ജോസഫിന്റെ സമ്മർദ്ദത്തിന് വഴങ്ങി ജോസ് കെ മാണിയെ പുറത്താക്കിയത് കോൺഗ്രസിന്റെ ദുഷ്ടലാക്കിന്റെ പ്രതിഫലനം; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച് കഴിവ് തെളിയിച്ച് യുഡിഎഫിന് തിരിച്ചടി നൽകി വിലപേശലിന് ഒരുങ്ങും; ഇടതു പിന്തുണയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി നിലനിർത്തി കോൺഗ്രസിനെ വെല്ലുവിളിക്കും; ആൾ ബലമില്ലാത്ത ജോസഫിന് വേണ്ടി കോൺഗ്രസ് ബലി കൊടുത്തത് കോട്ടയത്തെ യുഡിഎഫിന്റെ വിജയ സാധ്യത
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കെ എം മാണിയായിരുന്നു അഞ്ച് പതിറ്റാണ്ടോളം കോട്ടയത്തെ രാഷ്ട്രീയത്തിലെ പ്രധാനി. ഇത് അംഗീകരിക്കാൻ കോൺഗ്രസ് ഏറെ ബുദ്ധിമുട്ടിയിരുന്നു. അതുകൊണ്ട് തന്നെ മാണിയെ യുഡിഎഫിൽ നിന്ന് പുകച്ച് ചാടിക്കാനും തകർക്കാനുമാണ് ബാർ കോഴ ചർച്ചയാക്കിയത്. ഇതിന് പിന്നിലെ കോൺഗ്രസ് താൽപ്പര്യം പല ഘട്ടത്തിലും മറ നീക്കി പുറത്തു വരികയും ചെയ്തു. ജോസ് കെ മാണിയെ യുഡിഎഫിൽ നിന്ന് പുറത്താക്കിയതും ഇതേ രാഷ്ട്രീയ ബുദ്ധിയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയോടെ വീണ്ടും കോൺഗ്രസ് മാണിയെ യുഡിഎഫിൽ എത്തിച്ചു. മുസ്ലിം ലീഗായിരുന്നു ചർച്ചകൾക്ക് നേതൃത്വം കൊടുത്തത്. ഇതിന്റെ ഗുണം ഇടുക്കിയിലും പത്തനംതിട്ടയിലും കോട്ടയത്തും കോൺഗ്രസിന്റെ മുന്നണിക്ക് കിട്ടി. പിന്നാലെ മാണി യാത്രയായി. ഇതോടെ ജോസ് കെ മാണിയെ ഇല്ലായ്മ ചെയ്ത് കോട്ടയത്തെ കേരളാ കോൺഗ്രസ് മുൻതൂക്കം തകർക്കാനുള്ള ഗൂഢാലോചനകൾ യുഡിഎഫിൽ ഒരുങ്ങി. ഇതാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിലെ ചർച്ചകളിൽ നിറഞ്ഞത്. കോട്ടയത്തെ എ ഗ്രൂപ്പുകാർ ഒടുവിൽ ആഗ്രഹം നടപ്പാക്കി. ജോസ് കെ മാണിയെ അവർ മുന്നണിയിൽ നിന്നും പുറത്താക്കി.
എന്തു വന്നാലും കടുത്ത നിലപാടെന്ന തീരുമാനമാണ് ജോസ് കെ മാണി ആദ്യം മുതലേ എടുത്തത്. പിജെ ജോസഫിന്റെ കേരളാ കോൺഗ്രസിന് കോട്ടയത്തും പത്തനംതിട്ടയിലും സ്വാധീനം കുറവാണ്. എങ്കിലും ജോസ് കെ മാണിയെ പുറത്താക്കി യുഡിഎഫിന്റെ കോട്ടയം ജില്ലയിലെ ഒന്നാം നമ്പർ പാർട്ടിയാക്കുകയാണ് കോൺഗ്രസ്. കെ എം മാണിയുണ്ടാക്കി കരാർ പ്രകാരം ജില്ലാ പ്രസിഡന്റാകേണ്ട ആളാണ് ചുമതലയിലുള്ളത്. പാർട്ടിയുടെ ചിഹ്നവും ഔദ്യോഗിക അംഗീകരാവും തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിലാണ്. കേരളാ കോൺഗ്രസ് പാർട്ടിക്കാണ് സീറ്റ് നൽകിയത്. അതിൽ തർക്കമുള്ളതിനാൽ സ്ഥാനം രാജിവയ്ക്കില്ലെന്നാണ് ജോസ് കെ മാണിയുടെ പക്ഷം കോൺഗ്രസ് അംഗീകരിക്കുന്നില്ല. പാലായിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിച്ചത് പിജെ ജോസഫായിരുന്നു. എന്നിട്ടും ജോസഫിനെതിരെ യുഡിഎഫ് നടപടി എടുത്തില്ല.
പാലായിൽ ചിഹ്നം പോലും ജോസഫ് നൽകിയില്ല. ഇതാണ് പാലായിലെ തോൽവിക്ക് കാരണം. ഇതിന് പിന്നിലും കോൺഗ്രസിന്റെ താൽപ്പര്യമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കോട്ടയത്തെ കാര്യത്തിൽ വീട്ടു വീഴ്ചയില്ലെന്ന് ജോസ് കെ മാണി ഉറച്ച നിലപാട് എടുത്തത്. തദ്ദേശ തെരഞ്ഞെടുപ്പിലെ കേരളാ കോൺഗ്രസ് സീറ്റുകളിൽ ജയിക്കാനുള്ള പ്രാദേശിക കരുത്ത് കേരളാ കോൺഗ്രസിനുണ്ട്. മാണി വികാരത്തിന് അതിന് കഴിയുമെന്നാണ് ജോസ് കെ മാണിയുടെ കണക്കു കൂട്ടൽ. യുഡിഎഫിൽ നിന്നാലും പാലം വലിച്ച് തോൽപ്പിക്കും. ഈ സാഹചര്യത്തിലാണ് കടുത്ത നിലപാടിലേക്ക് ജോസ് കെ മാണി കടക്കുന്നത്. പാലായിൽ ജോസഫ് വിലപേശൽ നടത്തി. വിമത സ്ഥാനാർത്ഥിയെ നിർത്തി. കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അംഗീകാരം റദ്ദാക്കണമെന്ന് പോലും ആവശ്യപ്പെട്ടു. എന്നാൽ കോൺഗ്രസ് ജോസഫിനെതിരെ നടപടി എടുത്തില്ല.
അങ്ങനെ വിമത പ്രവർത്തനം നടത്തിയ ജോസഫിന് വേണ്ടി ഇപ്പോൾ കോൺഗ്രസ് നിലപാട് എടുക്കുന്നു. പാലായിൽ ചിഹ്നം നിഷേധിച്ച് തോൽപ്പിച്ച ജോസഫ് ഒരു ദയയും അർഹിക്കുന്നില്ലെന്ന നിലപാടിൽ ഉറച്ച് ജോസ് കെ മാണി മുന്നോട്ട് പോകുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷവുമായി സഹകരിച്ച് കരുത്ത് കാട്ടുകായണ് ജോസ് കെ മാണിയുടെ ലക്ഷ്യം. അതിന് ശേഷം കൃത്യമായ വിലപേശലോടെ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് പോവുകയാണ് ലക്ഷ്യം. കേരളാ കോൺഗ്രസിലെ ജോസ് കെ മാണി-ജോസഫ് പക്ഷങ്ങളുടെ സംഘടനാ തലത്തിലെ കരുത്തിനെ കുറിച്ച് സിപിഎം വിലയിരുത്തൽ നടത്തിയിരുന്നു
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ ചിഹ്ന തർക്കം നടക്കുകയാണ്. ഇത് ജോസ് കെ മാണിക്ക് അനുകൂലമാകുമെന്നാണ് ഇടതു പക്ഷത്തിന്റെ വിലയിരുത്തൽ. എന്നാൽ തദ്ദേശ അംഗങ്ങളിലെ അംഗ ബലത്തിൽ ജോസ് കെ മാണിക്കുള്ള എണ്ണത്തിന്റെ കണക്കു പോലും കോൺഗ്രസ് എടുക്കുന്നില്ല. 600 പഞ്ചായത്ത് അംഗങ്ങളിൽ 460 പേരും ജോസ് കെ മാണിക്കൊപ്പമാണ്. ഇതിൽ 260 പേരും കോട്ടയം ജില്ലയിൽ നിന്നുള്ളവരാണ്. കോട്ടയം, എറണാകുളം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ 20 നിയമസഭാ മണ്ഡലങ്ങളിൽ ജയപരാജയം നിശ്ചിയിക്കുന്നത് ജോസ് കെ മാണി വിഭാഗമാണ്. എന്നാൽ കോട്ടയത്തെ ചില കോൺഗ്രസ് നേതാക്കൾക്ക് പാലയിലും പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും ഏറ്റുമാനൂരിലും ചങ്ങനാശ്ശേരിയിലും മത്സരിക്കാൻ മോഹമുണ്ട്. ഈ സീറ്റുകൾ കിട്ടണമെങ്കിൽ ജോസ് കെ മാണിയെ പുറത്താക്കണം. ഇതിന് വേണ്ടിയാണ് കോൺഗ്രസിലെ എ ഗ്രൂപ്പ് കോട്ടയം ജില്ലാ പഞ്ചായത്ത് സീറ്റിൽ കടുംപിടിത്തം നടത്തിയതും ജോസ് കെ മാണിയെ പുറത്താക്കിയതും.
മാണിയുടെ യഥാർത്ഥ പിന്തുടർച്ചയുള്ള ജോസ് കെ മാണിക്കൊപ്പമാണ് കേരളാ കോൺഗ്രസിലെ ബഹുഭൂരിപക്ഷവും. ഇതെല്ലാം മനസ്സിലാക്കിയിട്ടും ജോസ് കെ മാണിയെ ഒഴിവാക്കിയത് കോട്ടയത്തെ നിയമസഭാ സീറ്റുകൾ സ്വന്തമാക്കാൻ വേണ്ടി മാത്രമാണ്. എന്നാൽ മാണിയുടെ വികാരം അവഗണിച്ചാൽ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടാകുമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം തിരിച്ചറിയുന്നു. ജോസ് കെ മാണിക്കൊപ്പമുള്ളവരെ പ്രലോഭിപ്പിക്കാനും കോൺഗ്രസ് നേതാക്കൾ തന്നെ ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.
ഇത് സിപിഎമ്മും തിരിച്ചറിയുന്നു. അതുകൊണ്ട് കൂടിയാണ് ജോസ് കെ മാണിയുടെ സംഘടനാ ശക്തി പരിശോധിക്കുന്നത്. കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിയുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. കോട്ടയം ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിന് എട്ടും ജോസ്പക്ഷത്തിന് നാലും ജോസഫ് പക്ഷത്തിനു രണ്ടും അംഗങ്ങളാണുള്ളത്. ഇടതുമുന്നണിക്ക് ഏഴും പി.സി. ജോർജിന്റെ ജനപക്ഷത്തിന് ഒരു അംഗവുമുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍