അതിർത്തിയിൽ ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത് ഏഴ് സ്ഥലങ്ങളിൽ; പാംഗോങ് മേഖലയിൽ അതിക്രമിച്ചു കയറിയിരിക്കുന്നത് എട്ട് കിലോമീറ്ററോളം; ഗൽവാനിൽ ലക്ഷ്യമിടുന്നത് എയർസ്ട്രിപ്പ്; 45,000 പട്ടാളക്കാരെ സജീവമാക്കി കരസേനയും; സേനാ തല ചർച്ചകളിൽ ചൈന കാട്ടുന്നത് നിസ്സംഗ ഭാവം; അതിർത്തി തർക്കങ്ങൾ ഇനിയും കാലങ്ങൾ തുടരാൻ സാധ്യത; അതിവേഗ ഇടപെടൽ മോദി നടത്തണമെന്ന ആവശ്യവുമായി ഇന്ത്യൻ സൈന്യം; ഇനി വേണ്ടത് ഭരണതലത്തിലെ നയതന്ത്ര ചർച്ചകളെന്ന് വിലയിരുത്തൽ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി സംഘർഷത്തിനു പരിഹാരം കാണാൻ ഭരണ തലത്തിലുള്ള ചർച്ചകൾ അനിവാര്യമെന്ന നിലപാടിലേക്ക് സൈനിക നേതൃത്വം. രാജ്യത്തെ ഭരണ നേതൃത്വത്തിൽനിന്ന് ക്രിയാത്മക ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കരസേന. ചൈന ചർച്ചകളിൽ സജീവമായി ഇടപെടുന്നില്ല. അതുകൊണ്ട് തന്നെ അന്തിമ പ്രശ്ന പരിഹാരം നീളുകയാണ്. അതിർത്തിയിൽ സേനാതലത്തിലുള്ള ചർച്ചകളോടു സഹകരിക്കാൻ ചൈന ആത്മാർഥ ശ്രമം നടത്താത്ത സാഹചര്യം ഗുരുതരമാണ്. അതുകൊണ്ട് തന്നെയാണ് ഭരണ നേതൃത്വത്തിന്റെ ഇടപെടൽ സേന തേടുന്നത്. കടന്നുകയറ്റ നീക്കങ്ങളിൽ നിന്നു പിന്മാറാൻ ചൈനയെ നിർബന്ധിതരാക്കുന്ന നയവും തന്ത്രവും ഭരണനേതൃത്വം പുറത്തെടുക്കണം.
50 നാൾ പിന്നിട്ട സംഘർഷം പരിഹരിക്കാൻ മുപ്പതോളം ചർച്ചകൾ സേനാതലത്തിൽ നടത്തിയപ്പോൾ, നയതന്ത്ര തലത്തിൽ അതിനനുസരിച്ചുള്ള ഇടപെടലുണ്ടായിട്ടില്ല. കൂടുതൽ സംഘർഷങ്ങളുണ്ടാകാതിരിക്കാനും താൽക്കാലിക പരിഹാരത്തിനുമുള്ള വഴികളാണു സേനാതലത്തിൽ നടക്കുന്നത്. ഇത് പ്രശ്ന പരിഹാരം ഉണ്ടാക്കുന്നില്ല. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി മോദി അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. ഗൽവാൻ ഏറ്റുമുട്ടലോടെ പരസ്പര വിശ്വാസം പൂർണമായി നഷ്ടപ്പെട്ട അന്തരീക്ഷത്തിലാണ് ഇരുസേനകളും ചർച്ചകൾ നടത്തുന്നത്. എന്നാൽ ഇത് ഫലപ്രാപ്തിയിൽ എത്തുമെന്ന വികാരം ഉയരുന്നില്ല.
അതിർത്തിയിൽ ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത് 7 സ്ഥലങ്ങളിലാണെന്ന വിലയിരുത്തലിൽ അവിടെ കേന്ദ്രീകരിച്ചുള്ള തയ്യാറെടുപ്പുകൾ കരസേന ആരംഭിച്ചു. 3 സേനാ ഡിവിഷനുകളെ (ഏകദേശം 45,000 പട്ടാളക്കാർ) അവിടെ സജ്ജമാക്കും. അവയ്ക്കൊപ്പം, വ്യോമസേന, ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) എന്നിവയുമുണ്ടാകും. പ്രശ്നപരിഹാരം നീണ്ടുപോകാനുള്ള സാധ്യത മുന്നിൽക്കണ്ടു ശൈത്യകാലം ആരംഭിക്കുന്ന നവംബർ വരെ തുടരാനുള്ള തയ്യാറെടുപ്പുകളാണു നടത്തുന്നത്. എതിർഭാഗത്തേക്കു കടന്നുകയറിയുള്ള ആക്രമണമല്ല, മറിച്ച് ചൈനയുടെ നീക്കങ്ങൾ പ്രതിരോധിക്കുക, തിരിച്ചടിക്കുക എന്നതാണു ദൗത്യം.
ഒരു മാസത്തിലേറെയായി സംഘർഷം നിലനിൽക്കുന്ന 4 സ്ഥലങ്ങൾക്കു പുറമേയാണു മൂന്നിടത്തു കൂടി ചൈന കടന്നുകയറ്റ നീക്കങ്ങൾ നടത്തുന്നത്. കഴിഞ്ഞ ദിവസം ലഡാക്കിലെത്തിയ കരസേനാ മേധാവി ജനറൽ എം.എം. നരവനെ ഡൽഹിയിൽ മടങ്ങിയെത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ സ്ഥിതിഗതികൾ ധരിപ്പിച്ചു. ഈ ചർച്ചയ്ക്കിടെ രാഷ്ട്രീയ പ്രശ്ന പരിഹാരം അനിവാര്യമെന്ന് സേനാ തലവൻ പ്രതിരോധ മന്ത്രിയെ അറിയിച്ചതായാണ് സൂചന. സംഘർഷം നിലനിന്നിരുന്ന പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകൾ (ഫിംഗർ 4), ഗൽവാനിലെ പട്രോൾ പോയിന്റ് 14 (പിപി 14), ഹോട് സ്പ്രിങ്സ് (പിപി 15), ഗോഗ്ര ഹൈറ്റ്സ് (പിപി 17) എന്നിവയ്ക്കു പുറമെയാണ് പിപി 18, കോങ്ക ലാ (പിപി 19), ഡെപ്സാങ് എന്നിവിടങ്ങളിലും ചൈന നിലയുറപ്പിക്കുന്നത്.
പട്രോൾ പോയിന്റ് 16 ഒഴികെ ഗൽവാൻ ഹോട് സ്പ്രിങ്സ് മേഖലയിലുടനീളം ചൈനയുടെ വൻ സേനാ സന്നാഹം അതിർത്തിയോടു ചേർന്നു നിലയുറപ്പിച്ചിട്ടുണ്ട്. സംഘർഷം ഏറ്റവും മൂർധന്യാവസ്ഥയിലുള്ള പാംഗോങ് മേഖലയിൽ ഇന്ത്യയുടെ സ്ഥലത്തേക്ക് 8 കിലോമീറ്ററാണ് അതിക്രമിച്ചു കയറിയിരിക്കുന്നത്. ഗൽവാനിൽ അവർ പിടിച്ചെടുക്കാൻ ശ്രമിക്കുന്നത് ഇന്ത്യൻ ഭാഗത്തുള്ള 3 കിലോമീറ്ററാണ്. വ്യോമതാവളം (എയർ സ്ട്രിപ്) സ്ഥിതി ചെയ്യുന്ന ദൗലത് ബേഗ് ഓൾഡിക്കു സമീപമുള്ള ഡെപ്സാങ് ഇന്ത്യയുടെ സേനാ നീക്കങ്ങളിൽ അവിഭാജ്യ ഘടകമാണ്. ഈ സാഹചര്യത്തിലാണ് സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് സൈന്യം ആവശ്യപ്പെടുന്നത്.
ചൈനീസ് പ്രസിഡന്റുമായി പ്രധാനമന്ത്രി നടത്തിയ ഉച്ചകോടി അടക്കം വലിയ ചർച്ചയായിരുന്നു. പലപ്പോഴും ചൈനീസ് പ്രസിഡന്റുമായി നല്ല അടുപ്പം മോദിക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മോദി പ്രശ്നത്തിൽ ഇടപെടണമെന്നാണ് ആവശ്യം. അതിർത്തിയിൽ ഇരു രാജ്യങ്ങൾക്കുമിടയിലുള്ള പ്രശ്നങ്ങൾ സംസാരിച്ചു തീർക്കേണ്ടതു ഭരണനേതൃതലത്തിലാണെന്നും അല്ലാത്തപക്ഷം ഭാവിയിലും സമാനരീതിയിലുള്ള കടന്നുകയറ്റങ്ങൾക്കു ചൈന മുതിരുമെന്നും സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഒരുക്കമാണെന്നു സേനാതല ചർച്ചയിൽ അറിയിച്ചെങ്കിലും ചൈന വാക്കു പാലിക്കുമെന്ന പ്രതീക്ഷ ഇന്ത്യയ്ക്കില്ല. സംഘർഷം ദീർഘനാൾ തുടരാൻ ലക്ഷ്യമിട്ടാണ് അതിർത്തിയിൽ ടെന്റുകളടക്കം അവർ സ്ഥാപിച്ചിരിക്കുന്നത്. തർക്കം നീട്ടാനാണു ചൈനയുടെ ശ്രമം. രാഷ്ട്രീയതലത്തിൽ പരിഹരിക്കേണ്ട വിഷയമാണിത്. എത്രയും വേഗം അതുണ്ടായില്ലെങ്കിൽ സംഘർഷം നീണ്ടേക്കാം. സൈനികർ മുഖാമുഖം നിൽക്കുമ്പോൾ ഗൽവാൻ വീണ്ടും സംഭവിക്കുമെന്നും സൈന്യം പറയുന്നു.
അതിനിടെ ചൈന കയ്യടക്കിയ ഇന്ത്യയുടെ പ്രദേശങ്ങൾ എപ്പോൾ, എങ്ങനെ തിരിച്ചുപിടിക്കുമെന്നറിയാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതികരിച്ചിരുന്നു. ഗൽവാനിൽ വീരമൃത്യു വരിച്ച സേനാംഗങ്ങൾക്കു പ്രണാമമർപ്പിച്ച് കോൺഗ്രസ് സംഘടിപ്പിച്ച 'ഷഹീദോം കോ സലാം ദിവസ്' പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ വിഡിയോ സന്ദേശത്തിലാണു സോണിയ സർക്കാരിനോട് ചോദ്യങ്ങളുന്നയിച്ചത്. എന്നല്ല, മൂന്നിടങ്ങളിൽ ഇന്ത്യയുടെ ഭൂമി ചൈന കയ്യടക്കിയെന്നു രാഹുൽ ഗാന്ധി എംപി പറഞ്ഞു. പ്രധാനമന്ത്രി രാജ്യത്തോടു സത്യം പറയണം. ഭൂമി തിരിച്ചുപിടിക്കുമെന്ന് മോദി തുറന്നുപറഞ്ഞാൽ രാജ്യം മുഴുവൻ അദ്ദേഹത്തിനൊപ്പം നിൽക്കുമെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
സേനാംഗങ്ങൾക്കു പ്രണാമമർപ്പിച്ച് രാജ്യമെങ്ങും അനുശോചന യോഗങ്ങൾ കോൺഗ്രസ് സംഘടിപ്പിച്ചു. സേനാംഗങ്ങൾക്ക് ഐക്യദാർഢ്യമർപ്പിച്ച് 'സ്പീക് ഫോർ ജവാൻസ്' എന്ന പേരിൽ ഓൺലൈൻ പ്രചാരണ പരിപാടിയും നടത്തി.
Stories you may Like
- 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- ഫിലിപ്പീൻസിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ
- ഇന്ത്യൻ അതിർത്തിയിൽ കടന്നു കയറിയ ചൈന സേനയെ പിൻവലിച്ചിട്ടില്ലെന്ന് പെന്റഗൺ
- തള്ളുന്നത് കേന്ദ്ര സർക്കാരിന്റെ അവകാശ വാദങ്ങളെ; എല്ലാ കണ്ണും ബ്രിക്സിലേക്ക്
- ഭൂപടം പുതുക്കുന്നത് പതിവു രീതി, അതിനെ അമിതമായി വ്യാഖ്യാനിക്കുന്നത് അവസാനിപ്പിക്കണം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍