പൗരാണിക വ്യാപാര പാതയായ പട്ടുപാതയുടെ പുനർനിർമ്മാണത്തിലൂടെ ചൈന ലക്ഷ്യമിടുന്നത് ഇന്ത്യയെ തകർക്കൽ; ഗാൽവാൻ സംഘർഷം ചർച്ചയാക്കിയ ചൈനീസ് സിൽക് റോഡിന് അകാല ചരമമുണ്ടാകുമെന്ന് സൂചനകൾ; ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവിനു കീഴിലുള്ള ഭൂരിഭാഗം പദ്ധതികളും കോവിഡ് മഹാമാരി തടസ്സപ്പെടുത്തിയതായി ചൈന; ഗൽവാനിലെ നുഴഞ്ഞു കയറ്റത്തിന് യഥാർത്ഥ കാരണം ഷി ചിൻ പിങിന്റെ നിരാശാ ബോധമോ?
മറുനാടൻ മലയാളി ബ്യൂറോ
ബെയ്ജിങ്: രാജ്യത്തിന്റെയും പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെയും അഭിമാനവും അഭിലാഷവുമായ ശതകോടികളുടെ ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവിനു (ബിആർഐ) കീഴിലുള്ള ഭൂരിഭാഗം പദ്ധതികളും കോവിഡ് മഹാമാരി തടസ്സപ്പെടുത്തിയതായി ചൈന. ഭാഗികമോ പ്രതികൂലമോ ആയി കോവിഡ് ഈ പദ്ധതികളെ ബാധിച്ചതായാണ് റിപ്പോർട്ട്. അഭിമാനപദ്ധതികളെ എതിർക്കുന്ന ഇന്ത്യയ്ക്ക് ഒളിയമ്പുമായി ചൈന നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. സമാധാനത്തിനും വികസനത്തിനുമായുള്ള പദ്ധതികളെ എതിർക്കുന്നവർ ഒരിക്കലും വിജയിക്കില്ലെന്നു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് പറഞ്ഞിരുന്നു. ഇത്തരത്തിൽ വളരെ പ്രതീക്ഷയോടെ ചൈന കണ്ട പദ്ധതികളാണ് താളം തെറ്റുന്നത്.
യൂറേഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള, പ്രധാനമായും റിപ്പബ്ലിക്ക് ഓഫ് ചൈന, ഭൂമി യിലൂടെയുള്ള സിൽക്ക് റോഡ് എക്കണോമിക് ബെൽറ്റ്, കടലിലൂടെയുള്ള മാരിടൈം സിൽക്ക് റോഡ് എന്നിവയിലെ, ബന്ധവും സഹകരണവും ആധാരമാക്കി ചൈന സർക്കാർ നിർദ്ദേശിച്ച ഒരു നിർമ്മാണപദ്ധതിയാണ് വൺ ബെൽറ്റ്, വൺ റോഡ് ഇനീഷ്യേറ്റീവ്, ബെൽറ്റ് ആൻഡ് റോഡ്, ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവ് എന്നും അറിയപ്പെടുന്ന, സിൽക്ക് റോഡ് എക്കണോമിക് ബെൽറ്റ്, 21ആം നൂറ്റാണ്ടിലെ മാരിടൈം സിൽക്ക് റോഡ്, എന്നിവ. ഇത് ഷി ചിൻ പിങിന്റെ സ്വപ്ന പദ്ധതികളായിരുന്നു. ഇതിനാണ് ഇപ്പോൾ തടസ്സമുണ്ടാകുന്നത്. ആഗോള സ്വാധീനം വർധിപ്പിക്കുന്നതിനായും ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ വ്യാപാരവും നിക്ഷേപവും ഉയർത്താനും ലക്ഷ്യമിട്ടുള്ള പദ്ധതി
ബിആർഐയുടെ കീഴിലുള്ള ഈ പദ്ധതികളുടെ അഞ്ചിലൊന്നിനെ പകർച്ചവ്യാധി ഗുരുതരമായി ബാധിച്ചെന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ രാജ്യാന്തര സാമ്പത്തികകാര്യ വകുപ്പ് ഡയറക്ടർ ജനറൽ വാങ് സിയാലോങ് അഭിപ്രായപ്പെട്ടു. 40 ശതമാനം പദ്ധതികളെ മഹാമാരി പ്രതികൂലമായി ബാധിച്ചു, 30-40 ശതമാനം വരെ ഒരു പരിധിവരെയും ബാധിച്ചു വാങ് സിയാലോങ് പറഞ്ഞു. 2013ലാണ് ബിആർഐ ആരംഭിച്ചത്. തെക്കുകിഴക്കൻ ഏഷ്യ, മധ്യേഷ്യ, ഗൾഫ് മേഖല, ആഫ്രിക്ക, യൂറോപ്പ് എന്നിവയെ കര, കടൽ പാതകളുമായി ബന്ധിപ്പിക്കുകയാണു ലക്ഷ്യം. പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിനുള്ള ഗ്വാദർ തുറമുഖത്തെ ചൈനയുടെ സിൻജിയാങ് പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന സാമ്പത്തിക ഇടനാഴി (സിപിഇസി) ബിആർഐയുടെ പ്രധാന ഭാഗമാണ്.
പദ്ധതികൾ പുനഃരാരംഭിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ ആഴ്ച ബിആർഐയുടെ ആദ്യ വിഡിയോ കോൺഫറൻസ് ചൈന നടത്തിയിരുന്നു. 60 ബില്യൻ യുഎസ് ഡോളറിന്റെ സിപിഇസി ഉൾപ്പെടെയുള്ള പദ്ധതികളാണു സ്തംഭനത്തിലായത്. മലേഷ്യ, ബംഗ്ലാദേശ്, ഇന്തൊനേഷ്യ, പാക്കിസ്ഥാൻ, കംബോഡിയ, ശ്രീലങ്ക എന്നിവയുൾപ്പെടെ ചില ഏഷ്യൻ രാജ്യങ്ങൾ അടുത്തകാലത്തു ചൈനീസ് ധനസഹായമുള്ള പദ്ധതികൾക്കു തടസ്സം നിൽക്കുന്നതായി സൂചനയുണ്ട്. 2013 ൽ ചൈന പ്രസിഡന്റ് ഷി ചിൻപിങ് പ്രഖ്യാപിച്ച വൺ ബെൽറ്റ്, വൺ റോഡ് പദ്ധതി (ഒബിഒആർ) പൗരാണിക വ്യാപാര പാതയായ പട്ടുപാത (സിൽക് റോഡ്) ഇതിന്റെ ഭാഗമായിരുന്നു. ചൈനയിൽ നിന്ന് ഏഷ്യയുടെ മറ്റു പ്രദേശങ്ങളിലേക്കും യൂറോപ്പിലേക്കും പട്ട് കൊണ്ടുപോയിരുന്ന വഴികളിലൂടെ ആധുനിക വാണിജ്യമാർഗങ്ങൾ നിർമ്മിക്കുകയാണു പദ്ധതിയുടെ ലക്ഷ്യമെങ്കിലും ഇന്ത്യയെ തകർക്കുകയാണ് ഇതിന്റെ യഥാർത്ഥ്യ ലക്ഷ്യം.
ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലായി ആറായിരത്തിലേറെ കിലോമീറ്റർ വരുന്നതാണു പട്ടുപാത. 70 രാജ്യങ്ങളിലൂടെ കടന്നുപോകുന്നു. മധ്യ, പശ്ചിമ, ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും യൂറോപ്പിലും റെയിൽവേയും ഊർജനിലയങ്ങളും തുറമുഖങ്ങളും എണ്ണ പൈപ്പ് ലൈനുകളും അടക്കം അടിസ്ഥാനസൗകര്യ വികസന പദ്ധതികളാണ് വൺ ബെൽറ്റ്, വൺ റോഡിൽ വിഭാവനം ചെയ്തിട്ടുള്ളത്. ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ വികസനമെത്തിച്ച് ഇന്ത്യയെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് ചൈനയുടെ ഈ പദ്ധതി. ശ്രീലങ്കയിലും മാലദ്വീപിലും നേപ്പാളിലും പാക്കിസ്ഥാനിലും ചൈന വികസനമെത്തിക്കുന്നതും ഇതിന് വേണ്ടി മാത്രമാണ്. ഈ പദ്ധതിയെയാണ് കൊറോണ തകർക്കുന്നത്.
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലദ്വീപ്, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും ചൈനയുടെ മധ്യപടിഞ്ഞാറൻ പ്രവിശ്യകളുമായി വാണിജ്യ വ്യാവസായികബന്ധം ശക്തമാക്കാനും ഒബിഒആർ പദ്ധതി ലക്ഷ്യമിടുന്നു എന്നാണ് വയ്പ്പ്. എന്നാൽ ഈ പദ്ധതിയോട് ഇന്ത്യ അനുകൂലമായി പ്രതികരിച്ചില്ല. ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ സ്വാധീനമുറപ്പിച്ച് തന്ത്രപരമായി ഇന്ത്യയെ വരിഞ്ഞുമുറുക്കുക എന്ന ലക്ഷ്യമാണ് ചൈനയ്ക്കുള്ളതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്. വൺ റോഡ് ബെൽറ്റ്, വൺ റോഡ് പദ്ധതിയെ ഇന്ത്യ എതിർക്കുന്നത് ഗൗരവത്തോടെയാണ് ചൈന കാണുന്നത്. ഇത് വലിയ പ്രതികാരമായി മാറുകയും ചെയ്തിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായ 5 പ്രധാന വാണിജ്യമാർഗങ്ങളിൽ ഒന്ന് (പാക്കിസ്ഥാൻ ചൈന സാമ്പത്തിക ഇടനാഴി) കടന്നുപോകുന്നതു പാക്ക് അധിനിവേശ കശ്മീരിന്റെ ഭാഗമായ ഗിൽജിത്ബാൾട്ടിസ്ഥാൻ പ്രദേശത്തു കൂടിയാണ്. ആ പ്രദേശത്തിനു മേലുള്ള ഇന്ത്യയുടെ അവകാശം അംഗീകരിക്കാതെ പദ്ധതിയുമായി സഹകരിക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. പാക്ക് അധിനിവേശ കശ്മീരിന്റെ ഒരു ഭാഗം 1963 ൽ അവർ ചൈനയ്ക്കു കൈമാറിയിരുന്നു. 1962 ലെ യുദ്ധത്തിൽ ചൈന പിടിച്ചെടുത്ത അക്സായി ചിന്നിനോടു ചേർന്നാണ് ഈ പ്രദേശം. നിലവിൽ ഇത് പാക് അധിനിവേശ പ്രദേശമാണ്. അതുകൊണ്ട് തന്നെ പദ്ധതിയിൽ ഇന്ത്യയ്ക്ക് ആശങ്കയും ഏറെയാണ്.
ശ്രീലങ്കയിലെ അടിസ്ഥാന സൗകര്യവികസനത്തിനു ചൈന വൻനിക്ഷേപങ്ങളാണു നടത്തിയത്. ലങ്കയുടെ തെക്കൻതീരത്തെ ഹമ്പന്തോഡയിൽ 2010 ൽ ചൈന കൂറ്റൻ തുറമുഖം നിർമ്മിച്ചു. 2017 ൽ വൻനഷ്ടത്തിലായതിനെത്തുടർന്നു തുറമുഖത്തിന്റെ ദൈനംദിന പ്രവർത്തനം ചൈനീസ് കമ്പനിക്കു 99 വർഷത്തേക്കു പാട്ടത്തിനു നൽകി. ഇതോടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽപാതയിലുള്ള തന്ത്രപ്രധാന തുറമുഖത്തിന്റെ നിയന്ത്രണം ചൈനയുടെ കയ്യിലായി. ഹമ്പന്തോഡ തുറമുഖം ഭാവിയിൽ അവർ സൈനികതാവളമാക്കുമെന്ന ആശങ്ക ഇന്ത്യയ്ക്കു പുറമേ ജപ്പാനും യുഎസിനുമുണ്ട്.
അബ്ദുല്ല യമീൻ അധികാരത്തിലെത്തിയതോടെയാണ് ചൈനയുമായി മാലദ്വീപ് അടുത്തത്. 2017 ൽ മാലദ്വീപ് ചൈനയുമായി സ്വതന്ത്രവ്യാപാരക്കരാറിൽ ഒപ്പിട്ടു. ദ്വീപിൽ പുതിയ വിമാനത്താവളം ഉൾപ്പെടെ 17 വൻകിട പദ്ധതികളാണു ചൈന നടപ്പാക്കിയത്. 2018 ൽ ലക്ഷദ്വീപിനു സമീപത്തെ മാകുനുതു ദ്വീപിൽ സമുദ്ര നിരീക്ഷണ താവളം നിർമ്മിക്കാൻ ചൈനയെ അനുവദിച്ചു. 2018 ൽ യമീൻ സ്ഥാനഭ്രഷ്ടനായെങ്കിലും ചൈനയിൽ നിന്നു വൻതോതിൽ വായ്പയെടുത്ത മാലദ്വീപ് കടക്കെണിയിലാണ്. ദ്വീപിന്റെ ദേശീയ വരുമാനത്തിന്റെ 70 ശതമാനവും ചൈനയ്ക്കുള്ള വായ്പ തിരിച്ചടയ്ക്കാൻ വേണം.
ചൈന- പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതിയിലൂടെ ഇന്ത്യയ്ക്ക് വലിയ ഭീഷണി ചൈന ഉയർത്തുന്നു. അബാട്ടാബാദിനെയും ചൈനയിലെ സിൻജിയാങ് പ്രവിശ്യയെയും ബന്ധിപ്പിച്ച് പാക്ക് അധിനിവേശ കശ്മീരിലൂടെ കടന്നുപോകുന്ന പാതയായ കാരക്കോറം ഹൈവേ നിർമ്മാണം അതിനിർണ്ണായകമാണ്. പദ്ധതിയുടെ സുരക്ഷയ്ക്കെന്നപേരിൽ കാരക്കോറം പ്രദേശത്തു ചൈനയുടെ പതിനായിരത്തിലധികം സൈനികർ എത്തിയിരുന്നു.
അറബിക്കടലിന്റെ വടക്കേയറ്റത്ത്, പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ചൈന നിർമ്മിച്ച ഗ്വാദർ തുറമുഖവും ഇന്ത്യയ്ക്ക് ഭീഷണിയാണ്. 2017 ൽ ഒബിഒആർ പദ്ധതിയിൽ നേപ്പാളും ഒപ്പുവച്ചു. ടിബറ്റ് അതിർത്തിയിലെ കീറുങ് നഗരത്തിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള രാജ്യാന്തര റെയിൽപാതയടക്കം വിവിധ നിക്ഷേപ പദ്ധതികൾ. ഇതിന് ശേഷമാണ് നേപ്പാൾ ഇന്ത്യയ്ക്കെതിരെ തിരിയുന്നത്. കാലാപാനി അടക്കമുള്ള തർക്കങ്ങൾക്ക് ഊർജ്ജം നൽകുന്നതും ചൈനയാണ്. അങ്ങനെ നേപ്പാളും ഇന്ത്യയുടെ ശത്രുപക്ഷത്തായി.
2016 മുതൽ ഒബിഒആർ പദ്ധതിയിൽ പങ്കാളിയാണ് ബംഗ്ലാദേശ്. തുറമുഖവികസനവും അതിവേഗപാതകളും ഉൾപ്പെടെ നിർമ്മാണ പദ്ധതികൾക്ക് ചൈന പണം മുടക്കുന്നു. ചൈന തന്നെയാണ് ബംഗ്ലാദേശിന് മുഖ്യമായും ആയുധങ്ങൾ നൽകുന്നതും. ബംഗാൾ ഉൾക്കടലിന്റെ സാമീപ്യം ബംഗ്ലാദേശിലെ ചൈനീസ് താൽപര്യത്തിന്റെ കാരണമാണ്. എന്നാൽ പദ്ധതി പൊളിഞ്ഞാൽ അത് ചൈനയുടെ മോഹങ്ങൾക്ക് ഏൽക്കുന്ന വലിയ തിരിച്ചടിയാകും.
ചൈനയ്ക്കു വേണ്ടപ്പെട്ടവനായിരുന്നു മഹിന്ദ രാജപക്സെ. മഹിന്ദയുടെ പത്തു വർഷത്തെ ഭരണത്തിനിടെയാണു ശ്രീലങ്ക ചൈനയോട് അടുക്കാനും ഇന്ത്യയോട് അകലാനുമുള്ള നയത്തിലേക്ക് ചാഞ്ഞുതുടങ്ങിയത്. ചൈനയോടുള്ള രാജപക്സെയുടെ അമിത വിധേയത്വവും പക്ഷപാതിത്വവും ശ്രീലങ്കയെ 3440 കോടി ഡോളറിന്റെ വിദേശ കടത്തിലാണ് എത്തിച്ചത്. ഹമ്പന്തോഡ മട്ടള രാജപക്സെ രാജ്യാന്തര വിമാനത്താവളം, ഹമ്പന്തോഡ തുറമുഖം ഉൾപ്പെടെ നിരവധി പദ്ധതികൾക്കാണ് ചൈനീസ് വായ്പയുടെ ബലത്തിൽ ലങ്ക തുടക്കമിട്ടത്. ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ഹമ്പന്തോഡ തുറമുഖം 2017 ലാണ് ശ്രീലങ്ക ചൈനയ്ക്ക് ഔദ്യോഗികമായി കൈമാറിയത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽപാതയിൽ സ്ഥിതി ചെയ്യുന്ന ഹമ്പന്തോഡ തുറുമുഖം കൈമാറുന്നതിൽ ഇന്ത്യ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.
ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന പൗരാണിക വ്യാപാരപാതയായ സിൽക്ക് റോഡ് (പട്ടുപാത) പുനരുജ്ജീവിപ്പിക്കാനുള്ള ചൈനയുടെ 'വൺ ബെൽറ്റ്, വൺ റോഡ്' (ഒരു മേഖല, ഒരു പാത) നിക്ഷേപപദ്ധതി മറ്റു രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും അനാക്കോണ്ട ഇരയെ വിഴുങ്ങുന്നതു പോലെ കരാറിൽ ഏർപ്പെടുന്ന രാജ്യങ്ങളെ ചൈന വിഴുങ്ങുമെന്നുമുള്ള യുഎസ് താക്കീത് ഹമ്പന്തോഡയിൽ അക്ഷരംപ്രതി ശരിയാകുകയായിരുന്നുവെന്നു നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്