ഡോക്ടറാണെന്നും എമിറേറ്റ്സ് കമ്പനിയുടെ സൗത്ത് ഏഷ്യൻ ഓപ്പറേറ്റിങ് മാനേജരെന്നും ആൾമാറാട്ടം നടത്തി; അനവധി തട്ടിപ്പു കേസുകളിൽ പ്രതിയായ ഷൈൻ സത്യപാലനെ പ്രോസിക്യൂഷന്റെ വീഴ്ചയിൽ വെറുതെ വിട്ടു; തൊണ്ടി മുതൽ വീണ്ടെടുക്കാതെ പ്രതിയുമായി ഒത്തുകളിച്ച് പൊലീസ്: വഞ്ചനാക്കേസ് പ്രതിയെ കോടതി വിട്ടയച്ചു: തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ് ഐക്ക് കോടതിയുടെ രൂക്ഷ വിമർശനം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തലസ്ഥാനത്തെ സിറ്റി മെഡിക്കൽ കോളേജ് പൊലീസ് പ്രതിയുമായി ഒത്തു കളിച്ചതിന്റെ ഫലമായി സംസ്ഥാനത്തെമ്പാടുമായി അനവധി വാഹന തട്ടിപ്പു കേസുകളും വിവാഹ തട്ടിപ്പു കേസുകളും ജോലി തട്ടിപ്പു കേസും വഞ്ചനാക്കേസുകളും നിലവിലുള്ള പ്രതിയെ വാഹന തട്ടിപ്പ് കേസിൽ തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വെറുതെ വിട്ടു. ഡോക്ടറെന്നും എമിറേറ്റ്സ് കമ്പനിയുടെ സൗത്ത് ഏഷ്യൻ ഓപ്പറേറ്റിങ് മാനേജരെന്നും ആൾമാറാട്ടം നടത്തി റെന്റ് എ കാർ വാഹന തട്ടിപ്പ് നടത്തിയ കേസിലാണ് ചിറയിൻകീഴ് പള്ളിയറമൂട് അമ്പാടി കോലറ വീട്ടിൽ ഷൈൻ സത്യപാലനെ ( 31) യാണ് കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയച്ചത്. പ്രതിയെ ഫോർമൽ അറസ്റ്റ് ചെയ്തിട്ടും കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് തൊണ്ടിമുതലായ കാർ വീണ്ടെടുക്കാനായി കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കാത്തതിനും തൊണ്ടിമുതൽ വീണ്ടെടുക്കാത്തതിനും കാർ വാടക കരാറിലെ ഒപ്പ് പ്രതിയുടേതാണെന്ന് തെളിയിക്കാത്തതിനും അന്വേഷണ ഉദ്യോഗസ്ഥനായ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ മുൻ സബ്ബ് ഇൻസ്പെക്ടർ എസ്. നാസറിനെ മജിസ്ട്രേട്ട് ആർ. ജയകൃഷ്ണൻ രൂക്ഷമായി വിമർശിച്ചു. പ്രതിക്കെതിരായ കുറ്റാരോപണം സംശയാതീതമായി തെളിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിനാൽ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 248 ( 1 ) പ്രകാരമാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി വിട്ടയച്ചത്.
2012 ജൂൺ 3 നാണ് കേസിനാസ്പദമായ വാഹന തട്ടിപ്പ് നടന്നത്. കുമാരപുരത്ത് മില്ലേനിയം ഗ്രൂപ്പ് ട്രാവൽസ് എന്ന പേരിൽ റെന്റ് എ കാർ ബിസിനസ്സ് നടത്തുന്ന ട്രാവൽ ഏജൻസി ഉടമ പാട്രിക് ജോസഫ് ഗോമസ് ആണ് പരാതിക്കാരൻ. പ്രതി ആവലാതിക്കാരനെ ചതിക്കണമെന്ന ഉദ്ദേശ്യത്തോടെ ഡോക്ടറാണെന്നും എമിറേറ്റ്സ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സൗത്ത് ഏഷ്യൻ ഓപ്പറേറ്റിങ് മാനേജരാണെന്നും ആൾമാറാട്ടം നടത്തി ട്രാവൽ ഏജൻസിയിൽ നിന്നും കെ എൽ 01-എ എക്സ് 1454 എന്ന രജിസ്ട്രേഷൻ നമ്പരുള്ള സ്വിഫ്റ്റ് ഡിസയർ കാർ പ്രതിമാസം 46,700 രൂപ വാടക സമ്മതിച്ച് പ്രതിയുടെ ഡ്രൈവിങ് ലൈസൻസ് , പാൻ കാർഡ് , ഐ ഡി കാർഡ് എന്നിവ നൽകി കരാർ ഒപ്പിട്ട് പൂജപ്പുര വിലാസവും നൽകി മൂന്ന് മാസക്കാലാവധിക്ക് കാർ ഏറ്റെടുത്തുകൊണ്ടുപോയ ശേഷം വാടക നൽകുകയോ കാർ തിര്യെ ഏൽപ്പിക്കുകയോ ചെയ്യാതെ പ്രതി ട്രസ്റ്റ് ലംഘനവും വിശ്വാസ വഞ്ചനയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
മറ്റൊരു തട്ടിപ്പു കേസിൽ ആലുവ സബ്ബ് ജയിലിൽ കിടന്ന പ്രതിയെ ആലുവയിൽ ചെന്ന് അവിടത്തെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയുടെ അനുവാദം വാങ്ങി നാമ മാത്രമായി ഫോർമൽ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിലേക്കായി കേസ് നിലവിലുള്ള തിരുവനന്തപുരം കോടതിയിൽ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 267 ( 1 ) ( എ ) പ്രകാരം പ്രൊഡക്ഷൻ വാറണ്ടിന് അപേക്ഷ നൽകി പ്രതിയെ വരുത്തി കസ്റ്റഡി അപേക്ഷ സമർപ്പിച്ച് പൊലീസ് കസ്റ്റഡി വാങ്ങിയില്ല. ഒരു കേസിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്റിലായാൽ അറസ്റ്റ് തീയതി മുതൽ പതിനഞ്ചു ദിവസത്തിനകം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് കൂടുതൽ തെളിവു ശേഖരിക്കുന്നതിനും തൊണ്ടിമുതൽ വീണ്ടെടുക്കുന്നതിനും കൂട്ടു പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും മറ്റുമായി കോടതിക്ക് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകാം. കേസന്വേഷണത്തെ സഹായിക്കാനായി ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 167 ( 2 ) ( എ ) പ്രകാരം കോടതിയിൽ നിക്ഷിപ്തമായ ഈ അധികാരം അന്വേഷണ ഉദ്യോഗസ്ഥൻ വിനിയോഗിച്ചില്ല. പൊലീസ് കസ്റ്റഡി ആവശ്യപ്പെടുന്നതിന് പകരം ആലുവ കോടതിയിൽ വെച്ച് വെറും ഫോർമൽ അറസ്റ്റ് രേഖപ്പെടുത്തി കൈ കഴുകി.
റെന്റ് എ കാർ കരാറിലുള്ള ഒപ്പ് പ്രതിയുടേതാണെന്ന് തെളിയിക്കുന്നതിന് കോടതി മുഖേന പ്രതിയുടെ 40 ഒപ്പ് സാമ്പിളുകളെടുത്ത് കരാറിലെ തന്റേതല്ലെന്ന് പ്രതി തർക്കിക്കുന്ന ഒപ്പും കോടതിയിൽ വച്ചെടുത്തതും പ്രതി തന്റേതെന്ന് സമ്മതിക്കുന്നതുമായ 40 ഒപ്പുകളും തമ്മിൽ താരതമ്യം ചെയ്ത് പരിശോധനാ ഫലം ലഭ്യമാക്കാനായി ഫോറൻസിക് ലാബിലേക്കയക്കാൻ ഫോർവേർഡിങ് ലെറ്റർ കോടതിയിൽ സമർപ്പിച്ചില്ല. റെന്റ് എ കാർ ട്രാവൽ ഏജൻസിക്ക് വാഹനം കൈമാറിയ യഥാർത്ഥ ആർ.സി. ഉടമസ്ഥനെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയില്ല. സംഭവവുമായി നേരിട്ട് അറിവില്ലാത്ത ഒരു ഡ്രൈവറെ മൂന്നാം സാക്ഷിയാക്കിയതിനാൽ ആ സാക്ഷിമൊഴി അവിശ്വസനീയമാണെന്ന് കോടതി വിലയിരുത്തി. കാർ പരാതിക്കാരനും ഒന്നാം സാക്ഷിയുമായ ട്രാവൽ ഏജൻസി ഉടമയുടെ കൈവശത്തായിരുന്നുവെന്നും ആ കാറാണ് അയാളുടെ കൈവശത്തു നിന്നും പ്രതിക്ക് വാടകക്ക് നൽകിയതെന്നും പ്രതി അത് തിര്യെക്കൊടുത്തില്ലെന്നും തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. പ്രോസിക്യൂഷന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തിയാണ് കോടതി വിധി പ്രസ്താവിച്ചത്.
2013 ഓഗസ്റ്റ് 5 ന് ജാമ്യം നേടി ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രതി ഒളിവിൽ കഴിഞ്ഞ് വീണ്ടും സംസ്ഥാനത്തുടനീളം തട്ടിപ്പ് നടത്തിവരുകയായിരുന്നു. സ്വകാര്യ എയർവേയ്സിലെ ഉദ്യോഗസ്ഥനെന്ന പേരിൽ വ്യാജരേഖ ചമച്ചു തട്ടിപ്പ് നടത്തുന്ന ഷൈനിനെ സിറ്റി ഷാഡോ പൊലീസ് പിടികൂടിയിരുന്നു. ഡോ. സിദ്ദിഖ് അബ്ദുൾ റഹ്മാൻ , ഡോ. ഷൈൻ സത്യപാലൻ എന്നീ പേരുകളിലായിരുന്നു സംസ്ഥാനത്തുടനീളം തട്ടിപ്പ് നടത്തിയത്. പ്രതിയെ 2018 ജൂൺ 1 ന് ആണ് സിറ്റി ഷാഡോ പൊലീസ് പിടികൂടി വലിയതുറ പൊലീസിന് കൈമാറിയത്. ഇതിഹാദ് എയർവെയ്സിന്റെ സൗത്ത് ഏഷ്യാ എച്ച്.ആർ. മേധാവി എന്ന് സ്വയം അവരോധിച്ചാണ് ഇയാൾ മറ്റുള്ളവരെ പരിചയപ്പെടുന്നത്.
മാവേലിക്കര സ്വദേശിയായ കോശി മലയിൽ ജേക്കബ്ബിനെ എയർവെയ്സിന്റെ കേരളത്തിലെ ആവശ്യത്തിന് കാർ വേണമെന്ന് വിശ്വസിപ്പിച്ച് കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ വ്യാജ ലെറ്റർ ഹെഡിൽ കരാർ തയ്യാറാക്കി നൽകി പുതിയ കാർ വാടകക്ക് എടുത്ത ഇയാൾ കാറുമായി മുങ്ങി. വാഹനം നഷ്ടപ്പെട്ട കോശി പരാതിയുമായി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചതിനെ തുടർന്നാണ് അറസ്റ്റ് ഉണ്ടായത്. 2018 മെയ് മാസത്തിൽ തൃശൂർ സ്വദേശിയുടെ കാറും ഒരു ലക്ഷം രൂപയും ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് ഇയാൾ തട്ടിയെടുത്തിരുന്നു.
എറണാകുളത്ത് യു.എ.ഇ. എംബസിക്ക് ഫ്ളാറ്റ് ആവശ്യമുണ്ടെന്ന് പറഞ്ഞ് രണ്ടു വിദേശ മലയാളികളിൽ നിന്ന് സെക്യൂരിറ്റി ഫീസ് എന്ന പേരിലും വൻ തുക തട്ടിയെടുത്തു. കൊല്ലം ഇരവിപുരത്ത് ഭാര്യയും മക്കളും ഉള്ള ഇയാൾ പഞ്ചാബ് , ഡൽഹി , ഹരിയാന എന്നിവിടങ്ങളിൽ നിന്ന് ഐ.എ.എസ്. ഓഫീസർ , പ്രമുഖ വ്യോമയാന കമ്പനികളുടെ മേധാവി എന്നിങ്ങനെ പരിചയപ്പെടുത്തി പെൺകുട്ടികളെ വിവാഹം കഴിച്ചിട്ടുണ്ട്. പെൺകുട്ടികളെ കബളിപ്പിച്ചതിന് പഞ്ചാബിലെ ലുധിയാനയിലും പട്യാലയിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.
2018 ജൂൺ 1 ന് ഷാഡോ പൊലീസ് അറസ്റ്റ് ചെയ്ത സമയം ഇയാളുടെ പക്കൽ നിന്ന് വ്യാജ വിലാസത്തിലുള്ള ആധാർ കാർഡ് , പാൻ കാർഡ് , നിരവധി ഡെബിറ്റ് , ക്രെഡിറ്റ് കാർഡുകൾ , ദേശസാൽകൃത ബാങ്കുകളുടെ പാസ്ബുക്കുകൾ , വ്യാജ അക്കൗണ്ട് ബുക്കുകൾ , ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന്റെ വ്യാജ ലെറ്റർ ഹെഡ് എന്നിവ പിടിച്ചെടുത്തിരുന്നു.
Stories you may Like
- ക്ലർക്കിനെ സസ്പെൻഡ് ചെയ്ത് സ്കൂൾ അധികൃതർ
- ഷാനവാസിനെ പുറത്താക്കി, പി.പി.ചിത്തരഞ്ജനെ തരംതാഴ്ത്തി; സിപിഎമ്മിൽ കൂട്ടനടപടി
- ആലപ്പുഴയിലെ ഹീറോ സജി ചെറിയാൻ; സിപിഎം അച്ചടക്ക നടപടിയിൽ നേട്ടമാർക്ക്?
- താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ; തരംതാഴ്ത്തലിൽ പി.പി ചിത്തരഞ്ജന്റെ പ്രതികരണം
- കേരളം കണി കണ്ടുണരുന്ന നന്മ ഇനി വിദേശരാജ്യങ്ങളിലേക്കും വ്യാപിക്കും
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്