Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നഗ്നമേനിയിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച രഹ്ന ഫാത്തിമയുടെ കേസിൽ സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി; കേസിൽ തന്നെയും കക്ഷി ചേർക്കണം എന്നാവശ്യപ്പെട്ട് പരാതിക്കാരനായ അഭിഭാഷകനും; വ്യക്തിസ്വാതന്ത്ര്യത്തിൽ ഉൾപ്പെട്ട കാര്യമാണ് താൻ ചെയ്തതെന്നുമാണ് രഹ്നയും; ബാലാവകാശ സംരക്ഷണ കമ്മീഷനും ഇടപെട്ട കേസ് വ്യാഴാഴ്‌ച്ച വീണ്ടും പരിഗണിക്കും

നഗ്നമേനിയിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ച രഹ്ന ഫാത്തിമയുടെ കേസിൽ സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി; കേസിൽ തന്നെയും കക്ഷി ചേർക്കണം എന്നാവശ്യപ്പെട്ട് പരാതിക്കാരനായ അഭിഭാഷകനും; വ്യക്തിസ്വാതന്ത്ര്യത്തിൽ ഉൾപ്പെട്ട കാര്യമാണ് താൻ ചെയ്തതെന്നുമാണ് രഹ്നയും; ബാലാവകാശ സംരക്ഷണ കമ്മീഷനും ഇടപെട്ട കേസ് വ്യാഴാഴ്‌ച്ച വീണ്ടും പരിഗണിക്കും

എസ് രാജീവ്

കൊച്ചി: നഗ്നമേനിയിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച കേസിൽ ആക്ടിവിസ്റ്റ് രഹനാ ഫാത്തിമ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് നിലപാട് തേടിയതിന് പിന്നാലെ കേസിൽ തന്നെയും കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ അഭിഭാഷകനും. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് പരാതിക്കാരനായ അഭിഭാഷകന്റെ അപ്രതീക്ഷിത നീക്കം. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മുന്നിൽ നഗ്‌നതാ പ്രദർശനം നടത്തിയതിനാണ് രഹ്നയെ പ്രതിയാക്കി പൊലീസ് കേസ്സെടുത്തത്.

തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും വ്യക്തിസ്വാതന്ത്ര്യത്തിൽ ഉൾപ്പെട്ട കാര്യമാണ് താൻ ചെയ്തതെന്നുമാണ് രഹ്ന ഹൈക്കോടതിയിൽ ഉയർത്തുന്ന വാദം. എന്നാൽ വിവാദമായ ചത്രം വരയ്ക്കൽ സംഭവത്തിൽ രഹ്നയ്ക്കതിരെ ആദ്യ പരാതി നൽകിയ ബിജെപി ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും തിരുവല്ല ബാറിലെ അഭിഭാഷകനുമായ എ വി അരുൺ പ്രകാശ് കേസിൽ തന്നെയും കക്ഷിചേർക്കണമെന്ന് ആവശ്യപെട്ട് ഹൈക്കോടതിയിൽ നാളെ ഹർജി നൽകും. ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ശശിത് പണിക്കർ മുഖേനെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

പരാതിക്കാരനായ തന്റെ ഭാഗം കൂടി കേട്ട ശേഷം മാതമേ രഹ്ന ഫാത്തിമ നൽകിയിട്ടുള്ള ജാമ്യാപേക്ഷ പരിഗണിക്കാവൂ എന്ന ആവശ്യം കൂടി അരുൺ പ്രകാശ് നാളെ സമർപ്പിക്കുന്ന ഹർജിയിൽ ഉന്നയിക്കും. അരുൺ പ്രകാശ് തിരുവല്ല പൊലീസിൽ നൽകിയ പരാതി കൊച്ചി സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. ഇതേ തുടർന്ന് സൗത്ത് പൊലീസ് അറിയിച്ചതനുസരിച്ച് അരുൺ പ്രകാശ് ശനിയാഴ്ച സൗത്ത് സ്റ്റേഷനിൽ എത്തി വിശദമായ മൊഴിയും നൽകിയിരുന്നു. ജുവനൈയിൽ ജസ്റ്റിസ് ആക്ടിനും ഐ ടി ആക്ടിനും പിന്നാലെ പോക്‌സോ കൂടി ചുമത്തിയതിന് പിന്നാലെയാണ് രഹ്ന ഫാത്തിമ ഒളിവിൽ പോയത്. ഒളിവിൽ കഴിയവേ പ്രമുഖ മലയാളം ന്യൂസ് ചാനലിന്റെ ന്യൂസ് അവറിൽ പങ്കെടുത്തതും രഹ്നയ്ക്ക് ഏറെ കുരുക്കായിരുന്നു. ന്യൂസ് ചാനലിന്റെ ലൈവിൽ പങ്കെടുത്തിട്ടും അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ രാഷ്ട്രീയ ഒത്തുകളിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അഡ്വ. അരുൺ പ്രകാശ് ഡി ജി പി പരാതി നൽകിയിരുന്നു.

പോക്‌സോ വകുപ്പിൽ ഉൾപ്പെടുന്ന സെക്ഷൻ 13, 14, 15 എന്നീ വകുപ്പുകൾ കൂടാതെ ജാമ്യമില്ലാ വകുപ്പുകളായ സെക്ഷൻ 67,75,120 (ഒ) എന്നീ വകുപ്പുകൾ കൂടി ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പൊലീസ് തേടുന്ന രഹ്ന ഫാത്തിമ പ്രമുഖ മലയാളം ചാനലിന്റെ ന്യൂസ് അവറിൽ പങ്കെടുത്ത് മണിക്കൂറുകൾ പിന്നിടുമ്പോഴും അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ ഉന്നത രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുണ്ടെന്നും വിവാദ വീഡിയോ ഷൂട്ട് ചെയ്ത വ്യക്തിയെ കൂടി പ്രതി ചേർക്കണമെന്നും വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനിടയായതിന് പിന്നിലെ ഗൂഢാലോചന വെളിച്ചത്തുകൊണ്ടു വരണമെന്നും ആവശ്യപ്പെട്ടാണ് അഡ്വ. അരുൺ പ്രകാശ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹറയ്ക്ക് പരാതി നൽകിയത്.

ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്യപ്പെട്ട കേസിലെ പ്രതി ദൃശ്യ മാധ്യമത്തിലൂടെ ലൈവിൽ വന്നതിന് ശേഷവും അറസ്റ്റ് ചെയ്യപ്പെടാതെ പോയ സംഭവത്തിന് പിന്നിൽ പൊലീസിന്റെ കൃത്യ വിലോപമാണ് വെളിച്ചത്ത് വരുന്നതെന്നും അരുൺ കുമാറിന്റെ പരാതിയിൽ ഉന്നയിച്ചിരുന്നു. വ്യാഴാഴ്ച രാത്രി പ്രമുഖ മലയാളം ചാനലിലെ ന്യൂസ് അവറിൽ പങ്കെടുത്ത രഹ്നയെ ഇതുവരെയും പിടികൂടാനാകാത്തത് പൊലീസും ഉന്നതരും ചേർന്ന് നടത്തുന്ന ഒത്തുകളിയാണെന്ന ആരോപണമാണ് ഡി ജി പി ക്ക് നൽകിയ പരാതിയിൽ പ്രധാനമായും പറഞ്ഞിരുന്നത്. കൊച്ചി സൗത്ത് സി ഐ കെ ജി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച രഹ്നയുടെ ഫ്‌ളാറ്റിൽ നടത്തിയ റെയ്‌സിൽ കംപ്യൂട്ടറും ചിത്രം വരയ്ക്കാൻ ഉപയോഗിച്ച ബ്രഷുകളും അടക്കം പിടിച്ചെടുത്തിരുന്നു.

കോഴിക്കോട്ടുള്ള സുഹൃത്തിനെ സന്ദർശിക്കാർ രഹ്ന പോയിരിക്കുകയാണെന്നാണ് രഹ്നയ ടെ പങ്കാളി മനോജ് ശ്രീധർ റെയ്ഡിനെത്തിയ കൊച്ചി സൗത്ത് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ രഹ്ന കൊച്ചിയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനെ സമീപിച്ച് നിയമോപദേശവും തേടിയിട്ടുണ്ട്. തിരുവല്ല പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ക്രിമിനൽ നടപടിക്ക് ഉത്തരവിട്ട് ബാലാവകാശ കമ്മീഷനും രഹ്നയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ ബാലാവകാശ കമ്മീഷനടക്കം കേസെടുത്തതിന് പിന്നാലെയാണ് രഹ്ന ഫാത്തിമ ഒളിവിൽ പോയത്.

പ്രായപൂർത്തിയാകാഞ്ഞ മക്കളെക്കൊണ്ട് നഗ്‌നശരീരത്തിൽ ചിത്രം വരപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ക്രിമിനൽ നടപടി കൈക്കൊള്ളേണ്ട
താണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ബുധനാഴ്ച ഉത്തരവിട്ടിരുന്നു. സംഭവം സംബന്ധിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം കെ. നസീർ ആവശ്യപ്പെട്ടിരുന്നു. വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നതിന് പൊലീസിന്റെ സൈബർവിഭാഗം നട പടി സ്വീകരിച്ചിട്ടുണ്ട്. വീഡിയോയിൽ കാണപ്പെട്ട കുട്ടികളുടെ ജീവിതസാഹചര്യത്തെപ്പറ്റി പത്തനംതിട്ട ജില്ല ശിശു സംരക്ഷണ ഓഫീസർ അന്വേഷണം നടത്തി റിപ്പോർട്ട് പത്ത് ദിവസത്തിനകം സമർപ്പിക്കണമെന്നും ബാലാവകാശ കമ്മീഷന്റെ നിർദേശമുണ്ട്.

കുട്ടികൾക്ക് ശ്രദ്ധയും പരിരക്ഷയും ആവശ്യമാണോയെന്നും പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീ കുട്ടികളെക്കൊണ്ട് നഗ്‌നശരീരത്തിൽ ചിത്രം വരപ്പിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ അവർ തന്നെയാണ് പുറത്ത് വിട്ടതെന്നും വ്യക്തമായ സാഹചര്യത്തിൽ പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം കുറ്റകരമായ പ്രവർത്തനങ്ങൾക്ക് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്ന ബാലാവകാശ കമ്മിഷന്റെ ഉത്തരവ് കൂടി കണക്കിലെടുത്താണ് റെയ്ഡ് അടക്കമുള്ള നടപടികൾക്ക് പൊലീസ് മുതിർന്നത്. രഹ്നയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച തള്ളുന്ന പക്ഷം അടുത്ത മണിക്കൂറിൽ തന്നെ അറസ്റ്റ് ഉണ്ടാവുമെന്നാണ് പൊലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP