ലക്ഷങ്ങൾ കൈയിലിട്ട് അമ്മാനമാടിയ വെള്ളാപ്പള്ളിയുടെ 'കണ്ണിലുണ്ണി'ഒരുനാൾ തെറ്റിയതോടെ ആരുമല്ലാതായി; ഓഫീസ് ബോയ് പോലെ തുടങ്ങി കയ്യാളും കാവലാളുമായിട്ടും ഇടഞ്ഞപ്പോൾ ഇരയായി; 'തുഷാറുമായി ഇടഞ്ഞപ്പോൾ ശാശ്വതീകാനന്ദ ഇരയായത് ജലസമാധിക്കെന്നും പരമോന്നത നേതാവുമായി തെറ്റിയപ്പോൾ കെ.കെ.മഹേശൻ സ്വയം സമാധി വരിച്ചെന്നും' എസ്എൻഡിപി വിമതർ; മൈക്രോ ഫിനാൻസ് സ്റ്റേറ്റ് കോ-ഓർഡിനേറ്ററുടെ ആത്മഹത്യയിൽ പ്രതിരോധത്തിലാകുന്നത് ജനറൽ സെക്രട്ടറി തന്നെ
എം മനോജ് കുമാർ
തിരുവനന്തപുരം: എസ്എൻഡിപി എന്ന കുത്തഴിഞ്ഞ കണക്കു പുസ്തകത്തിലെ ഒടുവിലത്തെ മരണമായാണ് വെള്ളാപ്പള്ളിയുടെ അതിവിശ്വസ്തന്റെ കെ.കെ.മഹേശന്റെ മരണം വിലയിരുത്തപ്പെടുന്നത്. എസ്എൻഡിപിയുടെ ജീവാത്മാവും പരമാത്മാവുമായ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണ്ണിലുണ്ണിയായിരുന്നു അടുത്ത കാലം വരെ കെ.കെ.മഹേശൻ. വെള്ളാപ്പള്ളി കൂടി ഉൾപ്പെടുന്ന കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായ കെ.കെ. മഹേശനെയാണ് മാരാരിക്കുളം എസ്എൻഡിപി യൂണിയൻ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളാപ്പള്ളിയുടെ അതിവിശ്വസ്തനായ മഹേശൻ കുറച്ചു കാലമായി വെള്ളാപ്പള്ളിയുമായി അകൽച്ചയിലായിരുന്നു. ഈ അകൽച്ച തന്നെയാണ് മരണത്തിനു വഴിവെച്ചത് എന്നാണ് എസ്എൻഡിപി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. വെള്ളാപ്പള്ളി പ്രതിയായ മൈക്രോഫിനാൻസ് കേസുകളിൽ മുഖ്യപ്രതി സ്ഥാനത്ത് കെ.കെ.മഹേശനായിരുന്നു. എസ്എൻഡിപി മൈക്രോ ഫിനാൻസിന്റെ സ്റ്റേറ്റ് കോ-ഓർഡിനേറ്ററാണ് മഹേശൻ. മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ പ്രതിയാണ് മഹേശൻ. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ബ്രാഞ്ച് മൈക്രോ ഫിനാൻസ് കേസുമായി ബന്ധപ്പെട്ട് മഹേശനെ ചോദ്യം ചെയ്തിരുന്നു. ആശ്രയമായ വെള്ളാപ്പള്ളിയെ അഭയം പ്രാപിക്കാൻ ശ്രമിച്ചെങ്കിലും മഹേശനു അതിനു കഴിഞ്ഞിരുന്നില്ല.
തിക്തമായ അനുഭവങ്ങൾ ആണ് മഹേശന് ഈ കാര്യത്തിൽ വെള്ളാപ്പള്ളിയിൽ നിന്നും നേരിടേണ്ടി വന്നത് എന്നാണ് എസ്എൻഡിപി പ്രവർത്തകരിൽ നിന്നും അറിയാൻ കഴിഞ്ഞത്. വെള്ളാപ്പള്ളി നടത്തുന്ന സകല ചെയ്തികൾക്കും അഴിമതികൾക്കും കയ്യാളും കാലാളുമായിരുന്നു മഹേശൻ. എസ്എൻഡിപി യോഗത്തിൽ പ്രവർത്തനത്തിലൂടെ കയറി വന്ന ആളല്ല. വെള്ളാപ്പള്ളിയുടെ ആശ്രിതനായി വന്ന നേതാവാണ്. ഓഫീസ് ബോയ് പോലെ പ്രവർത്തിച്ചു വന്നാണ് എസ്എൻഡിപിയിലേക്കും വെള്ളാപ്പള്ളിയുടെ വിശ്വസ്തൻ എന്ന ലേബലിലേക്ക് മഹേശൻ എത്തിയത്.
സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെ വെള്ളാപ്പള്ളി ഏൽപ്പിച്ചിരുന്നത് ഈ വിശ്വസ്തനെയായിരുന്നു. ഈ രീതിയിൽ നല്ല സ്വീകാര്യതയാണ് മഹേശന് ലഭിച്ചത്. എസ്എൻഡിപി യൂണിയൻ വഴിയും എസ്എൻട്രസ്റ്റും വഴിയും വരുന്ന ലക്ഷങ്ങൾ കൈകാര്യം ചെയ്തിരുന്നത് ഇയാളായിരുന്നു. ഈ രീതിയിൽ തന്നെയാണ് എസ്എൻഡിപിയിലേക്കും ഒടുവിൽ മൈക്രോ ഫിനാൻസ് സ്റ്റേറ്റ് കോ-ഓർഡിനെറ്റർ പദവിയിലേക്കും മഹേശൻ എത്തുന്നത്. മൈക്രോ ഫിനാൻസ് വന്നതോടെ അഴിമതിയിൽ നാട് മുഴുവൻ കേസും മഹേശന് നേരെ വന്നു.
കണിച്ചുകുളങ്ങര യൂണിയന്റെ കീഴിൽ വരുന്ന കോളെജ്-സ്കൂൾ നിയമനങ്ങളുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിയും മഹേശനും അകന്നിരുന്നു. വലിയ ആരോപണങ്ങളാണ് ഇതുമായി ബന്ധപ്പെട്ടു വന്നിരുന്നത്. ഇതോടെ ആശ്രയവും അഭയവും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു മഹേശൻ. വെള്ളാപ്പള്ളിയുമായി ഇടഞ്ഞാൽ വെടക്കാക്കി പുറത്താക്കുകയാണ് വെള്ളാപ്പള്ളിയുടെ രീതി. ഈ രീതിക്ക് തന്നെയാണ് മഹേശനും ഇരയായത്.
വെള്ളാപ്പള്ളിയുമായി ഇടഞ്ഞാൽ ഒന്നുകിൽ ജലസമാധി, അല്ലെങ്കിൽ ടയർ സമാധി, അതുമല്ലെങ്കിൽ സ്വയം സമാധി. ഇതിൽ ഏതെങ്കിലും ഒന്നിന് ഇരയാവും എന്നാണ് എസ്എൻഡിപിയിലെപ്രബല വിശ്വാസം. ശാശ്വതീകാനന്ദ ജലസമാധിക്ക് ഇരയായപ്പോൾ ടയർ സമാധിക്ക് ഇരയായവരുണ്ട്. മഹേശൻ ആത്മഹത്യ ചെയ്തപ്പോൾ സ്വയം സമാധിക്ക് ആണ് എന്ന വിലയിരുത്തലിൽ ആണ് എസ്എൻഡിപി വൃത്തങ്ങൾ. വെള്ളാപ്പള്ളിയുമായി അകന്നതിനാലും വെള്ളാപ്പള്ളിയുടെ സാമ്പത്തിക ഇടപാടുകൾ അറിയുന്നതിനാൽ ഈ ഇടച്ചിൽ വന്നപ്പോൾ മഹേശന് ജീവൻ നഷ്ടമാകും എന്ന സൂചന എസ്എൻഡിപി വൃത്തങ്ങളിൽ പ്രബലമായിരുന്നു. ഇവർ പ്രതീക്ഷിച്ചതുപോലുള്ള ഒരു മരണത്തിനാണ് അതായത് സ്വയം സമാധിക്ക് ആണ് മഹേശൻ ഇരയായിരിക്കുന്നത്.
സാമ്പത്തിക കാര്യങ്ങളിൽ മഹേശനിൽ വെള്ളാപ്പള്ളിക്ക് വിശ്വാസം നഷ്ടമായിരുന്നു. കണിച്ചുകുളങ്ങര യൂണിയന്റെ കീഴിൽ വരുന്ന മഹേശൻ നിയന്ത്രിക്കുന്ന സ്കൂൾ-കോളെജ് നിയമനങ്ങളാണ് ഇവർ തമ്മിലുള്ള അകൽച്ചയ്ക്ക് ആക്കം കൂട്ടിയത്. ഇതിൽ ഭിന്നത വ്യക്തമായിരുന്നു. ഇതോടെ വിശ്വസ്തൻ എന്ന ലേബൽ മഹേശന് നഷ്ടമായി. വെള്ളാപ്പള്ളിയാണെങ്കിൽ സ്വയം രക്ഷപ്പെടാൻ കോടികളുടെ മൈക്രോഫിനാൻസ് കേസുകളുടെ മുഴുവൻ ഉത്തരവാദിത്തവും മഹേശന്റെ ചുമലിലാക്കിയിരുന്നു.
ക്രൈംബ്രാഞ്ച് ആണെങ്കിൽ മഹേശനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. രക്ഷയില്ലെന്നു മനസിലായപ്പോഴാണ് മൂന്നു മരണങ്ങളിൽ ഒന്നായ സ്വയം സമാധിയിലേക്ക് മഹേശൻ നീങ്ങിയത്. മഹേശനു മുൻപ് സുഭാഷ് വാസുവിനാണ് ഈ അവസ്ഥ നേരിട്ടത്. സുഭാഷ് വാസു വെള്ളാപ്പള്ളിയുടെ തട്ടകത്തിൽ കയറി വെള്ളാപ്പള്ളിയെ വെല്ലുവിളിച്ച് വീര പരിവേഷം നേടി. വെള്ളാപ്പള്ളിക്ക് എതിരായ നീണ്ട നിര സുഭാഷ് വാസുവിന് കണ്ണും പൂട്ടി പിന്തുണ നൽകുകയും ചെയ്തു.
സ്വയം സമാധിയ്ക്കോ ടയർ സമാധിയ്ക്കോ ജലസമാധിയ്ക്കോ സുഭാഷ് വാസുവിനെ വിധേയമാക്കാൻ എളുപ്പമല്ലാത്തതുകൊണ്ടാണ് സുഭാഷ് വാസു രക്ഷപ്പെട്ടു പോകുന്നത് എന്നാണ് എസ്എൻഡിപി വൃത്തങ്ങൾ പ്രതികരിക്കുന്നത്. എന്നാൽ വെള്ളാപ്പള്ളിയോട് ഇടഞ്ഞതോടെ മറുകണ്ടം ചാടാനുള്ള മനോഭാവം മഹേശൻ പ്രദർശിപ്പിച്ചില്ല. വെള്ളാപ്പള്ളി വിരോധികൾ മഹേശനുമായി ബന്ധപ്പെട്ടിരുന്നു. പക്ഷെ വെള്ളാപ്പള്ളിക്ക് ഒപ്പവുമില്ല എന്നാൽ എതിരാളികൾക്ക് ഒപ്പവുമില്ല എന്ന മനോഭാവമാണ് മഹേശൻ സ്വീകരിച്ചത്. ഇതോടെ ആശ്രയവും പരാശ്രയവും നഷ്ടപ്പെട്ടവനായി മഹേശൻ മാറി.
ഇത് തൂങ്ങി മരണം തന്നെയാണെങ്കിൽ ഇത്തരം ഒരു മരണത്തിലേക്ക് അതിവേഗം സഞ്ചരിക്കേണ്ട അവസ്ഥ മഹേശന് വന്നു ഭവിക്കുകയും ചെയ്തു. ഒരു തരത്തിലും തന്നിൽ നിന്ന് ഒരു സഹായവും ലഭിക്കില്ലെന്ന് വെള്ളാപ്പള്ളി ഒരു കാലത്ത് തന്റെ അതി വിശ്വസ്തനോട് നേരിട്ട് തന്നെ പറഞ്ഞതായാണ് സൂചനകൾ. ഇതോടെയാണ് സ്വയം സമാധിയിലേക്ക് മഹേശൻ നീങ്ങിയത് എന്നാണ് ലഭിക്കുന്ന വിവരം.
ശ്രീനാരായണ ഗുരുവിന്റെ സമ്പത്ത് അടിച്ചുമാറ്റാൻ കൂട്ട് നിൽക്കുകയോ അടിച്ചു മാറ്റി കൊഴുക്കുകയോ ചെയ്താൽ സംഭവിക്കുന്ന അനിവാര്യമായ ദുരന്തം മഹേശനേയും തേടി വന്നു എന്നാണ് എസ്എൻഡിപി വൃത്തങ്ങൾ പറയുന്നത്. ഈ മരണവും അത്തരം ഒരു സന്ദേശം തന്നെയാണ് നൽകുന്നത്. ഊർജ്വസ്വലനായ മഹേശന്റെ ജീവിതം ഒരു വലിയ പതനത്തിലേക്കും മരണത്തിലേക്കും നീങ്ങിയതിൽ എസ്എൻഡിപി വൃത്തങ്ങളിൽ അസ്വസ്ഥത പടരുകയാണ്. മൈക്രോ ഫിനാൻസ് കേസുകൾ കൂടി ഉള്ളതിനാൽ വെള്ളാപ്പള്ളിയോടൊപ്പം നിൽക്കുന്ന പലരും ഭീതിയിലാണ്.
ഇന്നു രാവിലെയാണ് ചേർത്തല എസ്എൻഡിപി യൂണിയൻ ഓഫീസിൽ കെ.കെ. മഹേശനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് പതിറ്റാണ്ടുകളായി താൻ എസ്എൻഡിപിക്ക് നൽകിയ സംഭാവനകൾ വിവരി ക്കുന്ന 36 പേജുള്ള നോട്ട് വാട്സ്ആപ് ഗ്രൂപ്പുകളിൽ മഹേശൻ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോണിൽ വിളിച്ച് കിട്ടാതിരുന്ന ബന്ധു അന്വേഷിച്ചെത്തിയപ്പോഴാണ് ഓഫീസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മഹേശന്റെ വാഹനം ഓഫീസിന് പുറത്ത് നിർത്തിയിട്ടിരുന്നു. തുടർന്ന് ഓഫീസിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് തൂങ്ങിയനിലയിൽ കണ്ടത്. രാവിലെ 8.30 നാണ് വാടസ്ആപ് നോട്ട് പോസ്റ്റു ചെയ്തത്. എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് മഹേശൻ. വെള്ളാപ്പള്ളിയും കുടുംബവും അംഗങ്ങളായുള്ള യൂണിയനിലാണ് ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്. ദീർഘനാളായി കണിച്ചുകുളങ്ങര യൂണിയന്റെ സെക്രട്ടറിയാണ്. ഇതിന് പുറമേ മൈക്രോ ഫിനാൻസ് കോ-ഓർഡിനേറ്റർ, ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ തുടങ്ങിയ പദവികളും വഹിച്ചിരുന്നു. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് മൈക്രോ ഫിനാൻസ് കേസുമായി ബന്ധപ്പെട്ട് മഹേശനെ ചോദ്യം ചെയ്തിരുന്നു.
Stories you may Like
- രണ്ടാം പിണറായി സർക്കാർ പോരെന്ന് വെള്ളാപ്പള്ളി
- വെള്ളാപ്പള്ളിയുടെ 'നവോത്ഥാനം' വിശ്വാസത്തിന് വഴിമാറും
- സോളാർ റിപ്പോർട്ടിൽ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശൻ
- പി സി ജോർജ് കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയെന്ന് വെള്ളാപ്പള്ളി നടേശൻ
- ഏക സിവിൽ കോഡിനൊപ്പം എസ് എൻ ഡി പി; നവോത്ഥാന സംരക്ഷണ സമിതിയിലും വേറിട്ട ശബ്ദം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്