Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എതിരാളികളെ ഇല്ലാതാക്കുന്നത് മണിപവറും മസിൽ പവറും ഉപയോഗിച്ച്; ഒപ്പമുള്ളവരെ കറിവേപ്പില പോലെ ഉപയോഗിച്ച് വലിച്ചെറിയുന്ന രീതി; കൂടെക്കൊണ്ട് നടക്കുന്നത് ഗുണ്ടാ ആക്രമണം നടത്താനുള്ള സ്‌പെഷ്യൽ ഓഫീസറെ; എം.ബി.ശ്രീകുമാറിനെയും ഗോകുലം ഗോപാലനേയും നേരിടാൻ ഏർപ്പാട് ചെയ്തത് ആറു ടീം ഗുണ്ടകളെ; സ്വയം രക്തസാക്ഷിയായില്ലെങ്കിൽ അശോകൻ ഗുണ്ടകളെ ഉപയോഗിച്ച് വകവരുത്തും; വെള്ളാപ്പള്ളിയുമായി ഉടക്കിയതോടെ സ്വന്തം മരണം ഉറപ്പിച്ചു; ആത്മഹത്യ ചെയ്യും മുൻപ് വെള്ളാപ്പള്ളിക്ക് എഴുതിയ കത്തിൽ കെ.കെ.മഹേശൻ

എതിരാളികളെ ഇല്ലാതാക്കുന്നത് മണിപവറും മസിൽ പവറും ഉപയോഗിച്ച്; ഒപ്പമുള്ളവരെ കറിവേപ്പില പോലെ ഉപയോഗിച്ച് വലിച്ചെറിയുന്ന രീതി; കൂടെക്കൊണ്ട്  നടക്കുന്നത് ഗുണ്ടാ ആക്രമണം നടത്താനുള്ള സ്‌പെഷ്യൽ ഓഫീസറെ; എം.ബി.ശ്രീകുമാറിനെയും ഗോകുലം ഗോപാലനേയും നേരിടാൻ ഏർപ്പാട് ചെയ്തത് ആറു ടീം ഗുണ്ടകളെ; സ്വയം രക്തസാക്ഷിയായില്ലെങ്കിൽ അശോകൻ ഗുണ്ടകളെ ഉപയോഗിച്ച് വകവരുത്തും; വെള്ളാപ്പള്ളിയുമായി ഉടക്കിയതോടെ സ്വന്തം മരണം ഉറപ്പിച്ചു; ആത്മഹത്യ ചെയ്യും മുൻപ് വെള്ളാപ്പള്ളിക്ക് എഴുതിയ കത്തിൽ കെ.കെ.മഹേശൻ

എം മനോജ് കുമാർ

തിരുവനന്തപുരം: മൂന്നു പതിറ്റാണ്ട് കാലം വെള്ളാപ്പള്ളിയുടെ വിശ്വസ്തനായി നിന്ന ശേഷം ഇതേ കൂറ് നിലനിർത്തി ആത്മഹത്യ ചെയ്ത എസ്എൻഡിപി നേതാവ് കെ.കെ.മഹേശൻ വെള്ളാപ്പള്ളിക്ക് കൈമാറിയ കത്തിലെ വിശദാംശങ്ങൾ വെളിച്ചത്താക്കുന്നത് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഗൂഡമുഖവും പരിവേഷവും. ഗുണ്ടകളെ ഉപയോഗിച്ച് എതിരാളികളെ തീർക്കുന്ന സ്വഭാവമാണ് വെള്ളാപ്പള്ളിക്ക് എന്നാണ് കത്തിൽ മഹേശൻ പറയുന്നത്. എല്ലാവരെയും ഉപയോഗിച്ച് കറിവേപ്പില പോലെ എറിഞ്ഞു കളയുന്നതാണ് വെള്ളാപ്പള്ളിയുടെ രീതി. തനിക്ക് വന്നതും ഇതേ ഗതി തന്നെയാണ് എന്നാണ് എന്റെ ഭാവി തീരുമാനമായി എന്ന് പറഞ്ഞുകൊണ്ട് മഹേശൻ എഴുതുന്നത്. ഗുണ്ടകളെ ഉപയോഗിച്ച് തന്നെ തീർക്കാൻ വെള്ളാപ്പള്ളി ഒരുമ്പെട്ടേക്കും എന്ന് കത്തിൽ പറയുന്നുണ്ട്.

എന്റെ ഭാവി അത് തീരുമാനമായി എന്ന് എനിക്കറിയാം എന്നാണ് സബ് ടൈറ്റിൽ ഇട്ട് എഴുതിയിരിക്കുന്നത്. രണ്ടു രീതിയിലുള്ള വെള്ളാപ്പള്ളിയുണ്ട്. ഒരു വിജിലൻസ് കേസ് വന്നാൽ വിറച്ചു പോകുന്ന വെള്ളാപ്പള്ളി. എതിരാളികളെ എന്ത് വിലകൊടുത്തും ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കുന്ന വെള്ളാപ്പള്ളി. ആദ്യത്തെ വെള്ളാപ്പള്ളിയെ ഉദാഹരിക്കാൻ മരിച്ചുപോയ പ്രമുഖ അഭിഭാഷകൻ എം.കെ.ദാമോദരനെയാണ് ഉദ്ധരിക്കുന്നത്. വിജിലൻസ് കേസ് വന്നപ്പോൾ ദാമോദരൻ വക്കീലിന്റെ അടുത്ത് വെള്ളാപ്പള്ളിയുടെ വിശ്വസ്തൻ അശോകൻ പോയി. ഞങ്ങളുടെ പാർട്ടിയെ തകർത്ത് തരിപ്പണമാക്കുവാൻ വിമാനത്തിൽ പറന്നു നടക്കുന്ന വെള്ളാപ്പള്ളി വിജിലൻസ് കേസ് വന്നപ്പോൾ വിറച്ചു പോയോ? ഇതാണോ വെള്ളാപ്പള്ളി. ഏതായാലും ഒരാഴ്ച കഴിഞ്ഞു കേസ് എടുക്കുന്ന കാര്യം പറയാം. മൂന്നാമത് വക്കാലത്ത് ഒപ്പിടുവിക്കാൻ ഞാനാണ് പോയത്. അന്ന് അദ്ദേഹം പറഞ്ഞത് പിണറായിയെ കാണാൻ വെള്ളാപ്പള്ളിയോട് പറയൂ എന്നാണ്. രണ്ടാമത് ഉള്ളത് എതിരാളികളെ എന്ത് വിലകൊടുത്തും ഇല്ലാതാക്കുന്ന വെള്ളാപ്പള്ളി. ആ വെള്ളാപ്പള്ളിയെക്കുറിച്ച് മഹേശൻ കുറിക്കുന്നത് ഇങ്ങനെ:

ഗുണ്ടകളെ ഉപയോഗിച്ച് എതിരാളികളെ ഇല്ലാതാക്കും:

അധികാരത്തിന്റെയും മണി പവറിന്റെയും ബലത്തിൽ എന്നെ ഏതെങ്കിലും കള്ളക്കേസിൽ കുടുക്കും. അല്ലെങ്കിൽ ഗുണ്ടകളെ ഉപയോഗിച്ച് എന്നെ തീർക്കും. ഗുണ്ടകളെ ഉപയോഗിച്ച് വെള്ളാപ്പള്ളി എതിരാളികളെ തീർക്കുന്ന കാര്യത്തിൽ പല കഥകളും മഹേശൻ ഉദ്ധരിക്കുന്നുണ്ട്. പണ്ടൊരു ലോക്കൽ നേതാവിനെ തീർക്കാൻ അങ്ങും തുഷാർജിയും അനിയൻ വക്കീലും അശോകനും ഞാനും കൂടി ഇരുന്നു പ്ലാനുകൾ തയ്യാറാക്കി. തുഷാർജിക്ക് കൂടി അതിൽ എതിർപ്പായിരുന്നു. ഒടുവിൽ ഫോട്ടോ തുഷാർജിയെ ഏൽപ്പിക്കാത്തതിനു അങ്ങ് എന്നോടു ചൂടായി. ഒടുവിൽ തുഷാർജി പറഞ്ഞത് ഫോട്ടോ തന്നെ എല്പിച്ചോളൂ. ഞാൻ തന്നെ അത് വേണ്ടായെന്നു അച്ഛനെ പറഞ്ഞു മനസിലാക്കാം എന്നാണ്. അതുകൊണ്ട് ഈ ഗുണ്ടാ തന്ത്രം എനിക്കെതിരെയും പയറ്റാം. ഗുണ്ടകളെ ഉപയോഗിച്ച് എതിരാളികളെ ഇല്ലാതാക്കുന്ന സ്‌പെഷ്യൽ ഓഫീസർ അങ്ങയുടെ കൂടെയുണ്ട്.

കൂടെയുണ്ടായിരുന്ന സത്യനെ തല്ലാൻ തുറവൂരിൽ ഉണ്ടായിരുന്ന മരിച്ചു പോയ അനീഷിനെ ചുമതലപ്പെടുത്തി. അത് നടന്നില്ല. യോഗം തിരഞ്ഞെടുപ്പിൽ എം.ബി.ശ്രീകുമാറിന്റെയും ഗോകുലം ഗോപാലന്റെയും ആളുകളെ നേരിടാൻ ആറു ടീം ഗുണ്ടകളെ ഏർപ്പാട് ചെയ്തയാൾ, വെട്ടൂരാനേയും ചെറിന്നൂയൂരിനേയും തല്ലാൻ ഏർപ്പാട് ചെയ്തയാൾ, ഓരോ വാർഷികത്തിനും അൻപത് ക്വട്ടേഷൻ ടീമിനെ നിരത്തുവാൻ ശക്തിയുള്ള അശോകൻ, അടൂരും ചെങ്ങന്നൂരും മാവേലിക്കരയുമൊക്കെ ആളെ അറേഞ്ച് ചെയ്യുന്ന അശോകൻ എന്റെ ശത്രുസ്ഥാനത്ത് നിൽക്കുമ്പോൾ എന്നെ വകവരുത്തുവാൻ എളുപ്പം. അതും ഞാൻ പ്രതീക്ഷിക്കുന്നു. അതുമല്ലെങ്കിൽ കണിച്ചുകുളങ്ങരയിലും ഞങ്ങൾക്കെതിരെ ഗ്രൂപ്പുണ്ടാക്കി ഈ യൂണിയനിലും തമ്മിൽ തല്ലിക്കാം. എന്നിട്ട് എന്നെ ഒതുക്കാം. എന്തായാലും എന്റെ കാര്യത്തിൽ തീരുമാനമായി.

എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് രണ്ടു വിധമാകും. കേന്ദ്രവുമായി ഉടക്കിയതിനാൽ സർക്കാർ സ്വാധീനം ഉപയോഗിച്ച് സമാധാനമായി ജീവിക്കുവാൻ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുക. അങ്ങനെ എനിക്ക് സമാധാനമായി ജീവിക്കുവാൻ പറ്റാത്ത രീതിയിൽ വല്ലാതെ എന്നെ പീഡിപ്പിക്കാൻ ശ്രമിച്ചാൽപരമാവധി ഞാൻ പിടിച്ചു നിൽക്കും. എന്നിട്ടും പറ്റിയില്ലെങ്കിൽ യോഗനേതൃത്വത്തിന്റെ നിലപാടുകൾ തിരുത്തുവാൻ ഞാൻ സ്വയം രക്തസാക്ഷിയാകും. അത് എന്ന് എവിടെവെച്ച് എന്ന് നിങ്ങളുടെ സങ്കൽപ്പങ്ങൾക്കും അപ്പുറമായിരിക്കും. അശോകൻ ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് എന്നെ വകവരുത്താം. രണ്ടായാലും ഞാൻ മരിക്കുമെന്ന് ഉറപ്പാണ്. ഒരു കാര്യം അർത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം പറയുന്നു. ഒരു വിമത പക്ഷത്തും ഞാൻ പോകില്ല. അത് എന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതയാണ്.

 

കെ.പി.നടരാജൻ, പി.എസ്.എൻ.ബാബു, ഓമന ഉല്ലാസ്, വരെ പരിശോധിച്ചാൽ ഒരു പ്രതികൂല സാഹചര്യത്തിനും എതിര് നിൽക്കില്ല. എന്നാൽ ശ്രീകുമാർ, വിദ്യാസാഗർ എന്നിവർ അങ്ങോട്ട് മിങ്ങോട്ടും ചാടുന്നവരാണ്. ദേവസ്വം വിഷയത്തിൽ സ്വന്തക്കാരൻ മണിയപ്പനും വേണുഗോപാലും ഇപ്പോഴും ഇവരുടെ കൂടെ. അത് ഒരു നിലപാടാണ്. ആകാശം ഇടിഞ്ഞുവീണാലും എന്റെ നിലപാടിൽ മാറ്റമില്ല. ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിൽ സന്തോഷമായി പിരിയാം. പക്ഷെ അത് വെടക്കാക്കി ആക്കരുത് എന്ന് മാത്രം; എന്നെ എത്ര തന്നെ മറ്റുള്ളവർ തള്ളി അപ്പുറത്ത് ഇടാൻ ശ്രമിച്ചാലും ഞാൻ പോവില്ല. ഒരു ആനുകൂല്യവും സംഘടനാ രംഗത്ത് നിന്ന് വാങ്ങരുത് എന്നുള്ളത് എന്റെ നിലപാടാണ്. ഇത് പറയുമ്പോൾ അങ്ങേയ്ക്ക് വിശ്വസിക്കാൻ പ്രയാസം കാണും. കാരണം അങ്ങയുടെ മുൻ അനുഭവം അതാണ്. അങ്ങും അതിനു കാരണക്കാരനാണ്. ശത്രുവിന്റെ ശത്രു മിത്രം എന്ന നിലപാട് അങ്ങും സ്വീകരിക്കാറുണ്ട്.

അങ്ങയുടെ എതിരാളികളായ ശ്രീരംഗം ചെങ്ങന്നൂർ, അജയൻ റാന്നി, പ്രഫസർ മോഹൻരാജ് കോന്നി, സത്യപാൽ മാവേലിക്കര എന്നിവരെ ഉപയോഗിച്ച് കൂടെയുള്ളവരെ ഒതുക്കാൻ ശ്രമിച്ചു. അപ്പോൾ നഷ്ടപ്പെടുന്നത് പരസ്പര വിശ്വാസമാണ്. കൃത്യമായ നിലപാട് ഉള്ളവരെ മനസിലാക്കാൻ കൊല്ലാതെ മങ്ങാടനെ പോലുള്ളവരെ ഐഡി വർക്കിനു ഏൽപ്പിച്ചാൽ അങ്ങയുടെ ശത്രുക്കളുടെ എണ്ണം കൂടിയതായി തോന്നും. അവരെ സംബന്ധിച്ചിടത്തോളം ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത്. വാദത്തിനു വേണമെങ്കിൽ ലക്ഷ്യം മാർഗത്തെ സാധൂകരിക്കും. മങ്ങാടനെ പോലുള്ള ന്യൂസ് എടുപ്പുകാരും നമ്മുടെ നാട്ടിലെ പന്നി പോന്നനെ പോലുള്ള ശ്രീകുമാറും, അതുപോലെ ഈയിടെയായി അധികാരവും പബ്‌ളിസിറ്റിയും പണവും ഒരുപാട് ആഗ്രഹിക്കുന്ന അശോകനും കൂടിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെങ്കിൽ ഒന്നും പറയാനില്ല. അതുകൊണ്ട് അങ്ങേയ്ക്ക് തരുന്ന ഉറപ്പ് ജീവിച്ചിരിക്കുന്ന ഞാൻ ഒരിക്കലും അങ്ങേയ്ക്ക് എതിരു നിൽക്കില്ല. ഒരിക്കൽക്കൂടി ജീവിച്ചിരിക്കുന്ന ഞാൻ ഒരിക്കലും അപകടകാരിയാവില്ല. ആത്മാഭിമാനം പണയം വെച്ചിട്ടില്ലാത്തതുകൊണ്ട് ഇങ്ങനെയൊക്കെ എഴുതേണ്ടി വന്നത്.-കത്തിൽ മഹേശൻ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP