Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്റർനാഷണൽ മോഡൽ ഫോട്ടോ ഷൂട്ട് നേടൂ ദിനംപ്രതി 50,000 രൂപ! സോഷ്യൽ മീഡിയയിൽ പരസ്യം നൽകി പെൺകുട്ടികളെ വല വീശി പിടിക്കും; ഡയാനാ ഹോട്ടലിലെ ചതിക്ക് പിന്നിൽ പെൺ കെണി; അറസ്റ്റിലായ മോഡലിന്റെ കാമുകിക്കും തട്ടിപ്പിൽ പങ്ക്; അഞ്ജനയെ കേസിൽ പ്രതി ചേർത്തേക്കും; ഷംനാ കാസിം ഭീഷണിക്കേസിൽ നിറയുന്നത് വെള്ളിത്തിരയിലെ ചതിക്കുഴികൾ; സിനിമയിലേയും സീരിയലിലേയും പ്രമുഖരും സംശയ നിഴലിൽ; കേസ് അട്ടിമറിക്കാനും അണിയറ നീക്കം സജീവം

ഇന്റർനാഷണൽ മോഡൽ ഫോട്ടോ ഷൂട്ട് നേടൂ ദിനംപ്രതി 50,000 രൂപ! സോഷ്യൽ മീഡിയയിൽ പരസ്യം നൽകി പെൺകുട്ടികളെ വല വീശി പിടിക്കും; ഡയാനാ ഹോട്ടലിലെ ചതിക്ക് പിന്നിൽ പെൺ കെണി; അറസ്റ്റിലായ മോഡലിന്റെ കാമുകിക്കും തട്ടിപ്പിൽ പങ്ക്; അഞ്ജനയെ കേസിൽ പ്രതി ചേർത്തേക്കും; ഷംനാ കാസിം ഭീഷണിക്കേസിൽ നിറയുന്നത് വെള്ളിത്തിരയിലെ ചതിക്കുഴികൾ; സിനിമയിലേയും സീരിയലിലേയും പ്രമുഖരും സംശയ നിഴലിൽ; കേസ് അട്ടിമറിക്കാനും അണിയറ നീക്കം സജീവം

ആർ പീയൂഷ്

കൊച്ചി: ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘത്തിൽ സ്ത്രീകളുൾപ്പെടെയുള്ളവർ ഉള്ളതായി വിവരം. പെൺകുട്ടികളെ ഫോട്ടോ ഷൂട്ടിനെന്ന് പറഞ്ഞ് രഹസ്യ കേന്ദ്രങ്ങളിൽ എത്തിച്ച് ഭീഷണിപ്പെടുത്തി സ്വർണം കടത്തുകയാണ് രീതി. എതിർക്കുന്നവരുടെ പണവും സ്വർണ്ണവും തട്ടിയെടുക്കുകയും ചെയ്യും. സോഷ്യൽ മീഡിയയിൽ പരസ്യം നൽകിയാണ് പെൺകുട്ടികളെ സംഘം വലവീശിപ്പിടിക്കുന്നതെന്നാണ് കേസ് അന്വേഷിക്കുന്ന കൊച്ചി സിറ്റി പൊലീസിന് ലഭിക്കുന്ന വിവരം.

'ഇന്റർനാഷണൽ മോഡൽ ഫോട്ടോ ഷൂട്ട് നേടൂ ദിനംപ്രതി 50,000 രൂപ'' അഞ്ജന എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റിന് പിന്നാലെ പോയ ആലപ്പുഴക്കാരിയായ യുവതിക്ക് നഷ്ടപ്പെട്ടത് സ്വർണ്ണാഭരണങ്ങളും പണവുമാണ്. പരസ്യം കണ്ട് ബന്ധപ്പെട്ട പെൺകുട്ടിയെ അഞ്ജന പാലക്കാടുള്ള ഒരു ഹോട്ടലിലേക്കാണ് കൊണ്ടു പോയത്. എന്നാൽ അവിടെ ഫോട്ടോ ഷൂട്ടിനല്ലായിരുന്നു എത്തിച്ചത്. ആഡംബര കാറുകളിൽ കള്ളപ്പണം കടത്തുന്നതിനായിരുന്നു. ഇതിന് സുന്ദരികളായ യുവതികൾ വേണമായിരുന്നു. ആർക്കും സംശയമുണ്ടാകാതിരിക്കാനായിരുന്നു യുവതികളെ ഉപയോഗിച്ചിരുന്നത്. പണത്തിന് ആവശ്യമുള്ളവർ അഞ്ജനയുടെ വലയിൽ വീണു. ഇത്തരത്തിൽ നിരവദി യുവകിതൾ അവിടെയുണ്ടായിരുന്നതായാണ് പെൺകുട്ടികൾ വെളിപ്പെടുത്തിയത്.

പാലക്കാട് ഡയാന ഹോട്ടലിലായിരുന്നു ഇടപാട്. മാനേജ്മെന്റിന്റെ അറിവോടെയായിരുന്നു ഇടപാടുകൾ. പത്തോളം പെൺകുട്ടികളാണ് ഒറ്റയടിക്ക് അഞ്ജനയുടെ വലയിലായത്. ഇവരുടെ സ്വർണാഭരണങ്ങളും തിരിച്ചറിയൽ രേഖകളും വാങ്ങി വെച്ച ശേഷമായിരുന്നു കള്ളപ്പണം കടത്താൻ ഉപയോഗിച്ചിരുന്നത്. പറഞ്ഞ പണം നൽകി ഇല്ലെന്ന് മാത്രമല്ല തിരിച്ചറിയൽ രേഖകളും സ്വർണവും തിരികെ ആവശ്യപ്പെട്ട യുവതിയുടെ വിവാഹം മുടക്കി എന്നും പെൺകുട്ടി പറയുന്നു.

നടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഘത്തിലെ പ്രധാനിയാണ് അഞ്ജന എന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. നിരവധി യുവതികൾ ഇവരുടെ വലയിൽ വീണിട്ടുണ്ടെന്ന ഇവർ പറഞ്ഞു. വലിയ സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് ലഭിച്ച വിവരം. ഇവർക്ക് സ്വർണക്കടത്തുണ്ടെന്നും യുവതി വെളിപ്പെടുത്തി. കേസിൽ പിടിയിലായ മോഡലിന്റെ കാമുകിയാണ് അഞ്ജന. വിവാഹിതയായ ഇവരാണ് സംഘത്തിന് സ്ത്രീകളെ എത്തിച്ചിരുന്നത്. സംബന്ധിച്ച് അന്വേഷണ സംഘത്തിനും വിവരം ലഭിച്ചിട്ടുണ്ട്. യുവതിയെ മൊഴി നൽകുന്നതിനായി പൊലീസ് ഉദ്യോഗസ്ഥർ വിളിപ്പിച്ചിട്ടുണ്ട്. അതിനിടെ കേസ് അട്ടിമറിക്കാനും അണിയറയിൽ കളികൾ സജീവമാണ്. കേസ് സിനിമാ-സീരയിൽ മേഖലയിലെ പ്രമുഖരിലേക്ക് എത്തില്ലെന്ന് ഉറപ്പിക്കാനാണ് ഇത്.

കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണറുടെ നിർദ്ദേശപ്രകാരം ബ്ലാക്മെയിലിങ് കേസിൽ പ്രതികൾക്കെതിരെ മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി. യുവതികളെ ജോലിക്ക് കൊണ്ടുപോയി തടവിൽ പാർപ്പിച്ചെന്ന പരാതിയിൽ പുതിയ മൂന്ന് കേസ് കൂടി രജിസ്റ്റർ ചെയ്തു. യുവ മോഡൽ അടക്കം നൽകിയ പരാതിയിലാണ് കേസ്. കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കൊച്ചി ഡിസിപി പൂങ്കുഴലി പറഞ്ഞു. ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘം തന്നെയാണ് സ്വർണ കടത്തിന് നിർബന്ധിച്ചതെന്നു യുവതികൾ സ്ഥിരീകിച്ചിരുന്നു. പ്രതികൾ സ്വർണ മാല, പണം എന്നിവ കൈക്കലാക്കിയെന്നും പരാതിപ്പെട്ടിരുന്നു. ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത കേസിലെ പ്രതികൾ വൻ സ്വർണ്ണക്കടത്ത് സംഘമാണെന്ന് മറുനാടൻ മലയാളിയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നാലെയാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ച് മാധ്യമങ്ങളോട് വിശദമാക്കിയത്.

മോഡലിങ് അവസരമുണ്ടെന്ന് ഒരു കൂട്ടുകാരി പറഞ്ഞത് അനുസരിച്ചാണ് ആലപ്പുഴക്കാരിയായ യുവതി പാലക്കാട്ടെത്തിയതെന്നും സ്ഥലത്തെത്തിയതും റെഫീക്ക് ഉൾപ്പെടുന്ന സംഘം മുറിയിൽ പൂട്ടിയിട്ട് ഭീഷണി തുടങ്ങിയെന്നുമാണ് യുവമോഡലിന്റെ പരാതിയിൽ പറയുന്നത്. എട്ട് ദിവസം മുറിയിൽ പൂട്ടിയിട്ട് മാനസികമായി പീഡിപ്പിച്ചെന്നുമാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി. സ്വർണ്ണക്കടത്തിന് ആഡംബര വാഹനത്തിൽ അകമ്പടി പോകണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം. വഴങ്ങാതെ വന്നതോടെ തന്നെയടക്കം അവിടെ എത്തിയ എട്ട് പെൺകുട്ടികളെയും ഒരാഴ്ചയിലധികം മാനസികമായി പീഡിപ്പിച്ചുവെന്നാണ് യുവതി പറയുന്നത്. മാർച്ച് 4 ന് പെൺകുട്ടി കൊച്ചിയിലെത്തി നോർത്ത് പൊലീസിൽ പരാതി നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ല. ഷംന കേസിൽ പ്രതികൾ അറസ്റ്റിലായതോടെയാണ് ഈ പെൺകുട്ടികൾ വീണ്ടും പൊലീസിനെ സമീപിച്ചത്.

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായി പൊലീസ്. സംഘത്തിലെ പ്രധാനിയായ അൻവർ അലി അടക്കം മൂന്നുപേരെക്കൂടി പിടികിട്ടാനുണ്ട്. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കി. കേസ് അന്വേഷണത്തിനായി തൃക്കാക്കര എ.സി.പി. സംഘത്തലവനായി പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിച്ചു. പത്തുലക്ഷം രൂപയോളം ഷംനയിൽനിന്നു തട്ടിയെടുക്കാനായിരുന്നു സംഘം ലക്ഷ്യമിട്ടിരുന്നതെന്നാണു പുറത്തുവരുന്ന വിവരം. ഷംനയ്ക്ക് വീട്ടുകാർ വരനെത്തേടുന്നുവെന്ന വിവരം പ്രതികൾ അറിഞ്ഞിരുന്നു. ഈ വിവരം പ്രതികൾ അറിഞ്ഞതെങ്ങനെയെന്നത് പൊലീസ് അന്വേഷിക്കുന്നുണ്ട്.

വാടാനപ്പള്ളി സ്വദേശി റഫീഖ്, കുന്നംകുളം സ്വദേശി രമേഷ്, കൊടുങ്ങല്ലൂർ സ്വദേശി ശരത്, ചേറ്റുവ സ്വദേശി അഷറഫ് എന്നിവരാണ് കഴിഞ്ഞ ദിവസം മരട് പൊലീസിന്റെ പിടിയിലായത്. ഇവരുടെ റിമാൻഡ് റിപ്പോർട്ടിൽ കൂടുതൽ പേർ കേസിൽ ഉൾപ്പെട്ടിട്ടുള്ളതായി വ്യക്തമാക്കുന്നുണ്ട്. പ്രതികൾ സമാനമായ മറ്റു തട്ടിപ്പുകളും നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണം സിനിമാ, സീരിയൽമേഖലകളിലേക്കുകൂടി നടത്തേണ്ടിവരുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ പറഞ്ഞു. അൻവർ അലിയെന്ന പറഞ്ഞ് ഷംനയെ വിളിച്ചയാൾ വ്യാജപ്പേരാണ് ഉപയോഗിച്ചതെന്നാണു പൊലീസ് നൽകുന്ന വിവരം. റിമാൻഡിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുവാനായി ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP