മദ്യപിക്കുന്നതിനിടയിൽ ഗ്ലാസ്സിലൊഴിച്ച് നൽകി കുടിപ്പിച്ച് ആസ്വദിക്കും; തരം കിട്ടിയപ്പോൾ രഹസ്യ ഭാഗങ്ങളിൽ വിരൽ കയറ്റി പ്രകൃതി വിരുദ്ധ പീഡനവും; ബക്കറ്റിലെ വെള്ളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്താനുള്ള ശ്രമം നടക്കാതിരുന്നത് പിതാവ് കണ്ടതിനാൽ; ആലുവയിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച 21 കാരിയെ അറസ്റ്റ് ചെയ്യാതെ പൊലീസ്; പിന്നിൽ സ്ഥലത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഇടപെടലെന്ന് മാതാപിതാക്കൾ; എടത്തല പൊലീസിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി
ആർ പീയൂഷ്
കൊച്ചി: ആറു വയസ്സുകാരിക്ക് മദ്യം നൽകുകയും സ്വകാര്യ ഭാഗങ്ങളിൽ പിടിച്ച് പ്രകൃതി വിരുദ്ധ പീഡനം നടത്തിയും ബക്കറ്റിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമിച്ചതുമായ സംഭവത്തിൽ 21 കാരിയെ പൊലീസ് സംരക്ഷിക്കുന്നതായി ആക്ഷേപം. എറണാകുളം റൂറൽ എടത്തല പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ് പെക്ടർക്കും എസ്ഐക്കുമെതിരെയാണ് ആരോപണം ഉന്നയിച്ച് മാതാപിതാക്കൾ രംഗത്തെത്തിയത്.
ആറുവയസ്സുകാരിയുടെ പിതാവിന്റെ സഹോദരിയാണ് 21 കാരിയായ യുവതി. ഇവർ ലഹരിക്കടിമയാണെന്നും സ്വഭാവ ദൂഷ്യമുള്ളയാളുമാണെന്നാണ് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്. കഴിഞ്ഞ വർഷം കോളേജിൽ ലഹരി ഉപയോഗിച്ചതിനും കൈവശം വച്ചതിനും യുവതിയെ കോളേജിൽ നിന്നും പുറത്താക്കിയിരുന്നു. ഇതോടെയാണ് യുവതി ഹോസ്റ്റൽ ജീവിതം അവസാനിപ്പിച്ച് സ്വന്തം വീട്ടിൽ തിരികെ എത്തുന്നത്. വീട്ടിലിരുന്ന് മദ്യപിക്കുകയും മറ്റും ചെയ്യുന്ന യുവതി കുട്ടിയെ പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ ഇടപെടലുകൾ നടത്താതെ കേസ് ഒത്തു തീർപ്പാക്കുവാനാണ് പൊലീസ് ശ്രമിച്ചത്. യുവതിയുടെ ബന്ധുവായ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഇടപെടലാണ് പൊലീസ് കേസിൽ അലംഭാവം കാട്ടിയതെന്നാണ് ആരോപണം.
കഴിഞ്ഞ ഏപ്രിൽ നാലാം തീയതിയാണ് യുവതി കുളിമുറിയിലെ ബക്കറ്റിൽ നിറച്ചിരുന്ന വെള്ളത്തിൽ ആറുവയസ്സുകാരിയെ മുക്കി കൊലപ്പെടുത്താൻ ശ്രമിച്ചത്. കുഞ്ഞ് കൈകാലിട്ടടിക്കുന്ന ശബ്ദം പിതാവ് കേട്ട് ഓടിച്ചെന്നപ്പോഴേക്കും യുവതി ഉദ്യമത്തിൽ നിന്നും പിന്മാറി. അവശ നിലയിലായ കുഞ്ഞിനെ തെറാപ്പിസ്റ്റായ പിതാവ് പ്രഥമിക ചികിത്സ നൽകി ജീവൻ രക്ഷിച്ചു. ആദ്യം സ്വന്തം സഹോദരിക്കെതിരെ പരാതി നൽകാൻ പിതാവ് വിസമ്മതിച്ചു. എന്നാൽ മാതാവിന്റെ നിർബന്ധ പ്രകാരം എടത്തല പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് രാഷ്ട്രീയ ഇടപെടലുകൾ മൂലം പരാതി പിൻവലിക്കുകയും യുവതിയോട് കുട്ടിയുടെ മാതാപിതാക്കൾ ക്ഷമിക്കുകയും ചെയ്തു.
പിന്നീട് ഒരു ദിവസം യുവതി ബന്ധുവുമായി ചേർന്ന് മദ്യപിക്കുകയും ആറു വയസ്സുകാരിയായ കുഞ്ഞിന് മദ്യം നൽകുകയും ചെയ്തു. ഇത് കണ്ട് ഓടിയെത്തിയ മാതാവ് കുഞ്ഞിന്റെ കയ്യിലെ മദ്യം പിടിച്ചുവാങ്ങി കളയുകയും ചെയ്തു. അപ്പോഴാണ് കുഞ്ഞിന് ഇടയ്ക്കിടക്ക് യുവതി മദ്യം നൽകുന്നുണ്ട് എന്ന് മനസ്സിലായത്. ഇതോടെ യുവതിയുമായി മാതാവ് പ്രശ്നമുണ്ടാക്കുകയും പിന്നീട് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിലായ മാതാവിനെ വേഗം തന്നെ കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിനെ മാതാവിന്റെ വീട്ടിൽ നിർത്തിയ ശേഷം പിതാവും ആശുപത്രിയിലായിരുന്നു.
ആരോഗ്യ നില ഭേദമായതിനെ തുടർന്ന് തിരികെ ഇരവിപുരത്തെ വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞിനെ ഭർതൃ സഹോദരി പ്രകൃതി വിരുദ്ധ പീഡനം നടത്തിയതറിയുന്നത്. മല മൂത്ര വിസർജ്ജനം നടത്തുമ്പോൾ വേദനയെടുക്കുന്നുവെന്ന് കുഞ്ഞ് പറഞ്ഞതിനെ തുടർന്ന് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് മാതാവിന്റെ അമ്മയോട് ആന്റി മൂത്രമൊഴിക്കുന്ന ഭാഗത്തും പിൻഭാഗത്തും പൊക്കിളിലും വിരൽ കയറ്റി കറക്കി എന്ന് പറയുന്നത്. ഇതറിഞ്ഞതോടെ ഏപ്രിൽ 26 ന് ചൈൽഡ് ലൈൻ ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിച്ച് പരാതി പറയുകയും തൊട്ടടുത്ത ദിവസം ചൈൽഡ് ലൈൻ പ്രവർത്തകരെത്തി കുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഇരവിപുരം പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയപ്പോൾ പീഡനം നടന്ന ആലുവയിൽ പരാതി നൽകാനാണ് നിർദ്ദേശം നൽകിയത്.
അങ്ങനെ ആലുവ എസ്പി ഓഫീസിൽ പരാതി നൽകുകയും ആലുവ താലൂക്കാശുപത്രിയിൽ കുഞ്ഞിനെ പ്രവേശിപ്പിക്കുകയും ചെയ്തു. മെയ് 4 ന് കൊടുത്ത പരാതിയിൽ പൊലീസ് മൊഴി എടുക്കാനെത്തിയത് 7 ന് ഉച്ചകഴിഞ്ഞാണ്. രണ്ട് വനിതാ സിവിൽ പൊലീസുദ്യോഗസ്ഥർ ആശുപത്രിയിലെത്തി കുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തി. 2 മണിക്കെത്തിയ ഉദ്യോഗസ്ഥർ 5.30 നാണ് തിരിച്ച് പോയത്. മൊഴി വായിച്ചു കേട്ടു എന്ന് സാക്ഷിയായി മാതാവിന്റെ ഒപ്പ് രേഖപ്പെടുത്തിയത് പേപ്പറിന്റെ ഏറ്റവും താഴെയായിട്ടാണ്. മൊഴിപ്പകർപ്പ് ആവശ്യപ്പെട്ടപ്പോൾ സിഐയെ കാണിച്ചതിന് ശേഷം തരാം എന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ തന്ത്രപരമായി കുട്ടിയുടെ മാതാവ് മൊഴിയുടെ ഫോട്ടോ മൊബൈലിൽ പകർത്തി. പിന്നീട് മൊഴിയുടെ പകർപ്പ് പൊലീസ് സ്റ്റേഷനിലെത്തി മാതാവ് കൈപ്പറ്റി. എന്നാൽ വീട്ടിലെത്തി പരിശോധിച്ചപ്പോൾ 20 ചോദ്യങ്ങൾ ചോദിച്ച് ഉത്തരം എഴുതിയിരുന്ന മൊഴിയിൽ ഒരു ചോദ്യവും ഉത്തരവും മറ്റൊരു കൈപ്പടയിൽ പൊലീസ് എഴുതി ചേർത്തത് കണ്ടെത്തി. ഇതോടെയാണ് പൊലീസ് ഇക്കാര്യത്തിൽ കള്ളക്കളി നടത്തുന്നുവെന്ന് പൂർണ്ണമായും ബോദ്ധ്യമായത്.
പിന്നീട് പൊലീസ് ഈ കേസിൽ നിന്നും പിന്മാറാൻ മാതാപിതാക്കളെ പ്രേരിപ്പിച്ചു. എന്നാൽ അതിന് തയ്യാറാകാതിരുന്നതോടെ മെഡിക്കൽ വിഭാഗത്തെ സ്വാധീനിച്ച് റിപ്പോർട്ടുകൾ തിരുത്താനും പൊലീസ് ഇടപെടലുണ്ടായി. കോടതിയിൽ പോലും പൊലീസ് വ്യാജമായ തെളിവുകളും വിവരങ്ങളും റിപ്പോർട്ട് ചെയ്തു. എന്നാൽ മാതാപിതാക്കൾ ഹൈക്കോടതി രജിസ്ട്രാറെ കണ്ട് പരാതി പറയുകയും ഫസ്റ്റ് ക്ലാസ് ജ്യൂഡീഷ്യൽ മജിസ്ട്രേറ്റ് മുൻപാകെ വിവരങ്ങൾ കൈമാറാനും ആവിശ്യപ്പെട്ടു. തുടർന്ന് മാതാപിതാക്കളുടെ ആരോപണം ശരിവച്ച മജിസ്ട്രേറ്റ് പൊലീസ് റിപ്പോർട്ടിൽ വ്യക്തയില്ലെന്ന് കണ്ടെത്തി. ഇക്കാര്യങ്ങൾക്ക് വ്യക്തതവരുത്താൻ പൊലീസിനോട് വീണ്ടും അദ്ദേഹം റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാൽ പൊലീസ് ഇതുവരെയും കൃത്യമായ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ദേശീയ ബാലവകാശ കമ്മീഷനും സംഭവത്തിൽ പൊലീസിന്റെ റിപ്പോർട്ട് തേടിയിട്ടുണ്ട്.
കുട്ടിയെ പീഡനം നടത്തിയ 21 കാരി ഇപ്പോൾ മറ്റൊരു ബന്ധുവിനൊപ്പം കഴിയുകയാണ്. സ്വത്ത് സംബന്ധമായ പ്രശ്നങ്ങളിൽ വ്യാജ പരാതി ഉന്നയിക്കുന്നതാണ് എന്നാണ് യുവതിയും സംരക്ഷണം നൽകുകയും ചെയ്യുന്ന ബന്ധുവും പറയുന്നത്. എന്നാൽ സ്വത്ത് സംബന്ധമായി യാതൊരു തർക്കവുമില്ല എന്നും മരണപ്പെട്ട പിതാവിന്റെ നാലുലക്ഷത്തോളം രൂപ യുവതിക്ക് നൽകിയിരുന്നതിന്റെ രേഖകളും യുവതിയുടെ അസാന്മാർഗികമായ ജീവിതത്തെപറ്റിയുള്ള തെളിവുകളും സഹോദരന്റെ പക്കലുണ്ട്. തങ്ങളുടെ കുഞ്ഞിന് നീതി കിട്ടാൻ വേണ്ടിയാണ് പോരാടുന്നതെന്നും മാതാപിതാക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍