സ്വകാര്യ സ്ഥാപനത്തിന് എംപി ഫണ്ട് ലഭിക്കില്ലെന്ന് വന്നതോടെ രണ്ട് സെന്റ് സ്ഥലം നഗരസഭയുടെ പേരിൽ എഴുതി വത്സൻ തില്ലങ്കേരിയുടെ പ്രഗതി കോളജ്; ആർഎസ്എസ് നേതാവിന് വഴിവിട്ട സഹായം ചെയ്ത സിപിഎം നേതാവിന് പാർട്ടി താത്പര്യത്തിലുപരി കുടുംബ സ്നേഹമെന്ന് സഖാക്കൾ; ഇരിട്ടി നഗരസഭാ ചെയർമാൻ പി.പി.അശോകന്റെ നിലപാട് കണ്ണൂരിലെ സിപിഎമ്മിന് തലവേദനയാകുന്നു
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കൾ ആർഎസ്എസുമായി നിരന്തര ബന്ധം പുലർത്തുന്നത് നേതൃത്വത്തിന് തലവേദനയാകുന്നു. കണ്ണൂരിൽ ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിന് ചട്ടവിരുദ്ധമായി എംപി ഫണ്ട് വിനിയോഗിക്കാൻ സിപിഎം നേതക്കൾ ഒത്താശ ചെയ്തതാണ് കണ്ണൂരിലെ സിപിഎമ്മിൽ പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കുന്നത്. സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിന് എംപി ഫണ്ട് ഉപയോഗിക്കാൻ നിയമമില്ലെന്നിരിക്കെ, വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ നടത്തുന്ന ഇരിട്ടി പ്രഗതി കോളജിന് ശൗചാലയം നിർമ്മിക്കാൻ സുരേഷ് ഗോപിയുടെ എംപി ഫണ്ട് അനുവദിക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിന് എംപി ഫണ്ട് ഉപയോഗിക്കാനാകില്ലെന്ന നിയമം മറികടക്കാൻ ശൗചാലയം നിർമ്മിക്കാനുള്ള രണ്ട് സെന്റ് സ്ഥലം നഗരസഭയുടെ പേരിൽ മാറ്റുകയായിരുന്നു. ഇതിന് ഒത്താശ ചെയ്തത് നഗര സഭാ ചെയർമാൻ ഉൾപ്പെടെയുള്ള ചില സിപിഎം നേതാക്കളാണ് എന്നത് പാർട്ടിക്കുള്ളിലും പുറത്തും വിവാദമായിരിക്കുകയാണ്.
പ്രഗതി കോളേജിന് ശൗചാലയം നിർമ്മിക്കാൻ സുരേഷ് ഗോപി എംപി.യുടെ ഫണ്ടിൽനിന്ന് 11,55,000 രൂപ അനുവദിച്ചിരുന്നു. പാരലൽ കോളേജായതിനാൽ നിയമപരമായി എംപി. ഫണ്ട് വിനിയോഗിക്കാൻ കഴിയാതെ വന്നതോടെ പ്രഗതി കോളേജ് ഇരിട്ടി നഗരസഭാ സെക്രട്ടറിയുടെ പേരിൽ രണ്ടുസെന്റ് സ്ഥലം രജിസ്റ്റർചെയ്ത് നൽകി. നഗരസഭയുടെ സ്ഥലത്ത് പണം അനുവദിക്കുന്നതിന് തടസ്സമില്ലെന്നു കണ്ടാണ് ഇങ്ങനെ ചെയ്തത്. പാർട്ടിയറിയാതെ ചെയർമാൻ ആർഎസ്എസ്. നേതാവുമായി ഉണ്ടാക്കിയ രഹസ്യധാരണയുടെ പേരിലാണ് ഇങ്ങനെയൊരു ഭൂമികൈമാറ്റം നടന്നതെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിലുള്ള ഇരിട്ടി പ്രഗതി കോളേജിന് ലഭിച്ച എംപി. ഫണ്ട് ഉപയോഗപ്പെടുത്താൻ സിപിഎം. ഭരിക്കുന്ന നഗരസഭ ഒത്താശചെയ്തുവെന്നാണ് ആരോപണം. സംഭവം വിവാദമായതോടെ ഇരിട്ടി നഗരസഭാ ചെയർമാനും സിപിഎം. ഇരിട്ടി ഏരിയാ കമ്മിറ്റിയംഗവുമായ പി.പി.അശോകനെതിരെ നടപടിയെടുക്കാനുള്ള സാധ്യതയേറി. ഇരിട്ടി നഗരസഭാ ചെയർമാൻ പാർട്ടിയറിയാതെ ആർഎസ്എസ്. നേതാവിന്റെ സ്ഥാപനത്തിന് വഴിവിട്ട് സഹായംചെയ്തതായാണ് പാർട്ടിക്കുള്ളിൽ വിമർശനങ്ങൾക്ക് വഴിയൊരുക്കിയത്. കമ്മിറ്റിക്ക് കീഴിലെ പ്രാദേശിക ഘടകം ഈ വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിന് കത്തയച്ചു. നഗരസഭാ ചെയർമാനും കോളജ് ട്രസ്റ്റിന്റെ സാരഥിയായ ആർഎസ്എസ് നേതാവും ബന്ധുക്കളാണെന്നും കുടുംബ ബന്ധമാണു പാർട്ടിയെ മറികടന്നു തീരുമാനമെടുക്കാൻ ചെയർമാനെ പ്രേരിപ്പിച്ചതെന്നുമാണ് കത്തിലെ പ്രധാന ആക്ഷേപം. വിഷയം ചർച്ചചെയ്യാൻ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഏരിയാ കമ്മിറ്റി യോഗം ചേരുന്നുണ്ട്.
നഗരസഭാ സെക്രട്ടറിയുടെ പേരിൽ സ്ഥലം അനുവദിക്കുമ്പോൾ ചെയർമാൻ അറിയേണ്ടെന്നും തുടർ നടപടികൾക്കായി ഭരണസമിതിക്ക് മുമ്പാകെയെത്തിയപ്പോൾ എതിർത്തെന്നുമാണ് ചെയർമാന്റെ വിശദീകരണം. എന്നാൽ വിഷയം പാർട്ടിയുടെ നഗരസഭാ സബ് കമ്മിറ്റിയിൽ ചർച്ചയ്ക്കുവന്നില്ല. വിഷയം ചർച്ചചെയ്യാൻ ആറിനാണ് ഏരിയാ കമ്മിറ്റി യോഗം ചേരുന്നത്. അതിനിടെ പി.പി.അശോകൻ ചെയർമാൻസ്ഥാനത്തുനിന്നുള്ള രാജി പാർട്ടിനേതൃത്വത്തിന് കൈമാറിയെന്നും സൂചനയുണ്ട്. നഗരസഭയിൽ ഭൂരിപക്ഷമില്ലാതിരുന്നിട്ടും കഴിഞ്ഞ നാലരവർഷം പ്രതിസന്ധിയില്ലാതെ ഭരണം കൊണ്ടുപോകാൻ കഴിഞ്ഞത് അശോകന് പിടിവള്ളിയാണ്. ചെയർമാൻസ്ഥാനത്തുനിന്ന് നീക്കിയില്ലെങ്കിലും പാർട്ടിതല അച്ചടക്കനടപടിയുണ്ടാകുമെന്നാണ് സൂചന.
അതിനിടെ യു.ഡി.എഫ്. വിഷയം ഏറ്റെടുത്ത് വിശദീകരണയോഗങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. ആർ.എസ്.എസിന് രഹസ്യ സഹായം ചെയ്യുകയും പരസ്യമായി ജനങ്ങളെ പറ്റിക്കാൻ എതിർപ്പ് പറയുകയും ചെയ്ത് എല്ലാ തലത്തിലും സംഘപരിവാറിന് സംരക്ഷണം നൽകാൻ സിപിഎം നടത്തുന്ന ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇരിട്ടി നഗരസഭാ ചെയർമാന്റെ വഴിവിട്ട നിയമവിരുദ്ധമായ സഹായങ്ങളെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറയുന്നു. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെ ഇത്തരം നീക്കങ്ങൾ നടത്തുമ്പോൾ, ജനങ്ങളെ കബളിപ്പിക്കാൻ വ്യാജ ആർഎസ്എസ് വിരുദ്ധത പ്രകടിപ്പിക്കുന്ന സിപിഎമ്മിന്റെ പൊയ്മുഖമാണ് ഇരിട്ടി നഗരസഭയിലെ സിപിഎം നേതൃത്വവും ആർഎസ്എസ് നേതൃത്വവും തമ്മിലുള്ള വഴിവിട്ട നീക്കങ്ങളെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നപ്പോൾ അഴിഞ്ഞുവീണതെന്നും അദ്ദേഹം പറഞ്ഞു.
ഇരിട്ടി നഗരസഭയിലെ സിപിഎമ്മിന്റെ ആർഎസ്എസ് പ്രേമം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് നടക്കുന്നത്. നഗരസഭാ ഭരണ സമിതിക്കെതിരെ യു.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നപ്പോൾ ബിജെപി സഹായം കിട്ടിയതുകൊണ്ട് മാത്രമാണ് നിലവിലുള്ള ഭരണസമിതി തുടർന്ന് പോകുന്നത്. സിപിഎമ്മിന്റെ സംഘടനാ രീതിയിൽ ജില്ലാ നേതാക്കൾ ഉൾപ്പെട്ട സമിതിയാണ് ഭരണസമിതിയുടെ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. നഗരസഭയുടെ ഭരണ സമിതി യോഗത്തിൽ അംഗീകാരം തേടാതെ രഹസ്യമായി പൊതു പണം സ്വകാര്യ ട്രസ്റ്റിന് ഉപയോഗിക്കാൻ സഹായം ചെയ്ത രഹസ്യ ബന്ധം ജനങ്ങളോട് തുറന്നുപറയാൻ രാഷ്ട്രീയ മാന്യതയുണ്ടെങ്കിൽ സിപിഎം തയ്യാറാകേണ്ടതാണ്.
ജില്ലയിലെ സിപിഎമ്മിലെ ഒരു വിഭാഗം സംഘപരിവാറിന്റെ ബി ടീം ആയി പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണെന്നും സ്വകാര്യ സ്ഥാപനത്തെ സഹായിക്കുന്നതിനു വേണ്ടി നഗരസഭാ ഭരണസമിതിയെ ഇരുട്ടിൽ നിർത്തി സ്വന്തം താല്പര്യം സംരക്ഷിക്കാൻ വേണ്ടി ഭരണം നടത്തുന്ന നഗരസഭാ ഭരണസമിതി ചെയർമാൻ രാഷ്ടീയ മാന്യതയുണ്ടെങ്കിൽ സ്ഥാനം രാജിവച്ച് പോകണമെന്നും സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമായി ഭരണം നടത്തി മുന്നോട്ടുപോകുന്ന മുൻസിപ്പൽ ചെയർമാനെതിരെ നടപടി സ്വീകരിക്കാൻ സിപിഎം ജില്ലാ നേതൃത്വത്തിന് ധൈര്യമുണ്ടോ എന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ ചോദിച്ചു.
Stories you may Like
- വീസാ തട്ടിപ്പ് കേസിലെ പ്രതിയെ തട്ടിക്കൊണ്ടു പോയ സംഭവം: രണ്ടുപേർ കൂടി അറസ്റ്റിൽ
- സ്റ്റേഷനിലേക്ക് വിഗ്രഹം ദർശിക്കാൻ ജനപ്രവാഹം എത്തുമ്പോൾ പൊലീസിന് തലവേദനയും
- ആ വിഗ്രഹം ആർക്കു കൈമാറും?
- ജർമ്മനിയിൽ പനിബാധിച്ചു മരിച്ച ഇരിട്ടി സ്വദേശിനിയായ നഴ്സിന്റെ മൃതദേഹം നാട്ടിലെത്തിക്കും
- മദ്യലഹരിയിൽ കെ.എസ്.ആർ.ടി.സി ബസോടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവർ അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍