Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിനഞ്ച് വയസുകാരി ബംഗ്ലാദേശ് സ്വദേശിനിയെ ദുബായിലെത്തിച്ചത് ചതിയിലൂടെ സ്വന്തം അമ്മായി; നിശക്ലബിൽ വച്ച് സോഡയിൽ മയക്ക് മരുന്ന് നൽകി പീഡനവും; പീഡിപ്പിച്ചത് 36 വയസുകാരനായ ബംഗ്ലാദേശി പൗരനെന്ന് പെൺകുട്ടിയുടെ മൊഴി; ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ പഠിക്കാൻ പണം നൽകുമെന്നും പറഞ്ഞത് അമ്മായി; കേസിൽ മൂന്ന് വർഷം തടവും നാടുകടത്തും വിധിച്ച് കോടതി

മറുനാടൻ ഡെസ്‌ക്‌

ദുബായ്: പതിനഞ്ച് വയസുകാരി ബംഗ്ലാദേശ് സ്വദേശിനിയെ ചതിച്ച് ദുബായിലെത്തിച്ച് മസാജ് സെന്ററിലെത്തിച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷവിധിച്ച് കോടതി. . 36 വയസ്സുള്ള ബംഗ്ലാദേശ് പൗരന് എട്ടു വർഷം തടവാണ് ദുബായ് പ്രാഥമിക കോടതി വിധിച്ചത് (പീഡനം: മൂന്നു വർഷം, മനുഷ്യക്കടത്ത്: അഞ്ചു വർഷം). ശിക്ഷാകാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്തും. സോഡയിൽ മദ്യം കലർത്തി പെൺകുട്ടിക്ക് നൽകിയാണ് പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞ വർഷം പെൺകുട്ടിയുടെ അമ്മായി ആണ് ഇവരെ യുഎഇയിൽ കൊണ്ടുവന്നത്. തുടർന്ന് മസാജ് സെന്ററിൽ ജോലി ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു.

പരിചയപ്പെടുത്തിയത് 'ആന്റി', നടന്നത് ക്രൂരതമസാജിനു ശേഷം ഇടപാടുകാരെ സന്തോഷിപ്പിച്ചില്ലെങ്കിൽ വീട്ടുതടങ്കലിൽ ഇടുമെന്നും തിരികെ നാട്ടിലേക്ക് പറഞ്ഞുവിടുമെന്നും അമ്മായി ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് പെൺകുട്ടിയുടെ മൊഴി. 'പ്രതിയായ വ്യക്തിയെ അമ്മായി ആണ് പരിചയപ്പെടുത്തിയത്. അയാൾക്ക് എന്നോട് സ്‌നേഹമാണെന്ന് പറഞ്ഞു. എന്നാൽ അയാളുമായി ബന്ധത്തിന് എനിക്ക് താൽപര്യമില്ലായിരുന്നു. പക്ഷേ, എന്നെ നിർബന്ധിച്ച് ഒരു നിശാക്ലബിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് എനിക്കൊരു സോഡ തന്നു. അതിൽ മദ്യം ചേർത്തിരുന്നുവെന്ന് അറിയില്ലായിരുന്നു. സോഡ കഴിച്ച ശേഷം എനിക്ക് ബാലൻസ് നഷ്ടമാകാൻ തുടങ്ങി. പിന്നെ എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഓർമയില്ല. പിന്നീട് ഞാൻ എണിക്കുമ്പോൾ അയാളുടെ മുറിയിലാണ്' ഇരയായ പെൺകുട്ടി മൊഴിയിൽ പറഞ്ഞു.

പിന്നീടാണ് 36 വയസ്സുള്ള ബംഗ്ലാദേശ് പൗരനാണ് തന്നെ പീഡിപ്പിച്ചതെന്ന് വ്യക്തമായത്. ഇയാളുമായി തുടർന്നും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും അയാൾക്കൊപ്പം നിൽക്കുകയും ചെയ്താൽ പഠിക്കാൻ ആവശ്യമായ പണം അയാൾ നൽകുമെന്നും അമ്മായി പറഞ്ഞു. ഒരു മാസത്തിനുശേഷം അമ്മായിയെ പെൺവാണിഭത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. ഈ സമയത്താണ് ഇരയായ പെൺകുട്ടി പ്രതിയിൽ നിന്നും രക്ഷപ്പെട്ടത്. പ്രതിയായ ബംഗ്ലാദേശ് പൗരൻ തന്നെ മസാജ് സെന്ററിൽ ഉപയോഗിച്ചിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. അയാൾ ഭക്ഷണവും വെള്ളവും നൽകാതെ കഷ്ടപ്പെടുത്തി. ബെൽറ്റ് ഉപയോഗിച്ച് അടിക്കുകയും ചെയ്തിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു.

അമ്മായി ജയിലിൽ ആയ ശേഷം 2019 ഓഗസ്റ്റിൽ പ്രതി പെൺകുട്ടിയെയും കൊണ്ട് മറ്റൊരു മസാജ് സെന്ററിലേക്ക് പോയി. ഇവിടെ വച്ച് സ്വദേശിയായ ഒരു യുവതിയെ പെൺകുട്ടി പരിചയപ്പെട്ടു. തന്റെ ശരീരത്തിലെ മുറിവുകൾ കാണിച്ചു കൊടുക്കുകയും കാര്യങ്ങൾ പറയുകയും ചെയ്തു. ആ സ്വദേശി യുവതിയാണ് പെൺകുട്ടിയെ രക്ഷപ്പെടാൻ സഹായിച്ചത്. അൽ ഖ്വയ്‌സ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പൊലീസ് എത്തി രക്ഷിക്കുകയുമായിരുന്നു. ദുബായ് പൊലീസ് പ്രതിയെ പിടികൂടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP