ഇൻസ്റ്റാൾ ചെയ്തവർക്കും വീഡിയോ കാണാൻ സാധിക്കില്ല; ഇനി ടിക് ടോക്കിൽ ആർക്കും ലോഗിൻ ചെയ്യാൻ സാധിക്കില്ല; ലോഗിൻ ചെയ്തവർക്ക് അവരുടെ വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുമോ എന്ന് കാര്യത്തിലും വ്യക്തതയില്ല; നെറ്റ്വർക്ക് ഓപ്പറേറ്റർമാരുടെ സഹായത്തോടെ ഉടൻ തന്നെ ടിക് ടോക് സെർവറിലേക്കുള്ള വഴികളും തടയാൻ സാധ്യത; ഇഷ്ടപ്പെട്ട ആപ്പ് നഷ്ടമായതിന്റെ ആകുലതകൾ പങ്കുവെച്ച് ഉപയോക്താക്കൾ; മറ്റു പ്ലാറ്റ്ഫോമുകൾ തേടിയും ഫാൻബേസ് നിലനിർത്താനും ആഗ്രഹിച്ചു ടിക്ക് ടോക്ക് താരങ്ങളും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേന്ദ്രസർക്കാറിന്റെ നിരോധനം വന്നതിന് പിന്നാലെ ടിക്ക് ടോക്കിന്റെ പ്രവർത്തനം രാജ്യത്ത് നിർത്തിവെച്ചു. ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തവർക്കും ഇനി ടിക് ടോക്ക് വീഡിയോകൾ കാണാൻ സാധിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. നിരോധനത്തെ തുടർന്ന് രാജ്യത്തെ ആപ്പ് സ്റ്റോറുകളിൽ നിന്നും ടിക് ടോക്ക് നീക്കം ചെയ്യപ്പെട്ടിരുന്നു. ഇനി ടിക് ടോക്കിൽ ആർക്കും ലോഗിൻ ചെയ്യാൻ സാധിക്കില്ല. ലോഗിൻ ചെയ്തവർക്ക് അവരുടെ വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുമോ എന്ന് വ്യക്തമല്ല.
ടിക് ടോക്ക് ഹോം പേജിലെ ഫോർ യു, ഫോളോയിങ് വിഭാഗങ്ങളിൽ വീഡിയോ ഒന്നും കാണുന്നില്ല. നോ നെറ്റ് വർക്ക് കണക്ഷൻ എന്നാണ് സ്ക്രീനിൽ കാണുന്നത്. ജൂൺ 29 ന് വൈകീട്ടോടെയാണ് നിരോധനം സംബന്ധിച്ച ഉത്തരവ് പുറത്തുവന്നത്. ജൂൺ 30 വൈകുന്നേരം വരെ ടിക് ടോക്കിൽ വീഡിയോകൾ കാണാൻ സാധിച്ചിരുന്നു. ഇപ്പോൾ അതും ലഭ്യമല്ല. സേവനം നിർത്തിവെക്കുന്നതോടൊപ്പം നൽകിയ നോട്ടിഫിക്കേഷനിൽ 59 ആപ്ലിക്കേഷനുകൾ നിരോധിച്ചുള്ള സർക്കാർ ഉത്തരവ് പാലിക്കുകയാണ് എന്ന് ടിക് ടോക്ക് അറിയിച്ചു. ഉപയോക്താക്കൾക്ക് സമ്പൂർണ സുരക്ഷയും സ്വകാര്യതയും ഉറപ്പ് നൽകുമെന്നും ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും തങ്ങൾ പ്രാധാന്യം നൽകുന്നുവെന്നും ടിക് ടോക്ക് പറഞ്ഞു.
അതേസമയം ടിക്ടോക്കിന്റെ നിരോധന വാർത്തയ്ക്കു പിന്നാലെ പിന്തുണച്ചതിന് നന്ദി പറഞ്ഞും സൗഹൃദം നിലനിർത്താൻ അഭ്യർത്ഥിച്ചും ഉപഭോക്താക്കൾ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ലൈവിലുമെത്തി. പലരും വികാരഭരിതമയാണ് സംസാരിച്ചത്. വേദനയുണ്ടെങ്കിലും രാജ്യത്തിന്റെ സുരക്ഷയാണ് വലുതെന്ന നിലപാടാണ് പലർക്കുമെങ്കിലും പ്രിയപ്പെട്ട ആപ്പ് നഷ്ടമാകുന്നതിലുള്ള സങ്കടവും ഇക്കൂട്ടർക്കുണ്ട്. നിരവധിപ്പേർ ഒന്നിച്ച് ലൈവ് ആരംഭിച്ചതോടെ ടിക്ടോക്കിന്റെ പ്രവർത്തനം മന്ദഗതിയിലാവുകയും ചെയ്തു.
ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യണമെന്നാണ് പലരും ആവശ്യപ്പെട്ടത്. ടിക്ടോക്കിനു പകരമായുള്ള ആപ്ലിക്കേഷനുകളിൽ ആരംഭിച്ച അക്കൗണ്ടിന്റെ വിവരങ്ങളും ചിലർ പങ്കുവച്ചു. സൗഹൃദങ്ങൾ നഷ്ടമാകുമെന്നു പറഞ്ഞ് കണ്ണീരണിഞ്ഞവരും നിരവധി. കുറഞ്ഞകാലം കൊണ്ടു തന്നെ കേരളീയ സമൂഹത്തിൽ ടിക്ടോക് വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു. ദശലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള മലയാളികളുണ്ട്. ടിക്ടോക് പ്രകടനത്തിലൂടെ സിനിമകളിലും റിയാലിറ്റി ഷോകളിലും ചിലർ അവസരം നേടുകയും ചെയ്തു.
ടിക്ടോക്കിലൂടെ പ്രെമോഷൻ ചെയ്ത് വരുമാനം നേടിയിരുന്നവരുണ്ട്. കടകൾ, കോളജ് ആർട്സ് പ്രോഗ്രാം ഉദ്ഘാടനങ്ങൾ, മോഡലിങ് എന്നിവയ്ക്ക് അവസരം ലഭിക്കാനും ടിക്ടോക് കാരണമായിരുന്നു. സൗഹൃദ സംഘങ്ങൾ രൂപപ്പെടുകയും ഇതിന്റെ ഭാഗമായി ഒത്തുച്ചേരലുകൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ടിക്ടോക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തവരുമുണ്ട്. ഈ ആപ്ലിക്കേഷനുകൾ വിനോദത്തിനും മറ്റ് ആവശ്യങ്ങൾക്കും വ്യാപകമായി ഉപയോഗിച്ചുവെങ്കിലും ഇപ്പോൾ ഇവ നിരോധിച്ചതോടെ ആളുകൾക്ക് ഉത്തരം ലഭിക്കാത്ത നിരവധി ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ട്.
ഇന്ത്യയിലെ ഏറ്റവും വലിയ ഉപയോക്തൃ താവളങ്ങളിലൊന്നാണ് ടിക്ടോക്കിനുള്ളത്. രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും അവരുടെ ഫോണുകളിൽ ആപ്ലിക്കേഷൻ ഡൗൺലോഡുചെയ്തു ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഇതുപോലെ, ബ്ലൂടൂത്തിനായുള്ള വേഗത്തിലുള്ള ബദലായി ഷെയറിറ്റ് ഉപയോഗിക്കുന്നവരും കുറവല്ല. എന്നാൽ, ഇപ്പോൾ ഈ ആപ്ലിക്കേഷനുകൾ നിരോധിച്ചിരിക്കുന്നു, ഇത് കൈവശമുള്ള ആളുകൾ അത് അൺഇൻസ്റ്റാൾ ചെയ്യണോ? അല്ലെങ്കിൽ ഇതിനെക്കുറിച്ച് സർക്കാർ മറ്റൊരു പ്രസ്താവന പുറപ്പെടുവിക്കാൻ കാത്തിരിക്കണോ?
ഏറ്റവും പുതിയ സംഭവവികാസങ്ങൾ അനുസരിച്ച്, ആപ്ലിക്കേഷനുകൾ പ്ലേ സ്റ്റോറിലോ ആപ്ലിക്കേഷൻ സ്റ്റോറിലോ ലഭ്യമല്ല. കമ്പനികൾക്ക് സർക്കാരിൽ നിന്ന് അനുമതി ലഭിച്ചതോടെ ആപ്ലിക്കേഷനുകൾ രണ്ട് പ്ലാറ്റ്ഫോമുകളിൽ നിന്നും നീക്കംചെയ്തിരിക്കുകയാണ്. സർക്കാർ ഉത്തരവ് വന്നുകഴിഞ്ഞാൽ, ആപ്ലിക്കേഷനുകൾ ഇന്ത്യയുടെ ആപ്പ് സ്റ്റോറിൽ നിന്ന് നീക്കംചെയ്യുമെന്നും ഇത് നിയമപ്രകാരം ആവശ്യമാണെന്നുമാണ് കമ്പനി വക്താക്കൾ പറഞ്ഞത്.
മണിക്കൂറുകൾക്ക് മുൻപ് പരിശോധിച്ചപ്പോൾ ആപ്ലിക്കേഷൻ സ്റ്റോറിൽ ടിക് ടോക്ക് കണ്ടെത്താനായില്ല. എന്നാൽ, ഷെയറിറ്റ്, ലൈക്ക്, മറ്റ് ചില അപ്ലിക്കേഷനുകൾ ഇപ്പോഴും പ്ലേസ്റ്റോറിൽ തന്നെയുണ്ട്. ഈ ആപ്ലിക്കേഷനുകളും പ്ലാറ്റ്ഫോമിൽ നിന്ന് ക്രമേണ നീക്കംചെയ്യപ്പെടുമെന്നാണ് കരുതുന്നത്. ടിക് ടോക് പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തെങ്കിലും ടിക് ടോക്ക് ഐപികളും സെർവറുകളും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.
നിങ്ങളുടെ ഫോണിൽ ഇപ്പോഴും ആപ്ലിക്കേഷനുകൾ ഉണ്ടെങ്കിൽ എന്തുചെയ്യണം? പ്ലേ സ്റ്റോർ നിരോധിച്ചെങ്കിലും ഫോണിലെ ടിക് ടോക്ക് ആപ്ലിക്കേഷൻ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. അതേസമയം, വൈകാതെ തന്നെ നെറ്റ്വർക്ക് ഓപ്പറേറ്റർമാരുടെ സഹായത്തോടെ ഉടൻ തന്നെ ടിക് ടോക് സെർവറിലേക്കുള്ള വഴികളും തടഞ്ഞേക്കും. എയർടെൽ, ജിയോ, വോഡഫോൺ ഉൾപ്പെടെയുള്ള ടെലികോം കമ്പനികൾ നിയന്ത്രിക്കുന്ന 4 ജി, വയർഡ് ഇന്റർനെറ്റ് കണക്ഷനുകൾ ഉൾപ്പെടെയുള്ള നെറ്റ്വർക്കുകളിൽ ചൈനീസ് ആപ്ലിക്കേഷനുകൾ തടയും. വിപിഎൻ ഉപയോഗിക്കുന്നവർക്ക് ടിക് ടോക്ക് തുടർന്നും ഉപയോഗിക്കാൻ കഴിയും.
ചൈനീസ് ആപ്ലിക്കേഷനുകൾ ഉള്ള ഉപയോക്താക്കൾ സ്വമേധയാ അവ അൺഇൻസ്റ്റാൾ ചെയ്യണമോ അതോ അവരുടെ ആപ്ലിക്കേഷൻ ഉള്ളതിനോ ഉപയോഗിച്ചതിനോ പിഴ ഈടാക്കുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. ചൈനീസ് ആപ്ലിക്കേഷനുകൾ മേലിൽ ഇന്ത്യയുടെ സ്മാർട് ഫോൺ വ്യവസായത്തിന്റെ ഭാഗമാകില്ലെന്ന് ഓർഡറിൽ നിന്ന് വ്യക്തമാണ്. കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദി എന്ന നിലയിലാണ് ടിക്ടോക് അതിവേഗം ജനപ്രീതി നേടിയത്. സിനിമസീരിയൽ താരങ്ങൾ, ഗായകർ, രാഷ്ട്രീയക്കാർ എന്നിങ്ങനെ വിവിധ മേഖലകളിലുള്ള പ്രമുഖർ ടിക്ടോക്കിൽ സജീവമാണ്. ടിക്ടോക്കിനു പുറമേ ഷെയർ ഇറ്റ്, യുസി ബ്രൗസർ, ഹലോ, ക്ലബ് ഫാക്ടറി, എക്സെൻഡർ, വൈറസ് ക്ലീനർ എന്നീ പ്രമുഖ ആപ്ലിക്കേഷനുകളുൾപ്പടെ 59 ആപ്പിക്കേഷനുകളാണ് ഇന്ത്യയിൽ നിരോധിച്ചത്. നിരോധനത്തിന്റെ ഭാഗമായി ആപ്പുകൾ പ്ലേ സ്റ്റോറിൽ ലഭ്യമല്ലാതായി. ചൈനീസ് അതിർത്തിയിൽ സംഘർഷാവസ്ഥ അയവില്ലാതെ തുടരവെയാണ് കേന്ദ്രസർക്കാരിന്റെ ഈ തീരുമാനം.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍