വിൽപത്രവുമായി ബന്ധപ്പെട്ടു കേസ് നൽകിയത് ഭർത്താവിന്റെ സഹോദരി; സിവിലായും ക്രിമിനലായുമുള്ള കേസുകളിൽ ഭർത്താവിനു പകരം പ്രതി ചേർത്തത് രാജി ചന്ദ്രനേയും; സിവിൽ കേസ് കോടതി തള്ളിയപ്പോൾ ക്രിമിനൽ കേസിന്റെ പേരിൽ പൊലീസ് തീർക്കുന്നത് വ്യക്തിവൈരാഗ്യം; ചോദ്യം ചെയ്യാൻ വീട്ടിൽക്കയറി വൃദ്ധമാതാവിന്റെയും മകളുടെയും ദൃശ്യങ്ങൾ പകർത്തിയെന്ന് കൺസ്യൂമേഴ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സെക്രട്ടറി മറുനാടനോട്; രാജി ചന്ദ്രനെ കോട്ടയം പൊലീസ് വെട്ടയാടുന്നതായി ആരോപണം; മുഖ്യമന്ത്രിക്ക് പരാതി
എം മനോജ് കുമാർ
കോട്ടയം: കൺസ്യൂമേഴ്സ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന സെക്രട്ടറി രാജി ചന്ദ്രനെ കോട്ടയം ഈസ്റ്റ് പൊലീസ് വെട്ടയാടുന്നതായി പരാതി. സാമൂഹിക പ്രവർത്തകയെന്ന നിലയിൽ രാജി ചന്ദ്രൻ ഇടപെടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു വന്ന ശത്രുതയും പൊലീസിന്റെ ഈ വേട്ടയാടലിന്റെ പിന്നിലുണ്ടെന്നാണ് രാജി ഉന്നയിക്കുന്ന പരാതി. ഭർത്താവിന്റെ സഹോദരി നൽകിയ വിൽപത്രവുമായി ബന്ധപ്പെട്ട ഒരു പരാതിയുടെ പുറത്ത് ഇപ്പോൾ പൊലീസ് വേട്ടയാടൽ ശക്തമാകുന്നതായാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ഇതേ പരാതിയുമായി ബന്ധപ്പെട്ട് കോടതിയിൽ നൽകിയ കേസ് കോടതി തള്ളിക്കളഞ്ഞിട്ടുണ്ട്. സിവിലായി നൽകിയ പരാതി കോടതി തള്ളിക്കളഞ്ഞപ്പോൾ ഇതേ കേസിൽ ക്രിമിനലായി നൽകിയ പരാതിയാണ് പൊലീസ് ഉപയോഗിക്കുന്നതെന്നാണ് രാജിയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ടു കോട്ടയം ഈസ്റ്റ് പൊലീസ് എസ്ഐ താൻ ഇല്ലാത്തപ്പോൾ വീട്ടിലെത്തുകയും പ്രായമായ മാതാവിന്റെയും മകളുടെയും മൊഴി വീഡിയോയിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കോവിഡുമായി ബന്ധപ്പെട്ടു സർക്കാർ ഇറക്കിയ എപിഡമിക് ഡിസീസസ് ഓർഡിനൻസിന് നേർ വിപരീതമായ കാര്യമാണെന്നാണ് മുഖ്യമന്ത്രിക്കും കലക്ടർക്കും നൽകിയ പരാതിയിൽ രാജി ചൂണ്ടിക്കാട്ടുന്നത്. പൊലീസിനെതിരെ നടപടി വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.
വിൽപത്രവുമായി ബന്ധപ്പെട്ട കേസ് മുൻസിഫ് കോടതി തള്ളിക്കളഞ്ഞതാണ്. ഭർതൃസഹോദരി പിന്നെ ക്രിമിനലായി പരാതി നൽകി. ഇതിന്റെ പേരിലുള്ള പൊലീസ് പീഡനമാണ് നടക്കുന്നതെന്നാണ് രാജി ചന്ദ്രൻ മറുനാടനോട് പറയുന്നു. പൊലീസ് വീട്ടിലെത്തി മൊഴി വീഡിയോയിലാണ് എടുത്തത്. ഞാൻ ഇല്ലാത്ത നേരത്ത് വന്നു മകളുടെയും വൃദ്ധമാതാവിന്റെയും മൊഴിയാണ് എടുത്തത്. അവർ ഈ കേസിൽ കക്ഷിയല്ല. പിന്നെ എന്തിനാണ് പൊലീസ് മൊഴി വീഡിയോയിൽ എടുക്കുന്നത്. 22 വർഷമായി എന്റെ കൈവശം ഇരിക്കുന്ന ഭൂമിയുടെ അവകാശം സംബന്ധിച്ചാണ് ഭർതൃസഹോദരി എനിക്കെതിരെ കേസ് നൽകിയത്. ഭർത്താവിന്റെ അച്ഛൻ 27 വർഷം മുൻപ് എഴുതിയ വിൽപത്രം പ്രകാരമാണ് ഭൂമി എന്റെ ഭർത്താവിനു നൽകിയത്. ഈ വിൽപത്രം വ്യാജമാണ് എന്ന് പറഞ്ഞാണ് ഭർതൃസഹോദരി രംഗത്ത് വന്നത്. എന്റെ പേരിൽ കേസുകൾ വന്നുകൊണ്ടിരിക്കുകയാണ്. 57 പരാതികൾ പല രീതിയിൽ വന്നപ്പോൾ അതിൽ 56 പരാതിയും തള്ളിപ്പോയി.
ഈ കേസ് മാത്രമാണ് നിലനിൽക്കുന്നത്. അച്ഛൻ എഴുതിയ വിൽപത്രം പ്രകാരമാണ് എന്റെ ഭർത്താവിനു ഭൂമി ലഭിച്ചത്. രണ്ടു വർഷം മുൻപ് ഇവിടെ വീട് എടുക്കാൻ വേണ്ടി എന്റെ പേരിൽ ഭർത്താവ് സ്ഥലം എഴുതി തന്നു. വീട് നിർമ്മിക്കാൻ ലോൺ എടുക്കാൻ വേണ്ടിയാണ് ഈ രീതിയിൽ സ്ഥലം എഴുതി തന്നത്. എന്റെ പേരിൽ വസ്തു വന്നതോടെ ഭർതൃസഹോദരി രംഗത്ത് വരുകയായിരുന്നു. ഭർത്താവിന്റെ അച്ഛൻ എഴുതിയ വിൽപത്രം വ്യാജമാണെന്നാണ് സഹോദരിയുടെ ആക്ഷേപം. അച്ഛൻ വിൽപത്രം എഴുതിയിരുന്നില്ല എന്നാണ് സഹോദരി വാദിക്കുന്നത്. വിൽപത്രം രാജി ചന്ദ്രൻ സൃഷ്ടിച്ചതാണ് എന്ന് പറഞ്ഞാണ് ഭർതൃസഹോദരി കേസ് നൽകിയത്. ഈ കേസ് ആദ്യം കോടതി തള്ളിക്കളഞ്ഞു. സിവിൽ ആയാണ് ആദ്യം പരാതി നൽകിയത്. പിന്നെ നൽകിയത് ക്രിമിനലായും. ഈ കേസിന്റെ പേരിലാണ് പൊലീസിന്റെ പീഡനം-രാജി ചന്ദ്രൻ പറയുന്നു. കളക്ടർ നൽകിയ പരാതിയിലും ഈ കാര്യങ്ങൾ തന്നെയാണ് രാജി പറയുന്നത്.
കളക്ടർക്ക് നൽകിയ പരാതി ഇങ്ങനെ:
എന്നെ പ്രതിയാക്കി കോട്ടയം മുൻസിഫ് കോടതിയിൽ വസ്തു തർക്ക കേസ് നടന്നുവരുന്നുണ്ട്. ഈ പരാതി പൊലീസും അന്വേഷിക്കുന്നുണ്ട് എന്ന് പറഞ്ഞു ഡോക്യുമെന്റ് എസ്ഐ ആവശ്യപ്പെട്ടിരുന്നു. ആധാരങ്ങളും മറ്റും ആവശ്യപ്പെട്ടതോടെ ഞാൻ എസ്പിക്ക് പരാതി നൽകി. തുടർന്ന് വസ്തുകേസ് സിജെഎം കോടതിയിലും ഉണ്ടെന്നു മനസിലായി. സിവിൽ കേസിന്റെ കാര്യങ്ങൾ കാണിച്ച് ഞാൻ എസ്ഐയ്ക്ക് സ്റ്റേറ്റ്മെന്റ് നൽകി. ഇതിനെ തുടർന്ന് എസ്ഐയിൽ നിന്ന് ഭീഷണി വന്നപ്പോൾ ഞാൻ കോട്ടയം എസ്പിക്ക് നവംബറിൽ പരാതി നൽകി. കോട്ടയം മുൻസിഫ് കോടതിയിൽ എനിക്ക് എതിരെ നടന്നിരുന്ന ഈ വസ്തു കേസ് ഫെബ്രുവരി 28 നു കോടതി തള്ളി. വിധി പകർപ്പ് ഞാൻ എസ്ഐയ്ക്ക് നൽകി.
എന്നാൽ ഒരറിയിപ്പും നൽകാതെ എസ്ഐയും പൊലീസുകാരും വീട്ടിൽ അതിക്രമിച്ച് കയറി എന്റെ മകളിൽ നിന്നും വൃദ്ധമാതാവിൽ നിന്നും മൊഴിയെടുക്കുകയും അതിന്റെ വീഡിയോ പകർത്തുകയും ചെയ്തു. പകർച്ചവ്യാധി നിരോധന നിയമത്തിന്റെ ലംഘനമാണ് വീട്ടിലെത്തി എസ്ഐ നടത്തിയത്. വീണ്ടും പൊലീസുകാർ വീട്ടിലെത്തി. എന്നാൽ മകൾ കതക് തുറന്നില്ല. അതിനാൽ അവർ മടങ്ങിപ്പോയി. ഇത് സംബന്ധിച്ച് ഞാൻ എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ എസ്ഐ എന്നോടു നേരിട്ട് സ്റ്റേഷനിൽ വരാൻ പറഞ്ഞു. കോവിഡ് കാരണം വരാൻ കഴിയില്ലെന്ന് ഞാൻ ഓഫീസ് സ്റ്റാഫ് വഴി അപേക്ഷ നൽകി. ഈ അപേക്ഷ എസ്ഐ സ്വീകരിച്ചില്ല. എന്നൊട്ടു നേരിട്ട് വരാൻ പറഞ്ഞു. ഞാൻ എസ്ഐയ്ക്ക് പരാതി നൽകിയപ്പോൾ രസീത് നൽകിയില്ല. നിർബന്ധിച്ചപ്പോൾ പരാതിയുടെ പകർപ്പിൽ ഒപ്പ് വയ്ക്കാതെ സീൽ അടിച്ചു നൽകി. തുടർന്ന് എസ്പിക്കും എസ്ഐയ്ക്കും അപേക്ഷയുടെ പകർപ്പ് രജിസ്ട്രേഡ് ആയി അയച്ചു.
സിവിൽ സ്വഭാവമുള്ള കേസിൽ ക്രിമിനലായി എഫ്ഐആർ ഇട്ട എസ്ഐ ഞാൻ നൽകിയ പൊതുപരാതിയിൽ എനിക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. എനിക്കെതിരെ പരാതി നൽകിയ സ്ത്രീയുടെ ബന്ധുവാണ് ഈ എസ്ഐ എന്ന് എന്റെ അന്വേഷണത്തിൽ അറിയാനിടയായി. എസ്ഐയും ഞാനും തമ്മിലുള്ള കേസ് കോടതിയിൽ നടക്കുന്നുണ്ട്. തികച്ചു വ്യക്തിവൈരാഗ്യത്തോടെയാണ് എസ്ഐ എന്റെ വീട്ടിൽ പ്രവേശിച്ചതും കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മാതാവിനെയും മകളെയും വീട്ടിലെത്തി ചോദ്യം ചെയ്തത്. എസ്ഐയ്ക്ക് എതിരെ നടപടിയെടുക്കണം എന്ന് അപേക്ഷ.
രാജി ചന്ദ്രനെതിരെ പരാതിയുണ്ട്; വീട്ടിലെത്തിയത് സാക്ഷി മൊഴി രേഖപ്പെടുത്താൻ: എസ്ഐ
രാജി ചന്ദ്രനെതിരെ കേസുണ്ട്. ഭർതൃസഹോദരി നൽകിയ കേസിൽ അന്വേഷണം നടക്കുന്നുണ്ട്. നേരത്തെ തന്നെ ഈ പരാതിയിൽ സിവിലും ക്രിമിനലുമായി കേസുണ്ട്. ആരോപണം വരാതിരിക്കാനാണ് മൊഴിയെടുക്കുമ്പോൾ വീഡിയോ എടുത്തത്കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്ഐ രഞ്ജിത് പറയുന്നു. സാമൂഹ്യ അകലം പാലിച്ചാണ് മൊഴി എടുത്തത്. ഇപ്പോൾ ദിവസങ്ങൾ തന്നെ കഴിഞ്ഞിട്ടുണ്ട്. അവർക്ക് അസുഖം ഒന്നും പിടിച്ചില്ലല്ലോ? സ്റ്റേഷനിൽ ഒട്ടുവളരെ പരാതികളുണ്ട്. അതിൽ ഒരു കേസ് മാത്രമാണ് ഇത്. അതിന്റെ ഭാഗമായാണ് അന്വേഷണം. രാജി ചന്ദ്രൻ എനിക്ക് പരാതി ഒന്നും തന്നിട്ടില്ല.-എസ്ഐ പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍