പ്രാദേശിക സംരഭങ്ങളുടെ മേൽ അധിനിവേശം നടപ്പാക്കാനുള്ള കോർപ്പറേറ്റുകളുടെ താൽപ്പര്യങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയം കുറെക്കാലമായി ഇന്ത്യയിലുണ്ട്; അതിനെ നമുക്ക് നിസ്സാരമായി തള്ളാനാകില്ല; മലയാളിയുടെ ഒരു സംരംഭം കൂടി മുടിക്കാൻ കേന്ദ്ര സർക്കാർ; സജീവൻ അന്തിക്കാട് എഴുതുന്നു
സജീവൻ അന്തിക്കാട്
മലയാളിയുടെ ഒരു സംരംഭം കൂടി മുടിക്കാൻ കേന്ദ്ര സർക്കാർ.
ജിയോ എന്ന കമ്പനിക്ക് വേരുറക്കാൻ കഴിയാത്ത സംസ്ഥാനങ്ങൾ ഇന്ത്യയിലെവിടെയെങ്കിലുമുണ്ടെങ്കിൽ അത് കേരളമാണ്.
ഒരു സംസ്ഥാനത്ത് നില നിന്നു വരുന്ന ബ്രോഡ്ബാൻഡ് നെറ്റ് വർക്കുകളെ വിഴുങ്ങിയോ സ്വന്തമായി നെറ്റ് വർക്കുകൾ സ്ഥാപിച്ചോ ആണ് ജിയോ എന്ന കമ്പനി അവരുടെ അധിനിവേശം എല്ലായിടത്തും നടപ്പാക്കി വരുന്നത്. കേന്ദ്ര സർക്കാർ സംവിധാനങ്ങൾ അവരുടെ വളർച്ച ലാക്കാക്കി അതിനു കൂട്ടായി നിൽക്കുന്നു എന്ന് പൊതുവെ പറയപ്പെടുന്നു എന്നിട്ടുമെന്തെ ജിയോക്ക് കേരളത്തിലെ വിനോദ വ്യവസായത്തിൽ കാലിടറി?
അതിനൊരു ചരിത്രമുണ്ട്.
ആ ചരിത്രം രചിച്ചത് കേരളത്തിലെ കുഞ്ഞുകുഞ്ഞു കേബിൾ ടി.വി.ഓപ്പറേറ്റർമാരാണ്. കുവൈറ്റ് യുദ്ധകാലം മുതലാണ് ആ ചരിത്രം തുടങ്ങുന്നത്. ആദ്യമായി യുദ്ധം ലൈവായി ടി.വിയിൽ വന്നത് അന്നാണ്. മലയാളി യുദ്ധം ലൈവായി കണ്ടതും അന്ന് തന്നെ. CNN എന്ന ചാനൽ അന്ന് മുതൽ കേരളത്തിൽ അറിയപ്പെട്ടു. അത് സാധ്യമാക്കിയത് തൊഴിൽ രഹിതരായ കേരളത്തിലെ ചെറുപ്പക്കാരാണ്. ഉപഗ്രഹ ചാനലുകളെ വരാനിരിക്കുന്ന വിജ്ഞാന വിസ്ഫോടനത്തിന്റെ അടയാളങ്ങളായി കരുതിയ അവർ ലോണെടുത്തും കടം വാങ്ങിയും ഭീകര വലിപ്പമുള്ള ഡിഷ് ആന്റിനകൾ സ്ഥാപിച്ച് ആ ചാനലുകൾ ആകാശത്തു നിന്നും പിടിച്ചെടുത്തു. അന്ന് ലഭ്യമായ ട്രാൻസ്മിറ്ററുകളിലൂടെ അത് വിതരണം ചെയ്യാൻ കഴിയുന്ന വിധമാക്കി പരിവർത്തനം ചെയ്തു. ആറെഫ് എന്ന് വിളിക്കുന്ന കേബിളിലൂടെ ( റേഡിയോ ഫ്രീക്വൻസി ) ആ സിഗ്നലുകൾ ഓരോ വീടുകളിലേക്കും എത്തിച്ചു.
അതു വരെ മീന്മുള്ളുപോലുള്ള ആന്റിനയിൽ നിന്നുള്ള കേബിൾ ഒരു ടെലിവിഷന്റെ പിൻഭാഗത്ത് കുത്തിയാണ് മലയാളി ചാനൽ കണ്ടിരുന്നത്. അതും സർക്കാർ തന്നിരുന്ന ചാനൽ. ദൂരദർശൻ. ആ ചെറുപ്പക്കാർ ആന്റിനയുടെ കേബിൾ ടി.വിയിൽ നിന്നൂരി അവരുടെ പുതിയ കേബിൾ തൽസ്ഥാനത്തു ഫിറ്റ് ചെയ്തു നോക്കി. എന്തത്ഭുതം? ലോകത്തു നടക്കുന്ന സംഭവങ്ങളെല്ലാം 21 ഇഞ്ച് ടെലിവിഷനിൽ തെളിയുന്നു. മലയാളിയും അങ്ങിനെ യുദ്ധം കണ്ടു.
അന്ന് ആ തൊഴിൽ രഹിതരായ ചെറുപ്പക്കാർ തുടങ്ങി വെച്ച സേവന സംരഭത്തെയാണ് ചെറുകിട കേബിൾ ടി.വി സർവ്വീസ് എന്ന് വിളിക്കുന്നത്. ആ സംരഭകത്വം കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പടർന്നു. ഒരു പഞ്ചായത്തിൽ തന്നെ കേബിൾ ടി.വി സർവ്വീസ് തുടങ്ങാനായി പത്തും പതിനഞ്ചും ചെറുപ്പക്കാർ മുന്നോട്ടുവന്നു. അങ്ങിനെ കേരളം കൊച്ചു കൊച്ചു കേബിൾ ടി.വി. നെറ്റ് വർക്കുകളുടെ നാടായി മാറി.
ഏഷ്യാനെറ്റ് വരുന്നു.
ഇതരസംസ്ഥാനങ്ങളിലെന്നപോലെ വമ്പൻ കമ്പനികൾ ഈ മേഖലയിലേക്ക് വന്നു. ഈ പ്രാദേശിക ഓപ്പറേറ്റർമാരെ വിഴുങ്ങാനുള്ള ശ്രമങ്ങൾക്ക് കേരളവും സാക്ഷ്യം വഹിച്ചു. 1994 ൽ ഏഷ്യാനെറ്റ് എന്ന ചാനലിനോടൊപ്പം എത്തിയ ഏഷ്യാനെറ്റ് കേബിൾ വിഷൻ എന്ന കമ്പനി (ACV) വൻ ഭീഷണിയാണ് കേരളത്തിലെ കൊച്ചു കൊച്ചു കേബിൾ ടി.വി ഓപ്പറേറ്റർക്കു മുന്നിൽ ഉയർത്തിയത്. ACVക്ക് കീഴടങ്ങി ആ കമ്പനിയുടെ പിരിവുകാരാകാൻ അവർ കേബിൾ ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ നശിച്ചുപോകുമെന്ന് ഭീഷണിപ്പെടുത്തി.
ഏഷ്യാനെറ്റ് ചാനൽ ഒരു ഇടതു ബുദ്ധിജീവി സംരഭമായിരുന്നെങ്കിലും അന്നത്തെ യു.ഡി.എഫ് സർക്കാർ ആ കമ്പനിക്കനുകൂലമായാണ് നിലകൊണ്ടത്. വെറും ഒരു രൂപക്കാണ് കെ.എസ് ഇ ബിയുടെ ഇലക്ട്രിക് പോസ്റ്റുകൾ സർക്കാർ ACVക്ക് നൽകിയതെന്ന് കേബിൾ ടി.വി.ഓപ്പറ്റേഴ്സ് അസോസിയേഷന്റെ പ്രവർത്തനങ്ങളെപ്പറ്റി പഠനം നടത്തിയ ശ്രീ ഹരികുമാർ ഓർത്തെടുക്കുന്നു.
എ സി വിക്ക് ഒരു രൂപക്ക് കെ എസ് ഇ ബി പോസ്റ്റുകൾ നൽകിയ സർക്കാർ പാവപ്പെട്ട ഗ്രാമീണ സംരഭകന് ആ അനുകൂല്യം നൽകിയില്ല. ഇതു മൂലം നഗരങ്ങളിൽ നിന്ന് എ സി വി യുടെ നെറ്റ് വർക്കുകൾ ഗ്രാമാന്തരങ്ങളിലേക്ക് കെ.എസ്.ഇ.ബി പോസ്റ്റുകളിലൂടെ നീണ്ടുചെന്നു. തെങ്ങിലും കവുങ്ങിലും കെട്ടി കേബിൾ വലിച്ചിരുന്ന ലോക്കൽ ഓപ്പറേറ്ററെ പലയിടത്തും ജനം കൈവെടിഞ്ഞു. അവർ എ.സി. വിയുടെ നെറ്റ് വർക്കിലേക്ക് മാറി. സ്വന്തം വരുമാനം മുട്ടുമെന്ന ഭയത്താൽ ചില പ്രാദേശിക ഓപ്പറേറ്റർമാർ എ. സി വി ക്ക് മുമ്പിൽ കീഴടങ്ങി. പിടിച്ചു നിന്ന ചിലർ സാമ്പത്തികമായി തകർന്ന് ആത്മഹത്യ ചെയ്തു. ബാക്കിയുള്ളവർ കീഴടങ്ങാതെ പിടിച്ചു നിന്നു. അവർ ഒരു സംഘടനയുണ്ടാക്കി. അതാണ് കേബിൾ ടി.വി.ഓപ്പറേറ്റേഴ്സ്അസോസിയേഷൻ അഥവാ സി. ഒ.എ.
സംഘടനയുടെ ബലത്താൽ ഓപ്പറേറ്റർമാർ കോടതിയിൽ പോയി. കുത്തകകൾക്ക് മാത്രം കെ.എസ്.ഇ.ബി പോസ്റ്റുകൾ അനുവദിക്കുന്നതിനെ ചോദ്യം ചെയ്തു. കെ.എസ്.ഇ.ബി. എതിർത്തു. പക്ഷെ കോടതി ഒരു പൗരന്റെ തുല്യാവകാശത്തെ അംഗീകരിച്ചു. അങ്ങനെ കെഎസ്ഇബി പോസ്റ്റുകൾ ഈ നാട്ടിലെ പ്രാദേശിക സംരഭകന് കിട്ടി.
ഒപ്ടിക് ഫൈബർ സാങ്കേതിക വിദ്യ കേരളത്തിൽ..
അവിടന്നങ്ങോട്ട് പ്രാദേശിക ഓപ്പറേറ്റർ അവരുടെ നെറ്റ് വർക്കുമായി കുതിക്കുക തന്നെയായിരുന്നു. ഒപ്ടിക് ഫൈബർ സാങ്കേതിക വിദ്യ ബി.എസ് എൻ എല്ലിനു ശേഷം കേരളത്തിൽ കൊണ്ടുവന്നത് അവരാണ്. എ. സി. വിയോ മറ്റു കുത്തക കമ്പനികളോ അല്ല. പൊൻകുന്നത്തു നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് ശ്രീ അനിൽകുമാർ പൊൻകുന്നം എന്ന പ്രാദേശിക ഓപ്പറേറ്റർ വലിച്ച ആറു കിലോമീറ്റർ കേബിളാണ് കേരളത്തിൽ ആദ്യം വലിച്ചിട്ട ഓവർ ഹെഡ് ഒപ്ടിക് ഫൈബർ കേബിൾ.
ഇന്ന് കേരളത്തിലെ മുഴവൻ നഗരപ്രദേശങ്ങളിലും ഗ്രാമഗ്രാമാന്തരങ്ങളിലും പ്രാദേശിക ഓപ്പറേറ്റർമാർ ഒപ്ടിക് ഫൈബർ കൊണ്ട് കെട്ടിയ വലകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. വിജ്ഞാനത്തിന്റെ വിനിമയത്തിന് ഇന്ന് കേരള ജനതയിൽ അധികം പേരും ആ വലകളെയാണ് ആശ്രയിക്കുന്നത്. ഇന്ന് ബിഎസ്എൻഎല്ലിന്റെ ഇന്റർനെറ്റ് കണക്ഷൻ കൊടുക്കുന്നത് പോലും പ്രാദേശിക ഓപ്പറേറ്ററുടെ കേബിളുകൾ ഉപയോഗിച്ചാണ് എന്നോർക്കുക. ഇന്ത്യയിലെ കേബിൾ ടി.വി. നെറ്റ് വർക്കുകൾ മുഴുവൻ ഡിജിറ്റൽ ആക്കണമെന്ന നിർദ്ദേശം വന്നപ്പോൾ ആ നിർദ്ദേശം ആഹ്ലാദത്തോടെ നടപ്പാക്കിയത് ഈ കേബിൾ ഓപ്പറേറ്റർമാരാണ്. അതിനായി അവരെല്ലാം ചേർന്ന് ഷെയർ എടുത്ത് രൂപീകരിച്ച പബ്ലിക് ലിമിറ്റഡ് കമ്പനിയാണ് കേരള കമ്യൂണിക്കേറ്റഡ് കേബിൾ ലിമിറ്റഡ് അഥവാ കെ.സി.സി എൽ. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ കേബിൾ ടി.വി കമ്പനിയാണിത്. മുപ്പതു ലക്ഷം വീടുകളിൽ കെ.സി.സി.എൽ നൽകുന്ന സിഗ്നലുകളിലൂടെ കേബിൾ ടി.വി. കാണുന്നു. "തൊട്ടടുത്ത കമ്പനിയായ എ.സി.വിക്ക് 'വെറും പന്ത്രണ്ടു ലക്ഷം വീടുകളേ ഉള്ളൂ എന്നറിയുമ്പോഴാണ് പ്രാദേശിക ഓപ്പറേറ്റർമാർ കേരളത്തിൽ നടത്തിയ നിശ്ശബ്ദ വിപ്ലവത്തെക്കുറിച്ച് നാം ബോധവാന്മാരാകുക " ശ്രീ ഹരികുമാർ പറഞ്ഞു.
മറ്റെല്ലാ സംസ്ഥാനങ്ങളിലും DEN, ഹാത്ത് വേ, ജിയോ പോലുള്ള കുത്തകകളുടെ അധിനിവേശത്തിന് പ്രാദേശിക സംരഭകർ വഴങ്ങി കൊടുത്തപ്പോൾ കേരളത്തിലെ സംരഭകർ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധിച്ചു - കേരള മോഡലിന് പുതിയ ഒരു ചരിത്രം കൂടി കുറിച്ചു. അതാണ് കെ.സി.സി.എൽ. പ്രാദേശിക നെറ്റവർക്കുകളെ 1995 ൽ തന്നെ വിഴുങ്ങാനെത്തിയ എ.സി.വി എന്ന കമ്പനിക്ക് തങ്ങളുടെ 25 വർഷത്തെ മത്സരത്തിനിടയിൽ മനസ്സിലായ ഒരു കാര്യമുണ്ട്. കേരളത്തിലെ വിനോദ വ്യവസായത്തെ ആർക്കും വിഴുങ്ങാനാകില്ല.
ആ യാഥാർത്ഥ്യത്തോട് പൊരുത്തപ്പെട്ട എ.സി.വി. അവർക്കുള്ള കണക്ഷൻ നിലനിർത്തി പോകാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പക്ഷെ ഇന്ത്യ മുഴുവൻ കീഴടക്കാനെത്തിയ ഒരു പുതിയ കമ്പനി പരാജയം സമ്മതിക്കാൻ തയ്യാറല്ല. തോറ്റ ചരിത്രം കേൾക്കാത്തവരാണവർ. കേന്ദ്ര സർക്കാറിലും കേരളത്തിലെ ഉയർന്ന -ഉദ്യോഗസ്ഥ വൃന്ദത്തിനിടയിലും വലിയ പിടിപാടുള്ള അവർ അവസാനത്തെ അടവുകൾ പുറത്തെടുത്തു തുടങ്ങിയെന്ന് കെ.സി.സി.എൽ വാക്താവ് കൂടിയായ ഹരികുമാർ സൂചിപ്പിച്ചു. കേന്ദ്ര സർക്കാർ സ്ഥാപനമായ ജി.എസ്.ടി അധികൃതരെ രംഗത്തിറക്കി ഒരാഴ്ച മുമ്പ് കെ.സി.സി എൽ കമ്പനിക്കുള്ളിൽ നടത്തിയ റെയ്ഡ് കമ്പനിയെ പൂട്ടി കെട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു.
ജി എസ് ടി ക്കെന്താണ് കെ.സി.സി എല്ലിൽ കാര്യം.
കെ.സി.സി എല്ലിന്റെ ഷെയർ ഹോൾഡേഴ്സെല്ലാം പ്രാദേശിക കേബിൾ ടി.വി ഓപ്പറേറ്റർമാരാണ്. 25000 രൂപ വീതം ഷെയർ എടുത്താണ് ഈ കമ്പനി അവർ പടുത്തുയർത്തിയത്. ഓരോ ഓപ്പറേറ്റർക്കും ശരാശരി നാനൂറ് കണക്ഷനാണ് ഉള്ളത്. ആ ഓപ്പറേറ്റർമാർ കേബിൾ ടി.വിയുടെ വാടകയായി ഒരു ഉപഭോക്താവിൽ നിന്ന് ഒരു മാസം വാങ്ങിക്കുന്നത് ശരാശരി 240 രൂപയാണ്. 240 രൂപ വെച്ച് 400 പേരുടെ കയ്യിൽ നിന്നും 12 മാസം വാങ്ങിയാൽ പതിനൊന്നര ലക്ഷം രൂപയാണ് മൊത്തം ടേണോവർ വരിക. ഇരുപതുലക്ഷം രൂപക്കു മേൽ വിറ്റുവരവുള്ളവർക്ക് മാത്രമെ ജി എസ് ടി ബാധകമാകൂ എന്നാണ് നിയമം. അതു കൊണ്ട് തന്നെ അധികം കേബിൾ ഓപ്പറേറ്റർമാരും ഉപഭോക്താക്കളുടെ കയ്യിൽ നിന്നും ജി എസ് ടി പിരിക്കാറില്ല. പിരിക്കാത്ത ജി എസ് ടി അടക്കേണ്ട കാര്യവുമില്ലല്ലോ. കെ.സി സി എൽ കമ്പനിയിൽ റെയിഡിനു വന്ന ജി എസ് ടി ഉദ്യോഗസ്ഥർ കെ.സി.സി എൽ കമ്പനിയിൽ കണ്ട കുറ്റം ജി എസ് ടി വെട്ടിപ്പാണ്. ജി എസ് ടി പിരിക്കാത്ത കമ്പനി എങ്ങിനെയാണ് വെട്ടിക്കുന്നത്. കെ.സി.സി എൽ കമ്പനി വല്ല ഇടപാടും നടത്തുന്നുണ്ടെങ്കിൽ അത് പേ ചാനലുകളുമായിട്ടാണ്. അതായത് ഏഷ്യാനെറ്റും സൂര്യയും സോണിയും പോലുള്ള ചാനലുകൾ അവർ വില കൊടുത്തു വാങ്ങിക്കുന്നു.
30 ലക്ഷം ഉപഭോക്താക്കൾ ഉള്ളതിനാൽ അവർ വിലപേശി ചുരുങ്ങിയ വിലക്ക് ഈ ചാനലുകൾ വാങ്ങുന്നു. എന്നിട്ട് ഒരു പാക്കേജ് ഉണ്ടാക്കുന്നു. ഒറ്റക്ക് ഒരാൾ ഏഷ്യാനെറ്റ് വാങ്ങിയാൽ 19 രൂപ കൊടുക്കണം. എന്നാൽ മുപ്പതു ലക്ഷം പേർക്കായി ഒരുമിച്ച് ഏഷ്യാനെറ്റ് ചാനൽ വാങ്ങുമ്പോൾ സമവാക്യങ്ങൾ മാറുന്നു. 19 രൂപക്ക് പകരം ഏഷ്യാനെറ്റിന്റെ വില 6 രൂപയോ 8 രൂപയോ ആകുന്നു. മറ്റു ചാനലുകളും ഇതുപോലെ കെ.സി.സിഎല്ലിനു വേണ്ടി ചെറിയ തുക ക്വാട്ട് ചെയ്യുന്നു. ഇതു മൂലം ഒറ്റക്കൊറ്റക്ക് ഒരു വ്യക്തി 200- 300 രൂപക്ക് വാങ്ങേണ്ടി വരുന്ന ഒരു പറ്റം ചാനലുകൾ വെറും നാല്പത് അമ്പതു രൂപക്ക് കെ.സി .സി എല്ലിന് കിട്ടുന്നു. ഈ ലാഭം കെ.സി.സി എൽ ഓപ്പറേറ്റർക്കു പങ്കു വെക്കുന്നു. അതോടെ ആ ലാഭം ഓരോ ഉപഭോക്താവിനും കിട്ടുന്നു. ഇന്ന് 500 രൂപക്ക് കിട്ടേണ്ട ചാനലുകൾ 240 രൂപക്ക് ഓരോ ഉപഭോക്താവിനും കിട്ടുന്നത് ഇങ്ങിനെയാണ്. അപ്പോൾ കെ.സി. സി.എൽ ഓപ്പറേറ്റർക്കു കൊടുക്കുന്ന സർവ്വീസ് എന്താണ്? തീർച്ചയായും വളരെ വില കുറച്ച് പേ ചാനലുകൾ അവർ ഓപ്പറേറ്റർക്കു നൽകുന്നു. അതിന് ശരാശരി അമ്പത് രൂപ അവർ ഓരോ ഓപ്പറേറ്ററിൽ നിന്നും അവർ വാങ്ങിക്കുന്നു. ആ അമ്പതു രൂപക്കുള്ള ജി എസ് ടി യും കൃത്യമായി ഓപ്പറേറ്റർമാരിൽ നിന്നവർ വാങ്ങുന്നു. അത് കൃത്യമായും ജി എസ് ടി യായി അടക്കുകയും ചെയ്യുന്നു. "പിന്നെ എന്ത് വെട്ടിപ്പാണ് കെ.സി.സി .എൽ നടത്തുന്നതായി ഈ ഉദ്യോഗസ്ഥർ ആരോപിക്കുന്നത്?" ഹരികുമാർ ചോദിക്കുന്നു.
അധികൃതർ പറയുന്നത് അമ്പതു രൂപയുടെ ജിഎസ് ടി മാത്രമല്ല , ഓപ്പറേറ്റർ മാസ വരിസംഖ്യയായി വാങ്ങുന്ന 240 രൂപയുടെയും ജി എസ് ടി മൊത്തമായി 'കെ സി സി എൽ അടക്കണം എന്നാണ്. അതെങ്ങിനെ ശരിയാകും. 'ഓപ്പറേറ്റർ വരിസംഖ്യ വാങ്ങുന്നു. ജി എസ് ടി 'വാങ്ങുന്നുമില്ല. ഇരുപത് ലക്ഷത്തിൽ താഴെ വിറ്റുവരവുള്ള ഓപ്പറേറ്റർക്ക് ജി എസ് ടി അടക്കേണ്ട എന്നാണല്ലോ നിയമം. അതു കൊണ്ട് അത്തരം ചെറിയ ഓപ്പറേറ്റർമാർ ടാക്സ് അടക്കുന്നില്ല. എന്നാൽ കൂടുതൽ കണക്ഷനുള്ള ഓപ്പറേറ്റർമാർ ജി എസ് ടി അടക്കുന്നുമുണ്ട്. കെ.സി.സി എൽ പിരിക്കാത്ത പണത്തിനും നൽകാത്ത സേവനത്തിനും അവരെന്തിന് സർവീസ് ടാക്സക്കണം.? ഈ ചോദ്യത്തിന് ഉത്തരം പറയാൻ ഇനിയും ജി എസ് ടി ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. ഒരു കോടി രൂപയുടെ ചെക്ക് പിഴയായി വാങ്ങിയാണ് ജി എസ് ടി ഉദ്യോഗസ്ഥർ റെയ്ഡിനു ശേഷം സ്ഥലം വിട്ടത്. എന്നാൽ എന്തെങ്കിലും വകുപ്പിൽ ഇൻവോയ്സ് തരാൻ അവർ തയ്യാറായിട്ടില്ല. ഇൻവോയ്സ് ഇല്ലാതെ ചെക്ക് പണമാക്കി കൊടുക്കേണ്ട കാര്യവും കെ.സി.സി.എല്ലിനില്ല.
"അപ്പോൾ എന്തിനാണീ റെയ്ഡ് നാടകം? ജിയോക്ക് വേണ്ടിയാണോ?
എങ്കിൽ അങ്ങിനെ പേടിച്ച് ഓടുന്നവരല്ല കേരളത്തിലെ ഓപ്പറേറ്റർമാർ.
ജി.എസ്.ടി അധികൃതർ പറയുന്ന പോലെ എല്ലാ ഓപ്പറേറ്റർമാരും ഉപഭോക്താക്കളിൽ നിന്ന് നികുതിയായി 40 രൂപ കൂടുതൽ വാങ്ങേണ്ടി വരും. അതായത് ഇന്ന് കേബിൾ ടിവി കാണാനായി മലയാളി 240 രൂപ ചെലവാക്കുന്നിടത്ത് 280 രൂപ നൽകേണ്ടി വരും. കൊറോണ മൂലം സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരുടെ തലയിൽ അധികഭാരം എടുത്തു വെക്കുന്ന നടപടിയായിരിക്കും ഇത്. ഇങ്ങനെ നാട്ടുകാരെ ഉപദ്രവിക്കാനാണോ ഈ കൊറോണക്കാലത്ത് ഉദ്യോഗസ്ഥർ സ്ഥാപനങ്ങളിൽ കയറി റെയിഡ് നടത്തേണ്ടത്. മൂന്നു കൊല്ലമായി നല്ല രീതിയിൽ നടന്നു വരുന്ന ഒരു സർവ്വീസ് സെക്ടറിനെ പതിയിരുന്നാക്രമിച്ച് "ഇവർ നികുതി വെട്ടിക്കുന്നു" എന്നാരോപിച്ച് പത്രപ്രസ്താവന കൊടുക്കുന്നത് എന്തു തെളിവു കണ്ടെത്തിയിട്ടാണ്. ഇതാണോ സർക്കാരുകൾ സംരഭകർക്ക് വാഗ്ദാനം ചെയ്യുന്ന ബിസിനസ് സൗഹാർദ്ദം. ജി.എസ്ടിയുമായി ബന്ധപ്പെട്ട് ട്രായിയുടെ നിയമം മാറിയിട്ടുണ്ടെങ്കിൽ ആ വിവരം മാന്യമായി നോട്ടീസ് അയക്കുകയല്ലേ ഉത്തരവാദിത്വപ്പെട്ടവർ ചെയ്യേണ്ടത്.
പകരം സ്ഥാപനം അടച്ചു പൂട്ടുവാൻ നിർബന്ധിക്കുന്നത് ഏതു കമ്പനിയുടെ താൽപ്പര്യമാണ്?
അടക്കാൻ വേണ്ടിയല്ല ഇത് തുടങ്ങിയത് ; ആ സ്വപ്നം ആരും കാണണ്ട. കുത്തകകളുടെ എത് അധിനിവേശത്തെയും നേരിടാൻ ഇന്ന് കേരളത്തിലെ കേബിൾ ഓപ്പറേറ്റർമാർക്ക് കഴിയും" ഹരികുമാറിന്റെ വാക്കുകളിൽ ആത്മവിശ്വാസം തുളുമ്പി നിൽക്കുന്നു. ഒരു ശരാശരി മലയാളി പുലർത്തുന്ന ഈ ആത്മവിശ്വാസത്തെ വെല്ലാൻ മാത്രം വളർന്ന ഒരു കുത്തകയും ഇതുവരെ കേരളത്തിലെ വിനോദ വ്യവസായത്തിൽ ഇല്ല. പക്ഷെ ഇനി ഉണ്ടാകുമോ എന്ന്
പുതിയ സാഹചര്യത്തിൽ പറയാനുമാകില്ല, കാരണം പ്രാദേശിക സംരഭങ്ങളുടെ മേൽ അധിനിവേശം നടപ്പാക്കാനുള്ള കോർപ്പറേറ്റുകളുടെ താൽപ്പര്യങ്ങളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയം കുറെക്കാലമായി ഇന്ത്യയിലുണ്ട്. അതിനെ നമുക്ക് നിസ്സാരമായി തള്ളാനാകില്ല.
Stories you may Like
- നായകൻ മോഹൻലാൽ, പുതിയ ചിത്രം പ്രഖ്യാപിച്ച് സത്യൻ അന്തിക്കാട്
- പൊളിറ്റിക്കൽ ത്രില്ലറുമായി സജീവൻ അന്തിക്കാട് എത്തുമ്പോൾ
- 'സന്ദേശം' കണ്ടതിന്റെ പിറ്റേന്നു മുതൽ ജോലിക്കു പോയിത്തുടങ്ങി': വി.ഡി.സതീശൻ
- കാമുകിയെ തിളച്ചവെള്ളമൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി അറസ്റ്റിൽ
- സഫീർ അഹമ്മദ് എഴുതുന്നു വരവേൽപ്പിന്റെ 34 വർഷങ്ങൾ''
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍