ഇനി വണ്ടിയുമായി വഴിയിൽ ഇറങ്ങാൻ പേടിക്കണം! ലേണേഴ്സ് ടെസ്റ്റ് അപേക്ഷകർക്ക് വീട്ടിലിരുന്ന് ഓൺലൈനായി എഴുതാം; കമ്പ്യൂട്ടറിലോ മൊബൈലിലോ ആവാം; തോറ്റുപോകുമെന്ന് പേടിയുണ്ടെങ്കിൽ ഡ്രൈവിങ് സ്കൂളുകൾക്ക് അപേക്ഷകന്റെ പേരിൽ പരീക്ഷ എഴുതാനും പഴുത്; ടെസ്റ്റ് എഴുതുന്നത് ഡ്രൈവിങ് സ്കൂളുകളോ അപേക്ഷകനോ എന്നറിയാൻ വകുപ്പില്ല; കോവിഡിന്റെ മറവിലെ ഉത്തരവ് ഡ്രൈവിങ് സ്കൂളുകളുടെ സമ്മർദ്ദത്തെ തുടർന്നെന്ന് സൂചന; ലൈസൻസിങ് മാഫിയക്ക് ചാകരക്കോളായി ഗതാഗതവകുപ്പ് തീരുമാനം
എം മനോജ് കുമാർ
\തിരുവനന്തപുരം: കോവിഡിന്റെ മറവിൽ ലേണേഴ്സ് ടെസ്റ്റ് പ്രഹസനമാക്കാൻ മോട്ടോർ വാഹനവകുപ്പിന്റെ നീക്കം. ലേണേഴ്സ് ടെസ്റ്റ് ഓൺലൈൻ ആക്കി നടത്താനാണ് തീരുമാനം. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ സാമീപ്യത്തിൽ നടത്തുന്ന ലേണേഴ്സ് ടെസ്റ്റ് ആണ് ഇപ്പോൾ പ്രഹസനമാക്കി മാറ്റുന്നത്. ഡ്രൈവിങ് ലൈസൻസിന്റെ ഭാഗമായി നടത്തുന്ന ലേണേഴ്സ് ടെസ്റ്റ് അപേക്ഷകർക്ക് സ്വന്തം വീട്ടിലിരുന്നു എഴുതാനുള്ള അനുവാദം നൽകുക എന്ന വിചിത്ര ഉത്തരവാണ് വകുപ്പ് ഇറക്കാൻ പോകുന്നത്. ഇത് സംബന്ധമായ ഉത്തരവ് ഇന്നു തന്നെ ഇറങ്ങിയേക്കും.
ഡ്രൈവിങ് സ്കൂളുകളുടെ സമ്മർദ്ദത്തിനു വഴങ്ങിയാണ് ഈ തീരുമാനം എന്നാണ് ലഭിക്കുന്ന സൂചന. ഡ്രൈവിങ് ടെസ്റ്റ് സമ്പ്രദായത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന തീരുമാനം എന്നാണ് ഈ നീക്കം വിശേഷിപ്പിക്കപ്പെടുന്നത്. എസ്എസ്എൽസി പരീക്ഷ സ്വന്തം വീട്ടിലിരുന്നു എഴുതാൻ അനുവദിക്കുന്നതിന് തുല്യമായ അവസ്ഥയാണ് ഇത്. ഡ്രൈവിങ് സ്കൂളുകൾക്ക് ചാകരക്കോളാണ് ഉത്തരവ് എന്നാണ് വകുപ്പിലുള്ളവർ തന്നെ വിരൽ ചൂണ്ടുന്നത്.
ലേണേഴ്സ് ടെസ്റ്റ് ഓൺലൈൻ ആയി അറ്റൻഡ് ചെയ്യാൻ അനുവദിക്കുന്ന തീരുമാനം വന്നാൽ ലേണേഴ്സ് ടെസ്റ്റിന്റെ വിശ്വാസ്യത നഷ്ടമാകും. അപേക്ഷകർക്ക് തങ്ങളുടെ മൊബൈലിൽ വെച്ചോ കമ്പ്യൂട്ടർ വഴിയോ പരീക്ഷ എഴുതാം. അപേക്ഷകർക്ക് പരീക്ഷ എഴുതാൻ ബുദ്ധിമുട്ട് ആണെങ്കിൽ ഡ്രൈവിങ് സ്കൂളുകൾക്ക് അപേക്ഷകന്റെ പേരിൽ പരീക്ഷ എഴുതാനും കഴിയും. എഴുതാനും വായിക്കാനും അറിയാത്തവർ പോലും ഗതാഗതവകുപ്പിന്റെ ലേണേഴ്സ് ടെസ്റ്റ് പാസാകും. ഇതാണ് വിചിത്ര ഉത്തരവ് വഴി സംഭവിക്കാൻ പോകുന്നത്.
ഡ്രൈവിങ് ടെസ്റ്റിന്റെ ഭാഗമായി പ്രിലിമിനറി നിയമങ്ങൾ പോലും ഈ രീതിയിൽ പരീക്ഷ എഴുതുന്നവർ അറിയാത്ത അവസ്ഥയും വരും. ആരാണ് പരീക്ഷ എഴുതുന്നത് എന്ന് മനസിലാക്കാൻ കഴിയാത്ത അവസ്ഥയാണ് ഇത് വഴി വരുന്നത്. നിലവിലുള്ളത് ഇരുപത് ചോദ്യം ചോദിച്ചാൽ അതിൽ പന്ത്രണ്ട് എണ്ണം ശരിയായാൽ ടെസ്റ്റ് പാസാക്കുന്ന രീതിയാണ്. . ചോദ്യം ചോദിക്കുകയും ഉത്തരം പറയുകയും ഒക്കെ ചെയ്യുമ്പോൾ മോട്ടോർ വകുപ്പ് അധികൃതർ മുന്നിലുണ്ടാകും. ഇതിൽ ഒരു തരത്തിലുള്ള കൃത്രിമത്തിനും സാധ്യതയില്ല. ശരിക്ക് മനസിലാക്കി പോയാൽ മാത്രമേ ലേണേഴ്സ് ടെസ്റ്റ് പാസാകൂ. ടെസ്റ്റ് പരാജയപ്പെട്ടാൽ പിന്നീട് അവസരം നൽകും. ഈ രീതിയാണ് നിലവിലുള്ളത്. വലിയ ലേലം വിളി ഈ നീക്കത്തിന്റെ പിന്നിൽ നടന്നു എന്നാണ് സൂചന. ഇതുവരെ ലേണേഴ്സ് ടെസ്റ്റ് പാസാകാത്തവർ മുഴുവൻ ഈ ഉത്തരവിന്റെ മറവിൽ പാസാക്കപ്പെടും.
ഡ്രൈവിങ് ലൈസൻസിന്റെ വിശ്വാസ്യത ഉറപ്പിക്കുന്ന ടെസ്റ്റ് സമ്പ്രദായമായിരുന്നു ഇത്. ഇതിലാണ് കോവിഡിന്റെ മറവിൽ വകുപ്പ് വെള്ളം ചേർക്കുന്നത്. വാഹനാപകടങ്ങളുടെ തോത് വർദ്ധിപ്പിക്കാൻ ഉതകും വിധത്തിൽ നിയമങ്ങളിൽ വെള്ളം ചേർക്കുന്ന ഗതാഗത വകുപ്പിന്റെ തീരുമാനമായാണ് ഈ ഉത്തരവ് വിലയിരുത്തപ്പെടുന്നത്. ലേണേഴ്സ് ടെസ്റ്റിൽ ഒരുപാട് പേർ പരാജയപ്പെടുന്ന അവസ്ഥ നിലനിൽക്കുന്നുണ്ട്. ഇത് ഡ്രൈവിങ് സ്കൂളുകൾക്ക് തിരിച്ചടിയാണ്. ഈ അവസ്ഥ നിലനിൽക്കുമ്പോൾ ഈ പരാജയങ്ങൾ മറികടക്കാനാണ് കോവിഡിന്റെ മറവിൽ ഇത്തരം ഒരു നീക്കം നടന്നത്. ഡ്രൈവിങ് സ്കൂൾ അധികൃതരുടെ നീക്കങ്ങൾക്ക് കുടപിടിക്കുന്ന സമീപനം തന്നെയാണ് ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഭാഗത്ത് നിന്നും വന്നത്.
ലേണേഴ്സ് ടെസ്റ്റ് വീട്ടിൽ നിന്നും എഴുതാൻ അപേക്ഷകർക്ക് അനുമതി നൽകുന്ന ഗതാഗതവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ കത്തിന്റെ കോപ്പി മറുനാടന്‍ ലഭിച്ചു. ലേണേഴ്സ് ടെസ്റ്റ് കോവിഡ് കാരണം നിർത്തിവെച്ചിട്ടുണ്ട്. ഈ ടെസ്റ്റ് ജൂലൈ ഒന്നുമുതൽ പുനരാരംഭിക്കണം. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇത് ഓൺലൈൻ ആക്കണം. അപേക്ഷകർക്ക് സ്വന്തം സ്ഥലത്തിരുന്നു കമ്പ്യൂട്ടർ വഴിയോ മൊബൈൽ ഫോൺ വഴിയോ ടെസ്റ്റിനു ഉത്തരം എഴുതാൻ അവസരം നൽകണം. ടെസ്റ്റ് പാസാകുന്ന അപേക്ഷകർക്ക് ഓൺലൈൻ ആയി തന്നെ ലേണേഴ്സ് ലൈസൻസ് നൽകണം. സർട്ടിഫിക്കറ്റ് പ്രിന്റ് എടുത്ത് ഉപയോഗിക്കും വിധമാണ് ലേണേഴ്സ് നൽകേണ്ടത്-ഉത്തരവിൽ പറയുന്നു.
ലേണേഴ്സ് ടെസ്റ്റ് നൽകുന്നതിനു പ്രഹസനമാക്കാനുള്ള നീക്കത്തിൽ ഗതാഗതവകുപ്പിൽ തന്നെ അതൃപ്തി പുകയുന്നുണ്ട്. വിശ്വാസ്യതയില്ലാത്ത ഈ രീതി എന്തിനു അനുവർത്തിക്കണം എന്നാണ് വകുപ്പിൽ നിന്ന് തന്നെ ചോദ്യം ഉയരുന്നത്. ടെസ്റ്റ് എഴുതുമ്പോൾ അപേക്ഷാർഥി സ്വന്തം നിലയിലാണ് എഴുതുന്നത്. അതും വീട്ടിലിരുന്നു. ഇയാൾ വീട്ടിലാണോ ഡ്രൈവിങ് സ്കൂളിലാണോ ഇരിക്കുന്നത് എന്നൊന്നും തിരിച്ചറിയാൻ കഴിയില്ല. അപേക്ഷർക്ക് വേണ്ടി ഡ്രൈവിങ് സ്കൂളുകൾക്കും പരീക്ഷ എഴുതി നൽകാൻ കഴിയും. പക്ഷെ ഇതൊന്നും കാര്യമാക്കാതെയാണ് ലേണേഴ്സ് ടെസ്റ്റ് ഓൺലൈൻ ആക്കാനുള്ള ഉത്തരവ് ഇറക്കുന്നത്.
Stories you may Like
- മലയാളി നഴ്സുമാരുടെ ഒഴുക്കിനും തടയിടാൻ കാരണമാകുന്നത് കേരളത്തിലെ തട്ടിപ്പോ?
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ഇനി ലൈസൻസ് സ്കാൻ ചെയ്താൽ എല്ലാം അറിയാം; പുത്തൻ സ്മാർട്ട് ലൈസൻസിന്റെ വിശേഷങ്ങൾ
- സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ ലൈസൻസ് പരിശോധന
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍