്കുന്നത് .ഒരു സി എം ഐ വൈദീകനാണ് കൊലപാതകം നടന്ന കാര്യം പറഞ്ഞതെന്നാണ് അച്ഛന്റെ സഹോദരൻ എന്നുപറയുന്ന ആൾ വെളിപ്പെടുത്തിയിരിക്കുന്നത്.
സഭയിലെ സ്വാഭാവ ദൂഷ്യത്തിന് പേരുകേട്ട ഒരു വൈദികനായിരിക്കാം ഇത്തരത്തിൽ ഒരു വിവരം പുറത്തുവിട്ടതെന്നാണ് അനുമാനിക്കുന്നത്. സഭയിലെ വിത്തുമൂരിയെന്നാണ് ഇദ്ദേഹത്തെ അറിയാവുന്നവർ പറയുന്നത്.കുപ്പായമിട്ടല്ല മുന്നിലെത്തുന്നതെങ്കിൽ ഒരു പക്ഷ ഞാൻ തന്നെ അയാളെ കൈകാര്യം ചെയ്യുമായിരുന്നു. അത്രയ്ക്ക് വേദനിപ്പിക്കുന്ന കാര്യമാണ് പുറത്തുവന്നിട്ടുള്ളത്.
ബാലഭാസ്കറിന്റെ മരണം സംമ്പന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെ ഇസ്രയേലിൽ ജോലി ചെയ്യുന്ന കോതമംഗലം സ്വദേശിനി പറഞ്ഞുവിട്ടവർ കാണാനെത്തിയിരുന്നു.കേസ്സിലെ സജീവ ഇടപെടൽ ഒഴിവാക്കാൻ ഇവർ വൻതുക ഓഫർ ചെയ്തു.എന്നാൽ ഞാൻ ഇതിന് വഴങ്ങിയില്ല.ഇതിന്റെ വൈരാഗ്യം അവർക്കുണ്ട്. എന്നെ എങ്ങിനെയും നശിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം.
ഇത്തരത്തിലുള്ള ആരോപണങ്ങളും പ്രചാരണങ്ങളും കൊണ്ട് തളർത്താനുള്ള നീക്കം വിജയിക്കില്ല. വിസതട്ടിപ്പ് കേസുകളുടെ കാര്യം എടുത്തിട്ട് ഇകഴ്ത്താൻ പലഭാഗത്തുനിന്നും ശ്രമം നടക്കുന്നുണ്ട്്. ഇതുസംബന്ധിച്ചുള്ള കേസ്സുകൾ കോടതികൾ മുഖേന പരിഹരിച്ചുവരികയാണ് .വ്യാജപ്രചാരണം നടത്തിയവർക്കെതിരെ ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.ആവശ്യമില്ലാത്ത കമന്റുകൾ എഴുതി പ്രതികരിച്ചവരെയും യാതൊരുതെളിവുമില്ലാത്ത ആരോപണം ഷെയർ ചെയ്തവരെയും കേസ്സിൽ പ്രതിചേർത്തിട്ടുണ്ട്. സോബി ജോർജ്ജ് മറുനാടനോട് പറഞ്ഞു
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍