എല്ലാം കലങ്ങി തെളിയട്ടേയെന്ന് കോടിയേരി; ബിജെപിയോട് ചേരാൻ മാത്രം നിലപാടില്ലാത്ത പാർട്ടിയായി കരുതുന്നില്ലെന്ന് പിണറായി; യുഡിഎഫ് വിട്ട ജോസ് കെ മാണി വിഭാഗത്തെ അടുപ്പിച്ച് നിർത്താൻ തന്നെ ഉറച്ച് സിപിഎം; കോട്ടയത്തെ കോൺഗ്രസ് കുത്തക തകർക്കാൻ ജോസ് കെ മാണിയെ ചേർക്കുന്നതിനോട് സിപിഎമ്മിന് പൊതുവേ യോജിപ്പ്; പൊഴിയാനുള്ള നേതാക്കൾ ഒക്കെ പൊഴിഞ്ഞതിനാൽ ജോസ് കെ മാണിക്ക് ആശങ്കയില്ല; കോൺഗ്രസ് ചവിട്ടി പുറത്താക്കിയ കേരളാ കോൺഗ്രസ് കണ്ണു വയ്ക്കുന്നത് ഇടത്തോട്ട് തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ യാത്ര ഇടതു പക്ഷത്തേക്കെന്ന് സൂചന. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ജോസ് കെ മാണിക്ക് അനുകൂലമാക്കിയി പ്രത്യക്ഷത്തിൽ തന്നെ രംഗത്ത് വന്നു കഴിഞ്ഞു. എല്ലാം കലങ്ങി തെളിയട്ടേയെന്നായിരുന്നു കോടിയേരി ബാലകൃഷ്ണൻ പറയുന്നു. ബിജെപിയോട് ചേരാൻ മാത്രം നിലപാടില്ലാത്ത പാർട്ടിയായി കരുതുന്നില്ലെന്ന് പിണറായിയും പറയുന്നു.
ഇതോടെ യുഡിഎഫ് വിട്ട ജോസ് കെ മാണി വിഭാഗത്തെ അടുപ്പിച്ച് നിർത്താൻ തന്നെ ഉറച്ച് സിപിഎം മുന്നോട്ട് പോകുകയാണെന്ന് വ്യക്തമായി കഴിഞ്ഞു. കോട്ടയത്തെ കോൺഗ്രസ് കുത്തക തകർക്കാൻ ജോസ് കെ മാണിയെ ചേർക്കുന്നതിനോട് സിപിഎമ്മിന് പൊതുവേ യോജിപ്പാണുള്ളത്. തങ്ങളുടെ പക്ഷത്ത് നിന്ന് പൊഴിയാനുള്ള നേതാക്കൾ ഒക്കെ പൊഴിഞ്ഞതിനാൽ ജോസ് കെ മാണിക്കും ഇനി ആശങ്കയില്ല. ഈ സാഹചര്യത്തിൽ കോൺഗ്രസ് ചവിട്ടി പുറത്താക്കിയ കേരളാ കോൺഗ്രസ് കണ്ണു വയ്ക്കുന്നത് ഇടത്തോട്ട് തന്നെയെന്ന വിലയിരുത്തലാണ് സജീവമാകുന്നത്.
ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയുടെ പേരിൽ യുഡിഎഫ് രാഷ്ട്രീയവും സംസ്ഥാന രാഷ്ട്രീയം തന്നെയും വഴിത്തിരിവിലെത്തി. ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ തിരിച്ചുപിടിച്ച മേധാവിത്തം അടിയറ വയ്ക്കേണ്ടി വന്നത് പാലായിലെ തോൽവി മൂലമാണെന്നു യുഡിഎഫ് വിശ്വസിക്കുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം രാജിവയ്ക്കണമെന്ന നിർദ്ദേശം അംഗീകരിച്ചാൽ ഇനിയും മുന്നണിയിൽ തുടരാനുള്ള പഴുത് ജോസിനുണ്ടെന്നു പറയുന്നുവെങ്കിലും യുഡിഎഫിന്റെ വാക്കുകളിൽ ആത്മാർത്ഥതയില്ല. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപായി ഒരു കേരള കോൺഗ്രസ് വിഭാഗത്തെ മുന്നണിയിൽ ഉൾപ്പെടുത്തേണ്ടി വരുമെന്നു കരുതിയെങ്കിലും ഇതു ഇത്രവേഗത്തിൽ പ്രതീക്ഷിച്ചതല്ല.
കേരള കോൺഗ്രസിലെ പിള്ള, ജനാധിപത്യ കേരള കോൺഗ്രസ്, സ്കറിയാ തോമസ് വിഭാഗങ്ങളെ ഘടക കക്ഷിയാക്കിയ സിപിഎം ജോസ് കെ. മാണി വിഭാഗത്തെ കിട്ടിയാൽ കോട്ടയത്തെ കോൺഗ്രസ് കുത്തക തകർക്കാമെന്ന കരുതലിലാണ്. എൻസിപിയുടെ സിറ്റിങ് സീറ്റായി മാറിയ പാലാ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിക്കുന്ന കാര്യത്തിൽ ഉറപ്പു വാങ്ങാനാണ് കേരളാ കോൺഗ്രസിന്റെ ശ്രമം. ഇതു നടന്നാൽ കേരളാ കോൺഗ്രസ് ഇടതുപക്ഷത്തിൽ എത്തും. അതിന് വേണ്ടി തദ്ദേശ തെരഞ്ഞെടുപ്പിൽ കരുത്തു കാട്ടാനാകും ജോസ് കെ മാണിയുടെ ശ്രമം.
എൻസിപിയേക്കാൾ സംഘടനാ ശക്തി എന്തുകൊണ്ടും കേരളാ കോൺഗ്രസിനുണ്ട്. 400ൽ ഏറെ പഞ്ചായത്ത് പ്രതിനിധികൾ ജോസ് കെ മാണിക്കൊപ്പമുണ്ട്. അതുകൊണ്ട് തന്നെ കേരളാ കോൺഗ്രസിന്റെ വരവ് കോട്ടയത്തും പത്തനംതിട്ടയിലും എറണാകുളത്തും ഇടുക്കിയിലും ഇടതു പക്ഷത്തിന് കരുത്ത് കൂട്ടും. എന്നാൽ ഇടതു പക്ഷത്ത് സിപിഐ പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്. കേരളാ കോൺഗ്രസിനെ അവർ എതിർക്കുമെന്ന് സിപിഎമ്മിനും അറിയാം. എന്നാൽ സിപിഐയെ അനുനയിപ്പിച്ച് കേരളാ കോൺഗ്രസിനെ ഒപ്പം കൂട്ടാനാണ് തീരുമാനം. കേരളാ കോൺഗ്രസ് ബിയും കേരളാ കോൺഗ്രസ് സ്കറിയാ തോമസും ഇപ്പോൾ തന്നെ ഇടതുപക്ഷത്തുണ്ട്. ഇതിനൊപ്പം ജോസ് കെ മാണി കൂടിയെത്തുമ്പോൾ കേരളാ കോൺഗ്രസ് വികാരവും ഇടതു പക്ഷത്തിന് അനുകൂലമാകുമെന്നാണ് സിപിഎം വിലയിരുത്തൽ.
മുന്നണിയിൽ അച്ചടക്കം വേണം, ധാരണ പാലിക്കപ്പെടണം. ആർക്കും എന്തുമാകാമെന്ന സ്ഥിതി പാടില്ല. കോൺഗ്രസും മുസ്ലിം ലീഗും ഉന്നയിച്ച ഈ നിർദ്ദേശത്തോട് മറ്റുഘടകകക്ഷികളും യോജിച്ചതോടെയാണ് ജോസ് കെ. മാണി പക്ഷം യുഡിഎഫ് മുന്നണിക്ക് പുറത്തായത്. കോട്ടയം ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ധാരണയുണ്ടെന്ന് യു.ഡി.എഫും ഇല്ലെന്ന് ജോസും പറയുന്നതാണ് പ്രശ്നം. മുന്നണി ചെയർമാനായ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും പി.കെ. കുഞ്ഞാലിക്കുട്ടിയും ചേർന്നുണ്ടാക്കിയ ധാരണയില്ലെന്ന് ജോസ് പക്ഷം പറഞ്ഞതാണ് കടുത്ത തീരുമാനത്തിലേക്ക് മുന്നണിയെ നയിച്ചത്.
സ്ഥിരം തമ്മിൽത്തല്ലുന്ന കേരള കോൺഗ്രസ് വിഭാഗങ്ങളുമായി തദ്ദേശ തിരഞ്ഞെടുപ്പും തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പും നേരിടുക പ്രയാസമാണെന്ന വിലയിരുത്തലും യു.ഡി.എഫിനുണ്ട്. രണ്ടിലൊരു വിഭാഗത്തിനെ കൂടെനിർത്താനുള്ള തീരുമാനത്തിലേക്ക് ഇതുംനയിച്ചു. യു.ഡി.എഫിൽ തിരിച്ചെത്തി രണ്ടുവർഷമാകുമ്പോഴാണ് ജോസ് പക്ഷം വീണ്ടും മുന്നണിക്ക് പുറത്തുപോകുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം കേരള കോൺഗ്രസ് മാണിവിഭാഗം യു.ഡി.എഫ്. വിട്ടിരുന്നു. എന്നാൽ, മറ്റൊരു മുന്നണിയിലും ചേർന്നുമില്ല.
2018 ജൂണിൽ മാണിയും കൂട്ടരും മുന്നണിയിൽ തിരിച്ചെത്തി. ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് വിട്ടുനിൽകിയാണ് കേരള കോൺഗ്രസിനെ ഒപ്പംകൂട്ടിയത്. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടായിരുന്നു ഈ നീക്കം. അന്ന് ഈ തീരുമാനത്തിൽ പ്രതിഷേധിച്ച് വി എം. സുധീരൻ മുന്നണി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. അഞ്ചുമാസംമാത്രം അവശേഷിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന് അവിശ്വാസപ്രമേയം അവതരിപ്പിക്കേണ്ടെന്നാണ് യു.ഡി.എഫ്. ധാരണ. പ്രമേയം പാസാകാൻ സാധ്യത തീരെയില്ല. പ്രമേയം വന്നാൽ സിപിഎം. ജോസ് പക്ഷത്തെ പിന്തുണയ്ക്കുമെന്നതാണ് കാരണം.
കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം എൽ.ഡി.എഫിലേക്ക് വരുന്നതിനെക്കുറിച്ച് എല്ലാം കലങ്ങിത്തെളിയട്ടേയെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. യു.ഡി.എഫുമായി തുടർന്നും ചർച്ചയ്ക്ക് പഴുതിട്ടുള്ള തീരുമാനമാണ് ജോസ് കെ. മാണി വിഭാഗത്തിന്റേതായി ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അവരുടെ നിലപാട് ആദ്യം വ്യക്തമാകട്ടേയെന്നും അദ്ദേഹം പറഞ്ഞു. സിപിഎം. നേതൃത്വവുമായി ആശയവിനിമയം നടത്തിക്കൊണ്ടാണ് യു.ഡി.എഫിൽ ജോസ് കെ. മാണി വിഭാഗം കടുംപിടിത്തം തുടർന്നതെന്ന അഭ്യൂഹം കോടിയേരി തള്ളി.
ജോസ് വിഭാഗത്തെ തിരക്കിട്ട് എൽഡിഎഫിൽ ഉൾപ്പെടുത്തുമെന്ന സൂചന സിപിഎം നൽകുന്നില്ലെങ്കിലും അതിനുള്ള ചർച്ച നടന്നേക്കും. 2 വീതം എംപിമാരും എംഎൽഎമാരുമുള്ള ഘടകകക്ഷിയെ കൂടെ കിട്ടുമെന്നതും സിപിഎം ഗൗരവത്തോടെ എടുക്കും. രാഷ്ട്രീയത്തിൽ എല്ലാം എല്ലാക്കാലത്തേക്കുമല്ലെന്നും പ്രശ്നങ്ങളുണ്ടാവുമ്പോൾ സാഹചര്യത്തിനനുസരിച്ചാണു നിലപാടു വരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ''അവർ ആദ്യം നിലപാടു വ്യക്തമാക്കട്ടെ. സാഹചര്യമനുസരിച്ചു തീരുമാനിക്കാം. അവർക്ക് എൽഡിഎഫിലേക്കു വരാനുള്ള യോഗ്യതയുണ്ടോ എന്നതു പ്രത്യേക ഘട്ടത്തിൽ ആലോചിക്കേണ്ട കാര്യമാണ്. ഇപ്പോൾ ആ ഘട്ടം ആയിട്ടില്ല''- മുഖ്യമന്ത്രി പറഞ്ഞു.
ജോസ് വിഭാഗത്തെ ബിജെപി മുന്നണിയുടെ ഭാഗമാക്കാനും ശ്രമം നടക്കുന്നതായി ചൂണ്ടിക്കാട്ടിയപ്പോൾ, നിലപാട് ഇല്ലാത്തവരായി ആ പാർട്ടിയെ ചിത്രീകരിക്കേണ്ട എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിൽ തന്നെ മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമാണ്.
Stories you may Like
- ശേഷിച്ച ഒരാൾ ലീഗുകാരനും: കേരളാ കോൺഗ്രസിന് അതൃപ്തി
- പിണറായിയെ കൂടുതൽ അടുപ്പിക്കാൻ കേരളാ കോൺഗ്രസ്
- കേരളത്തിലെ ആദ്യ ലോക്സഭാ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോസ് കെ മാണി
- ജോസ് കെ മാണി മൂന്ന് ചോദിക്കുന്നത് രണ്ട് സീറ്റു കിട്ടാൻ
- എന്നും നിലകൊണ്ടത് അസോസിയഷനൊപ്പം നിന്ന് ക്രിക്കറ്റിനെ വളർത്താൻ; ഇനി ജയറാം ഓർമ്മ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്