ഗാൽവൻ നദിക്കരയിലെ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെയെല്ലാം വ്യക്തമായി കാണാനായി വൈ ജങ്ഷനിലെ ചൈനയുടെ നിർമ്മാണ പ്രവർത്തനം; ഇന്ത്യ റോന്തു ചുറ്റുന്ന മേഖലയിലെ യഥാർഥ നിയന്ത്രണ രേഖയ്ക്കും 200 മീറ്ററുള്ളിലേക്ക് വീണ്ടും കടന്നു കയറി പ്രകോപനം; അതിർത്തിയിൽ ചൈന തുടരുന്നത് പ്രകോപനം തന്നെ; ഏത് സമയവും എന്തും സംഭവിക്കാവുന്ന അവസ്ഥയിലേക്ക് ഗൽവാൻ താഴ് വര വീണ്ടും; കൂടുതൽ സൈനികർ സംഘർഷ മേഖലയിലേക്ക്; അതീവ ജാഗ്രതയിൽ കരസേന
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: അതിർത്തിയിൽ പ്രകോപനം തുടർന്ന് ചൈന. അതിർത്തിയിലെ കടന്നു കയറ്റക്കാരെ തുരത്തുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച ശേഷമാണ് പുതിയ നുഴഞ്ഞുകയറ്റം. കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ ഇന്ത്യ റോന്തുചുറ്റുന്ന പട്രോൾ പോയിന്റ് (പി.പി.) 10, 11, 11 എ., 12, 13 മേഖലകളിലും ചൈനീസ് സേനയുടെ കടന്നുകയറ്റം. ഇത് അതിർത്തിയിലെ സ്ഥിതി കൂടുതൽ വഷളാക്കുകയാണ്. ഏത് സമയവും നേരിട്ട് ഏറ്റുമുട്ടലിന് ഇത് വഴിവയ്ക്കും. ഇന്ത്യയും ചൈനയും തമ്മിലെ നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നതിന്റെ സൂചനയാണ് ഇത്.
20 ജവാന്മാരുടെ വീരമൃത്യുവിനിടയാക്കിയ സംഘർഷം നടന്ന പി.പി. 14 മേഖലയിൽ ആധിപത്യംസ്ഥാപിച്ച് വൈ ജങ്ഷനിൽ നിർമ്മാണപ്രവർത്തനം നടത്തിയിരുന്നു. ദൗലത്ത് ബാഗ് ഓൾഡിയിലെ (ഡി.ബി.ഒ.) ഇന്ത്യയുടെ തന്ത്രപ്രധാന വ്യോമതാവളത്തിന് 25 കിലോമീറ്റർമാത്രം അകലെയാണ് ഗാൽവൻ നദിയും ഷ്യോക് നദിയും കൂടിച്ചേരുന്ന വൈ ജങ്ഷൻ. കാരക്കോറം ചുരത്തിലേക്കും സിയാച്ചിനിലേക്കുമുള്ള കരസേനയുടെ അവശ്യസാധന വിതരണത്തിനും ഡി.ബി.ഒ. വ്യോമത്താവളത്തെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. ഇന്ത്യൻ സേനാ നീക്കത്തെ നിരീക്ഷിക്കാനാണ് ചൈനയുടെ ഇപ്പോഴത്തെ കടന്നു കയറ്റം.
ഗാൽവൻ നദിക്കരയിലെ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെയെല്ലാം വ്യക്തമായി കാണാനുള്ള ശ്രമമാണ് ചൈനയുടേത്. വൈ ജങ്ഷനിലെ ചൈനയുടെ നിർമ്മാണപ്രവർത്തനം ഇന്ത്യയുടെ പ്രദേശത്തുതന്നെയാണെന്ന് സൈനികവൃത്തങ്ങൾ പറയുന്നു. ഇന്ത്യ റോന്തുചുറ്റുന്ന മേഖലയിൽ യഥാർഥ നിയന്ത്രണരേഖയ്ക്കും 200 മീറ്ററുള്ളിലാണ് ചൈന കടന്നുകയറിയത്. എന്നാൽ, അതിർത്തി ഔദ്യോഗികമായി നിശ്ചയിച്ചിട്ടില്ലാത്ത പ്രദേശമാണ് ഇത്.
സംഘർഷം നിലനിന്നിരുന്ന പാംഗോങ് തടാകത്തിന്റെ പടിഞ്ഞാറേ ചെരിവുകളിലെ എട്ടുമലനിരകളിൽ (ഫിംഗറുകൾ) ഫിംഗർ നാലുവരെ ചൈനീസ് സൈന്യം നേരത്തേ സാന്നിധ്യമുറപ്പിച്ചിരുന്നു. ഫിംഗർ എട്ടാണ് ഇവിടെ അതിർത്തിയായി ഇന്ത്യ കരുതുന്നത്. ചൈന നാലും. നാലിനും എട്ടിനുമിടയിൽ ഇരുരാജ്യവും റോന്തുചുറ്റിയ മേഖലയായിരുന്നെങ്കിലും ഇപ്പോൾ നാലുവരെ പൂർണമായും ചൈനയുടെ നിയന്ത്രണത്തിലായി. ഇതിന് പിന്നാലെയാണ് കൂടുതൽ സ്ഥലത്തേക്കുള്ള കടന്നു കയറ്റം. ഈ സാഹചര്യത്തിൽ കൂടുതൽ സൈനികരെ ഇന്ത്യ അതിർത്തിയിലേക്ക് അയച്ചിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാനുള്ള കരുതലിലാണ് ഇന്ത്യൻ സൈന്യം.
ഹോട്സ്പ്രിങ്സിലെ പി.പി. 15, ഗോഗ്ര പോസ്റ്റിനുസമീപത്തെ പി.പി. 17, പി.പി. 18, കോങ്കലയിലെ പി.പി. 19, ഡെപ്സാങ് സമതലം എന്നിവയും ചൈന കൈയടക്കിയിട്ടുണ്ട്. ഇതെല്ലാം പ്രകോപനം സൃഷ്ടിക്കാനുള്ള ചൈനീസ് ശ്രമത്തിന്റെ ഭാഗമാണ്. ഗൽവാനിൽ യഥാർഥ നിയന്ത്രണ രേഖ കടന്ന് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ലഡാക്കിൽ ചൈന നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവെന്ന് തെളിയിക്കുന്ന സാറ്റലൈറ്റ് ഇമേജുകൾ എൻഡിടിവി പുറത്തുവിട്ടു. 2020 മെയ് 22 മുതൽ ജൂൺ 26 വരെയുള്ള 33 ദിവസങ്ങൾക്കിടയിലായിരുന്നു ഈ നിർമ്മാണ പ്രവർത്തനങ്ങളെന്ന് സാറ്റലൈറ്റ് ഇമേജുകൾ വിശകലനം ചെയ്ത് വിലയിരുത്തുന്നു.
ഈ സ്ഥലത്തായിരുന്നു ജൂൺ 15ന് പട്രോളിങ് നടത്തിയ ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും ഏറ്റുമുട്ടിയത്. പട്രോൾ പോയിന്റ് 14 (PP-14) എന്നാണ് ഈ പ്രദേശത്തെ അടയാളപ്പെടുത്തുന്നത്. ഇന്ത്യയുടെ കമാൻഡിങ് ഓഫീസർ കേണൽ ഉൾപ്പടെ 20 സൈനികർ കൊല്ലപ്പെട്ടു. ചൈനയുടെ 45 സൈനികർ ഇതേ രീതിയിൽ മരിച്ചിട്ടുണ്ടാകാം എന്നാണ് ഇന്ത്യൻ സൈന്യം നൽകുന്ന വിവരം. ഇന്ത്യയുടെ അതിർത്തി കടന്ന് ആരും വന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സർവകക്ഷി യോഗത്തിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ മണ്ണിനെ ലക്ഷ്യമിട്ട ചൈനീസ് പട്ടാളത്തിന് ഇന്ത്യയുടെ ജവാന്മാർ ഉചിതമായ തിരിച്ചടി നൽകി എന്ന് മാൻകി ബാത്തിലൂടെ പ്രധാനമന്ത്രി ആവർത്തിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് കൂടുതൽ തെളിവുകൾ പുറത്തു വന്നത്.
ഗൽവാൻ നദീതടത്തിലെ ഈ പ്രദേശം ഇന്ത്യയുടെ നിയന്ത്രണത്തിൽ ഉള്ളതാണെന്ന് നേരത്തേ അംഗീകരിക്കപ്പെട്ടതാണ്. ആ സ്ഥലത്ത് ചൈനീസ് പട്ടാളം അതിക്രമിച്ചു കയറി എന്നതിന്റെ വ്യക്തമായ തെളിവുകളാണ് സാറ്റലൈറ്റ് ദൃശ്യങ്ങളെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. 137 മീറ്റർ ദൂരം ചൈന കടന്നുകയറി എന്ന് സാറ്റലൈറ്റ് ഇമേജുകൾ വ്യക്തമാക്കുന്നു. മാക്സർ, പ്ലാനറ്റ് ലാബ് രാജ്യാന്തര ഏജൻസികളിൽനിന്ന് എൻഡിടിവിക്ക് ലഭിച്ചതാണ് ഉപഗ്രഹ ചിത്രങ്ങൾ. മെയ് 22 മുൻ ഈ പ്രദേശത്ത് ഒരു നിർമ്മാണവും നടന്നതായി ഉപഗ്രഹ ചിത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ അതിന് ശേഷമുള്ള ഇമേജുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത് വ്യക്തമായി തെളിയുന്നു.
ഈ സ്ഥലത്ത് ഉള്ള ഒരു മതിൽ ഇന്ത്യൻ നിർമ്മിതമെന്നാണ് അനുമാനം. ജൂൺ 26 ന് എടുത്ത ഉപഗ്രഹചിത്രം ഈ പ്രദേശം ഗൽവാനിലെ വലിയ തോതിലുള്ള പ്രവാഹത്തിൽ മുങ്ങിപ്പോയതായി മനസ്സിലാക്കുന്നു. അവിടെ ഇന്ത്യൻ സൈനികരുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുമില്ല. മെയ് 22ന് മാക്സർ പ്ലാനറ്റ് ലാബ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത് 20 സൈനികരെങ്കിലുമുള്ള താവളം ഉണ്ടായിരുന്നു എന്നാണ്. ഇത് ഇന്ത്യൻ സൈന്യത്തിന്റേതാണോ, ചൈനീസ് സൈന്യത്തിന്റേതാണോ എന്ന് വ്യക്തമല്ല. ഇരുസൈന്യവും ഏറ്റുമുട്ടിയതിന്റെ പിറ്റേന്ന് ജൂൺ 16നാണ് അടുത്ത ചിത്രം ലഭിച്ചിരിക്കുന്നത്. സൈനികരുടെയോ നിർമ്മാണത്തിന്റെയോ അടയാളങ്ങൾ ഇല്ലാത്ത ചിത്രമാണ് അന്ന് ലഭിച്ചത്.
ജൂൺ 22 ലഭിച്ച ചിത്രങ്ങൾ ഇതിൽനിന്ന് വ്യത്യസ്തമാണ്. നദിയോട് ചേർന്നുള്ള അതിർത്തി പ്രദേശത്ത് പിങ്ക് ടാർപോളിൽ ഇട്ട കൂടാരത്തിന്റെ ചിത്രം നൽകുന്നു. അതിർത്തിയോട് ചേർന്ന സ്ഥലത്ത് 50 സൈനികരുടെ സാന്നിധ്യമാണ് തിരിച്ചറിയുന്നത്. ഇതിൽ 25 അതിർത്തിയോട് ചേർന്ന 150 മീറ്ററിനുള്ളിലാണ്. ജൂൺ 25ന് പ്ലാനറ്റ് ലാബ് നൽകിയതാണ് ഒടുവിലത്തെ ചിത്രം. ചില പിങ്ക് കൂടാരങ്ങളുടെ നിറം മാറി. അവിടെനിന്ന് കുറേ നീക്കം ചെയ്തതായാണ് രേഖപ്പെടുത്തുന്നത്. ഈ സ്ഥലത്തങ്ങളിൽ ചൈനീസ് സൈന്യത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍