'എന്താണ് പാപ്പായ്ക്ക് പറ്റിയത്? ഗോലി മാരി; ആരാണ് വെടിവച്ചത് ? പാപാ കോ ഗോലി മാരി പൊലീസ് വാലേ നേ': കശ്മീരിൽ സോപ്പോറിലെ ഭീകരാക്രമണത്തിൽ മൂന്നുവയസുകാരനെ സുരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തിയതിന് പിന്നാലെ വിവാദവും; തന്റെ മുത്തച്ഛനെ വെടിവച്ചത് പൊലീസുകാരനെന്ന് കുട്ടി; ശരി വച്ച് ബഷീർ അഹമ്മദിന്റെ കുടുംബം; വീഡിയോ പുറത്തുവിട്ട 'ദി വയറി'നെതിരെ വിമർശനം
മറുനാടൻ ഡെസ്ക്
ശ്രീനഗർ: ജമ്മു കശ്മീരിലെ സോപോറിൽ ഉണ്ടായ ഭീകരാക്രമണത്തിൽ നിന്ന് 3 വയസുകാരനെ സുരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തിയത് ഹൃദയസ്പർശിയായ സംഭമായിരുന്നു. മാധ്യമങ്ങളിൽ അത് വലിയ തലക്കെട്ടുമായി. എന്നാൽ, കുട്ടിയുടെ മുത്തച്ഛൻ വെടിയേറ്റുകൊല്ലപ്പെട്ട സംഭവം ഇപ്പോൾ വിവാദമായിരിക്കുകയാണ്. ആരാണ് കാർ യാത്രികനായ ബഷീർ അഹമ്മദ് ഖാനെ വെടിവച്ചത് എന്ന ചോദ്യമാണ് ദി വയർ വെബ്സൈറ്റ് ഉയർത്തിയത്. കുട്ടിയുമായുള്ള ചെറിയ അഭിമുഖം അടങ്ങുന്ന ലേഖനം ദി വയർ ബുധനാഴ്ച പ്രസിദ്ധീകരിച്ചു. തങ്ങളുടെ റിപ്പോർട്ടർ ബുധനാഴ്ച ബഷീർ അഹമ്മദ് ഖാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കം വീട്ടിൽ പോയി കുട്ടിയുമായി സംസാരിച്ചു. പാപാക്ക് (മുത്തച്ഛൻ) എന്താണ് പറ്റിയതെന്ന് റിപ്പോർട്ടർ ചോദിക്കുമ്പോൾ വെടിയേറ്റു എന്നാണ് കുട്ടി മറുപടി പറയുന്നത്. ആരാണ് വെടിവെച്ചതെന്ന് ചോദിക്കുമ്പോൾ പൊലീസ് എന്ന് കുട്ടി മറുപടി പറയുന്നു. ഇതിന്റെ വീഡിയോയും ദ വയർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കുട്ടിയെ സുരക്ഷാ സേനാ ഉദ്യോഗസ്ഥൻ രക്ഷിച്ച് കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജമ്മു കശ്മീരിൽ തുടർച്ചയായ ദിവസങ്ങളിൽ സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. ഇന്നലെ സോപാറിൽ നടന്ന ഭീകരാക്രമണത്തിൽ പട്രോളിങ് സംഘത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാനും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു.
ഏറ്റുമുട്ടലിനിടെ ഒന്നുമറിയാതെ അവിടെ കാറോടിച്ചെത്തിയ മൂന്ന് വയസുകാരന്റെ മുത്തച്ഛന് വെടിയേറ്റു. കാറിൽ നിർത്തി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്. കശ്മീർ സ്വദേശിയായ ബഷീർ അഹമ്മദ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടുവെന്നായിരുന്നു റിപ്പോർട്ടുകൾ. അച്ഛന്റെ ദേഹത്ത് ഇരുന്ന് കുട്ടി കരയുന്നത് ശ്രദ്ധയിൽപ്പെട്ട ഒരുസുരക്ഷാ സേന ഉദ്യോഗസ്ഥൻ കൈകാട്ടി വിളിക്കുകയും സാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.
ദി വയറിന്റെ റിപ്പോർട്ട് വിവാദമായി
എന്നാൽ, ഈ റിപ്പോർട്ടുകളെ ഖണ്ഡിക്കുന്ന തരത്തിലുള്ള ചില റിപ്പോർട്ടുകളും വന്നു. അതിലൊന്നാണ് 'ദി വയറിലെ' റിപ്പോർട്ട്. കൊല്ലപ്പെട്ട കാർ യാത്രികൻ ബഷീർ അഹമ്മദ് ഖാനെ സിആർപിഎഫ് സായുധ സേനാംഗങ്ങൾ കാറിൽ നിന്ന് വലിച്ചിറക്കി വെടിവെക്കുകയായിരുന്നുവെന്ന് കുടുംബം. കൊല്ലപ്പെടുമ്പോൾ ബഷീർ അഹമ്മദ് ഖാന്റെ കൂടെയുണ്ടായിരുന്ന മൂന്നുവയസ്സുകാരനായ ചെറുമകനെ മൃതദേഹത്തിനരികെ വെച്ച് ഫോട്ടോ എടുക്കുകയായിരുന്നെന്നും ദ വയർ റിപ്പോർട്ട് ചെയ്യുന്നു.
പാപാക്ക് (മുത്തച്ഛൻ) എന്താണ് പറ്റിയതെന്ന് റിപ്പോർട്ടർ ചോദിക്കുമ്പോൾ വെടിയേറ്റു എന്നാണ് കുട്ടി മറുപടി പറയുന്നത്. ആരാണ് വെടിവെച്ചതെന്ന് ചോദിക്കുമ്പോൾ പൊലീസ് എന്ന് കുട്ടി മറുപടി പറയുന്നു. ഇതിന്റെ വീഡിയോയും ദ വയർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സെനികരാണ് ബഷീർ അഹമ്മദിനെ കൊന്നത് എന്നും അതിന് ശേഷം മകനെ പിതാവിന്റെ ശരീരത്തിൽ ഇരുത്തുകയുമാണ് അവർ ചെയ്തതെന്നും ബഷീറിന്റെ മകൾ പറയുന്നതായി കശ്മീർ മാധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു. ഭീകരരുടെ വെടിയേറ്റല്ല പിതാവ് കൊല്ലപ്പെട്ടതെന്നും കാറിൽ നിന്നും വലിച്ചിറക്കി വെടിവയ്ക്കുകയായിരുന്നുവെന്നും ബഷീറിന്റെ മകനും പറയുന്നു. അതേസമയം സോപോർ എസ്.എസ്പി ജവൈദ് ഇഖ്ബാൽ കുടുംബത്തിന്റെ വാദം തള്ളി. ഭീകരരുടെ ഭീഷണിയെ ഭയന്നാണ് ഈ പ്രതികരണമെന്നാണ് പൊലീസ് പറയുന്നത്.
തങ്ങൾ കുട്ടിയെ കാണാൻ ചെല്ലുമ്പോൾ കുടുംബത്തിന് സംഭവിച്ച ദുരന്തം എന്തെന്ന് അറിയാതെ കുട്ടി ഒരു പ്ലാസ്റ്റിക്് ടബ്ബിൽ കളിക്കുകയും സ്നാക്സ് കഴിക്കുകയും ആയിരുന്നുവെന്ന് ദി വയറിന്റെ റിപ്പോർട്ടർ ജുനൈദ് കാത്ജു എഴുതുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു കുട്ടിയുടെ വീട്ടിൽ എത്തിയത്. പൊലീസുകാരാണ് മുത്തച്ഛനെ വെടിവെച്ചുകൊന്നതെന്ന് കുട്ടി പറഞ്ഞതായും അത് സത്യമാണെന്ന് വിശ്വസിക്കുന്നതായും കുടുംബം പറഞ്ഞു. അച്ഛന്റെയും മറ്റുകുടുംബാംഗങ്ങളുടെയും സഹായത്തോടെ കുട്ടിയുമായി സംസാരിച്ചു.
എന്താണ് പാപ്പായ്ക്ക് പറ്റിയത്? (കുട്ടി അങ്ങനെയാണ് മുത്തച്ഛനെ വിളിക്കുന്നത്)
ഗോലി മാരി..( വെടിവച്ചു)
ആരാണ് വെടിവച്ചത്
പൊലീസ് വാലേ നേ( പൊലീസുകാർ)
പാപാ കോ ഗോലി മാരി പൊലീസ് വാലേ നേ( ഒരു പൊലീസുകാരൻ മുത്തച്ഛനെ വെടിവച്ചു).പൊലീസ് വാലാ നേ ഗോലി മാരി
എനിക്ക് വണ്ടിയിലുള്ള യാത്ര നന്നായി ഇഷ്ടപ്പെട്ടു.( മുച്ഛേ ഗാഡി മായി മസാ ആയാ ദാ)...പാപാ മാരാഗയ
സിആർപിഎഫിന്റെ പ്രതികരണം
സിആർപിഎഫ് ഉദ്യോഗസ്ഥർ വാഹനത്തിൽ നിന്ന് വലിച്ചിഴച്ച് വെടിവച്ചുകൊന്നുവെന്ന റിപ്പോർട്ടുകൾ തീർത്തും തെറ്റാണെന്ന് എസ്.എസ്പി ജവൈദ് ഇഖ്ബാൽ പറഞ്ഞു. ബഷീറിന്റെ നെഞ്ചിലിരിക്കുന്ന ഹയാതിന്റെ ഫോട്ടോ എടുത്തതും പ്രചരിപ്പിച്ചതും ആരാണ് എന്ന് ഇനിയും വ്യക്തമല്ല. ചോക്ലേറ്റുകളും ബിസ്കറ്റും നൽകി സംഭവസ്ഥലത്തു നിന്നും ഹയാതിനെ മാറ്റുന്നതിന്റെ വീഡിയോയും ഇതോടൊപ്പം വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു.
ദി വയറിനെതിരെ ഓപ്പൽ ഇന്ത്യ
അതേസമയം, എന്തുകൊണ്ടാണ് സിആർപിഎഫ/ പൊലീസ് കുട്ടിയുടെ മുചത്തച്ഛനെ വെടിവച്ച് വകവരുത്തിയത് എന്ന ചോദ്യത്തിന് ദി വയർ കാരണം പറയുന്നില്ല. പൊലീസുകാർ ആരാണ്, തീവ്രവാദികൾ ആരാണ് എന്ന് തിരിച്ചറിയാത്ത മൂന്നുവയസുകാരന്റെ മൊഴി മാത്രം എടുത്ത് സുരക്ഷാസൈനികരെ എങ്ങനെ കുറ്റക്കാരാക്കാൻ കഴിയുമെന്നാണ് വിമർശനം. ഭീകരവാദികളും പൊലീസിനെ പോലെ തോക്കുകൾ ഏന്തുന്നതുകൊണ്ടാണോ? ഓപ്പൽ ഇന്ത്യ വെബ്സൈറ്റ് ചോദിക്കുന്നു. ഒരുമൂന്നുവയസുകാരന് തോക്കേന്തിയ ആരും പൊലീസുകാരനായി തോന്നാം. അതല്ലെങ്കിൽ കുട്ടിയുടെ മുത്തച്ഛനെ കൊല്ലേണ്ട കാര്യം സുരക്ഷാ സൈനികർക്ക് എന്ത്? ദി വയർ പ്രത്യേകം അജണ്ട വച്ചുതീവ്രവാദികൾക്ക് അനുകൂലമായി വാദിക്കുകയാണെന്നും ഓപ്പൽ ഇന്ത്യ വിമർശിക്കുന്നു.
ദൃക്സാക്ഷികളുടെ വിവരണം
സംഭവത്തിന്റെ ദൃക്സാക്ഷിയായ സുരക്ഷാ സൈനികരുടെ വിശദീകരണങ്ങളും വന്നിട്ടുണ്ട്. അതൊന്നും കണക്കിലെടുക്കാതെ കുട്ടിയുടെ മൊഴി മാത്രം വിശ്വാസത്തിലെടുത്താണ് ഇടത് പക്ഷ ചായ് വുള്ള ദി വയറിന്റെ റിപ്പോർട്ടെന്നും വിമർശനമുണ്ട്. രംഗത്തുണ്ടായിരുന്ന ഒരു പൊലീസുകാരന്റെ വിശദീകരണം ഇങ്ങനെ: വെടിവെപ്പിനിടെ ഗുരുതരമായി പരിക്കേറ്റ് സിആർപിഎഫ് സൈനികനെ സ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റ് കിടക്കുന്ന സാധാരണക്കാരനെയും കണ്ടത്. മൂന്നുവയസുകാരന് വെടിയേൽക്കാതെ നോക്കുക വലിയ വെല്ലുവിളിയായിരുന്നു. ഒരുകെട്ടിടത്തിൽ ഒളിച്ചിരുന്നാണ് ഭീകരർ വെടിവച്ചത്. പാഞ്ഞുവരുന്ന ബുള്ളറ്റുകളിൽ നിന്ന് കുട്ടിയെ രക്ഷിക്കാൻ സൈനികർ മുന്നിൽ കാറുകൾ നിരത്തിയിടുകയായിരുന്നു. കുട്ടിയെ അവിടെനിന്ന് ഒഴിപ്പിക്കുന്നതിനായിരുന്നു ഞങ്ങളുടെ മുൻഗണന.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍