Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൃക്ക തകരാറിലായ ഇന്ത്യൻ വിദ്യാർത്ഥിക്ക് കാരുണ്യത്തിന്റെ സഹായ ഹസ്തവുമായി യുഎഇ ഭരണാധികാരി; പൃഥ്വിക്കിന്റെ കുടംബത്തെ കോവിഡ് സാമ്പത്തികമായി തകർത്തപ്പോൾ ഡയാലിസിസ് ചെയ്യാനും വൃക്ക മാറ്റിവയ്ക്കാനുമുള്ള സഹായം വാഗ്ദാനം ചെയ്ത് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്

വൃക്ക തകരാറിലായ ഇന്ത്യൻ വിദ്യാർത്ഥിക്ക് കാരുണ്യത്തിന്റെ സഹായ ഹസ്തവുമായി യുഎഇ ഭരണാധികാരി; പൃഥ്വിക്കിന്റെ കുടംബത്തെ കോവിഡ് സാമ്പത്തികമായി തകർത്തപ്പോൾ ഡയാലിസിസ് ചെയ്യാനും വൃക്ക മാറ്റിവയ്ക്കാനുമുള്ള സഹായം വാഗ്ദാനം ചെയ്ത് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്

സ്വന്തം ലേഖകൻ

ദുബായ്: വൃക്ക തകരാറിലായ ഇന്ത്യൻ വിദ്യാർത്ഥിക്ക് സഹായഹസ്തവുമായി യുഎഇ ഭരണാധികാരി. പൃഥ്വിക്കിന് ഡയാലിസിസ് ചെയ്യാനും വൃക്ക മാറ്റിവയ്ക്കാനുമുള്ള സഹായവുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് രംഗത്തെത്തിയത്. ദുബായ് കോളജ് വിദ്യാർത്ഥിയായ പൃഥ്വിക് സിൻഹാദ(15)യ്ക്കാണ് യുഎഇയുടെ കാരുണ്യ വർഷം ലഭിച്ചത്.

വൃക്കരോഗം മൂർച്ഛിച്ചതിനെ തുടർന്ന് മെയ് 31നാണ് പൃഥ്വിക്കിനെ ആശുപത്രിയിൽ പ്രവേശിുപ്പിച്ചത്. മകന്റെ അതേ രക്തഗ്രൂപ്പുകാരനായ പിതാവ് ഭാസ്‌കർ സിൻഹ തന്റെ വൃക്ക നൽകാൻ തയാറായിരുന്നു. എന്നാൽ, യുഎഇക്ക് പുറത്തായിരുന്ന അദ്ദേഹത്തിന് കോവിഡ് 19 നിയന്ത്രണം കാരണം തിരിച്ചുവരാനായില്ല. എണ്ണഗ്യാസ് ബിസിനസ് രംഗത്ത് ജോലി നോരക്കിയിരുന്ന ഭാസ്‌ക്കരന്റെ വരുമാനം കോവിഡ് കാരണം നിലച്ചു. മകന്റെ ദുരവസ്ഥയിൽ അവന് പിന്തുണ നൽകാനായി ജോലി ഉപേക്ഷിച്ചു. മാതാവ് ഇന്ദിരാ ദർചൗധരിയുട മീഡിയാ കൺസൾടൻസി സ്ഥാപനവും നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തി.

ഇതേ തുടർന്ന് ഇവരുടെ സുഹൃത്തുക്കളായ ലില്ലി, സാം ബർണറ്റ്, ഇസബൽ പിന്റാഡോ, മൈക്കിൾ ലംബർട് എന്നിവർ അൽ ജലീലാ ഫൗണ്ടേഷനെ സമീപിച്ചതോടെയാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിന്റെ കാരുണ്യത്തിന്റെ കൈകൾ ഇവരെ തേടി എത്തിയത്. വിവരമറിഞ്ഞ ഷെയ്ഖ് മുഹമ്മദ് പൃഥ്വികിന് കത്തും പൂക്കളും െഎപാഡും സമ്മാനമായി കൊടുത്തയച്ചു.
'പ്രിയപ്പെട്ട പൃഥ്വിക്, ഇതെന്റെ ചെറിയൊരു ഉപഹാരമാണ്. താങ്കൾ ഇപ്പോൾ സ്വന്തം വീട്ടിലെ സുരക്ഷിതത്വത്തിലാണെന്ന് ഓർക്കുമല്ലോ. താങ്കളുടെ അസുഖം എത്രയും പെട്ടെന്ന് ഭേദമാകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. പുഞ്ചിരിയോടെ പോരാടൂ, പ്രിയ കുഞ്ഞു യോദ്ധാവേ...' ഷെയ്ഖ് മുഹമ്മദിന്റെ കത്തിലെ വരികളാണിവ.

കോവിഡ് കാരണം ഒരുപാട് ദുരിതങ്ങൾ നേരിടേണ്ടി വന്നെങ്കിലും ഷെയ്ഖ് മുഹമ്മദ് ഒരു മാലാഖയെ പോലെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് ഇങ്ങനെയാണെന്ന് പൃഥ്വികിന്റെ മാതാവ് ഇന്ദിര പറയുന്നു: 'എങ്ങനെയാണ് അദ്ദേഹത്തിന് നന്ദി പറയേണ്ടതെന്നറിയില്ല. ജലീലാ ഫൗണ്ടേഷനിലെ എല്ലാ അംഗങ്ങൾക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും കൃതജ്ഞത അറിയിക്കുന്നു. ഷെയ്ഖ് മുഹമ്മദിന്റെ സഹായമില്ലായിരുന്നുവെങ്കിൽ മകന്റെ ജീവൻ തന്നെ അപകടത്തിലായേനെ എന്ന് ഞാൻ കരുതുന്നു. ഇതുപോലെ ഒരു കരുതൽ മറ്റെവിടെയും ലഭിക്കില്ലെന്നും വിശ്വസിക്കുന്നു. കഴിഞ്ഞ കുറേ ആഴ്ചകളായി ദുഃസ്വപ്നങ്ങളായിരുന്നു കൂട്ട്. എങ്കിലും എന്റെ മകനെ മരണത്തിന് വിട്ടുകൊടുക്കാൻ പ്രിയ ഭരണാധികാരി ഒരിക്കലും തയാറാകില്ലെന്ന് ഉറച്ചുവിശ്വസിച്ചു'ഇന്ദിര പറഞ്ഞു. പൃഥ്വിക്കിന് മികച്ച ചികിത്സയാണ് ലഭിക്കുന്നതെന്നും അറിയിച്ചു. തന്റെ വൃക്ക യോജിക്കുന്നതായതിനാൽ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് തയാറാണെന്നും എല്ലാവരും പ്രാർത്ഥിക്കണമെന്നും കൂട്ടിച്ചേർത്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP