യുവാക്കളെ നിരത്തിലിറക്കി സ്വന്തം മതാപിതാക്കളേയും അദ്ധ്യാപകരേയും ആക്രമിക്കാൻ പ്രേരിപ്പിച്ച മാവോ സേതുങ്ങിന്റെ സാംസ്കാരിക വിപ്ലവം; ചൈനയുടെ ചരിത്രത്തിലെ ഏറ്റവും ഇരുളടഞ്ഞ നാളുകൾ കാമറയിൽ പകർത്തി ലോകത്തിന് മുന്നിലെത്തിച്ച ലീ സെൻഷെങ്ങ് ഓർമ്മയായി; 79 കാരൻ മരണമടഞ്ഞത് അമേരിക്കയിൽ വച്ച്
മറുനാടൻ മലയാളി ബ്യൂറോ
ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മാധ്യമ സ്ഥാപനത്തിൽ സ്റ്റാഫ് ഫോട്ടോഗ്രാഫറായി ജോലിക്ക് കയറുമ്പോൾ ലീ സെൻഷെങ്ങ് ഒരിക്കലും വിചാരിച്ചിരുന്നില്ല, ചൈനയുടെ ചരിത്രത്തിലെ ഏറ്റവും പ്രശ്നബാധിതമായ സമയത്തിന്റെ നേർക്കാഴ്ച്ചകൾ ലോകം കാണാൻ പോകുന്നത് തന്റെ ചിത്രങ്ങളിലൂടെയായിരിക്കും എന്ന്. സർക്കാർ നിയമിച്ച മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ലീക്ക് അധികമാർക്കും പോകാൻ സാധിക്കാത്ത സ്ഥലങ്ങളിൽ പോകുവാനും പലരുമായി അടുത്തിടപഴകാനും കഴിഞ്ഞിരുന്നു. ഈ അവസരം മുതലെടുത്ത് ആയിരക്കണക്കിന് ഫോട്ടോകളാണ് ലീ എടുത്തത്. എന്നാൽ അവയിൽ പലതും എടുത്ത കാര്യം പുറത്തറിഞ്ഞാൽ ശിക്ഷിക്കപ്പെടും എന്ന ഭയത്താൽ തന്റെ ഫ്ളാറ്റിന്റെ തറയ്ക്കടിയിൽ ഒളിപ്പിച്ചു വയ്ക്കുകയായിരുന്നു.
ലീക്ക് മൂന്ന് വയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ മാതാവ് മരണമടഞ്ഞു. പിന്നീട് തന്റെ പിതാവിനെ സഹായിക്കുവാനായി പത്ത് വയസ്സുവരെ കൃഷിപ്പണിയിൽ ഏർപ്പെട്ടു. അതിന് ശേഷമാണ് സ്കൂളിൽ പോകുവാൻ ആരംഭിച്ചത്.സ്കൂൾ പഠനത്തിനു ശേഷം അദ്ദേഹം ചാംഗ്ചെൻ ഫിലിം സ്കൂളിൽ ചേർന്ന് ഫോട്ടോഗ്രാഫി പഠിച്ചത്.അതിനു ശേഷം ചൈനീസ് സർക്കാറിന്റെ നേതൃത്വത്തിൽ ഉത്തര-പൂർവ്വ പ്രവിശ്യയിലുണ്ടായിരുന്ന ഹീലോംഗ്ജിയാംഗ് എന്ന പത്രത്തിൽ ഫോട്ടോഗ്രാഫറായി ജോലിക്ക് കയറി.
തന്റെ ആധിപത്യം ഊട്ടിയുറപ്പിക്കുവാൻ മാവോ സേതുങ്ങ് ആരംഭിച്ച സാംസ്കാരിക വിപ്ലവം ആരംഭിച്ച സമയമായിരുന്നു അത്. തന്റെ ഫോട്ടോകളുടെ ശേഖരം പ്രസിദ്ധീകരിച്ച റെഡ്-കളർ ന്യുസ് സോൾജിയർ എന്ന പുസ്തകത്തിൽ സാംസ്കാരിക വിപ്ലവത്തിലെ സംഭവങ്ങൾ പരാമർശിക്കുന്നുണ്ട്, വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും. പഴയ നാല് കാര്യങ്ങൾ രാജ്യത്തുനിന്നും തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെ മാവോ ആരംഭിച്ച വിപ്ലവത്തിലേക്ക് ആയിരക്കണക്കിന് യുവാക്കളേയാണ് ആകർഷിച്ചത്. വിദ്യാർത്ഥികൾക്ക് വിപ്ലവത്തിൽ പങ്കെടുക്കാനുള്ള സൗകര്യമൊരുക്കുവാൻ കോളേജുകൾ വരെ അടച്ചിട്ടു.
ഈ വിപ്ലവത്തിന് ശക്തിവർദ്ധിച്ചപ്പോൾ, അന്നുവരെ അധികാരത്തിന്റെ പ്രതീകമായി കരുതിയിരുന്ന എന്തിനേയും എതിർക്കാൻ യുവാക്കൾ രംഗത്തിറങ്ങി. സ്വന്തം മാതാപിതാക്കളേയും അദ്ധ്യാപകരേയുമെല്ലാം പരസ്യമായി ആക്രമിച്ചു. ബുദ്ധിജീവികൾ നാടുകടത്തപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്തു. ആയിരക്കണക്കിന് ആൾക്കാർ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യാൻ നിർബന്ധിതരാവുകയോ ചെയ്തു. ഇത്തരത്തിലുള്ള നിർവധി അക്രമ സംഭവങ്ങൾ കാമറയിൽ പകർത്താൻ തന്റെ സ്ഥാനം ഉപയോഗിച്ച് ലീക്ക് സാധിച്ചു.
വിപ്ലവകാരികളായ വിദ്യാർത്ഥികൾക്ക് -റെഡ് ഗാർഡ്- എന്തും കാമറയിൽ പകർത്താനുള്ള അവസരം ലഭിക്കുന്നു എന്ന് മനസ്സിലാക്കിയ ലീ കൈയിൽ റെഡ്-കളർ ന്യുസ് സോൾജിയർ എന്നെഴുതിയ ആം ബാൻഡ് ധരിച്ചായിരുന്നു പുറത്തിറങ്ങിയിരുന്നത്. വിചാരണകൂടാതെ ആളുകളെ വധിക്കുന്നതുൾപ്പടെയുള്ള സംഭവങ്ങൾ കാമറയിൽ പകർത്താൻ ഈ നീക്കം ലീയെ സഹായിച്ചു.ഈ ഇരുണ്ട ദിനങ്ങൾ കാമറയിൽ പകർത്തണമെന്ന് ഞാൻ ആഗ്രഹിച്ചു. അത് എനിക്ക് വേണ്ടിയായിരുന്നുവോ, വിപ്ലവത്തിനു വേണ്ടിയായിരുന്നുവോ അതോ ഭാവിയിലേക്ക് വേണ്ടിയായിരുന്നുവോ എന്നെനിക്ക് അറിയില്ലായിരുന്നു എന്നും അദ്ദേഹ പറയുന്നു.
എന്നാൽ അതീവ പ്രാധാന്യമുള്ള ചില ചിത്രങ്ങൾ (ഏകദേശം 20,000 ചിത്രങ്ങൾ) തന്നെ ശിക്ഷിക്കാൻ കാരണമായേക്കുമെന്ന് തിരിച്ചറിഞ്ഞ ലീ അവ പ്രസിദ്ധീകരണത്തിന് നൽകാതെ തന്റെ ഫ്ളാറ്റിലെ തറയ്ക്കുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. അദ്ദേഹം ഭയന്നതുപോലെത്തന്നെ 1968 ൽ വിപ്ലവ വിരുദ്ധ പ്രവർത്തനങ്ങൾക്ക് അദ്ദേഹം അറസ്റ്റിലായി. അന്ന് അദ്ദേഹത്തിന്റെ ഫ്ളാറ്റിലെത്തി പൊലീസ് തെരഞ്ഞെങ്കിലും ഈ ഫോട്ടോകളുടെ നെഗറ്റീവുകൾ അവർക്ക് ലഭിച്ചില്ല. അന്ന് അത് അവർക്ക് കിട്ടിയിരുന്നെങ്കിൽ ഒരുപക്ഷെ അന്നു തന്നെ അദ്ദേഹം മരണപ്പെട്ടേനേ.
ഭാര്യയ്ക്കൊപ്പം രണ്ടുവർഷത്തെ കഠിന പ്രയത്നത്തിനാണ് അദ്ദേഹത്തെ ശിക്ഷിച്ചത്. ശിക്ഷാകാലാവധി കഴിഞ്ഞെത്തിയപ്പോൾ ആ ഫോട്ടോ നെഗറ്റീവുകൾ സുരക്ഷിതമായി അവിടെ തന്നെ ഉണ്ടായിരുന്നു. അതിനുശേഷം അദ്ദേഹം ബെയ്ജിംഗിലെ ഒരു യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായി ജോലിക്ക് ചേര്‍ന്നു. പിന്നീട് 1980 കളിൽ ചൈനയിൽ താരതമ്യേന മികച്ച രീതിയിൽ പ്രത്രസ്വാതന്ത്ര്യം അനുവദിക്കപ്പെട്ട നാളുകളിൽ അദ്ദേഹത്തിന്റെ ധരാളം ഫോട്ടോകൾ ബെയ്ജിംഗിൽ നടന്ന ഒരു ഫോട്ടോ പ്രദർശനത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി.
അവിടെ വച്ചാണ് കോണ്ടാക്ട് പ്രസ്സ് ഇമേജസ് എന്ന പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ ഉടമയായ റോബർട്ട് പ്ലെഡ്ജ് ലീയുമായി ബന്ധപ്പെടുന്നതും അദ്ദേഹത്തിന്റെ മുഴുവൻചിത്രങ്ങളും ചേർത്ത് ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതും. ഓരോ നെഗറ്റീവുകളും ഓരോ കവറിൽ ഇട്ട് അതിന്റെ വിശദാംശങ്ങൾ, സംഭവത്തിന്റെ വിവരണം, നടന്ന സ്ഥലം, തീയതി, ഉൾപ്പെട്ട ആളുകളുടെ വിവരങ്ങൾ എന്നിവ സഹിതമായിരുന്നു ലീ സൂക്ഷിച്ചിരുന്നത്. അത് ചൈനയുടെ ചരിത്രത്തിലെ ഇരുണ്ട നാളുകളിലേക്ക് വെളിച്ചം പകരാൻ ഉതകി.
പുസ്തകമായി പ്രസിദ്ധീകരിച്ചതിനു പുറമെ ലീയുടെ ചിത്രങ്ങൾ നിരവധി രാജ്യങ്ങളിലെ പ്രമുഖ ഫോട്ടോ പ്രദർശനങ്ങളിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട്. ഫോട്ടോഗ്രാഫിയിലെ ഓസ്കാർ എന്നറിയപ്പെടുന്ന ലൂസീ അവാർഡിന് 2013 ൽ അദ്ദേഹം അർഹനായിട്ടുണ്ട്.ഫോട്ടോഗ്രാഫി മേഖലയിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച അദ്ദേഹം ചരിത്രത്തിനും കാര്യമായ സംഭാവനകൾ നൽകിയിട്ടാണ്ഈ ലോകം വിട്ടുപോകുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍