അധികാരത്തിന്റെ മത്ത് പിടിച്ച കെ.പി.ശർമ ഒലി താൻ കുഴിച്ച കുഴിയിൽ തന്നെ വീഴുമെന്ന് കണക്കുകൂട്ടി മോദി സർക്കാർ; അതിർത്തിയിലെ 34 ഹെക്റ്റർ സ്ഥലം ചൈന മണ്ണ് മാന്തി എടുത്തിട്ടും റാൻ മൂളുന്ന നേപ്പാൾ പ്രധാനമന്ത്രി പയറ്റുന്നത് കസേര പോകാതിരിക്കാനുള്ള കളി മാത്രം; കമ്യൂണിസ്റ്റ് പാർട്ടി സ്റ്റാന്റിങ് കമ്മിറ്റിയിൽ ഒലിയെ നിർത്തി പൊരിച്ച് എതിരാളി പ്രചണ്ഡ; തുരപ്പൻ തന്ത്രങ്ങൾ വീട്ടിൽ വച്ചാൽ മതിയെന്ന് മുന്നറിയിപ്പ്; ഒലിയുടെ രാജിക്കായി മുറവിളി മുഴങ്ങുമ്പോഴും ഇന്ത്യക്ക് 'മൗനം'
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ചൈനയോട് അടുപ്പം കാട്ടി ഇന്ത്യയോടെ മുഖം തിരിച്ചുനിൽക്കുന്ന നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലിയുടെ നില പരുങ്ങലിൽ ആവാൻ സാധ്യത. ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടിയിലെ വിള്ളലുകളാണ് ഒലിക്ക് തിരിച്ചടിയാകുന്നത്. ഇന്ത്യാവിരുദ്ധനയം തന്നെ ചൈനയുടെ പ്രീതി പിടിച്ചുപറ്റി തന്റെ അധികാരം നിലനിർത്താനുള്ള ഒലിയുടെ തന്ത്രമെന്ന് ആരോപണം ഉയർന്നിരുന്നു. ഏതായാലും ഒലിയുടെ ഏകപക്ഷീയമായ പ്രവർത്തനം വച്ചുപൊറുപ്പിക്കാൻ ആവില്ലെന്ന് പാർട്ടിയിലെ എതിരാളി പി.കെ.ദഹൽ പ്രചണ്ഡ വ്യക്തമാക്കിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അതിനിടെയാണ് നേപ്പാൾ അതിർത്തിയിലെ വലിയൊരു ഭാഗം ചൈനയ്ക്ക് കയ്യേറാൻ ഒത്താശ ചെയ്തുവെന്ന് ആരോപണവും. ഭൂപടം മറ്റിവരച്ച് ഇന്ത്യയുമായുള്ള ബന്ധവും ഒലി വഷളാക്കി. ഒലിയുടെ രാജിക്കായുള്ള മുറവിളികൾ മുഴങ്ങിക്കഴിഞ്ഞു. ഏതായാലും കാത്തിരുന്നുകാണാം എന്ന് നിലപാടാണ് മോദി സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഒലിയുടെ നാളുകൾ എണ്ണപ്പെട്ടുവെന്ന് തീർത്തുപറയാനാവില്ല. കാരണം ചൈനയുടെ പിന്തുണ അത്രമേൽ ശക്തമാണ് ഒലിക്ക്. നേപ്പാളിൽ ഇങ്ങനെ ആഭ്യന്തര കലഹത്തിന്റെ അന്തരീക്ഷം ഉള്ളതായി ഇന്ത്യ ഭാവിച്ചിട്ടേയില്ല. ലോക് ഡൗൺകാലത്തും നേപ്പാളിലേക്കുള്ള ഭക്ഷ്യവസ്തുക്കളും മറ്റും മുടങ്ങാതെ നോക്കുന്നുണ്ട്. നേപ്പാളുമായുള്ള ഉഭയകക്ഷി വ്യാപാരമാകട്ടെ 300 ദശലക്ഷം ഡോളർ കവിഞ്ഞു. ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ടെന്നും അടുത്ത സംസ്കാരിക ബന്ധമുണ്ടെന്നും ഇന്ത്യ കഴിഞ്ഞാഴ്്ചയും ആവർത്തിച്ചു.
നേപ്പാൾ മാധ്യമങ്ങളിലെ റിപ്പോർട്ട് പ്രകാരം, ഈയാഴ്ച നടന്ന പാർട്ടി സ്റ്റാന്റിങ് കമ്മിറ്റി യോഗത്തിൽ സർക്കാരിലെയും പാർട്ടിയിലെയും പ്രശ്നങ്ങൾക്ക് ഒലിയും പ്രച്ഛണ്ഡയും പരസ്പരം പഴി ചാരുകയായിരുന്നു. തന്റെ പ്രധാനമന്ത്രി പദം നിലനിർത്താൻ വേണ്ടി ഒലി കാട്ടിയ 'വിരുത്' പ്രചണ്ഡ യോഗത്തിൽ വെളിപ്പെടുത്തിയതായാണ് അറിയുന്നത്. പാക്കിസ്ഥാനി, അഫ്ഗാൻ, ബംഗ്ലാദേശ് മോഡലുകൾ ഒക്കെ അധികാരത്തിൽ നിലനിൽക്കാൻ വേണ്ടി പയറ്റുന്നതായി അറിഞ്ഞു, അതൊന്നും വിജയിക്കാൻ പോകുന്നില്ല എന്നാണ് പ്രചണ്ഡ യോഗത്തിൽ തുറന്നടിച്ചത്.
സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഒലി പക്ഷം ന്യനപക്ഷമാണ്. സൈന്യത്തിന്റെ സഹായത്തോടെ രാജ്യം ഭരിക്കുക എളുപ്പമല്ലെന്നും പാർട്ടിയെ പിളർത്താനും പ്രതിപക്ഷത്തിന്റെ കൂട്ടുപിടിച്ച് സർക്കാരിനെ ഭരിക്കാമെന്ന മോഹം നടപ്പില്ലെന്നും പ്രചണ്ഡ യോഗത്തിൽ പറഞ്ഞു. അതേസമയം, പ്രചണ്ഡയും ഇന്ത്യയോട് സൗഹൃദം കാട്ടുന്ന നേതാവല്ല എന്നതാണ് കുഴയ്ക്കുന്ന പ്രശ്നം. എന്നാൽ, ഒലിയെ പോലെ ഇന്ത്യയുടെ താൽപര്യങ്ങൾ ബലി കഴിക്കുന്ന ആളല്ല പ്രചണ്ഡ. അതിനിടെ തങ്ങളുടെ അതിർത്തി ചൈന കയ്യേറിയതായ വാർത്തകൾ നേപ്പാൾ ശക്തമായി നിഷേധിച്ചു. 1961 ലെ കരാർ പ്രകാരം ഇരുസൗഹൃദരാഷ്ടങ്ങളും തമ്മിലുണ്ടാക്കിയ കരാർ പ്രകാരമാണ് മുന്നോട്ടുപോകുന്നതെന്നും നേപ്പാൾ വക്താവ് അറിയിച്ചു.
ചൈനയുടെ കയ്യേറ്റം
നേപ്പാൾ. ടിബറ്റ് സ്വയംഭരണ പ്രദശത്തെ വൻതോതിലുള്ള റോഡ് വികസന പദ്ധതികളെ തുടർന്ന് പല നദികളും വഴി മാറി ഒഴുകാൻ തുടങ്ങി. ചൈനയുടെ നീരാളിക്കൈകൾ നേപ്പാളിന്റെ വടക്കൻഅതിരുകളിലേക്ക് വിടർത്തുകയാണ്. നേപ്പാൾ കൃഷി വകുപ്പാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുമായി ലഡാക്കിലെ ഗാൽവനിൽ സംഘർഷം നിലനിൽക്കേയാണ് നേപ്പാളിന്റെ ഭാഗത്തെ കയ്യേറ്റവും തുടരുന്നത്. എന്നാൽ, രാഷ്ട്രീയ കാരണങ്ങളാൽ നേപ്പാൾ സർക്കാർ ചൈനയ്ക്കെതിരെ മൗനം പാലിച്ച് ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുകയാണ്.
നേപ്പാളിലെ നിരവധി ജില്ലകളിലെ പ്രദശങ്ങൾ ചൈന ഇങ്ങനെ കൈയറി കഴിഞ്ഞു. റോഡ് വികസനത്തിന്റെ പേരിൽ നദികൾ വഴി മാറി ഒഴുകുന്നത് തുടർന്നാൽ, വടക്കൻ മേഖലയിൽ കൂടുതൽ ഭാഗങ്ങൾ ചൈന കൈപ്പിടിയിൽ ഒതുക്കുമെന്നാണ് നേപ്പാളിന്റെ ഭയം. നൂറുകണക്കിന് ഹെക്റ്റർ ഭൂമി ഇങ്ങനെ നേപ്പാളിന് നഷ്ടപ്പെടാം.
അധിനിവേശ പ്രദേശങ്ങളിൽ കാലാകാലം ചൈന സായുധ പൊലീസിന്റെ അതിർത്തി നിരീക്ഷണ പോസ്റ്റുകൾ സ്ഥാപിക്കാൻ സാധ്യത ഉണ്ടെന്നാണ് നേപ്പാൾ കൃഷി മന്ത്രാലയത്തിലെ സർവേ വകുപ്പിന്റെ രേഖയിൽ പറയുന്നത്. ചൈനയുമായി നേപ്പാളിന് വടക്കൻ അതിർത്തിയാണ്. കിഴക്ക്-പടിഞ്ഞാറായി 43 ഓളം കുന്നുകളും മലകളുമാണ് ചൈനയെയും നേപ്പാളിനെയും വേർതിരിക്കുന്ന സ്വാഭാവിക അതിർത്തി. വാണിജ്യത്തിനായി ഏഴ് ചെക്ക് പോസ്റ്റുകളും.
കെ.പി.ശർമ്മ ഒലിയുടെ കളി
ചൈനയുടെ തുരപ്പൻ പരിപാടികളുടെ ഭാഗമായി 11 നദികളാണ് വഴിമാറി ഒഴുകുന്നത്. ഇതുകാരണം 36 ഹെക്റ്റർ സ്ഥലം നാലുജില്ലകളിലായി നേപ്പാളിന് നഷ്ടമായി. കെ.പി.ശർമ ഒലി സർക്കാരിനെ കൃഷി വകുപ്പ് കഴിഞ്ഞ വർഷം ഈ 36 ഹെക്റ്ററിന്റെ നഷ്ടം അറിയിച്ചിരുന്നു. പ്രാദേശിക മാധ്യമങ്ങളിൽ വാർത്ത വന്നതോടെ, തെരുവുകളിൽ ചില പ്രതിഷേധ പ്രകടനങ്ങളും മറ്റും അരങ്ങേറിയത് മിച്ചം. എന്നാൽ, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയോട് അടുപ്പം സൂക്ഷിക്കുന്ന ഒലി സർക്കാർ ചൈനയുടെ കയ്യേറ്റത്തെ ഗൗരവമായി കണ്ടതേയില്ല. അങ്ങനെ ഒരുസംഭവം നടന്നതായി ഭാവിച്ചതുമില്ല. പകരം ഇന്ത്യക്കെതിരെ തിരിയാനായിരുന്നു അവർക്കിഷ്ടം. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്ന് ഇന്ത്യ പുറത്തിറക്കിയ പുതിയ ഭൂപടത്തെ ചൊല്ലി ജനരോഷം അഴിച്ചുവിടാനായിരുന്നു ഒലി സർക്കാരിന്റെ ശ്രമം.
കാലാപാനി, ലിംപിയാധുര, ലിപുലേഖ്, എന്നിങ്ങനെ 330 ചതുരശ്ര കിലോമീറ്ററിലായി പരന്നുകിടക്കുന്ന തർക്കമില്ലാത്ത ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് മറ്റൊരു അതിർത്തി തർക്കത്തിന് വഴിമരുന്നിട്ടു. ഏപ്രിലിൽ പാർട്ടിയിൽ തനിക്കെതിരെ നടന്ന കലാപശ്രമം, ചൈനീസ് ഇടപെടലോടെ ഒതുക്കിയതിനെ തുടർന്നായിരുന്നു ഈ പുതിയ നീക്കം. ചൈനയുമായുള്ള അതിർത്തിക്ക് അടുത്ത് ലിപുലേഖിൽ അവസാനിക്കുന്ന 80 കിലോമീറ്റർ റോഡ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തുറന്ന അവസരം നോക്കി നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലി ആഞ്ഞടിച്ചു.
ഇന്ത്യയെ ലാക്കാക്കി തീവ്രദേശീയ വികാരം ഉണർത്തി വിട്ട് സർക്കാരിലും പാർട്ടിയിലും തന്റെ സ്ഥാനം ഉറപ്പിക്കാനായിരുന്നു ഒലിയുടെ ശ്രമമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഭൂപടത്തിന്മേൽ പാർലമെന്റിൽ വോട്ടിങ് കഴിയും വരെ ഒലി താൻ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാർ തമ്മിലുള്ള ചർച്ചാവാഗ്ദാനം തള്ളിയതായി മിണ്ടിയതേയില്ല. ഇന്ത്യ, ചർച്ചാ വാഗ്ദാനം തള്ളിയെന്ന ധാരണ എംപിമാരിൽ സൃഷ്ടിക്കാനാണ് ഒലി ശ്രമിച്ചത്. നേപ്പാൾ പാർലമെന്റ് പുതിയ ഭൂപടം അംഗീകരിച്ചതോടെ ഇതോടെ ഇന്ത്യ നിലപാട് കടുപ്പിച്ചു. അതിർത്തി തർക്കത്തിൽ ഉഭയകക്ഷി ചർച്ചയ്ക്ക് താൽപര്യമുണ്ടെങ്കിൽ അനുകൂല സാഹചര്യം സൃഷ്ടിക്കേണ്ടത് കെ.പി.ശർമ ഒലിയാണെന്ന് നിലപാടും സ്വീകരിച്ചിരിക്കുകയാണ് മോദി സർക്കാർ.
നേപ്പാളിലെ റുയി ഗ്രാമം ചൈന കയ്യേറി
ഗോർഖ ജില്ലയിലെ റുയി ഗ്രാമം ചൈന കയ്യേറിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഈ ഗ്രാമം ഇപ്പോൾ, ചൈനയുടെ സ്വയംഭരണപ്രദേശമായ ടിബറ്റിനോട് ചേർത്തിരിക്കുകയാണ്. നേപ്പാളിലെ ഖബർഹബ് എന്ന പത്രത്തിലെ റിപ്പോർട്ട് പ്രകാരം, ഇന്ത്യക്കെതിരായ കെ.പി.ശർമ ഒലിയുടെ പ്രകോപനം സ്വന്തം കാൽക്കീഴിലെ മണ്ണ് ചോർന്ന് പോകുന്നത് അറിയിക്കാതിക്കാനുള്ള തന്ത്രം മാത്രമാണ്.
നേപ്പാളിന്റെ ഭൂപടത്തിൽ റുയി ഗ്രാമം ഇപ്പോഴും ഉണ്ടെങ്കിലും, ചൈന അതിന്റെ അതിരുകല്ലുകൾ എല്ലാം എടുത്തുമാറ്റിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 72 വീീടുകളോളം ഉള്ള ഗ്രാമം ഇപ്പോൾ ചൈനീസ് അധിനിവേശത്തിലാണ്. നേപ്പാൾ സർക്കാരിന് ഒരുകുലുക്കവും ഇല്ല താനും. ഇപ്പോഴും റുയി ഗ്രാമത്തിൽ നിന്ന് നികുതി പിരിക്കുന്നതായി ഭൂരേഖകളിൽ കാണുന്നുണ്ട്.
റുയി തെയ്ഗ ഗ്രാമങ്ങൾ നേപ്പാളിന് നഷ്ടമായത് കൃത്യമായി അതിരുകൾ നിശ്ചയിക്കുന്നതിൽ നേപ്പാൾ സർക്കാർ കാട്ടുന്ന ഉദാസീനതയാണ് കാരണമെന്നാണ് ചരിത്രകാരന്മാർ വിലയിരുത്തുന്നത്. റുയി ഗ്രാമം നേപ്പാളിന് നഷ്ടമായത് യുദ്ധത്തിലോ, ടിബറ്റുമായുള്ള പ്രത്യേക കരാറിന്റെ ഭാഗമായോ അല്ല. വെറും ഉഴപ്പുകാരണം മാത്രം. ഇന്ത്യയുമായുള്ള അതിർത്തി മേഖല ആളുകൾക്ക് പ്രാപ്യമാണ്. പ്രശ്നങ്ങൾ എല്ലാവർക്കും അറിയുകയും ചെയ്യാം. എന്നാൽ, ടിബറ്റുമായുള്ള വടക്കൻ അതിർത്തിയിലെ സ്ഥിതിഗതികൾ വളരെ മോശം
ഇന്ത്യക്കെതിരെ റേഡിയോ യുദ്ധം
ഉത്തരാഖണ്ഡുമായുള്ള അതിർത്തി ഗ്രാമങ്ങളിൽ നേപ്പാൾ റേഡിയോ യുദ്ധം തുടങ്ങിക്കഴിഞ്ഞു. പ്രദേശവാസികൾക്ക് നേപ്പാളി റേഡിയോ സ്റ്റേഷനുകൾ കിട്ടുന്നുണ്ട്. കഴിഞ്ഞ കുറെ മാസങ്ങളായി ഇന്ത്യ വിരുദ്ധ പാട്ടുകളാണ് ഈ സ്റ്റേഷനുകൾ മുഖ്യമായി പ്ലേ ചെയ്യുന്നത്.
ഉത്തരാഖണ്ഡിലെ കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവ നേപ്പാളിന്റെ ഭാഗമാണെന്നും ഇന്ത്യ അത് തിരിച്ചുനൽകണമെന്നുമാണ് പാട്ടുകളിൽ പറയുന്നത്. വാർത്താ ബുള്ളറ്റിനുകൾക്കിടയ്ക്കും ഷോകൾക്കിടയിലും അവ കേൾപ്പിക്കുന്നു. ഇന്ത്യാ-വിരുദ്ധ വികാരം ഉണർത്താൻ ശ്രമിക്കുന്നതിന് ഒപ്പം, തങ്ങളുടെ ഭൂമി കാക്കാൻ വേണ്ടത് ചെയ്യാത്ത നേപ്പാളി രാഷ്ട്രീയക്കാരെ വിമർശിക്കുകയും ചെയ്യുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്