Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശിവാനി കൊല്ലപ്പെട്ടിട്ടും ടിക് ടോക് അക്കൗണ്ടിൽ നിന്ന് ചില വീഡിയോകൾ പോസ്റ്റ് ചെയ്തു; താരം ജീവിപ്പിച്ചിരിപ്പുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചത് ബ്ല്യൂട്ടി പാർലറിൽ വച്ച് ദുപ്പട്ട കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പടുത്തിയ ശേഷം; 21കാരിയായ ടിക് ടോക് താരത്തിന്റെ കൊലപാതകക്കേസിൽ പിടിയിലായ ആൾ നൽകിയ മൊഴി ഇങ്ങനെ

ശിവാനി കൊല്ലപ്പെട്ടിട്ടും ടിക് ടോക് അക്കൗണ്ടിൽ നിന്ന് ചില വീഡിയോകൾ പോസ്റ്റ് ചെയ്തു; താരം ജീവിപ്പിച്ചിരിപ്പുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചത് ബ്ല്യൂട്ടി പാർലറിൽ വച്ച് ദുപ്പട്ട കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പടുത്തിയ ശേഷം; 21കാരിയായ ടിക് ടോക് താരത്തിന്റെ കൊലപാതകക്കേസിൽ പിടിയിലായ ആൾ നൽകിയ മൊഴി ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

 പാനിപട്ട്: 21 കാരിയായ ടിക് ടോക് താരം ശിവാനി ഖുബിയാനെ കൊലപ്പെടുത്തിയ കേസിൽ അടുത്ത് സുഹൃത്ത് പിടിയിൽ. സേനപട്ട് ജില്ലയിലെ കുണ്ട്‌ലിയിലെ സലൂണിലാണ് ശിവാനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ശിവാനി ഇയാളെ ഒഴിവാക്കുകയും സംസാരിക്കാതിരിക്കുകയും ചെയ്തതാണ് പ്രകോപനമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ അഞ്ച് വർഷമായി അയൽക്കാരനായ ആരിഫ് എന്ന യുവാവുമായി ശിവാനി പരിചയത്തിലായിരുന്നു. 15 ദിവസം മുമ്പ് ഇയാളോട് ശിവാനി സംസാരിക്കാതായി. കടുത്ത മാനസിക പീഡനത്തെ തുടർന്നാണ് ശിവാനി ഇയാളെ ഒഴിവാക്കിയതെന്നാണ് പിതാവ് വിനോദ് പറയുന്നത്. ഇത് ഒരു ഏകപക്ഷീയമായ പ്രേമബന്ധമായിരുന്നുവെന്നും മകൾ തിരസ്‌കരിച്ചതിന്റെ പകയിലാണ് കൊല ചെയ്തതെന്നും പിതാവ് ആരോപിച്ചു.

പ്രതി കുറ്റം സമ്മതിച്ചതായും കോവിഡ് പരിശോധനകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് പ്രതി കൃത്യം നടത്തിയത്. സംഭവത്തിന് ശേഷം ശിവാനിയുടെ ഫോണിൽ നിന്ന് ഇയാൾ ശിവാനിയുടെ കുടുംബാംഗങ്ങൾക്ക് സന്ദേശങ്ങൾ അയച്ചിരുന്നു. ദുപ്പട്ട കൊണ്ട് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചാണ് പ്രതി ശിവാനിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

. ഞായറാഴ്ച രാവിലെയാണ് ബ്യൂട്ടി പാർലറിനുള്ളിൽ ശിവാനിയുടെ മൃതദേഹം കണ്ടെത്തിയത്. അയൽക്കാരനായ ആരിഫാണ് ശിവാനിയെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം. ഒളിവിൽപോയ ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

ഞായറാഴ്ച വൈകീട്ട് ബ്യൂട്ടി പാർലറിന്റെ പാർലറിന്റെ നീരജ് സ്ഥാപനം തുറന്നപ്പോളാണ് മൃതദേഹം കണ്ടത്. സ്ഥാപനത്തിനുള്ളിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിശോധിക്കുകയായിരുന്നു. അകത്തെ ക്യാബിനിനുള്ളിലായിരുന്നു മൃതദേഹം. ഉടൻതന്നെ പൊലീസിനെയും ശിവാനിയുടെ ബന്ധുക്കളെയും ഇയാൾ വിവരമറിയിച്ചു.

ടിക്ടോക്കിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള താരമാണ് ശിവാനി. അയൽക്കാരനും സുഹൃത്തുമായ ആരിഫ് ഏറെക്കാലമായി ശിവാനിയോട് പ്രണയാഭ്യർഥന നടത്തിയിരുന്നതായാണ് വിവരം. കഴിഞ്ഞ മൂന്ന് വർഷമായി ആരിഫ് ശിവാനിയെ ഇക്കാര്യം പറഞ്ഞ് ശല്യം ചെയ്തിരുന്നു. ശല്യം സഹിക്കവയ്യാതെ ശിവാനിയുടെ കുടുംബം പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി. തുടർന്ന് സംഭവിച്ചതിനെല്ലാം ആരിഫ് മാപ്പ് പറഞ്ഞു. എന്നാൽ ഇതിനുശേഷവും ആരിഫ് ശിവാനിയെ ശല്യംചെയ്യുന്നത് തുടർന്നതായാണ് ശിവാനിയുടെ പിതാവ് പറഞ്ഞത്.

ജൂൺ 26 ന് ആരിഫ് ശിവാനിയെ കാണാനെത്തിയിരുന്നു. അന്നേദിവസം തന്നെ ശിവാനിയെ കൊലപ്പെടുത്തിയെന്നാണ് പ്രാഥമികമായ കണ്ടെത്തൽ. 26 ന് രാത്രി ശിവാനി വീട്ടിൽ തിരിച്ചെത്താത്തതിനാൽ സഹോദരി ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. എന്നാൽ അല്പസമയത്തിന് ശേഷം ശിവാനിയുടെ ഫോണിൽനിന്നും സന്ദേശം വന്നു. താൻ ഹരിദ്വാറിലുണ്ടെന്നും ചൊവ്വാഴ്ച മടങ്ങിവരുമെന്നും കുഴപ്പമൊന്നുമില്ലെന്നുമായിരുന്നു സന്ദേശം. ഇത് വിശ്വസിച്ചിരിക്കുന്നതിനിടെയാണ് ഞായറാഴ്ച മൃതദേഹം കണ്ടെത്തിയത്.

ശിവാനി കൊല്ലപ്പെട്ടിട്ടും ടിക് ടോക് അക്കൗണ്ടിൽനിന്ന് ആരിഫ് ചില വീഡിയോകൾ പോസ്റ്റ് ചെയ്തതായി പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ശിവാനി ജീവിപ്പിച്ചിരിപ്പുണ്ടെന്ന് തോന്നിക്കാനായിരുന്നു ഈ നീക്കം. യുവതിയുടെ മൃതദേഹം കണ്ടെത്തുന്നതിന് ഏഴ് മണിക്കൂർ മുമ്പ് വരെ ടിക് ടോകിലും മറ്റ് സാമൂഹികമാധ്യമങ്ങളിലും പോസ്റ്റുകൾ വന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP