'തീവ്രവാദികൾ മുഖ്യധാരയിലേക്ക് വരാൻ വാതിൽ തുറക്കും'; ഇസ്ലാമിന്റെ മൗലികലക്ഷ്യം ഭരണമാണെന്ന് വ്യാജമായി പ്രചരിപ്പിക്കാൻ ശ്രമിക്കുന്നവരാണ് ജമാഅത്തെ ഇസ്ലാമിക്കാർ; മധ്യപൗരസ്ത നാടുകളിൽ ഉയർന്നു വരുന്ന രാഷ്ടീയ അസ്ഥിരതയും തീവ്രവാദ ഗ്രൂപ്പുകളും ഇവരുടെ സംഭാവന; ജമാഅത്തെ ഇസ്ലാമിയുടെ രംഗപ്രവേശം ഇതര സമൂഹങ്ങളെ ആശയക്കുഴപ്പത്തിലാക്കും; നക്കാപ്പിച്ച രാഷ്ട്രീയലാഭത്തിന് വേണ്ടി രാഷ്ട്രീയ സദാചാരവും ധർമ്മവും കാശിക്ക് പറഞ്ഞയ്ക്കരുത്; മുസ്ലിംലീഗ് വെൽഫെയർ കൂട്ടുകെട്ടിനെതിരെ സമസ്ത മുഖപത്രം
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: മുസ്ലിം ലീഗ്- വെൽഫെയർ പാർട്ടി ബന്ധത്തിനെതിരെ സമസ്ത രംഗത്ത്. സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിൽ എഴുതിയ ലേഖനത്തിലാണ് പുതിയ സഖ്യത്തിനെതിരെ വിമർശനം ഉയരുന്നത്. വെൽഫെയർ പാർട്ടിയുമായുള്ള ലീഗിന്റെ ബന്ധം സ്വയം കുളം തോണ്ടുന്നതിന് തുല്യമെന്നും ലേഖനത്തിൽ പ്രതിപാദിക്കുന്നു. തീവ്രവാദികൾ മുഖ്യധാരയിലേക്ക് വരാൻ വാതിൽ തുറക്കുന്നെന്നും ലേഖനത്തിൽ വിമർശിക്കുന്നു. ഉമർഫൈസി മുക്കം എഴുതിയ 'മതമൗലികവാദ കൂട്ടുകെട്ട് സമതുലിതാവസ്ഥ തകർക്കു'മെന്ന തലക്കെട്ടിലാണ് ലേഖനം.
ഭരണവും രാഷ്ട്രീയവും ലക്ഷ്യമാക്കുന്ന ഇതര വിശ്വാസ പ്രമാണങ്ങളോട് സഹിഷ്ണുത കാണിക്കാത്ത വംശീയ, വർഗീയ ആശയങ്ങൾ പ്രതിനിധാനം ചെയ്യുന്ന തീവ്ര രാഷ്ട്രീയ സംഘനടയാണ് ഇസ്ലാമെന്ന് വരുത്തി തീർക്കാനാണ് ജമാഅത്തെ ഇസ്ലാമി ശ്രമിക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു. 'ജമാഅത്തെ ഇസ് ലാമി അന്തർ ദേശീയ മാനമുള്ള മത, രാഷ്ട്രീയ സംഘടനയാണ്. ഇസ്ലാമിന്റെ മൗലിക ലക്ഷ്യം ഭരണമാണ് എന്ന് വ്യാജമായി പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ് ഇവർ....അടിസ്ഥാന തത്വശാസ്ത്ര ദുർവ്യാഖ്യാനം ചെയ്ത് മതമൗലിക രാഷ്ട്രവാദം ഉയർത്തിക്കൊണ്ടു വന്നു വിശുദ്ധ ഇസ് ലാമിന്റെ സൗന്ദര്യം നഷ്ടപ്പെടുത്താൻ ശ്രമിക്കുകയാണ്,' ലേഖനത്തിൽ പറയുന്നു. മധ്യ പൗരസ്ത നാടുകളിൽ ഉയർന്നു വരുന്ന രാഷ്ടീയ അസ്ഥിരതയും തീവ്രവാദ ഗ്രൂപ്പുകളും ഇത്തരം രാഷ്ട്രീയ ഗ്രൂപ്പുകളുടെ സംഭാവനയാണെന്നും ലേഖനത്തിൽ പറയുന്നു.
ജമാഅത്തെ ഇസ്ലാമിയുടെ രംഗപ്രവേശം ഇതര സമൂഹങ്ങളെ ആശയക്കുഴപ്പത്തിലാക്കുമെന്നും പത്രം വിമർശിക്കുന്നു. നക്കാപ്പിച്ച രാഷ്ട്രീയലാഭത്തിന് വേണ്ടി രാഷ്ട്രീയ സദാചാരവും ധർമ്മവും കാശിക്ക് പറഞ്ഞയ്ക്കരുതെന്നും ലേഖനത്തിൽ പറയുന്നു. ഇത് കേരള സമൂഹത്തിന് നിരക്കുന്നതല്ലെന്നുമാണ് ഉയരുന്ന വിമർശനം. ജമാഅത്തെ ഇസ്ലാമിയുടെ ഔദ്യോഗിക രാഷ്ട്രീയ കക്ഷിയാണ് വെൽഫെയർ പാർട്ടി. വെൽഫെയർ പാർട്ടിയെ പിന്തുണച്ച് മുസ്ലിം ലീഗ് രംഗത്തെത്തിയിരുന്നു. വെൽഫെയർ പാർട്ടിയുമായി സഹകരണം പരിഗണനയിലുണ്ടെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞിരുന്നു. അതേസമയം വെൽഫെയർപാർട്ടിയുമായി സഖ്യത്തിലേർപ്പെടുന്നത് ശരിയല്ലെന്ന് യൂത്ത് ലീഗ് വ്യക്തമാക്കിയിരുന്നു. വെൽഫെയർ പാർട്ടി ഒരു വർഗീയ പാർട്ടിയാണെന്നും യൂത്ത് ലീഗ് പറഞ്ഞിരുന്നു.
വെൽഫെയർ പാർട്ടിയുമായി സഖ്യത്തിലേർപ്പെടുമെന്ന് നേരത്തെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നെങ്കിലും മുസ്ലിം ലീഗ് നേതൃത്വം അത് എതിർക്കുകയായിരുന്നു. എന്നാൽ വീണ്ടും പരസ്യമായി വെൽഫെയർ പാർട്ടിയെ പിന്തുണയ്ക്കുന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് ലീഗ്. മുസ്ലിം ലീഗും വെൽഫെയർ പാർട്ടിയും തമ്മിൽ പ്രാദേശിക തലത്തിലുള്ള ധാരണക്കുള്ള നീക്കങ്ങളല്ല മറിച്ചു യു ഡി എഫുമായി സംസ്ഥാന തലത്തിൽ തന്നെയുള്ള ധാരണക്കുള്ള ആലോചനകളാണ് നടക്കുന്നതെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. വെൽഫെയർ പാർട്ടി- യു ഡി എഫ് ധാരണാ നീക്കം സംബന്ധിച്ച ആദ്യ സൂചന നൽകിയത് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ എ ഷെരീഫ് ആയിരുന്നു. ഇത് സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണെന്നും നല്ല പുരോഗതിയുണ്ടെന്നും ആയിരുന്നു ഷെരീഫ് പറഞ്ഞത്. ഷെരീഫിന്റെ വാക്കുകൾ ശരിവെക്കുന്ന തരത്തിലുള്ള പ്രതികരണമാണ് ഇന്നലെ മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടിയിൽ നിന്നും സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദിൽ നിന്നും ഉണ്ടായത്.
മുസ്ലിം ലീഗുമായി വെൽഫെയർ പാർട്ടി പ്രാദേശിക ധാരണക്ക് ഒരുങ്ങുന്നു എന്ന വാർത്ത പുറത്തു വന്നയുടൻ കേരളത്തിൽ അരുതാത്തത് എന്തോ നടക്കാൻ പോകുന്നുവെന്ന മട്ടിലുള്ള പ്രതികരണമായിരുന്നു സി പി എമ്മിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. വെൽഫെയർ പാർട്ടിയും എസ് ഡി പി ഐ യും ഉൾപ്പെടെയുള്ളവരുമായി സഖ്യം ഉണ്ടാക്കാനുള്ള മുസ്ലിം ലീഗ് തീരുമാനം മതനിരപേക്ഷ രാഷ്ട്രീയത്തോടുള്ള വെല്ലുവിളിയാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രെട്ടറിയേറ്റിന്റെ വിമർശനം. മത മൗലികവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപം എന്നാണു വെൽഫെയർ പാർട്ടിയെ സിപിഎം സെക്രട്ടറിയേറ്റ് വിശേഷിപ്പിച്ചത് തന്നെ. മുസ്ലിം ലീഗ് - വെൽഫെയർ പാർട്ടി ധാരണാ നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദും മുസ്ലിം യൂത്ത് ലീഗും പരസ്യമായി തന്നെ രംഗത്ത് വന്നിരുന്നു.
ജമാഅത്തെ ഇസ്ലാമിയുമായി ആശയപരമായി തന്നെ മുസ്ലിം ലീഗിന് വിയോജിപ്പുണ്ടെന്നും അതുകൊണ്ടു തന്നെ വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം നടക്കാത്ത കാര്യമാണെന്നും ആയിരുന്നു യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ നിലപാട്. യൂത്ത് ലീഗിന്റെ പ്രതികരണം ചില തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണെന്നും അത് താനെ നീങ്ങിക്കൊള്ളുമെന്നും ആയിരുന്നു ഇത് സംബന്ധിച്ചുള്ള കുഞ്ഞാലിക്കുട്ടിയുടെ മറുപടി. എന്നാൽ ധാരണാ നീക്കത്തെ അപലപിച്ചുകൊണ്ടു ആര്യാടൻ മുഹമ്മദ് നടത്തിയ പ്രസ്താവനയോട് മുസ്ലിം ലീഗിൽ നിന്നോ കോൺഗ്രസിൽ നിന്നോ ആരും പ്രതികരിച്ചു കണ്ടില്ല.
തുടക്കത്തിൽ ഉണ്ടായ പ്രതിഷേധ സ്വരങ്ങൾ ഏതാണ്ട് കെട്ടടങ്ങിത്തുടങ്ങിയ വേളയിലാണ് യു ഡി എഫുമായുള്ള ചർച്ചകൾ സജീവമാണെന്ന വെൽഫെയർ പാർട്ടി നേതാവിന്റെ വെളിപ്പെടുത്തലും അതിനെ ശരിവെക്കും വിധത്തിലുള്ള ലീഗ് നേതാക്കളുടെ പ്രതികരണവും. ഇതോടെ കേവലം പ്രാദേശിക ധാരണാ നീക്കം എന്നതിൽ നിന്നും വെൽഫെയർ പാർട്ടി - യു ഡി എഫ് ധാരണാ നീക്കം എന്ന നിലയിലേക്ക് കാര്യങ്ങൾ വളർന്നിരിക്കുന്നു. മുൻപ് ഉന്നയിച്ച അതേ വിമർശം ആയിരിക്കില്ല ഒരുപക്ഷെ സി പി എം ഇനിയിപ്പോൾ ഉന്നയിക്കുക. തീർച്ചയായും അതിനു കൂടുതൽ മൂർച്ച കൈവരാതെ തരമില്ല. അത് മുന്നിൽ കണ്ടു കൊണ്ട് തന്നെയാവണം വെൽഫെയർ പാർട്ടി നേതാവ് തങ്ങൾ 2015 ലെ തദ്ദേശ തിരെഞ്ഞെടുപ്പിൽ എൽ ഡി എഫുമായി ധാരണ ഉണ്ടാക്കിയിരുന്നുവെന്നും ചില പഞ്ചായത്തുകളിൽ ഇപ്പോഴും ഇടതു മുന്നണിയുമായി ഭരണം പങ്കിടുന്നുണ്ടെന്നും പറഞ്ഞത്. 2015 ലെ തിരെഞ്ഞെടുപ്പിൽ ചിലയിടങ്ങളിൽ വെൽഫെയർ പാർട്ടിയുമായി പ്രാദേശിക ധാരണ ഉണ്ടായിരുന്നുവെന്നതിനു തെളിവുകൾ ഉണ്ടെന്നതിനാൽ വെൽഫെയർ പാർട്ടി നേതാവിന്റെ അവകാശവാദത്തെ സി പി എമ്മിന് പാടെ തള്ളിക്കളയാനാകില്ല.
2015 ൽ എടുത്ത നിലപാടായിരുന്നില്ല പക്ഷെ ഇക്കഴിഞ്ഞ പാർലമെന്റ് തിരെഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി സ്വീകരിച്ചത്. പരസ്യമായി യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല തങ്ങൾക്കു ചെറിയ തോതിലെങ്കിലും വേരോട്ടമുള്ള മണ്ഡലങ്ങളിൽ യു ഡി എഫ് സ്ഥാനാർത്ഥികൾക്കുവേണ്ടി ജീവമായി പ്രവർത്തിക്കുകയും ചെയ്തു. പരമാവധി മുസ്ലിം വോട്ടുകൾ യു ഡി എഫിന് അനുകൂലമായി പോൾ ചെയ്യപ്പെടുന്നതിനു വെൽഫെയർ പാർട്ടിയുടെ പിന്തുണ സഹയാകമായി എന്നത് ഒരു വസ്തുതയുമാണ്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍