ഞാൻ പ്രസിഡണ്ടായിരിക്കുമ്പോൾ എന്തിന് തെരഞ്ഞെടുപ്പ്! 16 വർഷം കൂടി അധികാരത്തിൽ തുടരാൻ നിയമ നിർമ്മാണം നടത്തി പുട്ടിൻ; ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ജൂലായ് ഒന്നിന് റഫറണ്ടം; കമ്യുണിസ്റ്റുകളെ അട്ടിമറിച്ച് ജനാധിപത്യം പുനഃസ്ഥാപിച്ച റഷ്യയിൽ മറ്റൊരു ഏകാധിപതി പിടിമുറുക്കുമ്പോൾ സംഭവിക്കുന്നത് ഇതെല്ലാം
മറുനാടൻ മലയാളി ബ്യൂറോ
വ്ളാഡിമിർ പുട്ടിന് 2036 വരെ അധികാരത്തിൽ തുടരാൻ അനുവദിക്കുന്ന വിവാദ ഭരണഘടനാ ഭേദഗതിക്ക് അനുമതി തേടിക്കൊണ്ടുള്ള റഫറണ്ടത്തിന്റെവിശ്വാസ്യതയെ കുറിച്ച് ആശങ്കയുണരുന്നു. മഹാവ്യാധിയുടെ കാലത്ത് ഈ റഫറണ്ടം നടന്നുകൊണ്ടിരിക്കുമ്പോൾ, മരങ്ങൾക്ക് ചുവട്ടിലും കാർ പാർക്കിങ് ഏരിയകളിലും കുട്ടികളുടെ കളിസ്ഥലങ്ങളിലും ഒക്കെ കെട്ടിയുണ്ടാക്കിയിരിക്കുന്ന താത്ക്കാലിക പോളിങ് ബൂത്തുകളിൽ വോട്ടിനെത്തുന്ന റഷ്യാക്കാർ സ്ഥിരം കാഴ്ച്ചയായി മാറിയിരിക്കുന്നു.
ജൂലായ് 1 ന് അവസാനിക്കുന്ന പോളിംഗിലൂടെ പുട്ടിൻ ലക്ഷ്യമിടുന്നത്, ഇപ്പോഴുള്ള കാലാവധി തീരുന്ന 2024 നു ശേഷം രണ്ട്തവണകൂടി പ്രസിഡണ്ടായി തുടരാനുള്ള അനുമതി നേടുക എന്നതാണ്. റഷ്യൻ പ്രസിഡണ്ടിന്റെ കാലാവധി ആറ് വർഷമാണ്. കൊറോണ വ്യാപനം ശക്തമാവുകയും എണ്ണ വില കുറയുകയും ചെയ്തതോടെ റഷ്യ വൻ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്. ഇത് പുട്ടിന്റെ പ്രതിച്ഛായയെ വിപരീതമായിബാധിച്ചിട്ടുണ്ട് എന്നു മാത്രമല്ല, ഇന്ന് അദ്ദേഹം അനുഭവിക്കുന്ന ജനസമ്മതി എക്കാലത്തേയും ഏറ്റവും കുറഞ്ഞ ജനസമ്മതിയാണ്.
എന്നിരുന്നാലും ഈ റഫറണ്ടം പുട്ടിന് എതിരാകാൻ സാധ്യത തീരെയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ആളുകൾക്ക് ഓൺലൈൻ വഴിയായും ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചും രണ്ടുതവണ വോട്ട് രേഖപ്പെടുത്താനാകും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജൂൺ 25 മുതൽ ജൂലായ് 1 വരെ എപ്പോൾ വേണമെങ്കിലും വോട്ട് രേഖപ്പെടുത്താവുന്ന ഈ പോളിൽ വലിയൊരു വിഭാഗം സർക്കാർ ഉദ്യോഗസ്ഥരെ നിർബന്ധപൂർവ്വം വോട്ട് ചെയ്യിപ്പിച്ചു എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വോട്ട് ചെയ്തില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്നായിരുന്നത്രെ ഭീഷണി.
കഞ്ഞിക്കലം മുതൽ ഫ്ളാറ്റുകളും കാറുകളും വരെയും, പലവ്യഞ്ജനങ്ങൾ, മ്യുസിയം സന്ദർശന ഫീസ്, റെസ്റ്റോറന്റ് ബില്ലുകൾ എന്നിവയ്ക്ക് ഉപയോഗിക്കാവുന്ന 46 പൗണ്ട് വരെ മൂല്യമുള്ള വൗച്ചറുകൾ എന്നിവ വോട്ടർമാർക്ക് വാഗ്ദാനം ചെയ്തതായിട്ടും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിബന്ധനകൾക്ക് വിപരീതമായി ചില മാധ്യമങ്ങൾ എക്സിറ്റ് പോൾ ഫലങ്ങളും പ്രസിദ്ധപ്പെടുത്തുന്നുണ്ട്. ഏറ്റവും പുതിയ വിവരമനുസരിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ കാണിക്കുന്നത് 78.6% പേർ പുട്ടിന് അനുകൂലമാണെന്നാണ്.
ഇപ്പോൾ അംഗീകാരം തേടുന്ന ഭരണഘടനാ ഭേദഗതി, തെരഞ്ഞെടുപ്പുകൾ അഭിമുഖീകരിക്കാതെ ഇനിയും രണ്ടു തവണകൂടി അധികാരത്തിൽ തുടരാൻ പുട്ടിനെ സഹായിക്കും. ഇതിനുപുറമേ ഒരേ ലിംഗത്തിൽ പെട്ടവർ തമ്മിലുള്ള വിവാഹം നിരോധിക്കുക എന്ന ഒരു ഭേദഗതി കൂടി ഇതിലുണ്ട്. ഇതിനുപുറമേ ദൈവവിശ്വാസം റഷ്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്ന് കൂടി ഭരണഘടനയിൽ എഴുതിച്ചേർക്കും.
ലോകത്തിലെ തന്നെ ഏറ്റവും ശക്തനായ സ്വേച്ഛാധിപതികളിലൊരാളായ റഷ്യൻ പ്രസിഡന്റ് വ്ലാദിമെർ പുട്ടിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കിയുള്ള പുസ്കതമായ പുട്ടിൻസ് പീപ്പിൾ പുറത്ത് വന്നിരുന്നു. കാതറീൻ ബെൽട്ടന്റെ പുസ്തകം ഏറെ ചർച്ചയായിരുന്നു. കമ്മ്യൂണിസ്റ്റ് റഷ്യ തകർന്നടിഞ്ഞപ്പോൾ പൊതു മുതൽ അടിച്ച് മാറ്റി കൊഴുത്ത പാർട്ടി നേതാക്കൾ കാവൽക്കാരനായി വളർത്തിയെടുത്ത കെജിബി ഓഫീസറെന്ന നിലയിൽ നിന്നാണ് പുട്ടിൻ ഒരു രാജ്യത്തിന്റെ സർവാധിപതിയായി വളർന്നത്. നേതാക്കൾ അതിസമ്പന്നരായി മാറിയപ്പോൾ പഴയ കെജിബി ബുദ്ധി ഉപയോഗിച്ച് ഓരോരുത്തരെ തീർത്തും സ്വത്തുക്കൾ പിടിച്ചെടുത്തും തേരോട്ടം നടത്തുകയായിരുന്നു പുട്ടിൻ.
നിൽക്കക്കള്ളിയില്ലാതെ സ്പോൺസർമാർ നാട് വിട്ടപ്പോൾ പുട്ടിൻ സർവാധിപതിയായിത്തീരുകയും ചെയ്തു. ഒരു രാജ്യത്തെ നോക്കുകുത്തിയാക്കി വളർന്ന പുട്ടിൻ എന്ന ഏകാധിപതിയുടെ ഭയാനകമായ കഥയാണീ പുസ്തകത്തിലൂടെ അനാവരണം ചെയ്യുന്നത്.2012 മുതൽ പ്രസിഡന്റ് സ്ഥാനത്ത് തുടർച്ചയായിരിക്കുന്ന പുട്ടിൻ അതിന് മുമ്പ് 2000 മുതൽ 2008 വരെയും പ്രസിഡന്റായും 2008 മുതൽ 2012 വരെ പ്രധാനമന്ത്രിയായും പ്രവർത്തിച്ചിരുന്നു.ഇക്കാലത്തിനിടെ തന്റെ അധികാരത്തിന് ഭീഷണിയാകുന്നവരെയെല്ലാം കൊല്ലുകയോ അഴിമതിക്കേസിലോ മറ്റ് കേസുകളിലോ പെടുത്തി ജയിലിൽ അടക്കുകയോ നാടു കടത്തുകയോ ചെയ്താണ് പുട്ടിൻ തന്റെ അധികാരം അരക്കിട്ടുറപ്പിച്ചിരിക്കുന്നത്.
കമ്മ്യൂണിസ്റ്റ് അധികാരം സ്ഥാനഭ്രഷ്ടമാക്കപ്പെട്ടതിന് ശേഷം റഷ്യയെ എതിരാളികളില്ലാത്ത ഒരു ലോകശക്തിയാക്കി വളർത്തിയെടുക്കുന്നതിൽ പുട്ടിൻ നിർണായകമായ പങ്കാണ് വഹിച്ചിരിക്കുന്നത്. ലോകത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയ , നയതന്ത്ര, സൈനിക, സാമ്പത്തിക രംഗങ്ങളിൽ റഷ്യയ്ക്ക് വ്യക്തമായ മേൽക്കൈയുണ്ട്. ലോക പൊലീസെന്ന് വിളിക്കപ്പെടുന്ന യുഎസിനെ പോലും ചോദ്യം ചെയ്യാൻ പ്രാപ്തിയുള്ള ഏക രാജ്യമായി പുട്ടിന്റെ റഷ്യ മാറിയിരിക്കുന്നു. സെന്റ് പീറ്റേഴ്സ്ബർഗിലെ ഡെപ്യൂട്ടിമേയറെന്ന പദവിയിൽ നിന്നും ലോകനേതാവായി മാറിയ പുട്ടിന്റെ സംഭവബഹുലമായ കഥ പുസ്തകരൂപത്തിലാക്കിയിരിക്കാൻ ഫിനാൻഷ്യൽ ടൈംസിന്റെ മുൻ മോസ്കോ കറസ്പോണ്ടന്റായ കാതറീൻ മുന്നിട്ടിറങ്ങിയതിലൂടെ ഒരു കാലത്തെ തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതെല്ലാം ശരിവയ്ക്കുന്നതാണ് പുതിയ സംഭവ വികാസങ്ങളും.
പുട്ടിൻ അധികാരത്തിലെത്തിയതിനെ തുടർന്ന് റഷ്യയുടെ നിയന്ത്രണം കെജിബിയുടെ കൈകളിൽ വന്ന് ചേർന്നുവെന്നാണ് കാതറീൻ പുസ്തകത്തിൽ വിവരിക്കുന്നത്. സോവിയറ്റ് നാളുകളിലേതിനേക്കാൽ കെജിബി നിലവിൽ റഷ്യയിൽ ശക്തമായിരിക്കുകയുമാണ്. രാജ്യത്തിന്റെ പൂർണനിയന്ത്രണം തന്റെ കൈകളിലൊതുക്കി റഷ്യയെ സൂപ്പർ പവറാക്കി മാറ്റുകയായിരുന്നു പുട്ടിന്റെ ലക്ഷ്യം . അത് അദ്ദേഹം കുറഞ്ഞ കാലത്തിനുള്ളിൽ സഫലമാക്കുകയും ചെയ്തുവെന്നും പുസ്തകം വെളിപ്പെടുത്തിയിരുന്നു. ഒരു വേള തന്നെ സ്പോൺസർ ചെയ്തുയർത്തിക്കൊണ്ട് വന്നവരെ പൂട്ടാനും പുട്ടിൻ യാതൊരു മടിയും കാണിച്ചിരുന്നില്ല. തൽഫലമായി ഇക്കൂട്ടത്തിൽ പെട്ടവർ വിദേശത്തേക്ക് പലായനം ചെയ്യാൻ വിധിക്കപ്പെടുകയും പുട്ടിൻ ചോദ്യം ചെയ്യാനാരുമില്ലാത്ത ഏകാധിപതിയായി മാറുകയുമായിരുന്നുവെന്ന് ഈ പുസ്തകം വിവരിക്കുന്നു.
Stories you may Like
- 'മോദിയെ റഷ്യയിൽ കാണാൻ ഏറെ സന്തോഷമുണ്ട്'; ആശംസകൾ നേർന്ന് പുട്ടിൻ
- 'റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് ഹൃദയാഘാതം'; നിഷേധിച്ച് ക്രെംലിൻ
- റഷ്യയെ വിറപ്പിക്കുന്ന 'കാലകേയപ്പടയുടെ' തലവൻ യെവ്ഗിനി പ്രിഗോഷിന്റെ കഥ
- റഷ്യ ഒരു പുടിൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാവുമ്പോൾ!
- ഇന്ത്യക്ക് സ്വർണനേട്ടം: ഷോട്ട് പുട്ടിൽ തജീന്ദർപാൽ സിങും സ്റ്റീപ്പിൾചേസിൽ സാബ്ലെയും
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍