ഉപരോധമെന്ന ഉമ്മാക്കി കാട്ടി അമേരിക്ക പേടിപ്പിച്ചെങ്കിലും ചൈനയോട് മല്ലിടാൻ വരും ഈ ഗെയിം ചേഞ്ചർ; 40 മുതൽ 400 കിലോമീറ്റർ വരെ പാഞ്ഞ് ക്രൂസിനെയും ബാലിസ്റ്റിക്കിനെയും വെടിവച്ചിടുന്ന എസ്-400 മിസൈൽ സംവിധാനം; സുഖോയ് എംകെഐയും സുഖോയ്-57ഉം മിഗ് 29ഉം റഡാറുകളെ കബളിപ്പിക്കുന്ന മിടുമിടുക്കർ; ശത്രുവിമാനങ്ങളെ കണ്ണടച്ച് തുറക്കും മുമ്പേ വീഴ്ത്തുന്ന ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലുകൾ; ചൈന വമ്പുകാട്ടാൻ വന്നാൽ വിറപ്പിക്കാൻ ഇവരുണ്ട് ഇന്ത്യക്ക് കൂട്ട്
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: അതിർത്തിയിൽ യഥാർഥ നിയന്ത്രണ രേഖയിലെ രണ്ടുമാസം നീണ്ട സംഘർഷത്തിന് ഉടൻ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷകൾ മങ്ങിയിരിക്കുകയാണ്. സൈനിക-നയതന്ത്ര ചർച്ചകളിൽ പരിഹാരം അകലെയായതോടെ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ സൈന്യത്തിന് സ്വാതന്ത്ര്യം നൽകിയി. 3488 കിലോമീറ്റർ ദൂരം വരുന്ന ചൈനീസ് അതിർത്തിയിലേക്ക് കൂടുതൽ സൈനികരെ എത്തിച്ചതിനൊപ്പം അതിന് പോന്ന സൈനിക ഉപകരണങ്ങളും നീക്കിക്കഴിഞ്ഞു.
കര-നാവിക-വ്യോമ ശക്തിയിൽ ചൈനയോളം വളർന്നിട്ടില്ലെങ്കിലും, കരുത്ത് കൂട്ടാൻ അടിയന്തരമായി കേന്ദ്ര സർക്കാർ നടപടികൾ തുടങ്ങി. ഒരുയുദ്ധം വന്നാൽ, ഇന്ത്യൻ സൈനിക ശക്തി ചൈനയോളം പോന്നവരല്ലെന്ന പഴഞ്ചൻ ധാരണ ഉപേക്ഷിക്കാൻ സമയമായി.
2018 ഒക്ടോബറിലാണ് നരേന്ദ്ര മോദി സർക്കാരിന്റെ കാലത്തെ ഏറ്റവും വലിയ ആയുധിടപാടിൽ ഒപ്പുവച്ചത്. 5.43 ബില്യന്റെ കരാർ റഷ്യയുമായി ഒപ്പിട്ടത് എസ്-400 വ്യോമ പ്രതിരോധ മിസൈലുകൾ വാങ്ങാനായിരുന്നു. റഡാറുകൾ, കമാൻഡ്-കൺട്രോൾ, നാലുതരത്തിലുള്ള ഭൂതല വ്യോമ മിസൈലുകൾ എന്നിവ അടങ്ങിയതാണ് സമഗ്രമായ എസ്-400 മിസൈൽ പ്രതിരോധ സംവിധാനം. നാലുതരത്തിലുള്ള മിസൈലുകൾ എന്ന് പറഞ്ഞാൽ 40 കിലോമീറ്റർ മുതൽ 400 കിലോമീറ്റർ വരെ പായാനും വിമാനം, ഡ്രോൺ, ക്രൂസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ വെടിവച്ചിടാനും പോന്നവ. കളി മാറുമെന്ന കൂടെക്കൂടെ വ്യോമസേന വിശേഷിപ്പിക്കുന്നതും എസ്-400 നെ തന്നെ. പിന്നെ റഫാൽ പോർ വിമാനങ്ങളും.
എന്തിനും പോന്ന ഒരു അത്യാധുനിക ആയുധസംവിധാനം എന്നതിന് പുറമേ, അന്താരാഷ്ട്ര രാഷ്ട്രീയത്തിലെ വലിയചർച്ചാവിഷയവുമാണ് എസ്-400. എസ്-400 മിസൈൽ കരാർ റദ്ദാക്കാൻ തുർക്കി തയ്യാറാവാതിരുന്നതോടെ, എഫ്-35 ചാരപോർവിമാനം വാങ്ങാനും നിർമ്മിക്കാനും2019 ജൂലൈയിൽ ട്രംപ് ഭരണകൂടം വിലക്കേർപ്പെടുത്തിയത് ഓർക്കാം. റഷ്യയിൽ നിന്ന് എസ്-4000 വാങ്ങിയാൽ ഇന്ത്യക്ക് നേരേ യുഎസ് ഉപരോധഭീഷണിയും മുഴക്കിയിരുന്നു. കരാർ ഉപേക്ഷിച്ചാൽ, ആനുകൂല്യമെന്ന നിലയിൽ എഫ്-35 ചാര പോർവിമാനം ഇന്ത്യക്ക് അമേരിക്ക വാഗ്ദാനം ചെയ്തതായും വാർത്തകൾ വന്നിരുന്നു.
ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമിക്ക് ഒട്ടും സന്തോഷമില്ലാത്ത ഒരുകരാറാണ് എസ്-400 കരാർ. അദ്ദേഹം പലവട്ടം അത് തുറന്നടിച്ചിട്ടുണ്ട്. ജൂൺ 13 ന് വീണ്ടും അദ്ദേഹം ട്വീറ്റ് ചെയ്തു. ചൈനയുമായി സംഘർഷമുണ്ടായാൽ എസ്-400 ഉപയോഗിക്കരുതെന്നാണ് സ്വാമി മോദി സർക്കാരിന് നൽകുന്ന് മുന്നറിയിപ്പ്. എസ്-400 ചൈനീസ് ഇലക്രോണിക്സ് കൊണ്ട്നിർമ്മിച്ചതാണെന്നാണ് സ്വാമിയുടെ ആക്ഷേപം. 2014 ൽ ചൈനയാണ് ഈ മിസൈൽ സംവിധാനം ആദ്യമായി കയറ്റുമതി ചെയത് രാഷ്ട്രം. എസ്-400 ന്റെ പ്രഹരശേഷിയെ കുറിച്ച് സ്വാമിക്ക് സംശയമൊന്നുമില്ല. എന്നാൽ, എന്തുതരം ചൈനീസ് ഇലക്രോണിക്സാണ് സ്വാമി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. 2018 ൽചൈനീസ് വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് അനുസരിച്ച് ചൈനയുമായുള്ള എസ്-400 കരാർ സാങ്കേതിക കൈമാറ്റമോ ലൈസൻസ് ഉത്പാദനമോ ഇല്ലാതെയാണ്. അതുകൊണ്ട് തന്നെ സ്വാമിയുടെ ആക്ഷേപത്തിൽ വലിയ കഴമ്പില്ലെന്നാണ് കരുതേണ്ടത്. ഇന്ത്യൻ അതിർത്തിയുടെ നിയന്ത്രണം വരുന്ന പടിഞ്ഞാറൻ കമാൻഡിന് കീഴിൽ രണ്ട് എസ്-400 മിസൈൽ സംവിധാനം ചൈന വിന്യസിച്ച സാഹചര്യത്തിൽ കേന്ദ്ര സർക്കാർ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.
വരുന്നു സുഖോയ് എംകെഐയും മിഗ് 29 നും
ദുർഘടപ്രദേശങ്ങളിൽ എക്കാലത്തും സൈന്യത്തിന് തുണയാവുക വ്യോമസേന തന്നെ. വ്യോമശേഷി കൂട്ടുന്നതിന്റെ ഭാഗമായി 12 പുതിയ സുഖോയ് എംകെഐ പോർ വിമാനങ്ങളും 21 മിഗ് 29 പോർ വിമാനങ്ങളും വാങ്ങാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
6000 കോടിയുടെ പദ്ധതി ശുപാർശ പ്രതിരോധ മന്ത്രാലയത്തിനാണ് സമർപ്പിച്ചിരിക്കുന്നത്. റഷ്യയിൽ നിന്ന് 21 മിഗ് 29 വിമാനങ്ങൾ അധികമായി വാങ്ങുമ്പോൾ നിലവിലുള്ള കരാർ ഭേദഗതി ചെയ്യുമെന്നാണ് സൂചന.
കുടൂതൽ വിമാനങ്ങൾ വാങ്ങാൻ നേരത്തെ തന്നെ വ്യോമസേന മേധാവി രാകേഷ് കുമാർ സിങ് ബദൂരിയ പദ്ധതിയിട്ടിരുന്നു. ഇപ്പോൾ ഈ പദ്ധതി അടിയന്തരമായി നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. 12 സുഖോയ്-30 എംകെഐ പോർ വിമാനങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ള ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ ഏയ്റോനോട്ടിക്സിലായിരിക്കും ഉത്പാദിപ്പിക്കുക. നിലവിൽ ഉപയോഗിക്കുന്നവയ്ക്ക് ചൈനയുടെ ജെ-16, ഇനിയും സേനയുടെ ഭാഗമായി തീർന്നിട്ടില്ലാത്ത ജെ-11ഡി എന്നിവയുമായി വലിയ അന്തരമുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതിന്റെ പരിഷ്കരിച്ച 4++ വേരിയന്റുകൾ വാങ്ങാനാണ് പദ്ധതി. അതേസമയം, മിഗ് 29 പോർ വിമാനങ്ങൾ റഷ്യയിൽ തന്നെ ഉത്പാദിപ്പിക്കും.
ചൈനയുടെ ഭീഷണികളെ നേരിടാൻ പോന്നതാണ് റഷ്യൻ നിർമ്മിത പോർവിമാനമായ സുഖോയ്-57. ഹൈപ്പർ സോണിക് മിസൈലുകൾ വരെ വഹിക്കാൻ ശേഷി. ചെനയുടെ ജെ-16, ജെ-20 വിമാനങ്ങളേക്കാൾ മികച്ചതാണ് അഞ്ചാം തലമുറ യുദ്ധവിമാനമായ സുഖോയ്-57. റഡാറുകളെ കബളിപ്പിക്കാനുതകുന്ന സ്റ്റെൽത്ത് സംവിധാനം, ശക്തിയേറിയ എഞ്ചിൻ, മികച്ച റഡാർ എന്നിവ സവിശേഷതതളാണ്.
ആരുപറഞ്ഞു പോരിൽ മുമ്പരല്ലെന്ന്
ചൈനയ്ക്ക് നാലാം തലമുറയിൽ ഏകദേശം 101 പോർവിമാനങ്ങളാണ് ഉള്ളത്. ഇവയിൽ പലതും റഷ്യൻ അതിർത്തി പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം, ഇന്ത്യയ്ക്ക് ഇത്തരത്തിലുള്ള 122 പോർവിമാനങ്ങളുണ്ട്. ഇതിന് പുറമേ ജാഗ്വർ പോർ വിമാനങ്ങളും ഇന്ത്യയുടെ മുതൽക്കൂട്ടാണ്.
ലക്ഷ്യവേധിയായ അഗ്നി മിസൈലുകളും ഇന്ത്യയുടെ ബ്രഹ്മാസ്ത്രം തന്നെയാണ്. അഗ്നി 3- 1990 മൈൽ, അഗ്നി-2- 1240 മൈൽ എന്നിവയും ലക്ഷ്യവേധിയാണ്. 16,000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിൽ കൃത്യമായി എത്താൻ കഴിയുന്ന സൂര്യയെന്ന ഭൂഖണ്ഡാന്തര മിസൈലാണ് ഇന്ത്യയുടെ മറ്റൊരു തുറുപ്പു ചീട്ട്. അഗ്നി 5നും താണ്ടാൻ കഴിയും 6000 കിലോമീറ്റർ പരിധി. ന്യൂഡൽഹിയിൽനിന്ന് ബെയ്ജിങ്ങിലേക്കുള്ള ദൂരം വെറും 3766 കിലോ മീറ്റാണ്. അതായത് അഗ്നി മിസൈൽ മാത്രം വെച്ച് ഇന്ത്യക്ക് ബെയ്ജിങ്ങിനെ അഗ്നിക്കിരയാക്കാൻ കഴിയുമെന്ന് ചുരുക്കം. ഇത് ചൈനക്കും നന്നായി അറിയാം. അവർക്കും അതി ശക്തമായ മിസൈലുകൾ കൈവശമുണ്ട്.
കണക്കിൽ മുന്നിൽ ചൈന തന്നെ
ഇന്ത്യയേക്കാൾ ശക്തമാണ് ചൈനയുടെ മിസൈൽ സംവിധാനം. പ്രധാനമായും രണ്ട് മിസൈലുകളാണ് ചൈനയുടെ കുന്തമുനകൾ. മധ്യദൂര ബാലിസ്റ്റ് മിസൈൽ ആയ ഡിഎഫ്-21, ദീർഘദൂര ബാലിസ്റ്റിക്ക് മിസൈൽ ആയ ഡിഎഫ് -31 എന്നിവയാണ് അവ.ഡിഎഫ് 31ന് ആഫ്രിക്കൻ ഭൂഖണ്ഡംവരെ എത്താൻ കഴിയും. ഇതിനുപുറമെ എട്ടുമാസം മുമ്പ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക്ക് മിസൈൽ ആയ ഡിഎഫ്-41 എന്നതും ചൈന പുറത്തിറക്കിയിരുന്നു.ലോകത്തിൽ ഏറ്റവും ദൂരത്തേക്ക് തൊടുക്കാവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക്ക് മിസൈൽ ഇതാണെന്ന് പറയുന്നു. 17000 കിലോമീറ്ററാണ് ഇതിന്റെ പരിധി. 31 മിനുട്ട് കൊണ്ട് ഈ മിസൈലിന് അമേരിക്കയിലുള്ള ലക്ഷ്യത്തിൽ വരെ എത്താൻ കഴിയും. അതേസമയം, ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലിന്റെ ഹൈപ്പർ സോണിക് പതിപ്പാണ് വരാൻ പോകുന്നത്. നിലവിലുള്ള മിസൈലിനേക്കാൾ കൂടുതൽ ദൂരം പോകാൻ കഴിയുന്നതും ശത്രുവിന്റെ യുദ്ധവിമാനങ്ങളേയും ടാങ്കർ വിമാനങ്ങളേയും കണ്ണിമ ചിമ്മുന്ന വേഗതയിൽ തകർക്കാൻ കഴിയുന്നതുമായ പതിപ്പാണ് തയ്യാറായിക്കൊണ്ടിരിക്കുന്നത്. 60 കിലോയോളം വരുന്ന പോർമുന വഹിക്കാൻ ഇവയ്ക്ക് സാധിക്കും.
ചൈനയ്ക്ക് സൈനികമായി മുൻതൂക്കമുണ്ടെങ്കിലും ഇന്ത്യൻ സൈന്യവും ഒട്ടും പിന്നിലല്ല. ചൈനീസ് വ്യോമശക്തി പൂർണമായി ഇന്ത്യക്കെതിരെ വിന്യസിക്കാൻ കഴിയില്ലെന്നതാണ് ചൈനയുടെ പ്രധാന പോരായ്മ. ഇന്ത്യയിലേക്ക് ശക്തമായ ആക്രമണം നടത്തണമെങ്കിൽ അതിർത്തിയിൽനിന്നു കുറഞ്ഞത് 300 കിലോമീറ്റർ അകലെയെങ്കിലും യുദ്ധവിമാനങ്ങൾ വിന്യസിക്കണം. ഇതിന് ചൈനയ്ക്ക് കഴിയില്ല. ചൈനയ്ക്ക് യുദ്ധവിമാനങ്ങൾ ടിബറ്റിലോ സമീപത്തോ മാത്രമേ വിന്യസിക്കാനാവൂ. പരിമിതമായ സൗകര്യങ്ങളേ ഇക്കാര്യത്തിൽ ചൈനയ്ക്കുള്ളൂ. ബാക്കി സൈനിക ബലത്തിൽ കണക്കുകളിൽ ഇന്ത്യയെക്കാൾ മുന്നിലാണ് ചൈന.
23 ലക്ഷം സൈനികരാണു ചൈനയ്ക്കുള്ളത്. ഇന്ത്യക്കാകട്ടെ 13 ലക്ഷവും. 13,000 ടാങ്കുകളാണ് ചൈനയ്ക്കുള്ളത്. ഇന്ത്യക്ക് 4400 എണ്ണവും. 40,000ത്തിലധികം കവചിത യുദ്ധവാഹനങ്ങൾ ചൈനയ്ക്കുള്ളപ്പോൾ ഇന്ത്യക്കു വെറും 2800 എണ്ണം മാത്രമാണുള്ളത്. റോക്കറ്റ് പ്രൊജക്ടേഴ്സിൽ ചൈനയ്ക്ക് 2050 എണ്ണവും ഇന്ത്യക്ക് 226 എണ്ണവും. ചൈനയ്ക്ക് 714 യുദ്ധക്കപ്പലുകളുണ്ട്. ഒരു വിമാനവാഹിനി കപ്പലും 51 വൻകിട പോർ കപ്പലുകളും 35 നശീകരണ കപ്പലുകളും 35 കോർവെറ്റ് പോർക്കപ്പലുകളും 68 മുങ്ങിക്കപ്പലുകളും 220 പട്രോൾ ബോട്ടുകളും 51 ചെറു ബോട്ടുകളും ചൈനീസ് നാവികസേനയ്ക്കുണ്ട്. ഇന്ത്യക്ക് 295 യുദ്ധക്കപ്പലുകളും 11 നശീകരണ കപ്പലുകളും 2335 കോർവെറ്റ് പോർകപ്പലുകളും 15 മുങ്ങിക്കപ്പലുകളും 139 പട്രോൾ ബോട്ടുകളും 6 ചെറു ബോട്ടുകളമുണ്ട്.
ചൈനീസ് വിമാനങ്ങളുടെ എണ്ണം 2955 വരും. 1271 പോർ വിമാനങ്ങളും 1385 ആക്രമണ വിമാനങ്ങളും 782 ട്രാൻസ്പോർട്ടറുകളും 352 റെയ്ഡർ എയർ ക്രാഫ്റ്റുകളുമാണ് ചൈനയ്ക്കുള്ളത്. ചൈനയുടെ 912 ഹെലിക്കോപ്റ്ററുകളിൽ 206 എണ്ണം അറ്റാക്കർ ഹെലിക്കോപ്റ്ററുകളാണ്. ഇന്ത്യൻ വ്യോമസേനയിലെ വിമാനങ്ങളുടെ എണ്ണം 2102 വരും. ഇതിൽ 676 എണ്ണം പോർ വിമാനങ്ങളാണ്. 809 ആക്രമണ വിമാനങ്ങളും 857 ട്രാൻസ്പോർട്ടറുകളും 323 റെയ്ഡർ എയർ ക്രാഫ്റ്റുകളും ഇന്ത്യയ്ക്കുണ്ട്. ഹെലിക്കോപ്റ്ററുകളുടെ എണ്ണം 666 വരും. ഇതിൽ 16 എണ്ണം അറ്റാക്കർ ഹെലിക്കോപ്റ്ററുകളാണ്. ചൈനീസ് സേനയ്ക്കു സർവീസ് നടത്താവുന്ന വിമാനത്താവളങ്ങളുടെ എണ്ണം 507 എണ്ണവും ഇന്ത്യയുടേത് 346 ഉം ആണ്.
അണ്വായുധത്തിന്റെ കാര്യത്തിലും ചൈനയാണു മുന്നിൽ. 270 അണ്വായുധങ്ങളാണ് അവർക്കുള്ളത്. ഇന്ത്യക്ക് 130 ആണവായുധങ്ങളാണുള്ളത്. കുറഞ്ഞ മിസൈൽ പരിധി 150 കിലോമീറ്ററാണ്. അഗ്നി 5 മിസൈലുകൾ 5000 6000 കിലോമീറ്റർ പരിധിയുള്ളതാണ്. ഇന്ത്യയുടെ അഭിമാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭൂഖണ്ഡാന്തര മിസൈലായ സൂര്യയ്ക്ക് 16,000 കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിലെത്താനാകും
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്