Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വ്യാജ പ്രചാരണങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ മുതൽ മനസ് ആകെ അസ്വസ്ഥമാണ്; പുതിയ മ്യൂസിക് പ്രോജക്ടിനെക്കുറിച്ച് എഴുതിയ വരികൾ തെറ്റായി വ്യാഖ്യാനിച്ചാണ് കുടുംബജീവിതവുമായി ബന്ധപ്പെടുത്തിയതെന്ന് അമൃത; തന്റെ കുടുംബജീവിതവുമായി ബന്ധപ്പെട്ട യാതൊന്നും അതിലില്ലെന്നും താരത്തിന്റെ പ്രതികരണം; ഇവിടം കൊണ്ട് നിർത്തിക്കോ, ഇത് അവസാനത്തെ താക്കീതാണെന്ന് പൊട്ടിത്തെറിച്ച് ബാലയും

മറുനാടൻ ഡെസ്‌ക്‌

തിരുവവന്തപുരം: നടൻ ബാലയുമായി വീണ്ടും ഒന്നിക്കുന്നെന്ന തരത്തിൽ ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകളോട് പ്രതികരിച്ച് ?ഗായിക അമൃത സുരേഷ്. പുതിയ മ്യൂസിക് പ്രോജക്ടിനെക്കുറിച്ച് എഴുതിയ വരികൾ തെറ്റായി വ്യാഖ്യാനിച്ചാണ് കുടുംബജീവിതവുമായി അവ ബന്ധപ്പെടുത്തിയതെന്നാണ് അമൃതയുടെ വിശദീകരണം. കേട്ടതിൽ ഒരു സത്യവുമില്ലെന്ന് പറഞ്ഞ അമൃത എന്തിനാണ് കാര്യങ്ങൾ ഇങ്ങനെ വളച്ചൊടിക്കുന്നത്? എന്നും ചോദിക്കുന്നു. വ്യാജ പ്രചാരണങ്ങളെക്കുറിച്ചറിഞ്ഞപ്പോൾ മുതൽ മനസ് ആകെ അസ്വസ്ഥമാണെന്ന് അമൃത തുറന്നുപറഞ്ഞു.

ഞാൻ എന്റെ സംഗീതജീവിതത്തിലെ പുതിയ പ്രൊജക്ടിനെക്കുറിച്ചാണ് പോസ്റ്റിട്ടത്. തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും ഇപ്പോൾ പുതിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയാണ് എന്നുമായിരുന്നു അതിൽ എഴുതിയത്. എന്റെ കുടുംബജീവിതവുമായി ബന്ധപ്പെട്ട യാതൊന്നും അതിൽ ഇല്ല. പിന്നെ എന്തുകൊണ്ടാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കപ്പെട്ടതെന്ന് എനിക്കറിയില്ല, മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ അമൃത പറഞ്ഞു.

'എന്റെ ജീവിതം പരീക്ഷണങ്ങളും അനുഭവങ്ങളും ചേർന്നതാണ്. ജീവിതത്തിൽ ഞാൻ വരുത്തിയ മനോഹരമായ തെറ്റുകൾ. എനിക്ക് കടന്നുപോകേണ്ടി വന്ന മനോഹരമായ പരാജയങ്ങളും വിജയഗാഥകളും. അതിന് പിന്നാലെ ഇന്ന് മറ്റൊരു മനോഹരമായ ദിവസത്തിൽ ഞാൻ എത്തിനിൽക്കുന്നു. ഒരു പുതിയ പരീക്ഷണത്തിലേക്കു കടക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും കരുതലിനുമെല്ലാം നന്ദി, വിശദവിവരങ്ങൾ ഉടൻ തന്നെ തുറന്നുപറയുന്നതാണ്. എല്ലാവരോടും സ്‌നേഹം. ഒത്തിരി നന്ദി'. എന്ന അമൃതയുടെ പോസ്റ്റ് ആണ് വാർത്തകളിലേക്ക് നയിച്ചത്.
അതേ സമയം വാർത്തയിൽ പ്രതികരിച്ച് നടൻ ബാലയും രംഗത്തെത്തിയിരുന്നു. ലൈവിലെത്തി പ്രതികരിച്ചാണ് താരം രംഗത്തെത്തിയത്.
ഇവിടം കൊണ്ട് നിർത്തിക്കോ.. ഇനി വയ്യ. ഇത് അവസാനത്തെ താക്കീതാണ്..' പൊട്ടിത്തെറിച്ച് ബാല പറഞ്ഞു. തനിക്കെതിരെ വന്ന വ്യാജ വിവാഹവാർത്തയോട് പ്രതികരിക്കുകയായിരുന്നു താരം. ചെന്നൈയിൽ അച്ഛന്റെ ആരോഗ്യാവസ്ഥ മോശമാണെന്നും അവിടെ പോകാൻ കഴിയാതെ വിഷമിച്ചിരിക്കുമ്പോൾ ഇത്തരം വാർത്തകൾ കൂടുതൽ പ്രയാസങ്ങളിലേയ്ക്കു തള്ളിവിടുമെന്നും താരം പറഞ്ഞു.

ബാലയുടെ വാക്കുകൾ:-

'എന്റെ അച്ഛന് സുഖമില്ലാതെ ഇരിക്കുകയയാണ്. വളരെ മോശം അവസ്ഥയിലാണ് അച്ഛൻ. ചെന്നൈ ലോക്ഡൗണിലാണ്. അച്ഛനും അമ്മയും താമസിക്കുന്ന സ്ഥലത്തൊക്കെ കോവിഡ് രോഗികളുണ്ട്. എനിക്ക് ഇവിടെ നിന്നും പോകാൻ കഴിയുന്നില്ല. ഓരോ നിമിഷവും ഫോണിൽ അമ്മയെ വിളിച്ച് സംസാരിക്കും. അച്ഛന്റെ കാര്യം ചോദിക്കും. രാത്രി ഉറങ്ങാറില്ല. ഫോൺ അടുത്തുവച്ച് ഇരിക്കും. അങ്ങനെ വല്ലാത്ത അവസ്ഥയിലാണ് ഞാൻ.

ചെന്നൈ പൂർണ ലോക്ഡൗണിൽ ആണ്. എങ്ങനെയും ചെന്നൈയിൽ എത്തണമെന്നാണ് ഓരോ നിമിഷവും ഞാൻ ചിന്തിക്കുന്നത്. പക്ഷേ നിലവിലെ സാഹചര്യത്തിൽ വാഹനമോടിച്ച് അത്രദൂരം പോകുന്നതിലെ സുരക്ഷിതത്വമില്ലായ്മ സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷമമെല്ലാം മനസിൽ വച്ചാണ് ഓരോ നിമിഷവും ഇവിടെ ഇരിക്കുന്നത്. ഫോണിൽ സംസാരിക്കുന്നതു മാത്രമാണ് അമ്മയുടെ ആശ്വാസം.

ഇത്രയും ടെൻഷനിൽ നിൽക്കുമ്പോൾ ഇന്നലെ ഒരു വാർത്ത കിട്ടി. വളരെ തെറ്റായിട്ടുള്ള ഒരു വാർത്ത. പിന്നെയും ഞാൻ വിവാഹജീവിതത്തിലേക്ക് പോകുന്നു. ഇതുകണ്ട് എന്നെ വിളിക്കാത്ത ആളുകളില്ല. ഇതേക്കുറിച്ച് എനിക്ക് ഒരു പിടിയുമില്ല. ഒരു ഇന്റർവ്യൂവും ഞാൻ കൊടുത്തിട്ടില്ല. വൈകുന്നേരം മുതൽ മെസേജുകൾ ആയിരുന്നു. രാത്രി ഒരുപാട് ഫോൺകോളുകളും. വീട്ടിൽ എന്തെങ്കിലും അടിയന്തിര സാഹചര്യം വന്നാലോ എന്നുകരുതിയാണ് ഫോൺ രാത്രി അരുകിൽ വെക്കുന്നത്. എനിക്ക് രാത്രി ഉറങ്ങാൻ പറ്റിയിട്ടില്ല. എന്നെ ഒരുപാട് സ്‌നേഹിക്കുന്നവരാണ് വിളിച്ചത്. ആരാധകരും സുഹൃത്തുക്കളും സിനിമയിലെ സുഹൃത്തുക്കളുമൊക്കെ സമയം നോക്കാതെയാണ് എന്നെ വിളിച്ചുകൊണ്ടിരുന്നത്. വെളുപ്പിന് നാലു മണിക്ക് ഞാൻ ഉറങ്ങിപ്പോയി.

ആ സമയത്ത് എന്റെ അമ്മ വിളിച്ചു. അച്ഛന് തീരെ വയ്യാ എന്ന് പറയാൻ വിളിച്ചതാണ്. പക്ഷേ 15 മിനിറ്റ് ഞാൻ ഉറങ്ങിപ്പോയി. ആ പതിനഞ്ച് മിനിറ്റ് എന്നു പറയുമ്പോൾ അവർക്ക് ഒരു അന്നര ദിവസത്തിന്റെ വേദനയും ടെൻഷനുമായിരിക്കും. ഇതൊക്കെ ചുമ്മാ എഴുതിയ വിടുന്നവർക്ക് എന്താ വേണ്ടത് കാശാണോ? എന്നോട് ചോദിക്ക് ഞാൻ തരാം. ഒന്നും പറയാതെ ഇരിക്കുകയാണ് ഞാൻ. ചിലതൊക്കെ വിളിച്ചു പറഞ്ഞാൽ ഞാൻ വില്ലനാകും. ആരും അതൊന്നും വിശ്വസിച്ചെന്ന് പോലും വരില്ല. അതൊക്കെ കാലം തെളിയിക്കും. അതുകൊണ്ട് കൂടി പറയുകയാണ്. ഇവിടെ കൊണ്ടും നിർത്തിക്കോ. ഞാൻ ഇതുവരെ ഇത്ര ദേഷ്യത്തിൽ നിങ്ങളോടൊന്നും സംസാരിച്ചിട്ടില്ല. താരങ്ങളും മനുഷ്യരാണ്...മനസിലാക്കണം..' രോഷത്തോടെ ബാല പറയുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP