ലോറി ക്ലീനറായ ആൾ കണ്ണഞ്ചിക്കുന്ന വേഗത്തിൽ ടാങ്കർ ഉടമയായി; ദുരൂഹത വർദ്ധിപ്പിച്ച് സഹോദരങ്ങളുടെ സംശയാസ്പദ മരണങ്ങളും; റൂട്ട് വെരിഫിക്കേഷനിൽ കള്ളക്കളി നടത്തുമ്പോൾ ടാങ്കർ മുതലാളിമാരുടെ പോക്കറ്റിലേക്ക് ഒഴുകിയത് ലക്ഷങ്ങൾ; മിൽമയിലെ ടാങ്കറുകൾ പലതും ബിനാമികളുടെതോ? പാൽപ്പൊടി ഇടപാടിൽ അഴിമതി പുകയുമ്പോൾ വെട്ടിലാക്കി ടാങ്കർ ബില്ലുകളിലെ വെട്ടിപ്പും; അഴിമതിയിൽ വിജിലൻസ് അന്വേഷണം വേണമെന്ന് കേരള സഹകരണവേദി; കേരളം കണികണ്ടുണരുന്ന നന്മയിൽ പുകയുന്നത് അഴിമതിക്കഥകൾ തന്നെ
എം മനോജ് കുമാർ
തിരുവനന്തപുരം: ഫെബ്രുവരിയിൽ നടന്ന 273 മെട്രിക് ടണ്ണിന്റെ പാൽപ്പൊടി ഇടപാടിൽ രണ്ടു കോടിയിലേറെ രൂപയാണ് മിൽമ നഷ്ടം വരുത്തിവെച്ചത്. മിൽമയുടെ ഉന്നതർ നടത്തിയ അഴിമതി തന്നെയാണ് പാൽപ്പൊടി ഇടപാടിൽ തെളിഞ്ഞു കാണുന്നത്. കേരളത്തിലെ ക്ഷീരകർഷകർക്കും അതുമായി ബന്ധപ്പെട്ട ക്ഷീര സഹകരണ സംഘങ്ങളിലേക്കും ആശ്വാസദായകമായി ഒഴുകി നീങ്ങേണ്ടിയിരുന്ന പണമാണ് ചിലരുടെ പോക്കറ്റുകളിലേക്ക് പോയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ക്ഷീര സഹകരണ സംഘങ്ങളെ ഒഴിവാക്കി സ്വകാര്യ ഡയറിയിൽ നിന്നുമാണ് നഷ്ടം വരുത്തിവെച്ച് മിൽമ പാൽപ്പൊടി എത്തിച്ചത്. 273 മെട്രിക് ടൺ പാൽപ്പൊടിയുടെ തുക സഹകരണ സംഘങ്ങളിലേക്ക് ആണ് പോയതെങ്കിൽ അത് സഹകരണ സംഘങ്ങൾക്ക് തന്നെ ഗുണപ്രദമായി മാറുമായിരുന്നു. സഹകരണ സംഘത്ത് നിലകൊണ്ടു തന്നെയാണ് സഹകരണ സംഘങ്ങളെ വഞ്ചിക്കുന്ന നിലപാട് പാൽപ്പൊടി ഇടപാടിൽ മിൽമ കൈക്കൊണ്ടത്. രണ്ടു കോടി രൂപ ഇടപാടിൽ നഷ്ടം വന്നപ്പോൾ പഞ്ചാബിൽനിന്നും വന്നു എന്ന് കാണിച്ച് ചെന്നൈയിൽ നിന്നും എത്തിച്ചപ്പോൾ ട്രാൻസ്‌പോർട്ടെഷൻ ചാർജ് ഇനത്തിലും കാൽക്കൊടിയോളം രൂപ മിൽമ നൽകി. ഇതെല്ലാം മിൽമയിൽ നടക്കുന്ന വൻവെട്ടിപ്പിലെക്കാണ് വിരൽ ചൂണ്ടുന്നത്.
രണ്ടു കോടി നഷ്ടം വന്ന പാൽപ്പൊടി ഇടപാടിന്റെ ഭാഗമായി 13 ലോഡ് ലോറികളാണ് ഈ പാൽപ്പൊടിയും വഹിച്ചു കേരളത്തിലേക്ക് വന്നത്. സ്വകാര്യ ഡയറിയുള്ളത് പഞ്ചാബിൽ ആയതിനാൽ ചെന്നൈയിൽ നിന്നും എത്തിച്ച ശേഷം പഞ്ചാബിൽ നിന്നും എത്തിച്ച് എന്ന് പറഞ്ഞു ട്രാൻസ്‌പോർട്ടെഷൻ ചാർജ് ആയി കാൽക്കോടിയോളം രൂപയാണ് മിൽമ നൽകിയത്. മറുനാടന് നൽകിയ മറുപടിയിൽ മിൽമ പറഞ്ഞത് പഞ്ചാബിൽ നിന്നും എത്തിച്ചതായി എജന്റ്‌റ് പറഞ്ഞതിനാലാണ് കാൽക്കോടിയോളം രൂപ ട്രാൻസ്‌പോർട്ട് ചാർജ് നൽകിയത് എന്നാണ്. എന്തുകൊണ്ട് മിൽമ ഈ ലോഡിന്റെ ഈ വേ ബിൽ ചെക്ക് ചെയ്തില്ല. പഞ്ചാബിൽ നിന്നും വരുമ്പോൾ മറികടന്നു വരുന്ന ചെക്ക് പോസ്റ്റുകളുടെ വിവരങ്ങൾ ഇ വേ ബില്ലിൽ കാണിക്കും. ചെന്നൈയിൽ നിന്നും വരുന്ന ലോഡിന് പഞ്ചാബിൽ നിന്നുള്ള വിവരങ്ങൾ കാണിക്കാൻ കഴിയാത്തതിനാൽ അത് ബില്ലിൽ അടയാളപ്പെടുത്തുകയും ചെയ്യപ്പെട്ടില്ല. ഗോപ്യമായി മിൽമ കാൽക്കോടിയോളം രൂപ നൽകുകയും എജന്റ്‌റ് പഞ്ചാബിൽ നിന്നും വന്നു എന്ന് പറഞ്ഞത് അനുസരിച്ച് തുക നൽകുകയും ചെയ്തു എന്ന് മറുനാടനെ അറിയിക്കുകയും ചെയ്തു.
പാൽപ്പൊടി ഇടപാടിൽ ട്രാൻസ്‌പോർട്ടെഷൻ ഇനത്തിൽ വൻ വെട്ടിപ്പ് മറുനാടൻ വിരൽ ചൂണ്ടിയപ്പോൾ തന്നെയാണ് മിൽമയിൽ പാൽ എത്തിക്കാൻ ഓടിക്കൊണ്ടിരിക്കുന്ന ടാങ്കർ ഇടപാടുകളുടെയും വെട്ടിപ്പ് മറ നീക്കി പുറത്ത് വരുന്നത്. മിൽമ ലാഭത്തിൽ നിന്ന് ലാഭത്തിലേക്ക് കുതിക്കുമ്പോൾ അഴിമതിക്കണ്ണുകൾ ഉള്ള ഒരു ലോബി മിൽമയെ ചുറ്റിപ്പറ്റി നിൽക്കുന്നു എന്ന് തന്നെയാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. മിൽമയിൽ ഓടുന്ന പല ടാങ്കറുകളും ബിനാമി ഉടമകളുടെ പേരിലാണ് ഉള്ളത് എന്ന വിവരമാണ് ലഭിച്ചത്. മിൽമയുമായി ബന്ധമുള്ളവരുടെ ടാങ്കറുകൾ ആണ് മിൽമയ്ക്ക് ഓടുന്നത്. ഇതര സംസ്ഥാനങ്ങളിലേക്ക് പാൽ എടുക്കാൻ പോകുന്ന ടാങ്കറുകൾക്ക് അധിക കിലോമീറ്റർ എഴുതി നൽകുന്ന രീതിയും നിലവിലുണ്ട്. ഇരുനൂറും മുന്നൂറും കിലോമീറ്റർ ഇങ്ങനെ കിലോമീറ്ററുകൾ എഴുതി നൽകുന്നതായി സൂചനയുണ്ട്. റൂട്ടിൽ ഓടുമ്പോൾ യഥാർത്ഥ കിലോമീറ്ററിൽ കൂടുതലുള്ള ബില്ലുകളാണ് ഇവർക്ക് പാസാക്കി നൽകുന്നത്. റൂട്ടി വെരിഫിക്കേഷനിൽ കള്ളക്കളി നടക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.റൂട്ട് വെരിഫിക്കേഷൻ നടത്തുന്നവരാണ് കിലോമീറ്ററുകൾ ഫിക്‌സ് ചെയ്ത് ദൂരം കാൽക്കുലെറ്റ് ചെയ്ത് നൽകേണ്ടത്. ഒരു ഡ്രൈവർ കൂടി റൂട്ട് വെരിഫിക്കേഷൻ ഡ്യൂട്ടിയിൽ ഉണ്ടായിരിക്കും. പക്ഷെ കിലോമീറ്ററുകൾ തീരുമാനിക്കാൻ വേറെ ആളുകൾ ഉണ്ടാകും. ഇവർ കിലോമീറ്റർ അനുവദിച്ച് നൽകും. ഈ കിലോമീറ്റർ അനുസരിച്ചുള്ള തുകയാണ് മിൽമ പാസാക്കികൊടുക്കുക. മിൽമയുടെ വിരലുകൾക്കിടയിലൂടെ ലക്ഷങ്ങൾ തന്നെ ടാങ്കർ ലോറി ബിൽ ഇനത്തിൽ ചോർന്നു പോകുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ദിവസേന ഓടുന്ന ടാങ്കറുകൾ ആയതിനാൽ ചെറിയ കിലോമീറ്റർ ദൂരം പോലും അധിക നഷ്ടത്തിനു വകവയ്ക്കും. ഈ ഘട്ടത്തിൽ തന്നെയാണ് ഒത്തുകളി വഴിയുള്ള അധിക കിലോമീറ്ററുകൾ ചമയ്ക്കുന്ന രീതി.
മിൽമയിലെ ടാങ്കറുകൾ ബിനാമി രീതിയിൽ ഉള്ളതാണ് എന്നതിലേക്ക് വിരൽ ചൂണ്ടുന്ന സംഭവമാണ്. ടാങ്കർ ക്ലീനറായി എത്തിയ ആൾ ടാങ്കറുകളുടെ ഉടമയായി മാറുന്നു. ലക്ഷക്കണക്കിനു രൂപ വിലവരുന്നതാണ് ടാങ്കറുകൾ. ക്ലീനർ ആയ ഇയാൾ എങ്ങനെ ടാങ്കർ ഉടമയായി എന്നത് ദുരൂഹമായി നിലനിൽക്കുന്നു. ലോറി ക്ലീനർ ആയ ഇയാളും സഹോദരനും ടാങ്കർ ഉടമകളായി. ഇതിനുള്ള അസറ്റ് ഇവർക്ക് എവിടെ നിന്ന് വന്നു എന്ന് തന്നെ ചോദ്യം വന്നിരുന്നു. ദുരൂഹമായി സാഹചര്യത്തിലാണ് ഇയാളുടെയും സഹോദരനും മരിച്ചതും. ജീവിച്ചിരുന്നപ്പോൾ ടാങ്കർ ഉടമകളുടെ രീതിയിൽ ആയിരുന്നില്ല ഇവരുടെ ജീവിതം. ഇപ്പോൾ ഇവരുടെ കുടുംബാംഗങ്ങളുടെ പേരിലാണ് ടാങ്കറുകൾ. പക്ഷെ എപ്പോഴും ടാങ്കർ ഉടമകളുടെ രീതിയിലുള്ള ജീവിതവുമല്ല ഇവരുടെ കുടുംബാംഗങ്ങൾ നയിക്കുന്നത്. ഈ ടാങ്കറുകൾ ഇവരുടെ കുടുംബം വകയാണെന്ന് ഇവരെ അറിയുന്ന ആരും വിശ്വസിക്കുന്നുമില്ല. എല്ലാം മിൽമയിൽ നടക്കുന്ന അഴിമതികളിലേക്ക് വിരൽ ചൂണ്ടുകയാണ്. മിൽമയുടെ പാൽപ്പൊടി ഇടപാട് അന്വേഷിക്കണമെന്നു ഇപ്പോൾ തന്നെ ആവശ്യം ഉയർന്നു കഴിഞ്ഞു.
കേരള സഹകരണവേദിയാണ് പാൽപ്പൊടി ഇടപാടിലെ അഴിമതി അന്വേഷിക്കണം എന്ന് പറഞ്ഞു രംഗത്ത് വന്നിരിക്കുന്നത്. കിലോയ്ക്ക് 233 രൂപയ്ക്കുള്ള പാൽപ്പൊടി മിൽമ വാങ്ങിയത് 306 രൂപയ്ക്ക് ആണെന്ന് റിപ്പോർട്ടുകളിൽ നിന്നും തെളിയുന്നു. ചെന്നൈയിലെ ജയലീല എന്ന ബ്രോക്കറാണ് മിൽമയ്ക്ക് പാൽപ്പൊടി എത്തിച്ചത്. രണ്ടു കോടിയുടെ നഷ്ടം ഈ ഇടപാടിൽ മിൽമയ്ക്ക് വന്നിട്ടുണ്ട്. ഇതിൽ അന്വേഷണം വേണം. മുഖ്യമന്ത്രിയും ക്ഷീരവികസനവകുപ്പ് മന്ത്രിയും ഈ കാര്യം അന്വേഷിക്കണം-പ്രസ്താവനയിൽ കേരള സഹകരണവേദി ചൂണ്ടിക്കാട്ടുന്നു. ആനന്ദ് മാതൃകയിൽ അമ്പതിലേറെ ക്ഷീര മാതൃക സംഘങ്ങൾ പാൽ സ്വീകരിക്കണമെന്ന് മിൽമയ്ക്ക് അപേക്ഷ നൽകിയിട്ടും പാൽ സ്വീകരിക്കാതെ പാൽപ്പൊടി കലക്കി ഉപഭോക്താക്കളെ വഞ്ചിക്കുന്ന സമീപനമാണ് മിൽമയുടേത്. പാലിന് പകരം പാൽപ്പൊടി വാങ്ങിക്കുമ്പോൾ വലിയ രീതിയിലുള്ള കമ്മിഷൻ ലഭിക്കും. എൻസിഡിഎഫ്‌ഐയുടെ പേരിൽ വ്യാജ രേഖകൾ ചമച്ചാണ് ഇടപാട് എന്നാണ് സംശയിക്കുന്നത്. എൻസിഡിഎഫ്‌ഐയുടെ ഭരണ സമിതി അംഗമാണ് തിരുവനന്തപുരം മേഖലാ ചെയർമാൻ എന്നതിനാൽ ഇതിൽ വലിയ അഴിമതി നടന്നിട്ടുണ്ട് എന്ന് ക്ഷീര കർഷകർ വിശ്വസിക്കുന്നു. തിരുവനന്തപുരം മേഖലാ യൂണിയനിൽ നിന്നും രേഖകൾ പിടിച്ചെടുത്ത് സമഗ്ര വിജിലൻസ് അന്വേഷണം വേണമെന്നു മുഖ്യമന്ത്രിയോടും ക്ഷീരവികസനവകുപ്പ് മന്ത്രിയോടും ആവശ്യപ്പെടുന്നു- കേരള സഹകരണവേദി. ഇതാണ് സഹകരണ വേദിയുടെ പ്രസ്താവനയിൽ പറയുന്നത്.
പാൽപ്പൊടി ഇടപാടിന്റെ വിശദാംശങ്ങൾ ഇങ്ങനെ:
പർച്ചേസ് ഓർഡറിൽ കൃത്രിമം നടത്തി രണ്ടു കോടിയിലേറെ രൂപയുടെ അഴിമതിയാണ് മിൽമയുടെ തലപ്പത്തിരിക്കുന്നവർ നടത്തിയിരിക്കുന്നത്. ഫെബ്രുവരിയിൽ നടന്ന പാൽപ്പൊടി ഇടപാടിലാണ് ഈ അഴിമതി വന്നത്. മിൽമ പാൽപ്പൊടി വാങ്ങേണ്ടത് കേന്ദ്രീകൃത സംവിധാനമായ എൻസിഡിഎഫ്ഐ വഴിയാണ്. മിക്ക സംസ്ഥാനങ്ങളിലേയും മിൽമ പോലുള്ള സഹകരണ സംഘങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. എൻസിഡിഎഫ്ഐയിൽ നിന്നും വാങ്ങുന്നു എന്ന വ്യാജേന സ്വകാര്യ ഡയറിയിൽ നിന്നാണ് ഇത് എത്തിച്ചിരിക്കുന്നത്. അതുകൊണ്ട് മിൽമ ഉന്നതർക്ക് അഴിമതിയിലുള്ള ബന്ധം വ്യക്തമാണ്. ഫെബ്രുവരിയിൽ 273 മെട്രിക് ടൺ പാൽപ്പൊടി പുറത്ത് നിന്ന് വാങ്ങിയപ്പോൾ അതിനു ഒരു കിലോഗ്രാമിൽ കാണിച്ചത് ഒരു കിലോയ്ക്ക് 306 രൂപയും പ്ലസ് ജിഎസ്ടിയുമാണ്. എന്നാൽ മറ്റൊരു പർച്ചേസിൽ കാണിച്ചത് ഒരു കിലോയ്ക്ക് 233 രൂപയും. ഈ ഇടപാടിന്റെ ഒരു മെയിൽ പുറത്ത് വന്നപ്പോഴാണ് തട്ടിപ്പിന്റെ ആഴവും പരപ്പും ബോധ്യമാകുന്നത്. ഒരു കിലോ പാൽപ്പൊടി വാങ്ങുന്നതിൽ ഒരു കിലോയ്ക്ക് 75 രൂപയുടെ വ്യത്യാസമാണ് വന്നിരിക്കുന്നത്. ഈ രീതിയിൽ 273 മെട്രിക് ടൺ പാൽപ്പൊടി കേരളത്തിൽ എത്തിയപ്പോൾ രണ്ടു കോടിയിലേറെ രൂപയുടെ തിരിമറിയാണ് നടന്നിരിക്കുകയാണ്. മിൽമയുമായി ബന്ധപ്പെട്ട ഏതൊക്കെയോ പോക്കറ്റുകളിലേക്കാണ് ഇത്രയും പണം ഒഴുകി നീങ്ങിയിരിക്കുന്നത്. ഈ ഇടപാടിൽ അടിതൊട്ടു മുടിവരെ അഴിമതിയാണ് നടന്നിരിക്കുന്നത് എന്ന് വ്യക്തമാണ്. മിൽമയുടെ തലപ്പത്തുള്ള ഉന്നതർ അറിഞ്ഞുകൊണ്ടുള്ള ഈ അഴിമതി ഇടപാട് പരിശോധിച്ചാൽ അടിതൊട്ടു മുടിവരെ അഴിമതി നടന്നതായി വ്യക്തമാണ്.
പാൽപ്പൊടി ആവശ്യമെങ്കിൽ പാൽപ്പൊടി വാങ്ങണം.ഇത് കേരളത്തിനു പുറത്ത് നിന്ന് തന്നെ വാങ്ങണം. മിൽമ സഹകരണ സെക്ടറിൽ ആയതിനാൽ സഹകരണ സെക്ടറിൽ നിന്നോ മറ്റു സർക്കാരുകളിൽ നിന്നോ മിൽമയ്ക്ക് പാൽപ്പൊടി സംഭരിക്കാം. പക്ഷെ ഇത് അഴിമതി നടത്താൻ വേണ്ടി സ്വകാര്യ ഡയറിയിൽ നിന്നാണ് വാങ്ങിയിരിക്കുന്നത്. സ്വകാര്യ ഡയറിയിൽ നിന്നും പാൽപ്പൊടി വാങ്ങുന്ന ഒരു രീതി മിൽമയിൽ നിലവിലില്ല. പാൽപ്പൊടിക്ക് ദൗർലഭ്യമുണ്ടെന്നു വരുത്തി എൻസിഡിഎഫ്ഐ വഴി പാൽപ്പൊടി എത്തിക്കുന്നു എന്ന് പറഞ്ഞു 273 മെട്രിക് ടൺ പാൽപ്പൊടി നാരായണ അഗ്രോ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പഞ്ചാബിലുള്ള സ്ഥാപനത്തിൽ നിന്നും കേരളത്തിലുള്ള മൂന്നു യൂണിയനിലേക്കും എൻസിഡിഎഫ്ഐ വഴി പർച്ചേസ് ചെയ്തു എന്നാണ് വരുത്തി തീർക്കുന്നത്. തിരുവനന്തപുരം, എറണാകുളം, മലബാർ റീജിയണലുകളിലേക്കാണ് പാൽപ്പൊടി ഇടപാട് നടന്നിരിക്കുന്നത്. പഞ്ചാബിലുള്ള നാരായണ അഗ്രോ ഫുഡ്സ്പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നാണ് ഇതിന്റെ വരവ്. എന്നാൽ ഇത് സപ്ലൈ ചെയ്തിരിക്കുന്നത് ജയലീല ഇംപക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ചെന്നൈയിലുള്ള എജന്റ്റ് ആണ് സപ്ലൈ ചെയ്തിരിക്കുന്നത്. ഇവർ ഒരു ബ്രോക്കർ ആണ്. ഒരു കിലോയ്ക്ക് 306 രൂപയ്ക്ക് ആണ് ഇതിന്റെ സപ്ലൈ നടന്നിരിക്കുന്നത്.പക്ഷെ മറ്റൊരു മെയിലിൽ വേറൊരു ഇടപാടിൽ യഥാർത്ഥ വില കാണിക്കുന്നുണ്ട്. ഒരു കിലോയ്ക്ക് 233 രൂപയാണ് ഇത്. ഒരു കിലോയ്ക്ക് 75 രൂപയുടെ വ്യത്യാസമാണ് വന്നിരിക്കുന്നത്. എൻസിഡിഎഫ്ഐ ട്രേഡിങ് വെബ്‌സൈറ്റിൽ കേരള കോ-ഓപ്പറെറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ഇങ്ങനെ പാൽപ്പൊടി വാങ്ങിയതായോ നാരായണ അഗ്രോ ഫുഡ്സ് സപ്ലൈ ചെയ്തതായോ ഒരു വിവരവും നൽകിയിട്ടില്ല. ജനുവരി ഒന്ന് മുതലുള്ള സകല പർച്ചേസ് എടുത്താലും ഇത് കാണാൻ കഴിയില്ല. എൻസിഡിഎഫ്ഐയ്ക്ക് പ്രൈവറ്റ് ഡയറിയിൽ നിന്നോ പ്രൈവറ്റ് എജന്റിൽ നിന്നോ പാൽപ്പൊടി വാങ്ങാൻ അവകാശമില്ല.
പാൽപ്പൊടി സംഭരിക്കാൻ ക്ഷീരസഹകരണ രംഗത്ത് എൻഡിഡിബിയുണ്ട്. നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ് ഉണ്ട്. സബ്സിഡിയറി യൂണിറ്റ് ആയ എൻസിഡിഎഫ്ഐ ബോർഡ് ഉണ്ട്. എൻസിഡിഎഫ്ഐ വഴിയാണ് പാൽപ്പൊടി അറേഞ്ച് ചെയ്ത് എന്ന് പറഞ്ഞിട്ട് സ്വകാര്യ ഡയറിയിൽ നിന്നാണ് മിൽമ പാൽപ്പൊടി വാങ്ങിയിരിക്കുന്നത്. എൻസിഡിഎഫ്ഐയിൽ മിൽമ പോലുള്ള എല്ലാ ഏജൻസികളും ഇതിൽ അംഗമാണ്. കോപ്പറെറ്റീവ് സെക്ടറിൽ പ്രൊഡ്യൂസ് ചെയ്യുന്ന ഉത്പ്പന്നങ്ങൾ ഇതിന്നകത്ത് വിപണനം ചെയ്യുന്ന ഒരു സംവിധാനം ഒരുക്കാൻ വേണ്ടിയാണ് എൻസിഡിഎഫ്ഐ ഉള്ളത്. മിൽമ തിരുവനന്തപുരം റീജിയണൽ ചെയർമാൻ കല്ലട രമേശ് ഇതിന്റെ ബോർഡ് മെമ്പർ ആണ്. മിൽമ പാൽപ്പൊടി വാങ്ങേണ്ടത് കോപ്പറെറ്റീവ് സെക്ടറിൽ ഉള്ള ഇതര സർക്കാർ സഹകരണ യൂണിയനുകളിൽ നിന്നാണ്. ഗുജറാത്തിലെ അമുലിൽ നിന്ന് വാങ്ങാം. അതുകൂടാതെ തമിഴ്‌നാട്, കർണാടക, ഗുജറാത്ത് സഹകരണ യൂണിയനുകൾ എല്ലാം എൻസിഡിഎഫ്ഐയിൽ അംഗങ്ങളാണ്. ഇവരിൽ നിന്നെല്ലാം പാൽപ്പൊടി വാങ്ങാം. എൻസിഡിഎഫ്ഐ ക്രയവിക്രയങ്ങൾ എല്ലാം അവരുടെ വെബ്സൈറ്റിൽ പ്രദർശിപ്പിക്കും. ഫെബ്രുവരിൽ മിൽമ അവരിൽ നിന്ന് പാൽപ്പൊടി വാങ്ങിയിട്ടില്ല. എൻസിഡിഎഫ്ഐയിൽ നിന്ന് വാങ്ങുന്ന എന്ന രീതിയിൽ എല്ലാവരെയും കബളിപ്പിച്ച് ഉന്നതർ സ്വകാര്യ ഡയറിയിൽ നിന്നാണ് പാൽപ്പൊടി വാങ്ങിയത്. അഴിമതി ലക്ഷ്യമാക്കി തന്നെയാണ് ഈ പാൽപ്പൊടി ഇടപാട് ഇവർ നടത്തിയത്. ഒറ്റനോട്ടത്തിൽ എൻസിഡിഎഫ്ഐയിൽ വാങ്ങുന്നു എന്നു തോന്നാം. പക്ഷെ രേഖകൾ മിൽമയുടെ കള്ളങ്ങൾ എല്ലാം വെളിയിൽ കൊണ്ടുവരികയാണ് ചെയ്യുന്നത്. എൻസിഡിഎഫ്ഐ വഴിയാണെങ്കിൽ ജയലീലയുടെ ഒരു സാന്നിധ്യവും ആവശ്യവുമില്ല. ഇതവർ ഇൻവോയിസ് ചെയ്യേണ്ട കാര്യമില്ല.
പഞ്ചാബിൽ നിന്നും പാൽപ്പൊടി എത്തിക്കുന്നു എന്ന പേരിൽ പർച്ചേസ് ഓർഡർ ഉണ്ടാക്കി പാൽപ്പൊടി എത്തിച്ചത് ചെന്നൈയിൽ നിന്നാണ്. പഞ്ചാബിൽ നിന്നും എത്തിക്കുന്നു എന്ന് വരുത്തിത്തീർത്ത് ട്രാൻസ്പോർട്ടേഷൻ ചാർജ് വാങ്ങുന്നത് പഞ്ചാബ് മുതലുള്ളത്. ട്രാൻസ്പോർട്ടെഷൻ ബില്ലിൽ ഇത് വ്യക്തമാണ്. പഞ്ചാബ് മുതലുള്ള ട്രാൻസ്പോർട്ടേഷൻ ചാർജ് വാങ്ങിയപ്പോൾ പാൽപ്പൊടി വന്നത് ചെന്നൈയിൽ നിന്നുമാണ്. ബില്ലിൽ ചെന്നൈയിൽ നിന്നും വന്ന ദൂരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പഞ്ചാബിൽ നിന്നാണ് വരുന്നത് എങ്കിൽ ക്രോസ് ചെയ്തു വരുന്ന ചെക്ക് പോസ്റ്റുകളുടെ വിവരം ലഭിക്കും. അതൊന്നും വന്നിട്ടുമില്ല. പാൽപ്പൊടി ഇടപാടിൽ അടിതൊട്ടു മുടിവരെ അഴിമതിയാണ്. പാൽപ്പൊടി ഇടപാട് ഇത് തന്നെയാണ് വെളിച്ചത്തുകൊണ്ടുവരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍