ജോസ് കെ മാണിയുടെ പുറത്തേക്കുള്ള പോക്കിന് ചുക്കാൻ പിടിച്ചത് രമേശ് ചെന്നിത്തല; അതിവിശ്വസ്തനായ ജോസഫ് വാഴക്കന്റെ പാലാ മോഹം പ്രധാന കാരണമായി; എ ഗ്രൂപ്പ് നേതാക്കൾക്ക് പൂഞ്ഞാർ മുതൽ കാഞ്ഞിരപ്പള്ളി വരെ നോട്ടമെത്തിയപ്പോൾ സംഗതി എളുപ്പമായി; കൂട്ടത്തിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷത്തിൽ വൻ ഇടിവുണ്ടാകുമെന്നും കരുതിയപ്പോൾ ജോസ് കെ മാണി പുറത്ത്; കേരളാ കോൺഗ്രസിനെ പടിക്ക് പുറത്താക്കിയതിന് പിന്നിൽ കോൺഗ്രസിലെ ഐ രാഷ്ട്രീയം
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം; കോൺഗ്രസിൽ എ ഗ്രൂപ്പിന്റെ ശക്തി കേന്ദ്രമാണ് കോട്ടയം. പത്തനംതിട്ടയിലും ഇടുക്കിയിലും എറണാകുളത്തും മുൻതൂക്കം കോൺഗ്രസിൽ എ ഗ്രൂപ്പിനാണ്. ഇവിടെ നിന്ന് കൂടുതൽ എംഎൽഎമാർ ജയിച്ചാൽ അത് ഉമ്മൻ ചാണ്ടിക്ക് കരുത്താകും. ഇത് തിരിച്ചറിഞ്ഞ് കോട്ടയത്തെ വിജയ സാധ്യതകൾ തകർക്കാനായിരുന്നു യുഡിഎഫിൽ നിന്നുള്ള ജോസ് കെ മാണിയുടെ പുറത്താക്കൽ. സ്വാഭാവികമായി ജോസ് കെ മാണി ഇടതു പക്ഷത്ത് എത്തിയാൽ നേട്ടം സിപിഎമ്മിന് തന്നെയാകും. ഇതിലൂടെ അടുത്ത നിയമസഭാ കക്ഷി നേതാവിനെ നിശ്ചയിക്കുമ്പോൾ ഐ ഗ്രൂപ്പിന് മുൻതൂക്കം കിട്ടും. ഇത് മനസ്സിൽ വച്ച് രമേശ് ചെന്നിത്തല നടത്തിയ നീക്കമാണ് ജോസ് കെ മാണിയുടെ പുറത്താക്കൽ എന്നാണ് ലഭിക്കുന്ന സൂചന.
കോട്ടയത്ത് കെ എം മാണിയെ ഒതുക്കാൻ ആഭ്യന്തര മന്ത്രിയായിരിക്കെ രമേശ് ചെന്നിത്തല ശ്രമിച്ചിരുന്നു. ബാർ കോഴ അതിന്റെ ഭാഗമായിരുന്നു. യുഡിഎഫിൽ നിന്ന് മാണിയെ പുറത്താക്കുകയെന്നത് മാത്രമായിരുന്നു അതിന്റെ ലക്ഷ്യം. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ഇടപെടലിന്റെ ഭാഗമായി മാണി വീണ്ടും യുഡിഎഫിലെത്തി. മാണിയുടെ മരണത്തോടെ മോഹം വീണ്ടും ചെന്നിത്തല പൊടി തട്ടിയെടുത്തു. പാലായിൽ മത്സരിക്കാനുള്ള മോഹം കോൺഗ്രസ് നേതാവായ ജോസഫ് വാഴക്കനുണ്ട്. ചെന്നിത്തലയുടെ വലംകൈയാണ് വാഴക്കൻ. അതും ഐ ഗ്രൂപ്പിന്റെ നിലപാടിനെ സ്വാധീനിച്ചു. കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും അടക്കമുള്ളിടത്ത് മത്സരിക്കാൻ ആഗ്രഹിക്കുന്ന എക്കാരും ഉണ്ട്. ഇവർ കൂടി ചെന്നിത്തലയുടെ നിലപാടിനെ പിന്തുണച്ചു. അങ്ങനെയാണ് കോട്ടയത്ത് യുഡിഎഫിൽ പൊട്ടിത്തെറിക്ക് കളമൊരുങ്ങുന്നത്.
കോട്ടയം ജില്ലാ പഞ്ചായത്തിൽ നിന്ന് ജോസ് കെ മാണിയെ പുറത്താക്കാൻ കഴിയില്ല. കാരണം അവർക്ക് ഇടതു പക്ഷത്തോട് ചേർന്ന് അധികാരം പിടിച്ചെടുക്കാൻ കഴിയും. ഇത് മനസ്സിലാക്കിയിട്ടും ജോസ് കെ മാണിയെ യുഡിഎഫ് പുറത്താക്കി. ഇത് കാരണം പ്രത്യേകിച്ച് രാഷ്ട്രീയ നേട്ടങ്ങളൊന്നും കോൺഗ്രസിന് ഉണ്ടാകാനും പോകുന്നില്ല. ജോസ് കെ മാണിയുടെ പ്രതിനിധിയെ പുറത്താക്കാൻ അവിശ്വാസവും കൊണ്ടു വരുന്നില്ല. പിന്നെ എന്തിനാണ് ജോസ് കെ മാണിയെ പുറത്താക്കിയതെന്നതാണ് ഉയരുന്ന ചോദ്യം. മധ്യ തിരുവിതാംകൂറിൽ ജോസ് കെ മാണിയെ മാറ്റിയാൽ കോൺഗ്രസിന് തോൽവിയാകും ഭയം. ഇതും മറന്ന് ജോസ് കെ മാണിയെ വെട്ടുന്നത്തിന് കാരണം കോൺഗ്രസ് നിയമസഭാ കക്ഷിയിൽ എ ഗ്രൂപ്പിന് മുൻതൂക്കം കിട്ടാതിരിക്കുകയെന്ന ലക്ഷ്യം മാത്രമാണ്.
കെബി ഗണേശ് കുമാറിനെ മുന്നണിയിൽ എത്തിക്കാൻ ചെന്നിത്തല ശ്രമിച്ചിരുന്നു. എന്നാൽ സോളാർ കേസിൽ തന്നെ കുടുക്കിയ ഗണേശിനെ വേണ്ടെന്ന ഉറച്ച നിലപാട് ഉമ്മൻ ചാണ്ടി എടുത്തു. ഇതിന് പിന്നാലെയായിരുന്നു കേരളാ കോൺഗ്രസിലെ ചെന്നിത്തലയുടെ ഇടപെടൽ. പിജെ ജോസഫിന് വേണ്ടി ജോസ് കെ മാണിക്കെതിരെ വാദിച്ചതും കേരളാ കോൺഗ്രസ് എമ്മിനെ പുറത്താക്കിയതും ചെന്നിത്തലയുടെ നീക്കമായിരുന്നു. ജോസ് കെ മാണിയെ പ്രകോപിപ്പിക്കുന്ന വിധത്തിൽ തീരുമാനവും പ്രഖ്യാപിച്ചു. ഇതിന് ഇറക്കിയത് യുഡിഎഫ് കൺവീനറായ ബെന്നി ബെഹന്നാനേയും. ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനായിരുന്നു ഒരു കാലത്ത് ബെന്നി. എന്നാൽ ഇപ്പോൾ ചെന്നിത്തലയ്ക്കൊപ്പമാണ്. ഇതും ബെന്നിയുടെ പൊട്ടിത്തെറിച്ചുള്ള ജോസ് കെ മാണി പുറത്താക്കൽ പ്രഖ്യാപനത്തിന് കാരണമായി.
അതിനിടെ മുന്നണിയെ വെല്ലുവിളിച്ചു നിന്നിരുന്ന കേരള കോൺഗ്രസ് (ജോസ്) വിഭാഗത്തിന് 'ഷോക്ക് ട്രീറ്റ്മെന്റ്' അനിവാര്യമായിരുന്നുവെന്നു യുഡിഎഫ് നേതൃയോഗം. അതിനുള്ള ശക്തമായ മുന്നറിയിപ്പെന്ന നിലയിലാണു മുന്നണി യോഗങ്ങളിൽ നിന്നു പുറത്തുനിർത്താൻ തീരുമാനിച്ചതെന്നു ആമുഖമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കോട്ടയം ജില്ലാ പഞ്ചായത്തിലെ അധികാരക്കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളുമായി നടന്ന ചർച്ചകളുടെ നാൾവഴി വിശദാംശങ്ങളോടെ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും വിഡിയോ കോൺഫറൻസിലൂടെ പങ്കെടുത്ത പി.കെ.കുഞ്ഞാലിക്കുട്ടിയും വിശദീകരിച്ചു. യുഡിഎഫ് തന്നെ ഒരു സ്തംഭനാവസ്ഥയിലെത്തിയ സാഹചര്യത്തിലാണ് എല്ലാവരുമായും ആലോചിച്ച് അവർക്കെതിരെ അച്ചടക്കനടപടിയെടുക്കാൻ തീരുമാനിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി. അങ്ങനെ ജോസ് കെ മാണിയിൽ തീരുമാനം എടുത്തു.
യുഡിഎഫ് തീരുമാനത്തോടു എല്ലാ കക്ഷികളും യോജിച്ചു. പക്ഷേ പുറത്താക്കി എന്ന നിലയിലാണല്ലോ തീരുമാനം പുറത്തുവന്നതെന്നു ചിലർ ചോദിച്ചപ്പോൾ മാധ്യമങ്ങൾ അങ്ങനെ വ്യാഖ്യാനിച്ചതാണെന്നു ചെന്നിത്തലയും യുഡിഎഫ് കൺവീനർ ബെന്നി ബഹനാനും പറഞ്ഞു. കോട്ടയം ജില്ലാ പഞ്ചായത്തിലെ രാജിയാണ് തന്റെയും ആവശ്യമെന്നും പുറത്താക്കലല്ലെന്നും പി.ജെ.ജോസഫ് അഭിപ്രായപ്പെട്ടു. യുപിഎക്കു നഷ്ടമുണ്ടാകുന്ന നടപടികൾ സൂക്ഷിച്ചുവേണമെന്നു കെ. മുരളീധരൻ പറഞ്ഞു. ഇതേത്തുടർന്നു നടപടി സംബന്ധിച്ചു വാർത്താസമ്മേളനത്തിൽ വ്യക്തത വരുത്താൻ യോഗത്തിൽ ധാരണയായി. അങ്ങനെയാണ് ജോസ് കെ മാണിയെ പുറത്താക്കിയില്ലെന്നും മാറ്റി നിർത്തിയിട്ടേയുള്ളൂവെന്നും രമേശ് ചെന്നിത്തല വിശദീകരിച്ചത്. എന്നാൽ ചെന്നിത്തലയുടെ ഓഫർ ജോസ് കെ മാണി തള്ളി.
എന്നാൽ യുഡിഎഫിന്റേത് സാങ്കേതികമായ തിരുത്തൽ മാത്രമാണെന്നും രാഷ്ട്രീയ നിലപാടിന്റെ തിരുത്തൽ അല്ലെന്നും ജോസ് കെ. മാണി എംപിയും പ്രതികരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ല എന്ന മുൻ നിലപാടിൽ മാറ്റമില്ല . യുഡിഎഫ് കൺവീനറുടെ പ്രഖ്യാപനം വന്നിട്ട് മൂന്നു ദിവസമായി. കെ.എം.മാണിയുടെ പാർട്ടിയോട് കടുത്ത അനീതി കാണിച്ചുവെന്ന് പ്രവർത്തകരുടെ വികാരം ഉയർന്നിട്ടും യുഡിഎഫ് നിലപാട് തിരുത്തിയില്ല. പുറത്താക്കിയതിനെക്കുറിച്ച് സാങ്കേതിക തിരുത്ത് എന്നു പറഞ്ഞിട്ട് പഴയ നിലപാട് യുഡിഎഫ് ആവർത്തിച്ചു. യുഡിഎഫ് യോഗം ചേരുന്നതിനു തൊട്ടുമുൻപ് വരെ ഒരു തിരുത്തലും വന്നില്ല. കൂറുമാറിയ ആൾക്ക് സ്ഥാനം കൊടുക്കണമെന്നു പറയുന്നതിൽ എന്ത് ന്യായമാണ് ഉള്ളത്? ഞങ്ങൾ എന്ത് തെറ്റാണ് ചെയ്തതെന്നു മനസ്സിലാകുന്നില്ല. ഇനി ചർച്ചയില്ലെന്നു യുഡിഎഫ് തന്നെയാണ് പറഞ്ഞതെന്നും ജോസ് കെ.മാണി പറഞ്ഞു.
അതിനിടെ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ബഹുജന പിന്തുണയുള്ള പാർട്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കുകയും ചെയ്തു. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പരാമർശം. കേരള കോൺഗ്രസിലെ തർക്കം പരിഹരിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. കേന്ദ്രീകൃത നേതൃത്വം യുഡിഎഫിന് ഇല്ലാതെയായതിന്റെ പ്രതിഫലനമാണ് ഇത്. യുഡിഎഫിൽ ബഹുജന പിന്തുണയുള്ള പാർട്ടികളിലൊന്നാണ് കേരള കോൺഗ്രസ്. കേരള കോൺഗ്രസ് ഇല്ലാത്ത യുഡിഎഫ് കൂടുതൽ ദുർബലമാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ ഉണ്ടായിരുന്ന എൽജെഡി ഇപ്പോൾ എൽഡിഎഫിലാണ് പ്രവർത്തിക്കുന്നതെന്നും കോടിയേരി ലേഖനത്തിൽ എടുത്തു പറയുന്നു.
രാഷ്ട്രീയരംഗത്ത് വരുന്ന മാറ്റങ്ങൾ എൽഡിഎഫിനെ ശക്തിപ്പെടുത്തുമെന്നും കോടിയേരി അവകാശപ്പെട്ടു. അതേസമയം, കേരളാ കോൺഗ്രസ് (എം) നെ യുഡിഎഫിൽ നിന്ന് പുറത്താക്കിയത് തന്നെയെന്ന് ചെയർമാൻ ജോസ് കെ മാണി ഇന്നലെ വ്യക്തമാക്കിയിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്തിൽ നിലപാടിൽ മാറ്റമില്ലെന്നും ജോസ് കെ മാണി ആവർത്തിച്ചു. രാഷ്ട്രീയ തിരുത്തൽ വരുത്താതെ ചർച്ചയില്ലെന്നും ജില്ലാ പഞ്ചായത്തിൽ കൂറ് മാറിയ വ്യക്തിക്ക് പ്രസിഡന്റ് പദവി നൽകണമെന്ന് പറയുന്നത് യുക്തിയില്ലായ്മയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Stories you may Like
- മണിമല വാഹനാപകടം; മരിച്ച യുവാക്കളുടെ വീട്ടിലെത്തി ജോസ് കെ മാണി
- ജോസ് കെ മാണിയുടെ മകന് വേണ്ടി ആ കുടുംബവും പ്രാർത്ഥിക്കുമ്പോൾ
- പിണറായിയെ കൂടുതൽ അടുപ്പിക്കാൻ കേരളാ കോൺഗ്രസ്
- തൽകാലം നേതൃത്വം പ്രതികരിക്കില്ല; കേരളാ കോൺഗ്രസിൽ 'ഇടതു' കലാപം
- കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്