Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭാര്യയെ തല്ലിച്ചതയ്ക്കുമ്പോൾ ഒപ്പം മർദ്ദിച്ചത് ഇരട്ടക്കുട്ടികളിൽ ഒരാളെ; കുട്ടിയെ ഭിത്തിയിലും കട്ടിലിന്റെ കാലിലും മാറി മാറി അടിച്ചു; അഞ്ചു വയസുകാരന് ദേഹമാസകലം പരുക്കും സ്റ്റിച്ചും; ക്രൂരമർദ്ദനത്തിനു തെളിവായി കുട്ടിയുടെ രഹസ്യഭാഗങ്ങളിൽ മുറിവും സ്റ്റിച്ചും; തൃശൂരെ ആശുപത്രിയിൽ എത്തിക്കാതെ പ്രവേശിപ്പിച്ചത് കോഴിക്കോടെ ആശുപത്രിയിലും; ക്രിമിനലായ പിതാവിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടു പായിച്ചിറ നവാസ് രംഗത്ത്; ഡിജിപിക്കും ബാലാവകാശ കമ്മിഷനും പരാതി

ഭാര്യയെ തല്ലിച്ചതയ്ക്കുമ്പോൾ ഒപ്പം മർദ്ദിച്ചത് ഇരട്ടക്കുട്ടികളിൽ ഒരാളെ; കുട്ടിയെ ഭിത്തിയിലും കട്ടിലിന്റെ കാലിലും മാറി മാറി അടിച്ചു; അഞ്ചു വയസുകാരന് ദേഹമാസകലം പരുക്കും സ്റ്റിച്ചും; ക്രൂരമർദ്ദനത്തിനു തെളിവായി കുട്ടിയുടെ രഹസ്യഭാഗങ്ങളിൽ മുറിവും സ്റ്റിച്ചും; തൃശൂരെ ആശുപത്രിയിൽ എത്തിക്കാതെ പ്രവേശിപ്പിച്ചത് കോഴിക്കോടെ ആശുപത്രിയിലും; ക്രിമിനലായ പിതാവിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടു പായിച്ചിറ നവാസ് രംഗത്ത്; ഡിജിപിക്കും ബാലാവകാശ കമ്മിഷനും പരാതി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: അഞ്ചു വയസുള്ള ആൺകുട്ടിയെ പിതാവ് മർദ്ദിച്ചു കൊല്ലാൻ ശ്രമിച്ചുവെന്നാരോപിച്ച് ഡിജിപിക്കും തൃശൂർ പൊലീസിലും മനുഷ്യാവകാശ കമ്മിഷനിലും പരാതി. തൃശൂർ പഴയന്നൂരിൽ നിന്നുമാണ് ഞെട്ടിക്കുന്ന സംഭവം വെളിയിൽ വരുന്നത്. പൊതുപ്രവർത്തകനായ പായിച്ചിറ നവാസാണ് ഇരട്ടക്കുട്ടികളിൽ ഒരു കുട്ടിയെ പിതാവ് അടിച്ചുകൊല്ലാൻ ശ്രമിച്ചുവെന്നാരോപിച്ച് പരാതി നൽകിയത്. തൃശൂർ പഴയന്നൂർ ഹക്കിമിനെതിരെയാണ് നവാസ് പരാതി നൽകിയത്.

കുട്ടിയുടെ പിതാവായ ഹക്കിമിന് ക്രിമിനൽ പശ്ചാത്തലമാണെന്നും ഓൺലൈൻ ചാരിറ്റി മാഫിയ സംഘത്തലവനുമാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. ഹക്കിമിന്റെ നാല് മക്കളിൽ ഇരട്ട ആൺകുട്ടികളിൽ ഒരാളെയാണ് അടിച്ചു കൊല്ലാൻ ഹക്കീം ശ്രമിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്. ഭാര്യയെ മർദ്ദിക്കുന്ന വേളയിൽ കുട്ടിയെ എടുത്ത് കട്ടിലിന്റെ കാലിൽ അടിച്ചു പരുക്കേൽപ്പിച്ചു. തൃശൂരിലെ വീട്ടിൽ വെച്ച് കുട്ടിയെ കൊല്ലാൻ ശ്രമിച്ചപ്പോൾ ഈ ജില്ലയിൽ ചികിത്സ ലഭ്യമാക്കാതെ കോഴിക്കോട്‌കൊണ്ടുപോയി രഹസ്യ ചികിത്സയാണ് കുട്ടിക്ക് നൽകിയത്.

ചികിത്സ നൽകാൻ കുട്ടിയെ കോഴിക്കോടെയ്ക്ക് കൊണ്ടുപോകുമ്പോൾ മാതാവിനെ പോലും ഒപ്പം കൂട്ടിയിട്ടില്ല. അതിഗുരുതരവും അസാധാരണവുമായ പരുക്കുകളാണ് കുട്ടിക്ക് ഏറ്റത്. കുട്ടിയെ ബോധപൂർവം കൊല്ലാനാണ് ശ്രമിച്ചത്.  ഭാര്യയെ മർദ്ദിക്കുന്നതിന്നിടയിൽ കുട്ടിയെ എടുത്ത് ചുമരിൽ എറിഞ്ഞു. കട്ടിലിന്റെ കാലിനോടും കുട്ടിയെ എടുത്ത് അടിച്ചു. ഉറക്കത്തിന്നിടെ മകൻ കട്ടിലിൽ നിന്നും വീണു എന്നാണ് ഹക്കീം എല്ലാവരോടും പറഞ്ഞത്. ഉറക്കത്തിൽ നിന്നും വീണാൽ അഞ്ചു വയസുള്ള കുട്ടിക്ക് സംഭവിക്കുന്ന മുറിവല്ല കുട്ടിയുടെ ദേഹത്തുള്ളത്.

കുട്ടിക്ക് ഏറ്റ ഗുരുതര പരുക്കിന്റെ സൂചനയായി മൂത്രമൊഴിക്കുന്ന ഇടത്ത് ഗുരുതരമുറിവും സ്റ്റിച്ചുമുണ്ട്. ശരീരമാകെ മുറിവിന്റെയും ചതവിന്റെയും പാടുകളും ദേഹത്ത് ഏഴോ എട്ടോ സ്റ്റിച്ചുകളുമുണ്ട്. ഉറക്കത്തിൽ നിന്നും വീണാൽ ഇങ്ങനെ സംഭവിക്കില്ല. നിരന്തരം ഭാര്യയെയും കുട്ടികളെയും മർദ്ദിക്കുന്ന സ്വഭാവമാണ് ഹക്കീമിനുള്ളത്. ഭാര്യയും നാല് കുട്ടികളും അടങ്ങുന്നതാണ് ഹക്കീമിന്റെ കുടുംബം. ഹക്കീമിന്റെ ശല്യം സഹിക്കാൻ കഴിയാതെ രണ്ടു വർഷമായി ഭാര്യയും കുട്ടികളും അവരുടെ വീട്ടിലാണ്. കഴിഞ്ഞ രണ്ടു മാസം മുൻപാണ് ബന്ധുക്കൾ ഇടപെട്ടു ഇവരെ തിരികെ എത്തിച്ചത്. ഇത് സംബന്ധിച്ച് പഴയന്നൂർ സ്റ്റേഷനിൽ വിവരങ്ങളുണ്ട്. പഴയന്നൂരിൽ ഒരു വീട്ടിൽ കയറി സ്ത്രീകളെ ക്രൂരമായി മർദ്ദിക്കുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതിന്റെ പേരിൽ ഹക്കീമിന്റെ പേരിൽ പഴയന്നൂർ സ്റ്റേഷനിൽ കേസുണ്ട്.

ക്രിമിനൽ അധോലോക പ്രവർത്തനങ്ങൾ നടത്തുന്നയാളാണ് ഹക്കീം. കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിനു മുൻപിൽ നൽകാൻ തയ്യാറാണ്. കുട്ടികളുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. പരാതിയിൽ അടിയന്തിര നടപടികൾ കൈക്കൊള്ളണം-ഡിജിപിക്ക് നൽകിയ പരാതിയിൽ പായിച്ചിറ നവാസ് ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP