മലിനമായ പ്രതലത്തിൽ നിന്നും മറ്റുള്ളവരുമായി ഞൊടിയിട ബന്ധപ്പെടുന്നതിലൂടെയും വൈറസ് പകരില്ല; അടുത്തു നിന്ന് രോഗബാധിതനുമായി അധിക നേരം സംസാരിച്ചാൽ അസുഖം പടരും; തിരക്കുള്ളിടത്ത് പോവുന്നതും ഉച്ചത്തിൽ സംസാരിക്കുന്നതും പാട്ട് പാടുന്നതും ഒഴിവാക്കണം; വായുസഞ്ചാരം ഇല്ലാത്ത മുറികളും അടച്ചിട്ട സ്ഥലങ്ങളും ഹോട്സ്പോട്ടുകളാകും; ഒടുവിൽ രോഗം പടരുന്ന രീതിയിൽ ശാസ്ത്രജ്ഞർക്ക് ഏകാഭിപ്രായം; കൊറോണ ലോക്ഡൗൺ ഇളവുകളുടെ കാലത്തെ ചില തിരിച്ചറിവുകൾ
മറുനാടൻ മലയാളി ബ്യൂറോ
മനുഷ്യർക്ക് കോവിഡ് ബാധ ഉണ്ടാകുന്നത് എങ്ങനെയെന്നത് കഴിഞ്ഞ ആറുമാസമായി ലോകമാകെ ഉയർന്നു കേൾക്കുന്ന ഒരു ചോദ്യമായിരുന്നു. വ്യത്യസ്ത ഉത്തരങ്ങളായിരുന്നു ഇതുവരെ ശാസ്ത്രലോകം ഈ ചോദ്യത്തിന് നൽകിയിരുന്നത്. എന്നാൽ, ആറുമാസത്തിനു ശേഷം ശാസ്ത്രലോകം ഇക്കാര്യത്തിൽ ഏകാഭിപ്രായവുമായി എത്തിയിരിക്കുന്നു. ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നടപ്പാക്കാനിരിക്കെ, കൂടുതൽ സുരക്ഷയുറപ്പാക്കി ഇത് എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നത് ആസൂത്രണം ചെയ്യുന്നതിൽ ഇത് വളരെയധികം സഹായിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
മലിനമായ പ്രതലത്തിൽ നിന്നോ, മറ്റൊരു വ്യക്തിയുമായി ഒരു ഞൊടിയിട ബന്ധപ്പെടുന്നതിലൂടെയോ വൈറസ് പകരുകയില്ലെന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞർ ഏക സ്വരത്തിൽ പറയുന്നത്. വളരെ അടുത്തു നിന്ന്, ഒരു രോഗബാധിതനുമായി അധിക നേരം മുഖാമുഖം സംസാരിക്കുക, തിരക്ക് പിടിച്ച ഇടങ്ങളിൽ പോവുക, ആളുകൾ ഉച്ഛത്തിൽ സംസാരിക്കുകയോ പാട്ട് പാടുകയോ ചെയ്യുന്ന, വായുസഞ്ചാരം ഇല്ലാത്ത മുറികളും മറ്റ് അടച്ചിട്ട സ്ഥലങ്ങൾ എന്നിവയൊക്കെയാണ് രോഗബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നത് എന്നാണ് ഇവർ പറയുന്നത്.
സാമ്പത്തികസ്ഥിതി കൂടുതൽ തകരാതെയും അതേസമയം ജനങ്ങളുടെ ആരോഗ്യം സംരക്ഷിച്ചും ലോക്ക്ഡൗണിൽനിളവുകൾ വരുത്തേണ്ടത് എങ്ങനെയെന്ന് ആസൂത്രണം ചെയ്യുന്നതിൽ സഹായകരമാവും ഈ അറിവ്. ഉദാഹരണത്തിന് പ്ലെക്സിഗ്ലാസ്സ് ബാറിയറുകൾ വയ്ക്കുക, ജനങ്ങൾ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുക, മുറികൾക്കുള്ളിൽ നല്ല വായുസഞ്ചാരം ഉറപ്പു വരുത്തുക. സാധിക്കുമ്പോഴെല്ലാം ജനലുകൾ തുറന്നിടുക എന്നിവയെല്ലാം ഇക്കൂട്ടത്തിൽ പെടുന്ന നടപടികളാണ്.
സമീപകാലത്ത് നടന്ന വിപുലമായ രണ്ട് പഠനങ്ങൾ തെളിയിച്ചത്, സ്റ്റേ അറ്റ് ഹോം, വലിയ ആൾക്കൂട്ടം നിരോധിക്കൽ തുടങ്ങിയ വ്യാപകമായ ലോക്ക്ഡൗൺ നടപടികൾ രോഗവ്യാപനത്തെ വലിയൊരു അളവ് വരെ ചെറുത്തു എന്നാണ്. കോവിഡ് മൂലമുള്ള മരണനിരക്ക് കുറയ്ക്കാനും ഇത് സഹായകരമായിട്ടുണ്ട്. ഇപ്പോൾ ഈ പുതിയ അറിവിന്റെ പശ്ചാത്തലത്തിൽ നഗരങ്ങളിലും മറ്റും വൈറസ് വ്യാപനം തടയുന്നതിൽ കൂടുതൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്താൻ കഴിയും.
ലോക്ക്ഡൗണിനെ കുറിച്ചല്ല, മറിച്ച് മനുഷ്യർ തമ്മിലുള്ള ശാരീരിക അകലം വർദ്ധിപ്പിക്കുന്നതിനെ കുറിച്ചായിരിക്കണം ഇനിയുള്ള ചിന്തകൾ റിസോൾവ് ടു സേവ് ലൈവ്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ടോം ഫ്രീഡൻ പറയുന്നു. അതായത്, മനുഷ്യർ തമ്മിൽ ആവശ്യത്തിന് അകലം പാലിച്ചുകൊണ്ട് പൊതു ഇടങ്ങളിൽ നടക്കുവാനും ഓഫീസിലേക്ക് സൈക്കിളിൽ പോകുവാനും അനുവദിക്കാവുന്നതാണ്. അതുപോലെ ഷോപ്പുകളിലുംമറ്റും മതിയായ അകലം പാലിക്കുവാനുള്ള നടപടികൾ കൈക്കൊള്ളാവുന്നതാണ്.
വ്യാപകമായ പരിശോധനകൾ, കോൺടാക്ട് ട്രേസിങ്, രോഗബാധയുള്ളവർക്ക് ഐസൊലേഷൻ എന്നിവയും ഈ പഠനങ്ങൾ നിർദ്ദേശിക്കുന്നു. ശ്വാസോഛാസ സമയത്ത് പുറത്തു വായുവിൽ ചേരുന്ന ജലാംശമുള്ള കണങ്ങളിലൂടെയാണ് വൈറസ് ഒരു മനുഷ്യനിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. സംസാരിക്കുമ്പോഴും, ചുമക്കുമ്പോഴും, തുമ്മുമ്പോഴും ഇത് സംഭവിക്കും. എന്നാൽ ഇവയ്ക്ക് ഏറെ ദൂരം സഞ്ചരിക്കാൻ ആകില്ല. അതിനു മുൻപേ അവ നിലത്ത് വീഴും. അതുകൊണ്ടാണ് രണ്ടു മീറ്റർ സാമൂഹിക അകലം പാലിക്കേണ്ടത് അത്യാവശ്യമായി വരുന്നത്.
അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന ജലാംശമുള്ള വായുകണങ്ങളിൽ കൂടിയും വൈറസ് പകരാവുന്നതാണ്. ചൈനയിലെ ഗുവാങ്ങ്സോവിൽ റെസ്റ്റോറന്റിൽ ഒരാളിൽ നിന്നും അഞ്ച് പേർക്ക് രോഗബാധയുണ്ടായത് ഇത്തരത്തിലാണ്. പ്രസ്തുത റെസ്റ്റോറന്റിൽ വായുസഞ്ചാരം തീരെ കുറവായിരുന്നു. അകത്തെ വായുവിനെ പുറത്തേക്ക് തള്ളുന്ന എക്സോസ്റ്റ് ഫാനുകൾ ഓഫായിരുന്നു. കുറച്ചു നേരത്തേക്ക് വായുവിൽ സ്ഥിതിചെയ്യുന്ന വായുകണങ്ങളിലെ വൈറസ്, എയർ കണ്ടീഷണർ പോലുള്ള ഏതെങ്കിലും സ്രോതസ്സിൽ നിന്നും വന്ന വായുപ്രവാഹത്തിൽ ആ മുറിക്കുള്ളിൽ തന്നെ കറങ്ങിനടന്ന് മറ്റുള്ളവരിൽ എത്തിയിരിക്കാം.
എന്നാൽ, മതിയായ വായുസഞ്ചാരമുള്ള ഇടങ്ങളിൽ ഇത്തരത്തിൽ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. അതുകൊണ്ട് തന്നെ ധാരാളം സന്ദർശകരെത്തുന്ന ഇടങ്ങളിലും തൊഴിലിടങ്ങളിലും മതിയായ വായുസഞ്ചാരം ഉറപ്പാക്കേണ്ടതുണ്ട്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, മുറിയിലെ വായുവിനെ, ആദ്യം മുകളിലേക്കും പിന്നെ മുറിക്കും പുറത്തേക്ക് തള്ളുന്ന സംവിധാനമോ, പുറത്തുനിന്നും ശുദ്ധവായു അകത്തെത്തിക്കുന്ന സംവിധാനമോ ആവശ്യമാണ്. ഇത്, പ്രസ്തുത മുറിയിൽ വൈറസിന്റെ സാന്നിദ്ധ്യം ഇല്ലാതെയാക്കുവാനോ, ചുരുങ്ങിയപക്ഷം അളവ് കുറയ്ക്കുവാനോ സഹായിക്കും.
അടുത്ത ഘടകം, ഏതെങ്കിലും ഒരു നിശ്ചിത വ്യക്തിയുമായി സംരക്ഷണ കവചമില്ലാതെ ദീർഘനേരം അടുത്തിടപഴകുക എന്നതാണ്. പൊതുവായി 15 മിനിറ്റിൽ അധികം ഒരാളുമായി രണ്ട് മീറ്ററിൽ കുറഞ്ഞ അകലത്തിൽ സമ്പർക്കത്തിൽ ഏർപ്പെടുമ്പോഴാണ് വൈറസ് ബാധക്ക് സാധ്യതയുള്ളത്. എന്നാൽ ഇത് പൊതുവായ കാര്യമാണ്. പക്ഷെ മുഖത്തിന് നേരെ നിന്ന് തുമ്മുകയോ മറ്റേതെങ്കിലും വിധത്തിൽ കൂടുതൽ ഇടപഴകുകയോ ചെയ്താൽ (ചുംബനം പോലെ) വൈറസ് ബാധക്ക് ഇത്രയധികം സമയം വേണ്ടിവരില്ല.
അതുപോലെത്തന്നെ, ആളുകൾ തിങ്ങിനിറഞ്ഞ സ്ഥലങ്ങളിൽ ഉച്ചത്തിൽ സംസാരിക്കുന്നതും പാടുന്നതുമൊക്കെ ഈ സ്രവകണങ്ങൾ വായുവിലെത്തി പടരുവാനുള്ള സാധ്യത വർദ്ധിപ്പിക്കും. ഈ കണ്ടുപിടുത്തങ്ങളുടേ അടിസ്ഥാനത്തിൽ, ഓരോരുത്തരുടെയും ജോലിയുടെ സ്വഭാവവും തൊഴിലിടത്തെ സാഹചര്യവും അനുസരിച്ച് സ്വയം രക്ഷാനടപടികൾ എടുത്താൽ ഈ മഹാവ്യാധിയുടെ വ്യാപനം വലിയൊരു പരിധിവരെ തടയുവാൻ സാധിക്കും എന്ന് ഈ പഠനത്തിൽ പറയുന്നു.
Stories you may Like
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- കൊറോണ ധവാനിലെ കല്യാണപ്പാട്ട്; വിഡിയോ ഗാനം പുറത്ത്
- ഇന്ത്യൻ ദമ്പതികളുടെ മകൻ ബ്രിട്ടനിൽ ചർച്ചാ വിഷയമാകുമ്പോൾ
- കഞ്ചാവ്-കാരവൻ-കൃത്യനിഷ്ഠയില്ലായ്മ-ഈഗോ! ന്യൂജൻ താരങ്ങളാൽ മലയാള സിനിമ മുടിയുമ്പോൾ
- സൂര്യ പ്രതലത്തിൽ വീണ്ടും അതിഭയങ്കര സ്ഫോടനം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍