പഴയകാലങ്ങൾ ഓർത്തെടുത്തും ജനങ്ങളെ സേവിച്ചും ജന്മനാട്ടിൽ മന്ത്രി എ.കെ.ബാലൻ; സ്കൂളിലേക്ക് ചെളി നനഞ്ഞ് പോയ പഞ്ചായത്ത് റോഡ് ടാറിങ് നടത്തിയപ്പോൾ നാട്ടുകാർ റോഡിനിട്ട പേര് 'ബാലൻ റോഡ്'; നാദാപുരത്ത് പുതിയ ഒരു ഓഫീസ് കൂടി അനുവദിക്കുമ്പോൾ
ടി പി ഹബീബ്
കോഴിക്കോട്:ജന്മനാട്ടിലേക്ക് ഒരു ഓഫീസ് കൂടി സമ്മാനിക്കുകയാണ് മന്ത്രി എ.കെ.ബാലൻ.ഏതൊരു ജനപ്രതിനിധിയെക്കാളും ജനിച്ച നാടിനെ സ്നേഹിക്കുന്ന കാര്യത്തിൽ മിടുമുക്കനാണ് മന്ത്രി ബാലനെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.എംപി.യും എംഎൽഎ.യും ഇലക്ട്രിസിറ്റി മന്ത്രിയുമായ ഘട്ടത്തിൽ നാടിനെ സ്നേഹിക്കുന്നതിൽ കൂടുതൽ താൽപര്യം കാണിച്ചിരുന്നു എ.കെ.ബാലൻ. അതുകൊണ്ട് തന്നെ തന്റെ പേരിൽ ജീവിച്ചിരിക്കുന്ന ഘട്ടത്തിൽ തന്നെ നാട്ടുകാർ 'ബാലൻ റോഡ്' എന്ന പേരിൽ ഒരു റോഡിന് സ്നേഹപൂർവ്വം നാമകരണം ചെയ്തിട്ടുണ്ട്. കഷ്ടപ്പാടിന്റെ നെറുകയിൽ നിൽക്കുന്ന തന്റെ സ്കൂൾ കാലത്ത് ചെളിയും മഴയും നനഞ്ഞ് നടന്ന വഴിയാണ് മന്ത്രിയായ ഘട്ടത്തിൽ നാട്ടുകാർക്ക് വേണ്ടി കോടികൾ ചിലവഴിച്ച് റോഡ് നവീകരിച്ച് മാതൃക കാണിച്ചത്.
തന്റെ വകുപ്പായ പിന്നോക്ക വിഭാഗ കോർപ്പറേഷന് കീഴിൽ നാദാപുരത്ത് അനുവദിച്ച ഒരു ഓഫീസിന്റെ പ്രവർത്തനം 27 ന് വൈകുന്നേരം 4 മണിക്ക് മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം നിർവ്വഹിക്കും.കോവിഡ് പൊട്രോക്കോൾ അനുസരിച്ച് നടക്കുന്ന ചടങ്ങിൽ ഇ.കെ.വിജയൻ എംഎൽഎ.അധ്യക്ഷം വഹിക്കും.ക്ഷണിക്കപ്പെട്ട അതിഥികൾ ചടങ്ങിൽ സംബന്ധിക്കും.
കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത് തൂണേരിയിൽ ജനിച്ച് കണ്ണൂരിൽ പഠിച്ച് പാലക്കാട് ജില്ലയിലേക്ക് ജീവിതം പറിച്ച് നടന്ന എ.കെ.ബാലൻ തൂണേരിയിലെ നാട്ടുകാർക്ക് ബാലേട്ടനാണ്.എന്തും കാര്യവും വിളിച്ച് പറയാൻ സ്വാതന്ത്രമുള്ള ജനകീയ നേതാവ്.നാദാപുരത്തെ സിപിഎം.കാർ മാത്രമല്ല പാവപ്പെട്ട ലീഗുകാരും കോൺഗ്രസുകാർക്കും വരെ എ.കെ.ബാലൻ ബാലേട്ടനാണ്. അതാണ് കഴിഞ്ഞ തവണ തൂണേരി കക്കംവള്ളി റോഡിന് 4 കോടി രൂപ അനുവദിച്ചപ്പോൾ ആദ്യം അഭിവാന്ദ്യമർപ്പിച്ച് ഫളക്സ് ബോർഡ് ഉയർത്തിയത് മുസ്ലിം ലീഗുകാരായിരുന്നു. ആ റോഡാണ് പീന്നീട് ബാലൻ റോഡെന്ന ഖ്യാതി നേടിയത്. നാദാപുരത്ത് സിപിഎം.ലീഗ് സംഘർഷത്തിനിടയിലാണ് എ.കെ.ബാലനെ അഭിവാന്ദ്യമർപ്പിച്ച് നാദാപുരം മേഖലയിൽ ഫളക്സ് ബോർഡ് ഉയർന്നതെന്ന് പ്രത്യേകം ഓർക്കണം.
കൊണ്ടോട്ടിയിലെ മൊയീൻകുട്ടി വൈദ്യർ സ്മാരകത്തിന് സംസ്ഥാനത്ത് ആദ്യ ഉപകേന്ദ്രം കഴിഞ്ഞ വർഷമാണ് നാദാപുരത്ത് ആരംഭിച്ചത്.ഒരു കോടി രൂപ ഉപകേന്ദ്രത്തിന്റെ നിർമ്മാണത്തിന് മന്ത്രിയുടെ കീഴിലുള്ള വകുപ്പ് ഇതിനകം ആരംഭിച്ചിട്ടുണ്ട്.സ്ഥലം നാട്ടുകാർ ഇതിനകം സജ്ജമാക്കി.മന്ത്രിയുടെ താൽപര്യത്തിന് കട്ട സപ്പോർട്ടുമായി സർവ്വകക്ഷിയും രംഗത്തുണ്ട്.
മന്ത്രിയായ എ.കെ.ബാലൻ കോളേജിൽ പഠിക്കുമ്പോൾ ഏറെ സ്വാധീനിച്ച ഗ്രാമീണ ഹാസ്യ നടനായിരുന്നു വെള്ളൂർ പി.രാഘവൻ.രാഘവന്റെ സൃഷ്ടിയായ നാടൻ ഉമ്മ എന്ന ഫാൻസി ഡ്രസ്സ് അവതരിപ്പിച്ച ബാലന് നിരവധി സമ്മാനങ്ങളാണ് ലഭിച്ചത്.1972 ൽ ബ്രണ്ണനിൽ നിന്നും ഒന്നാം സ്ഥാനത്തോടെ തുടങ്ങിയ മൽസരം സാമൂതിര കോളേജിൽ വെച്ച് നടന്ന ഇന്റർ സോണിൽ ഒന്നാം സ്ഥാനം ലഭിച്ചു.അന്നത്തെ പ്രധാന പത്രങ്ങളിൽ വൻ പ്രാധാന്യത്തോടെയാണ് വാർത്തയും ഫോട്ടോയും പ്രസിദ്ധീകരിച്ചതെന്ന് ബാലൻ ഇപ്പോഴും ഓർക്കുന്നു.വെള്ളൂർ പി.രാഘവന്റെ ഓർമ്മക്കായി കെട്ടിടം നിർമ്മിക്കാൻ 38 ലക്ഷം രൂപയാണ് കഴിഞ്ഞ വർഷം അനുവദിച്ചത്.അതിന്റെ കെട്ടിടം പണി ആരംഭിച്ചിട്ടുണ്ട്.
മന്ത്രി ജനിച്ചു വളർന്ന തൂണേരി ഗ്രാമപഞ്ചായത്തിൽ ഐ.ടി.ഐ.അനുവദിച്ച മന്ത്രി എ.കെ. ബാലൻ 1.25 കോടി രൂപക്ക് സ്ഥലം വാങ്ങി.10 കോടി രൂപയുടെ കെട്ടിടം പണി ഇതിനകം ആരംഭിച്ചിട്ടുണ്ട്.പുറമേരി വളയം സ്കൂളുകളിൽ ഗദ്ദിക എന്ന പേരിൽ മുൻ വർഷങ്ങളിൽ നടത്തിയ പരിപാടി ഇതിനകം കേരളത്തിൽ തന്നെ ചർച്ച ചെയ്തതാണ്.മന്ത്രിയുടെ പ്രത്യേക താൽപര്യമായിരുന്നു തന്റെ ജന്മനാട്ടിൽ പരിപാടി നടത്തണമെന്നത്.
കഴിഞ്ഞ തവണ വൈദ്യുതി മന്ത്രിയായപ്പോൾ നാദാപുരം നിയോജക മണ്ഡലത്തിലെ വിലങ്ങാട്ചാത്തങ്കോട്ട്നട,പൂഴിത്തോട് എന്നിവിടങ്ങളിൽ ചെറുകിട ജലവൈദ്യുത പദ്ധതികൾ ആരംഭിച്ചു.200 കോടിയോളം രൂപ ചിലവഴിച്ചാണ് പദ്ധതി ആരംഭിച്ചത്.ചെറുകിട ജലവൈദ്യുത പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി മന്ത്രി എടുത്ത റിസ്ക് ചില്ലറയൊന്നുമല്ല.ഏറെ കാലത്തെ കാത്തിരിപ്പിനിടയിൽ നാദാപുരത്ത് ഇലക്ട്രിസിറ്റി ഡിവിഷൻ ഓഫീസ് അനുവദിച്ചത് ബാലൻ വൈദ്യുതി മന്ത്രിയായ ഘട്ടത്തിലാണ്.തൂണേരി,പരപ്പുപാറ എന്നിവിടങ്ങളിൽ ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസ് തുടങ്ങി. എ.കെ.ബാലൻ പഠിച്ച കല്ലാച്ചി സ്കൂളിൽ രണ്ട് വർഷം മുമ്പ് ഏഴ് ദിവസം നീണ്ട് നിൽക്കുന്ന സാംസ്കാരികോൽസവം തന്നെ നടത്തിയാണ് നാട്ടുകാരോടുള്ള സ്നേഹം പ്രകടിപ്പിച്ചത്.
ബാലൻ വൈദ്യുതി മന്ത്രിയായപ്പോൾ ബാലന് ഏറെ ഇഷ്ടപ്പെട്ട അദ്ധ്യാപകനായിരുന്നു കല്ലാച്ചി സ്കൂളിലുണ്ടായിരുന്ന എം.കെ.മൊയ്തുമാഷ്.മന്ത്രിയായി സത്യപ്രതിക്ഞ ചെയ്ത് ആഴ്ചകൾ പിന്നിട്ടപ്പോൾ പഴയ ആ അദ്ധ്യാപകൻ ഒരു ഫോൺ വിളിച്ചു.മൊകേരിയിൽ രൂക്ഷമായ വോൾട്ടേജ് ക്ഷാമം.ഇത് മൂലം രാത്രിയിൽ വീട്ടു പറമ്പിലെയും പരിസരത്തെയും തേങ്ങ അടക്ക എന്നിവ മോഷണം പോകുന്നു എന്നതായിരുന്നു പ്രധാന പരാതി.കരന്റില്ലാത്തത് കള്ളന്മാർക്ക് ഏറെ അനുഗ്രഹവുമാകുന്നു.ഇത് പരിഹരിക്കാൻ ഒരു പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കണം.ഇതായിരുന്നു അദ്ധ്യാപകന്റെ ആവിശ്യം.കേട്ട ഉടനെ മന്ത്രി ഉന്നത ഉദ്യോഗസ്ഥർക്ക് ഉത്തരവ് നൽകി.12 മണിക്കൂറിനുള്ളിൽ മൊകേരിയിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കണം.എന്നാൽ ട്രാൻസ്ഫോർ ഇല്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി.
എന്നാൽ എവിടെ നിന്നെങ്കിലും ട്രാൻസ്ഫോർമർ കണ്ടെത്തണമെന്ന കർശന നിർദ്ദേശം മന്ത്രി നൽകിയതോടെ 12 മണിക്കൂർ കൊണ്ട് ട്രാൻസ്ഫോർമർ സ്ഥാപിച്ചാണ് മന്ത്രി പഴയ ഗുരുവിനോടുള്ള സ്നേഹം പകർന്ന് നൽകിയത്.ഒരു മന്ത്രിക്ക് ഇത്രയും സ്പീഡുണ്ടാകുമോയെന്ന അന്ന് മൊയ്തു മാഷ് പറഞ്ഞത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.മൊയ്തു മാഷ് മരിച്ചപ്പോൾ ഖബറടക്കുന്നതിന് മുൻപ് എനിക്ക് അവസാനമായി ഒന്ന് കാണണമെന്ന് പറഞ്ഞ മന്ത്രി വിമാനം വഴി കരിപ്പൂരിൽ ഇറങ്ങിയാണ് അതിവേഗതയിലെത്തിയാണ് തന്റെ പ്രിയപ്പെട്ട അദ്ധ്യാപകനോടുള്ള കറകളഞ്ഞ സ്നേഹം അടയാളപ്പെടുത്തിയത്.ഇത് കണ്ട നാട്ടുകാർ പറഞ്ഞ കമന്റ് അന്ന് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു.ഇതാണ് ഞങ്ങളുടെ യഥാർത്ഥ ബാലേട്ടൻ..
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍