അച്ഛനും മകനും രണ്ട് വള്ളത്തിൽ കാലുവയ്ക്കുന്ന പതിവു പരിപാടിയുമായി രംഗത്ത്; മഹേശനെ തുഷാർ തള്ളിപ്പറയുമ്പോൾ വാനോളം പുകഴ്ത്തി വെള്ളാപ്പള്ളി; സമുദായത്തിന്റെയും സമൂഹത്തിന്റെയും കണ്ണിൽ പൊടിയിട്ട് കേസിൽ നിന്ന് തലയൂരാൻ കണിച്ചുകുളങ്ങരയിലെ കുടുംബം; ചേർത്തല, കണിച്ചുകുളങ്ങര യൂണിയനുകളിലെ ക്രമക്കേട് പുറത്തു വിടുമെന്നുള്ളത് വിമതരെ ഒതുക്കാനുള്ള ഭീഷണി: സമരത്തിനിറങ്ങുന്നത് തടയാൻ യൂണിയൻ ഭാരവാഹികളുടെ യോഗം വിളിക്കും; തന്ത്രങ്ങളുമായി വെള്ളാപ്പള്ളി; പ്രതിയാക്കാതെ പൊലീസും
ശ്രീലാൽ വാസുദേവൻ
ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഒന്നു പറയും. മകൻ തുഷാർ നേരെ വിപരീതമായി പറയും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പല കാര്യങ്ങളിലും ഇവർ ഇത്തരമൊരു നിലപാടാണ് എടുക്കുക. കാണുന്നവർ വിചാരിക്കും അപ്പനും മോനും അത്ര രസത്തിലല്ല, എസ്എൻഡിപിയിൽ കാര്യങ്ങൾ കുഴഞ്ഞു മറിയാൻ പോകുന്നു. ഒരു ചുക്കും സംഭവിക്കില്ല. രണ്ടു പേർക്കും അവർക്ക് വന്നു പെട്ടിരിക്കുന്ന തട്ടുകേടുകളിൽ നിന്ന് രക്ഷപ്പെടണം. അത്ര മാത്രം. അതിനിടെ മഹേശൻ ആത്മഹത്യാ കേസിൽ വെള്ളാപ്പള്ളിയേയും മകനേയും പൊലീസ് ഉടൻ പ്രതിചേർക്കില്ല. ആത്മഹത്യ കുറിപ്പുണ്ടായിട്ടും തെളിവില്ലെന്ന വിചിത്ര ന്യായമാണ് നിരത്തുന്നത്.
മകൻ ബിജെപിയെ പുകഴ്ത്തുമ്പോൾ അപ്പൻ സിപിഎമ്മിനെ പൂകഴ്ത്തും. രണ്ടു കൂട്ടർക്കും സന്തോഷം. ഇത് അപ്പന്റെയും മകന്റെയും തന്ത്രമാണ് എന്ന് ആർക്കും ഇതു വരെ പിടികിട്ടാത്തതു കൊണ്ട് ഇപ്പോഴും ഇത് തുടരുന്നു. കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ. മഹേശൻ ആത്മഹത്യ ചെയ്തപ്പോൾ വെള്ളാപ്പള്ളി അദ്ദേഹത്തെ പുകഴ്ത്തുകയാണ് ചെയ്തത്. മഹേശൻ നല്ല മനുഷ്യൻ, വിശ്വസ്തൻ, മൈക്രോഫിനാൻസ് സ്റ്റേറ്റ് കോ-ഓർഡിനേറ്ററായിരുന്നു. അദ്ദേഹത്തിന് തട്ടിപ്പിൽ പങ്കില്ല, അറസ്റ്റ് ഭയന്നാകണം ജീവനൊടുക്കിയത് എന്നിങ്ങനെയാണ് വെള്ളാപ്പള്ളി പറഞ്ഞത്. ഇന്നലെ ചേർത്തലയിൽ പത്രസമ്മേളനം വിളിച്ച മകൻ തുഷാർ വെള്ളാപ്പള്ളി അച്ഛൻ പറഞ്ഞതിന് നേർ വിപരീതമായിട്ടാണ് പറഞ്ഞത്.
മഹേശന് തട്ടിപ്പിൽ പങ്കുണ്ട്. യോഗം അയാൾക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. കേസിൽ അറസ്റ്റിലാകുമെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് ആത്മഹത്യ. പാൻകാർഡ്, റ്റുരേഖകൾ എന്നിവയുമായി ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. വെള്ളാപ്പള്ളിയെ ഭീഷണിപ്പെടുത്താനാണ് കത്തെഴുതിയത്. ഒപ്പം നിന്നവരെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രമായിരുന്നു കത്ത്. അതിലൂടെ യോഗം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവരെയാണ് ലക്ഷ്യമിട്ടതെന്നും തുഷാർ ആരോപിച്ചിരുന്നു. ചേർത്തല, കണിച്ചുകുളങ്ങര യുണിയനുകളുമായി ബന്ധപ്പെട്ട് ചില സാമ്പത്തിക ക്രമക്കേടുകളുണ്ട്. ഇക്കാര്യം ഒരാഴ്ചയ്ക്കുള്ളിൽ വെളിപ്പെടുത്തുമെന്നും തുഷാർ പറയുന്നു.
ഈ വരികൾക്കിടയിലൂടെ വായിച്ചാൽ ഒന്നു രണ്ടു കാര്യങ്ങൾ മനസിലാകും. മൈക്രോഫിനാൻസ് തട്ടിപ്പിനെ കുറിച്ച് മനസാ വാചാ അറിയാത്ത യോഗം പ്രസിഡന്റ് ഡോ. സോമനെ കൂടി അച്ഛനും തനിക്കുമൊപ്പം തുഷാർ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നു. ചേർത്തല, കണിച്ചുകുളങ്ങര യൂണിയനുകൾ മഹേശന്റെ കുടുംബത്തിനൊപ്പം നിന്ന് വെള്ളാപ്പള്ളിക്കും മകനുമെതിരേ പ്രക്ഷോഭം നടത്താനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക ക്രമക്കേ് എന്ന് പറഞ്ഞ് അവരെ വിരട്ടി നിശബ്ദരാക്കാനുള്ള നീക്കമാണ് നടക്കുന്നത്. മഹേശന്റെ ആത്മഹത്യയിൽ താനും അപ്പനും പ്രതിക്കൂട്ടിലായ സാഹചര്യത്തിൽ അക്കാര്യത്തിൽ വിശദീകരണം നൽകുന്നതിന് നാളെ മുതൽ ജില്ലകൾ തോറും യൂണിയൻ സെക്രട്ടറിമാരുടെയും ഭാരവാഹികളുടെയും യോഗം വിളിക്കുന്നുണ്ട്.
അടിത്തട്ടിൽ നിന്നും തങ്ങൾക്കെതിരേ ഉണ്ടാകാനിടയുള്ള പ്രതിഷേധം അടിച്ചമർത്തുക എന്ന ലക്ഷ്യത്തോടെയാണ് യൂണിയൻ ഭാരവാഹികളുടെ യോഗം വിളിക്കുന്നത്. ഏതെങ്കിലും യൂണിയനോ അവയുടെ കീഴിൽ ഉള്ള ശാഖകളോ പ്രതിഷേധവുമായി വന്നാൽ അത് പിരിച്ചു വിടാനുള്ള നീക്കവും ഇതിന് പിന്നിലുണ്ട്. എസ്എൻഡിപി സമുദായത്തിലെ അംഗങ്ങളായ സാധാരണക്കാർക്ക് നേരത്തേ തന്നെ അപ്പനെയും മകനെയും ഇഷ്ടമല്ല. ഈ സംഭവം കൂടിയായതോടെ അവരുടെ രോഷം വർധിച്ചിട്ടുണ്ട്. പൊട്ടാൻ വെമ്പി നിൽക്കുന്ന അഗ്നിപവർതമായി സമുദായം മാറിക്കഴിഞ്ഞു. എവിടെയെങ്കിലും ഏതെങ്കിലുമൊരു യൂണിയനോ ശാഖയോ പ്രക്ഷോഭവുമായി വന്നാൽ അത് പൊട്ടിത്തെറിയാകും. പിന്നീട് അത് പിടിച്ചു നിർത്താനും കഴിയില്ല. ഈ സാഹചര്യത്തിലാണ് ചേർത്തല, കണിച്ചുകുളങ്ങര യൂണിയനുകൾക്കെതിരേ സാമ്പത്തിക ക്രമക്കേട് എന്ന ഭീഷണിൽ ഉയർത്തുന്നത്. ഇത് മറ്റ് യൂണിയനുകൾക്ക് കൂടിയുള്ള ഭീഷണിയായി വേണം കാണാൻ.
യൂണിയനുകളിലും ശാഖകളിലും ഭാരവാഹികളായിരിക്കുന്നവരിൽ 90 ശതമാനം അവരുടെ വ്യക്തിഗത നേട്ടങ്ങളാണ് നോക്കുന്നത്. മകൾ/മകന് എസ്എൻഡിപി സ്ഥാപനങ്ങളിൽ ജോലി, അല്ലെങ്കിൽ പഠനം ഇതാണ് മിക്കവരുടെയും പ്രധാന അജണ്ട. അത് യാഥാർഥ്യമാകുന്നതോടെ ഇവർ സമുദായ പ്രവർത്തനം നിർത്തി വീട്ടിൽ കയറും. പിന്നെയും അത് തുടരുന്ന ചിലരുണ്ട്. നിലവിൽ യോഗത്തിന്റെ കോളജിലും സ്കൂളിലും ജോലി ചെയ്യുന്നവരുടെ ഭർത്താവ് അല്ലെങ്കിൽ പിതാക്കന്മാർ. ഇവർക്ക് തങ്ങളുടെ വേണ്ടപ്പെട്ടവർക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യാനുള്ള അവസരം ഒരുക്കുക എന്ന ലക്ഷ്യമാണുള്ളത്.
ഈ കാരണങ്ങളാൽ തന്നെ അധികാരം കൈയാളുന്ന വെള്ളാപ്പള്ളി കുടുംബത്തെ പിണക്കാൻ അവരാരും തയാറാകില്ല. എന്നാൽ, ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ എവിടെയെങ്കിലും ഒരു പ്രക്ഷോഭം ഉയർന്നാൽ മറ്റുള്ളവരും ആ വഴിയേ നീങ്ങുമെന്നതാണ് തുഷാറിനെയും വെള്ളാപ്പള്ളിയെയും ഭയപ്പെടുത്തുന്ന ഘടകം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍