വെറുതേ ഇന്ത്യയെ ചൊറിഞ്ഞ ചൈനയ്ക്ക് കിട്ടിയത് മുട്ടൻപണി; ഏഷ്യയിലെ ചൈനാ വിരുദ്ധർ ഒരുപോലെ കൈകോർത്തു; കമ്മ്യൂണിസ്റ്റ് ചൈനയുമായി വ്യാപാരപ്പോരിൽ കോർത്ത അമേരിക്ക ജപ്പാൻപക്ഷത്തു ചേർന്നു എന്തിനും തയ്യാറായി സൈനിക നീക്കവും നടത്തുന്നു; ഏതു സാഹചര്യത്തെയും നേരിടാൻ ഒരുങ്ങി ഇന്ത്യൻ നാവിക സേനയും; ഇന്ത്യൻ മുങ്ങിക്കപ്പലുകൾ ഇന്ത്യൻ മഹാസമുദ്രത്തിലെ ആധിപത്യം ഉറപ്പിച്ചു മുന്നോട്ട്; ഇന്ത്യ കരുത്തുകാണിച്ചതോടെ കൂടുതൽ മുങ്ങിക്കപ്പലുകൾ ഉണ്ടാക്കാൻ ചൈനയും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ലഡാക്കിൽ ഇന്ത്യയെ വെറുതേ ചൊറിഞ്ഞ ചൈനയെ കാത്തിരിക്കുന്നത് ഉഗ്രൻ പണിയാണ്. ഏഷ്യയിലെ ചൈനാ വിരുദ്ധശക്തികളെല്ലാം കൂടി ഒരു ചേരിയിലേക്ക് എത്തുകയാണ്. ഇതിന് വഴിവെച്ചതാകട്ടെ ചൈനയുടെ മണ്ടത്തരവുമാണ്. ഇന്ത്യയിൽ നിന്നും കനത്ത തിരിച്ചടി ലഭിച്ച ചൈനയുടെ യുദ്ധതന്ത്രങ്ങൾ മുന്നേകൂട്ടി മനസ്സിലാക്കി അതിന് തടയിടാനുള്ള ശ്രമങ്ങൾ ഇന്ത്യ തുടങ്ങിക്കഴിഞ്ഞു. ജപ്പാൻ, അമേരിക്ക, ഇന്ത്യ ചേരി ഇതോടെ പ്രത്യക്ഷത്തിൽ രൂപപ്പെട്ടു കഴിഞ്ഞു. അമേരിക്കൻ നാവികസേന പസഫിക് സമദ്രത്തിൽ നിലയുറപ്പിച്ചതിന് പിന്നാലെ ഇന്ത്യൻ മഹാസമുദ്രത്തിലെ എല്ലാകാര്യങ്ങളും നിയന്ത്രിച്ചു ഇന്ത്യൻ മുങ്ങിക്കപ്പലുകളും സജ്ജമായിട്ടുണ്ട്.
ജപ്പാനും അമേരിക്കയും ചൈനയ്ക്കെതിരെ ഒരു ഭാഗത്ത് നീങ്ങുമ്പോൾ തന്നെ രാജ്യത്തെ നാവികസേനയും ഏതു സാഹചര്യവും നേരിടാൻ സജ്ജമായി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇപ്പോൾ മുങ്ങിക്കപ്പലുകളുടെ ശക്തി വർധിപ്പിക്കുകയാണ് ഇന്ത്യൻ നാവികസേന പ്രധാനമായും ചെയ്യുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ആണവശക്തിയോടെയുള്ള മുങ്ങിക്കപ്പലുകളാണ് ഒരുക്കുന്നത് എന്നതാണ്. ചൈനീസ് ഭീഷണി നേരിടാൻ ആണവശേഷിയുള്ള മുങ്ങിക്കപ്പലുകൾ അത്യാവശ്യമാണെന്നാണ് കണക്കുകൂട്ടൽ. ഇതിലൂടെ ഇന്ത്യൻ മഹാസമുദ്രത്തിലെ ആധിപത്യം ഉറപ്പിച്ചു മുന്നോട്ടു നീങ്ങാനാണ് നാവികസേന ഉദ്ദേശിക്കുന്നത്. ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങൾക്കടുത്ത് തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാനും സേന ശ്രമിക്കുന്നുണ്ട്. തന്ത്രപ്രാധാന്യമുള്ള മലാക കടലിടുക്കാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ നീക്കങ്ങൾക്ക് ചൈനയുമായി വർധിച്ചുവരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പ്രാധാന്യം വർധിക്കുന്നത്. ഏതു നിമിഷത്തിലും ഇന്ത്യ-ചൈന ബന്ധം വഷളാകാനുള്ള സാധ്യതയുണ്ട് എന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. അടുത്തിടെ ഗാൽവാൻ താഴ്വരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യയ്ക്ക് 20 സൈനികരെയാണ് നഷ്ടപ്പെട്ടത്. സംഘർഷം വഷളാകുകയാണെങ്കിൽ ഇന്ത്യൻ നാവികസേനയും സജീവമായേക്കുമെന്നാണ് കരുതുന്നത്. സംഘർഷം ഉടലെടുത്തിരിക്കുന്നത് കടലിൽ നിന്ന് വളരെ ഉള്ളിലാണെങ്കിലും നാവിക സേന ഇന്ത്യൻ മഹാസമുദ്രത്തിലും മലാക്കാ കടലിടുക്കിലും തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കും. അതേസമയം ഇന്ത്യൻ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ മുങ്ങിക്കപ്പലുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ചൈനയും ഒരുങ്ങുന്നുണ്ട്.
പീപ്പിൾസ് ലിബറേഷൻ ആർമി നേവി, അഥവാ പ്ലാൻ എന്ന പേരിൽ അറിയപ്പെടുന്ന ചൈനീസ് നാവിക സേന വരും വർഷങ്ങളിൽ വൻതോതിൽ മുന്നേറ്റം നടത്തുമെന്നാണ് വിശകലന വിദഗ്ദ്ധർ പറയുന്നത്. സൺഡേ ഗാർഡിയൻ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത് അടുത്ത പത്തു വർഷങ്ങൾക്കുള്ളിൽ പ്ലാനിന് 110 മുങ്ങിക്കപ്പലുകൾ ഉണ്ടായിരിക്കുമെന്നാണ്. എന്നാൽ, മലാക്ക കടലിടുക്കായിരിക്കും ചൈനീസ് ആക്രമണങ്ങൾക്കും ഇന്ത്യയ്ക്കുമടയ്ക്കുള്ള പ്രതിബന്ധം. ചൈനയുടെ അടുത്ത തലമുറയിലെ മുങ്ങിക്കപ്പലുകൾ അറിയപ്പെടുന്നത് ടൈപ്-095 എന്നായിരിക്കും. ഇവയിൽ ആദ്യത്തേത് അധികം താമസിയാതെ പുറത്തിറക്കിയേക്കും. ഇവ അത്യാധുനികവും ഒളിയാക്രമണ സജ്ജവും ആയിരിക്കുമെന്നാണ് കരുതുന്നത്. ഇവയ്ക്ക് വലുപ്പക്കൂടുതലും ഉണ്ടായിരിക്കും. എന്നു പറഞ്ഞാൽ ഇവയ്ക്ക് കൂടുതൽ സമയം കടലിനടിയിൽ കഴിയാൻ സാധിക്കുമെന്നാണർഥം.
ചൈനയുടെ ഇപ്പോഴുള്ള മുങ്ങിക്കപ്പലായ ടൈപ്-093 ഷാങ് ക്ലാസിന് (Type-093 Shang Class) ആണവശക്തിയുണ്ട്. എന്നു പറഞ്ഞാൽ അതിന്റെ വിഹാരശേഷിക്ക് പരിമിതികളില്ല. എന്നാൽ, ലോകത്തെ ഏറ്റവും പുതിയ പല മുങ്ങിക്കപ്പലുകളോടും താരതമ്യം ചെയ്യുമ്പോൾ അവയ്ക്ക് വലുപ്പക്കുറവുണ്ടെന്നു കാണാം. ഇതിനാൽ അതിൽ ഉൾക്കൊള്ളിക്കാവുന്ന സൈനികരുടെ എണ്ണത്തിനും മൊത്തത്തിലുള്ള സ്ഥിരതയ്ക്കും പരിമിതിയുണ്ടെന്നു കാണാം. ഇവ ചൈനയ്ക്ക് കുറച്ചിലുണ്ടാക്കുന്ന കാര്യങ്ങളായതിനാലാണ് അവർ അതിനൂതന ആണവശക്തിയുള്ള മുങ്ങിക്കപ്പലുകൾ നിർമ്മിക്കുന്നത്.
തങ്ങളുടെ മുങ്ങിക്കപ്പലുകളെ ഇന്ത്യൻ സമുദ്രത്തിലേക്ക് അയയ്ക്കാൻ ചൈനയ്ക്ക് ഉദ്ദേശമുണ്ടെങ്കിൽ, ടൈപ്-095 പോലെയുള്ളവ വൻ മാറ്റമായിരിക്കും കൊണ്ടുവരിക. ഒളിപ്പോരിൽ ഇവയുടെ പ്രഹരശേഷി മാരകമായിരിക്കാം. ഡിജിബൗട്ടി (Djibouti) എന്ന സ്ഥലത്ത് ചൈനയ്ക്ക് ഇപ്പോൾത്തന്നെ ഒരു നാവികേന്ദ്രമുണ്ടെന്നത് ഇന്ത്യയ്ക്ക് ഭീഷണിയാണ്. ഇതു കൂടാതെ പാക്കിസ്ഥാനിലെ ഗ്വാദർ (Gwadar) തുറമുഖത്തും പണി നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടം ചൈനീസ് നാവികസേനയുടെ വിദേശ താവളങ്ങളിലൊന്നായിരിക്കുമെന്നും അഭ്യൂഹമുണ്ട്.
ഇന്ത്യ-ചൈന പോര് കടലിലേക്കും നീളുമെന്ന സൂചനയുണ്ട്. സമുദ്രാതിർത്തി വഴിയുള്ള ആക്രമണം ചൈന ലക്ഷ്യമിടുന്നെന്ന സൂചനയെ തുടർന്ന് ആൻഡമാൻ ദ്വീപുകൾക്കു സമീപം നാവികസേന സുരക്ഷ ശക്തമാക്കി. ഇന്ത്യയുടെ പ്രധാന ഭൂപ്രദേശത്തിൽ നിന്ന് 700 നോട്ടിക്കൽ മൈൽ അകലെയുള്ള ആൻഡമാൻ ദ്വീപുകൾ സുരക്ഷാ ഭീഷണയിലാണെന്ന് നാവികസേനാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി മേഖലയിൽ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) പ്രവർത്തനങ്ങൾ സജീവമാണ്. ഡിസംബറിൽ ഇന്ത്യൻ സമുദ്രാതിർത്തിക്ക് തൊട്ടടുത്ത് വരെ ചൈനയുടെ മുങ്ങിക്കപ്പലുകൾ കണ്ടെത്തിയിരുന്നു. ദക്ഷിണ ചൈനാക്കടലിൽ ചൈന ഇതിനകം തന്നെ കൃത്രിമ ദ്വീപുകൾ നിർമ്മിച്ചിട്ടുണ്ട്. ഏതു സമയവും സൈനിക താവളങ്ങളായി മാറ്റാവുന്നതാണ് അത്. റിപ്പോർട്ടുകൾ പ്രകാരം, തർക്ക പ്രദേശത്ത് ഇതിനകം തന്നെ അത്തരം ഏഴ് താവളങ്ങളുണ്ട്. ഈ താവളങ്ങളിലെല്ലാം ഹെലിപാഡുകൾ, റഡാർ സൗകര്യങ്ങൾ, മറ്റ് സൈനിക സൗകര്യങ്ങൾ എന്നിവയുണ്ട്.
ആൻഡമാനിലെ ഇന്ത്യൻ ആധിപത്യം ഇന്ത്യൻ സമുദ്ര മേഖലയിലെ (ഐഒആർ) ചൈനീസ് സ്വപ്നങ്ങൾക്ക് ഭീഷണിയാണ്. 2019 ജനുവരിയിൽ ഇന്ത്യൻ നാവികസേന ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഒരു പുതിയ എയർബേസ് ആരംഭിച്ചിരുന്നു. സമുദ്രാതിർത്തിയിൽ വർധിച്ചുവരുന്ന ചൈനയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുകയായിരുന്നു ലക്ഷ്യം. ഈ എയർബേസ് രൂപീകരണം പിഎൽഎ അംഗീകരിച്ചിരുന്നു.
2019 ഡിസംബറിൽ ആൻഡമാനിലെ പോർട്ട് ബ്ലെയറിനു സമീപം ഇന്ത്യൻ സമുദ്രാതിർത്തിയിൽ പ്രവേശിച്ച ചൈനീസ് ഗവേഷണ കപ്പലായ ഷിയാൻ 1 മടങ്ങാൻ ഇന്ത്യൻ നാവികസേന നിർദ്ദേശം നൽകിയിരുന്നു. ഗൽവാനിൽ പിഎൽഎയ്ക്ക് തിരിച്ചടിയേറ്റതിനാൽ ഇന്ത്യചൈന സംഘർഷത്തിന്റെ തുടർച്ച ഇനി ആൻഡമാൻ ദ്വീപുകളിലേക്ക് മാറിയേക്കാമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ. ആൻഡമാനിൽ ഇന്ത്യ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ആൻഡമാൻ നിക്കോബർ ദ്വീപുകളിലെ മുൻ കമാൻഡർ ഇൻ ചീഫ് വൈസ് അഡ്മിറൽ പി.കെ.ചാറ്റർജി പറഞ്ഞു.
അതിനിടെ ഇന്ത്യയുടെ ശത്രുക്കളായ പാക്കിസ്ഥാനും തങ്ങളുടെ നാവിക ശക്തി വർധിപ്പിക്കാനായി ആധുനികവൽക്കരണം നടപ്പിൽ വരുത്തുകയാണ്. തങ്ങളുടെ മുങ്ങിക്കപ്പലുകളുടെ എണ്ണം വർധിപ്പിക്കാൻ പാക്കിസ്ഥാനും തീരുമാനിച്ചിട്ടുണ്ട്. ഇവയിൽ ചൈനയിൽ നിന്നു വാങ്ങിയ റോന്തുചുറ്റാനുള്ള മുങ്ങിക്കപ്പലുകളും അടങ്ങും. എക്സ്-ക്രാഫ്റ്റ് (X-Craft) എന്നറിയപ്പെടുന്ന ചെറിയ മുങ്ങിക്കപ്പലുകളും നീറ്റിലിറക്കും. ഇവ ചില പ്രത്യേക ആവശ്യങ്ങൾക്കായിരിക്കും ഉപയോഗിക്കുകയത്രെ.
അതിവേഗം വളരുന്ന ഈ ഭീഷണികൾക്കെതിരെ ഇന്ത്യയും വളരെ പെട്ടെന്നു നീങ്ങേണ്ടതായിട്ടുണ്ടെന്ന ചിന്തയാണ് മുങ്ങിക്കപ്പലുകളുടെ ആധുനികവൽക്കരണം ഗൗരവത്തിലെടുക്കാൻ നാവികസേനയെ പ്രേരിപ്പിച്ചത്. ബംഗാൾ ഉൾക്കടിലിലുള്ള നാവിക കേന്ദ്രം ഇന്ത്യയ്ക്ക് കടലിലുള്ള സ്വാഭാവിക പ്രതിരോധം വർധിപ്പിക്കും. ഇന്ത്യ നിർമ്മിച്ചുവരുന്ന പുതിയ മുങ്ങിക്കപ്പലുകളിലൊന്ന് ഐഎൻഎസ് വർഷയാണ്. കിഴക്കെ പ്രതിരോധ മേഖല മലാക്ക കടലിടുക്കിൽ നിന്ന് കുറച്ചു ദൂരെയാണെന്നുള്ളതിനാൽ അവിടം ശക്തിപ്പെടുത്തേണ്ടത് ഇന്ത്യയുടെ തന്ത്രങ്ങളിൽ പ്രധാനമായിരിക്കും. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുങ്ങിക്കപ്പലുകളാണ് ഈ മേഖലയ്ക്ക് ഇപ്പോൾ പ്രതിരോധം തീർക്കുന്നത്. അധികം താഴ്ചയില്ലാത്ത ഈ മേഖലയ്ക്ക് ഉചിതം ഇന്ത്യയുടെ ഡീസൽ-ഇലക്ട്രിക് മുങ്ങിക്കപ്പലുകളാണു താനും. ആഴത്തിൽ പ്രവർത്തിക്കുന്ന ആണവ ശക്തിയുള്ള മുങ്ങിക്കപ്പലുകൾക്കും ശത്രുവിനുമിടയിലായിക്കും ഇവ പ്രവർത്തിക്കുക.
ഇന്ത്യൻ നാവികസേനയും കൂടുതൽ സുസജ്ജമാകുന്നുണ്ട്. ഇന്ത്യൻ നാവികസേന 24 മുങ്ങിക്കപ്പലുകൾ കൂടി സ്വന്തമാക്കാനും ഒരുങ്ങുകയാണ്. ആണവശേഷിയുള്ള ആറ് മുങ്ങിക്കപ്പലുകളും 18 അന്തർവാഹിനികളും റഷ്യയിൽ നിന്നാണ് വാങ്ങുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് യുദ്ധകപ്പലുകളുടെ സജീവസാന്നിധ്യവും നാവികസേന സുരക്ഷത്താവളഅടിസ്ഥാനസൗകര്യവികസനവും ആണ് ഇത്രയും കപ്പലുകൾ വാങ്ങാൻ കാരണം. മുങ്ങിക്കപ്പൽ വാങ്ങുന്ന വിവരം പ്രതിരോധ പാർലമെന്റ് സമിതിയെ സേന അധികൃതർ അറിയിച്ചു.
നിലവിൽ ഐഎൻഎസ് ചക്ര, ഐഎൻഎസ് അരിഹന്ത് എന്നീ ആണവമുങ്ങിക്കപ്പലുകളടക്കം 15 മുങ്ങിക്കപ്പലുകളാണ് സേനക്കുള്ളത്. രണ്ട് ആണവശേഷിയുള്ള മുങ്ങികപ്പലുകളുമുണ്ട്. പുതിയവ കൂടി സ്വന്തമാക്കുന്നതോടെ സേനക്ക് 39 മുങ്ങിക്കപ്പലുകളാകും. 25 കൊല്ലത്തോളം പഴക്കമുണ്ട് ഇപ്പോഴുള്ള മിക്ക മുങ്ങിക്കപ്പലുകൾക്കും. 13 എണ്ണത്തിന് 17 കൊല്ലത്തിനും 32 കൊല്ലത്തിനും ഇടക്ക് പ്രായമുണ്ട്. മുംബൈ മസഗോൺ റോക്സിലെ 75 സബ്മറൈനുകൾ നിർമ്മിക്കുന്ന പ്രോജക്ടടക്കം മുങ്ങിക്കപ്പൽ നിർമ്മാണ പ്രോജക്ടുകളെല്ലാം തന്നെ മന്ദഗതിയിലായിരുന്നു. ആറ് പഴയ മുങ്ങിക്കപ്പലുകളുടെ മീഡിയം റെഫിറ്റ് കം ലൈഫ് സർട്ടിഫിക്കേഷന്(എംആർഎൽസി) പ്രതിരോധ മന്ത്രാലയം അനുവാദം നൽകി.
Stories you may Like
- 35 സൊമാലിയൻ കടൽക്കൊള്ളക്കാരെ കീഴടക്കി എം.വി റ്യുൻ കപ്പൽ മോചിപ്പിച്ചത് ഇങ്ങനെ
- ചരക്ക് കപ്പലുകൾക്ക് നേരെയുള്ള ആക്രമണം നേരിടാൻ കനത്ത സുരക്ഷ ഒരുക്കി നാവികസേന
- സോമാലിയൻ കടൽകൊള്ളക്കാർ തട്ടിക്കൊണ്ടുപോയ പാക് ബോട്ട് ഇന്ത്യ മോചിപ്പിച്ചു
- സൊമാലിയൻ കൊള്ളക്കാർ തട്ടിയെടുത്ത കപ്പൽ മോചിപ്പിച്ചു ഇന്ത്യൻ നേവി
- ഹൂതികളുടെ ആക്രമണം: തീപിടിച്ച ബ്രിട്ടിഷ് എണ്ണക്കപ്പലിൽ 22 ഇന്ത്യൻ ജീവനക്കാർ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്