കാലഹരണപ്പെട്ട സ്പെഷ്യൽ റൂളിൽ സ്ഥാനക്കയറ്റം നിഷേധിക്കപ്പെട്ട് പ്ലസ് ടു അദ്ധ്യാപകർ
സ്വന്തം ലേഖകൻ
വിദ്യാഭ്യാസ വകുപ്പിൽ ഒന്നര പതിറ്റാണ്ടായി തുടരുന്ന കാലഹരണപ്പെട്ട നിയമത്തിന്റെ പേരിൽ പ്ലസ്ടു അദ്ധ്യാപകരുടെ അർഹതപ്പെട്ട സ്ഥാനക്കയറ്റം നഷ്ടപ്പെടുന്നതായി പരാതി. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ നിയമനത്തിൽ ആകെ ഒഴിവിന്റെ മുപ്പത്തിമൂന്ന് ശതമാനം നിശ്ചിത യോഗ്യതയുള്ള ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാർക്ക് മാറ്റി വക്കണമെന്ന നിയമമാണ് ഇപ്പോൾ വ്യാപക പരാതിക്കിടയാക്കിയിരിക്കുന്നത്. 12 വർഷ ഹയർ സെക്കണ്ടറി സർവീസാണ് പ്രിൻസിപ്പലാവാനുള്ള അടിസ്ഥാന യോഗ്യത. എന്നാൽ യോഗ്യരായ ആളുകളുടെ അഭാവത്തിൽ മാത്രം മൂന്നിലൊരു ഭാഗം പ്രിൻസിപ്പൽ തസ്തികയിലേക്ക് ബിരുദാനന്തര ബിരുദവും ബി.എഡ് യോഗ്യതയുമുള്ള ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരെയും പരിഗണിച്ചു കൊണ്ട് 2001 ൽ സ്പെഷ്യൽ റൂൾ തയാറാക്കിയിരുന്നു.
2005 ലാണ് ഹയർ സെക്കണ്ടറി മേഖലയിൽ വ്യാപകമായി പി എസ് സി നിയമനം നടന്നത്. ഇങ്ങനെ നിയമനം ലഭിച്ച രണ്ടായിരത്തോളം അദ്ധ്യാപകർ പ്രിൻസിപ്പൽ പ്രമോഷനുള്ള യഥാർത്ഥ യോഗ്യതയായ പന്ത്രണ്ട് വർഷത്തെ ഹയർ സെക്കണ്ടറി സർവീസ് 2017ൽ പൂർത്തിയാക്കിയിട്ടുണ്ട്. ഹയർ സെക്കണ്ടറിയിൽ ആദ്യ പി എസ് നിയമനം നടന്ന 2005 വർഷത്തിൽ ജനുവരി മാസം 1864 പേരെയും നവംബർ, ഡിസംബർ മാസങ്ങളിലായി ആയിരത്തോളം പേരെയുമാണ് നിയമിച്ചത്. സംസ്ഥാനത്ത് ആകെയുള്ള 850 സർക്കാർ ഹയർ സെക്കണ്ടറി സ്കൂളുകളിൽ പ്രിൻസിപ്പൽ നിയമനത്തിനുള്ള പൂർണ്ണ യോഗ്യത നേടിയ രണ്ടായിരത്തി എണ്ണൂറിലധികം ഹയർ സെക്കണ്ടറി അദ്ധ്യാപകരുണ്ട്. മുഴുവൻ തസ്തികകളും കണക്കിലെടുത്താൽ തന്നെ അവരിൽ നാലിലൊന്നു പേർക്കു മാത്രമേ നിലവിൽ പ്രിൻസിപ്പലാവാൻ അവസരമുള്ളൂ. അത്തരം അദ്ധ്യാപകരെ നോക്കുകുത്തിയാക്കിയാണ് ഹയർ സെക്കണ്ടറിയിൽ ഒരു ദിവസം പോലും പഠിപ്പിക്കാത്ത ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരെ ആകെയുള്ള ഒഴിവിന്റെ 33 ശതമാനം തസ്തികകളിൽ ടീച്ചിങ് പ്രിൻസിപ്പലാക്കി നിയമിക്കുന്ന രീതി ഇപ്പോഴും തുടരുന്നത്.
ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ അതാതു വിഷയങ്ങളിലെ മുഴുവൻ സമയ അദ്ധ്യാപകനെന്നിരിക്കെ ഇത്തരം നിയമനം പല സ്കൂളുകളിലും അക്കാദമികമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പല ഹെഡ് മാസ്റ്റർമാരും സർവീസിന്റെ ഏതെങ്കിലും കാലഘട്ടത്തിൽ ഇതരസംസ്ഥാന സർവ്വകലാശാലകളിൽ നിന്നോ വിദൂര വിദ്യാഭ്യാസം വഴിയോ ബിരുദാനന്തര ബിരുദം തരപ്പെടുത്തിയാണ് പ്രിൻസിപ്പൽ യോഗ്യത തേടുന്നത്. പുതിയ സിലബസ് പ്രകാരമുള്ള ഹയർ സെക്കണ്ടറി ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ വർഷങ്ങളായി നോൺ ടീച്ചിങ് തസ്തികയിൽ ഹെഡ്മാസ്റ്റർ ജോലി ചെയ്ത പലർക്കും കഴിയുന്നില്ലെന്ന പരാതി മുമ്പേ ഉയർന്നിരുന്നു. എന്നാൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും ബി എഡും ഉണ്ടെങ്കിൽ നിലവിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ശമ്പള സ്കെയിലിലുള്ള പ്രിൻസിപ്പാൾ തസ്തികയിലേക്ക് സർവീസ് കാലഘട്ടത്തിന്റെ അവസാനത്തിലെങ്കിലും സ്ഥാനക്കയറ്റം ലഭിക്കാനുള്ള കുറുക്കുവഴിയായി പലരും ഈ പ്രമോഷനെ ഉപയോഗപ്പെടുത്തുകയാണ്. സാധാരണ ഗതിയിൽ ഹൈസ്കൂൾ അദ്ധ്യാപകർക്ക് ഹെഡ്മാസ്റ്റർമാരായും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായും സ്ഥാനക്കയറ്റം ലഭിക്കുന്നുണ്ട്. തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായും പിന്നീട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാരായും അതിലെ സർവീസ് കൂടിയ ആൾക്ക് അഡീഷണൽ ഡി പി ഐ വരെ സ്ഥാനക്കയറ്റം നേടുന്നതിനുള്ള അവസരമുണ്ട്. ഇതിനു പുറമെയാണ് ഹയർ സെക്കണ്ടറി അദ്ധ്യാപകർക്ക് സ്ഥാനക്കയറ്റം ലഭിക്കേണ്ട പ്രിൻസിപ്പൽ തസ്തികകളുടെ മുപ്പത്തിമൂന്ന് ശതമാനവും നീക്കിവച്ചിരിക്കുന്നത്. അതേ സമയം ഹയർ സെക്കണ്ടറിയിലെ ജുനിയർ , സീനിയർ അദ്ധ്യാപകർക്കൊന്നും തന്നെ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉയർന്ന തസ്തികകളിലേക്ക് സ്ഥാനക്കയറ്റത്തിനുള്ള അനുവാദവുമില്ല.
അർഹതപ്പെട്ട തസ്തികകൾ നഷ്ടപ്പെടുന്നതിനെതിരെ ഹയർ സെക്കണ്ടറി അദ്ധ്യാപകർ നൽകിയ കേസിൽ വിധി പ്രസ്താവിച്ച കോടതി പ്രിൻസിപ്പൽ നിയമന കാര്യത്തിൽ കാലാനുസൃതമായി സ്പെഷ്യൽ റൂൾ ഭേദഗതികൾ വരുത്തി പരാതി പരിഹരിക്കണമെന്ന് സർക്കാറിനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ പി എസ് സി നിയമനം നേടിയ അദ്ധ്യാപകർ പ്രിൻസിപ്പൽ നിയമനത്തിനുള്ള അവശ്യ സർവ്വീസ് പൂർത്തീകരിച്ച് മൂന്നു വർഷം പിന്നിട്ടിട്ടും പ്രിൻസിപ്പൽ ഒഴിവുകളിൽ മുൻകാല പ്രാബല്യത്തോടെ നിശ്ചിത ശതമാനത്തിലും കൂടുതൽ ഹെഡ്മാസ്റ്റർമാരെ നിയമിക്കുന്ന നടപടി തുടർന്നുകൊണ്ടിരിക്കുകയാണ്. പലപ്പോഴും മുൻ നിയമനത്തിൽ ആളെ ലഭ്യമല്ലാതിരുന്ന കേസുകളിൽ തുടർ നിയമനത്തിൽ ഹെഡ്മാസ്റ്റർമാരുടെ ബാക്ക്ലോഗ് നികത്തി കൂടുതൽ പേരെ നിയമിക്കുന്നതായും അദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
ഹെഡ്മാസ്റ്റർമാരുടെ പ്രിൻസിപ്പൽ നിയമനം വഴി ഹയർ സെക്കണ്ടറി സീനിയർ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിച്ചിരിക്കുന്ന ജൂനിയർ അദ്ധ്യാപകരുടെയും പ്രമോഷൻ ഇതോടൊപ്പം നിഷേധിക്കപ്പെടുകയാണ്. ഓരോ നിയമനത്തിലും ആകെയുള്ള ഒഴിവിന്റെ മുപ്പത്തിമൂന്ന് ശതമാനവും പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഹെഡ്മാസ്റ്റർമാർ കടന്നു വരുന്നതോടെ അത്രയും തസ്തികകളിൽ ജൂനിയർ അദ്ധ്യാപക പ്രമോഷൻ നഷ്ടപ്പെടുന്നു. സീനിയർ തസ്തികയിലെത്തുമ്പോൾ മാത്രമേ ജൂനിയർ അദ്ധ്യാപകരുടെ പ്രിൻസിപ്പൽ പ്രമോഷനായുള്ള യോഗ്യതാ സർവീസ് ആരംഭിക്കൂ എന്നുള്ളതും സ്ഥിതി ഏറെ ദുരിതമയമാക്കുന്നു. പല വിഷയങ്ങളിലും പതിനഞ്ചു വർഷത്തിനു മുകളിൽ ഹയർ സെക്കണ്ടറി ജൂനിയർ അദ്ധ്യാപക സർവീസുള്ള അദ്ധ്യാപകർ സീനിയറല്ലെന്ന പേരിൽ സ്ഥാനക്കയറ്റ പട്ടികക്കു പുറത്തു നിൽക്കുമ്പോഴാണ് ഒരു ദിനം പോലും ഹയർ സെക്കണ്ടറി സർവ്വീസില്ലാത്ത ഹെഡ്മാസ്റ്റർമാരെ യാതൊരു മുടക്കവുമില്ലാതെ പ്രിൻസിപ്പൽമാരാക്കിക്കൊണ്ടിരിക്കുന്നത്. മറ്റൊരു വകുപ്പിലും നിലവിലില്ലാത്ത ഇത്തരം വിചിത്രമായ സ്ഥാനക്കയറ്റ രീതി പരിഷ്ക്കരിക്കണമെന്ന് ഹയർ സെക്കണ്ടറി അദ്ധ്യാപകർ ആവശ്യപ്പെടുന്നു.
യോഗ്യത നേടിയ ഹയർ സെക്കണ്ടറി അദ്ധ്യാപകർ പലപ്പോഴായി നൽകിയ കേസുകളിൽ അനുകൂല വിധി പ്രസ്താവിച്ച കോടതി, സ്പെഷ്യൽ റൂൾ ഭേദഗതി നിർദ്ദേശിച്ചിട്ടും സർക്കാർ അതിനു തയ്യാറാവാത്തത് തികഞ്ഞ നീതി നിഷേധമാണെന്നും പ്രിൻസിപ്പൽ നിയമനത്തിനുള്ള കാലഹരണപ്പെട്ട ഹെഡ്മാസ്റ്റർ ക്വോട്ട അടിയന്തിരമായി അവസാനിപ്പിക്കണമെന്നും ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ രാജീവൻ, സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം ജോർജ്, ട്രഷറർ എം സന്തോഷ് കുമാർ എന്നിവർ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് സർക്കാറിനും വിദ്യാഭ്യാസ വകുപ്പധികൃതർക്കും എച്ച് എസ് എസ് ടി എ സംസ്ഥാന കമ്മറ്റി നിവേദനം നൽകി.
Stories you may Like
- എടവണ്ണപ്പാറ സംഭവത്തിൽ വെളിപ്പെടുത്തലുകളുമായി അദ്ധ്യാപകർ
- പൂക്കോട് കോളേജിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും അനധ്യാപകരും അവിശുദ്ധ കൂട്ടുകെട്ട്
- ജൂനിയർ ഇംഗ്ലീഷ് അദ്ധ്യാപകർക്ക് പുനർനിയമനം നൽകി സർക്കാർ ഉത്തരവ്
- സ്കൂളിനെ ജഗൻ മുൾമുനയിലാക്കിയത് കാൽ മണിക്കൂർ; കൈയിലുണ്ടായിരുന്നത് എയർഗൺ?
- ഹയർസെക്കന്ററി ഇംഗ്ലീഷ് ജൂനിയർ അദ്ധ്യാപകരെ പിരിച്ചുവിട്ടത് ഞെട്ടിക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍