Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സുന്ദരികളായ പെൺമക്കളെ എങ്ങോട്ടും വിടാതെ ശാരീരികമായി ഉപയോഗിച്ച് രസിച്ചു; 17 ഉം 18 ഉം 19 ഉം വയസ്സുള്ള മൂന്നുപേരും ഒരുമിച്ചുചേർന്ന് പിതാവിനെ കഴുത്തറത്തുകൊന്നു; നിരന്തരമായ ബലാത്സംഗത്തിൽ നിന്നും രക്ഷപ്പെടാനുള്ള വഴി തെരഞ്ഞെടുത്തവർക്ക് വിധി ജീവിതാവസാനം വരെ ജയിൽ; റഷ്യയിൽ നിന്നൊരു ക്രൂര കഥ

സുന്ദരികളായ പെൺമക്കളെ എങ്ങോട്ടും വിടാതെ ശാരീരികമായി ഉപയോഗിച്ച് രസിച്ചു; 17 ഉം 18 ഉം 19 ഉം വയസ്സുള്ള മൂന്നുപേരും ഒരുമിച്ചുചേർന്ന് പിതാവിനെ കഴുത്തറത്തുകൊന്നു; നിരന്തരമായ ബലാത്സംഗത്തിൽ നിന്നും രക്ഷപ്പെടാനുള്ള വഴി തെരഞ്ഞെടുത്തവർക്ക് വിധി ജീവിതാവസാനം വരെ ജയിൽ; റഷ്യയിൽ നിന്നൊരു ക്രൂര കഥ

സ്വന്തം ലേഖകൻ

സ്വന്തം പിതാവിൽ നിന്നും നിരന്തരം ലൈംഗിക പീഡനം ഏൽക്കേണ്ടി വന്നതിനെ തുടർന്ന് പിതാവിനെ കൊലപ്പെടുത്തിയ മൂന്ന് സഹോദരിമാരിൽ രണ്ട് പേർക്ക് വിചാരണ നേരിടേണ്ടി വന്നേക്കും. സ്വയം പ്രതിരോധമെന്ന വാദം തള്ളിയ അന്വേഷണ ഏജൻസി ഇവരിൽ ചാർത്തുന്നത് ജീവിതാവസാനം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. മുൻ മാഫിയാ തലവൻ കൂടിയായ മിഖായേൽ കാചടുര്യൻ എന്ന 57 കാരനാണ് സ്വന്തം മക്കളുടെ കൈകൊണ്ട് മരിച്ചത്. കത്തികൊണ്ട് കുത്തിയും ചുറ്റികകൊണ്ട് തലക്കടിച്ചുമാണ് മക്കളായ ക്രിസ്റ്റിന, ഏഞ്ചലിന, മറിയ എന്നിവർ തങ്ങളുടെ പിതാവിനെ കൊലപ്പെടുത്തിയത്.

റഷ്യൻ ഇൻവെസ്റ്റിഗേറ്റിങ് കമ്മിറ്റിയുടെ അഭിപ്രായമനുസരിച്ച് കേസിന്റെ തീവ്രതയിൽ ചില ഇളവുകൾ വരുത്തിയാലും രണ്ട് സഹോദരിമാർക്ക് 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. 2018-ൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് മാസം മുൻപാണ് ഒരു വഴിത്തിരിവുണ്ടായത്. ഇവർക്കെതിരെയുള്ള കേസുകൾ പ്രോസിക്യുട്ടർമാർ പിൻവലിച്ചതോടെയായിരുന്നു ഇത്. എന്നാൽ ഇൻവെസ്റ്റിഗേറ്റിങ് കമ്മിറ്റി ഈ കേസ് പൂർണ്ണമായും ഒഴിവാക്കുന്നതിനോട് യോജിച്ചില്ല.

പിതാവിൽ നിന്നും ശാരീരികമായും മാനസികമായും പീഡനങ്ങൾ അനുഭവികേണ്ടി വന്നു എങ്കിലും ക്രിസ്റ്റീന ഏഞ്ചലിന എന്നിവർക്കെതിരെയുള്ള കൊലപാതകക്കുറ്റം നിലനിൽക്കുമെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തൽ. വ്യക്തിവിരോധമായിരുന്നു കൊലക്ക് പുറകിലെന്നാണ് കമ്മിറ്റി കണ്ടെത്തിയത്.

അന്വേഷണത്തിനിടയിൽ കണ്ടെത്തിയത് ആ പിതാവ് തന്റെ മക്കളിലൊരാളോട് നീ നിന്റ അമ്മയുടെ സ്ഥാനം ഏറ്റെടുക്കുമെന്നും തന്നെ വിവാഹം ചെയ്ത് തന്റെ കുഞ്ഞിനെ പ്രസവിക്കും എന്നും പറഞ്ഞു എന്നാണ്. അയാൾ അവരോട് അയാളുടെ മുൻപിൽ പൂർണ്ണനഗ്‌നകളാകാൻ ആവശ്യപ്പെടാറുണ്ടെന്നും പിന്നീട് താനുമായി ശാരീരിക ബന്ധം പുലർത്താൻ നിർബന്ധിക്കാറുണ്ടായിരുന്നു എന്നും കണ്ടെത്തിയിരുന്നു. അയാൾ അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് അതുമാത്രമാണ് പ്രതിവിധി എന്നാണ് അയാൾ അവരോട് പറഞ്ഞിരുന്നത്. മാത്രമല്ല, വിവിധ ആയുധങ്ങൾ ഉപയോഗിച്ച് മക്കളെ ശാരീരികമായി പീഡിപ്പിക്കാറുണ്ടായിരുന്നു എന്നും കണ്ടെത്തിയിരുന്നു.

എന്നാൽ, 2018 ൽ സംഭവം നടക്കുന്ന സമയത്ത് പിതാവ് തങ്ങളെ ആക്രമിച്ചിരുന്നില്ലെന്നും, മറിച്ച് മദ്യത്തിന്റെ ലഹരിയിൽ ചാരുകസേരയിൽ കിടക്കുകയായിരുന്നു എന്നും ഈ സഹോദരിമാർ വെളിപ്പെടുത്തിയിരുന്നു. മറിയ കത്തികൊണ്ട് കുത്തുകയും ഏഞ്ചലിന ചുറ്റികവച്ച് അയാളുടെ തലയിൽ അടിക്കുകയുമായിരുന്നു.ക്രിസ്റ്റീന സംഭവത്തിന് സാക്ഷിയായിരുന്നെങ്കിലും കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്ന് വക്കീൽ വാദിച്ചിരുന്നു. മറിയ ഈ കൃത്യം ചെയ്യുന്ന സമയത്ത് മാനസികമായി സാധാരണ നിലയിൽ ആയിരുന്നില്ലെന്നും അതിനാൽ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കണമെന്നും ആയിരുന്നു അന്വേഷണ കമ്മിറ്റി പറഞ്ഞത്.

റഷ്യയിൽ മുഴുവൻ ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു ഈ കേസ്. ഈ സഹോദരിമാർക്ക് പിന്തുണയുമായി ലക്ഷങ്ങളായിരുന്നു എത്തിയത്.സഹോദരിമാരുടെ പേർക്കുള്ള കേസുകൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഏകദേശം ഒരു മില്ല്യൺ ആൾക്കാർ ഒപ്പിട്ട നിവേദനവും സമർപ്പിച്ചിരുന്നു,.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP