ഒളിവിൽ കഴിയാൻ സഹായിക്കുന്നത് സിപിഎം ബന്ധമുള്ള കൊല്ലം ജില്ലാ ഫയർ ഫോഴ്സിലെ ഉദ്യോഗസ്ഥൻ; അറസ്റ്റ് വൈകിപ്പിച്ച് കേസ് അട്ടിമറിക്കാനും ശ്രമം നടത്തുന്നുവെന്ന ആരോപണവുമായി യുവതി രംഗത്ത്; കരുനാഗപ്പള്ളി ഫയർ ഫോഴ്സിലെ ഉദ്യോഗസ്ഥൻ വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച സംഭവത്തിലും പാർട്ടി ഇടപെടൽ? നീതി കിട്ടാൻ മരണം വരെ പോരാടുമെന്ന് യുവതി
ആർ പീയൂഷ്
കരുനാഗപ്പള്ളി: വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ ശാരീരികമായി ചൂഷണം ചെയ്ത കേസിൽ ഒളിവിൽ കഴിയുന്ന കരുനാഗപ്പള്ളി ഫയർ ഫോഴ്സ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ തഴവാ കുതിരപ്പന്തി ഗീതാ നിവാസിൽ ബി. അനീഷിനെ ഒളിവിൽ കഴിയാൻ സഹായിക്കുന്നതുകൊല്ലം ജില്ലാ ഫയർഫോഴ്സിലെ ഒരു ഉദ്യോഗസ്ഥനാണെന്ന് ആരോപണം. ജില്ലാ ഫയർ ഫോഴ്സിലെ ഉദ്യോഗസ്ഥന്റെ അടുത്ത സുഹൃത്താണ് ഒളിവിൽ കഴിയുന്ന അനീഷ്. സിപിഎം അനുകൂല സംഘടനയുടെ പ്രധാന നേതാവ് കൂടിയായ ഉദ്യോഗസ്ഥൻ പാർട്ടി ഇടപെടൽ നടത്തി അനീഷിനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തിന് തടയിടുകയാണ് എന്നും ആരോപണമുയർന്നിട്ടുണ്ട്. ഇതാണ് പരാതി നൽകി ഒരുമാസം കഴിയാറായിട്ടും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യാതിരിക്കുന്നത്. പാവപ്പെട്ടവർക്കൊപ്പം നിൽക്കുന്ന സിപിഎം പാർട്ടി തനിക്ക് കിട്ടേണ്ട നീതി നിഷേധിക്കുന്നതിൽ ഏറെ വ്യസനമുണ്ടന്നും തനിക്ക് നീതി ലഭിക്കുന്നതുവരെ മരണം വരെ പോരാടുംമെന്നും യുവതി പറയുന്നു.
അനീഷ് ഭാര്യയുടെ കടമ്പനാട് നെല്ലിമുകളിലുള്ള വീട്ടിലാണ് ഒളിവിൽ കഴിയുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇയാളുടെ മാതാവ് കുതിരപന്തിയിലെ വീട്ടിൽ നിന്നും മകളുടെ കരുനാഗപ്പള്ളി ഹൈസ്ക്കൂൾ ജങ്ഷന് സമീപമുള്ള വീട്ടിലേക്ക് താമസമാറിയിരിക്കുകയുമാണ്. പൊലീസ് പലവട്ടം കുതിരപന്തിയിലെ വീട്ടിലെത്തിയെങ്കിലും വീട് അടഞ്ഞു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. യുവതി പലവട്ടം ഈ വീട്ടിൽ വച്ച് അനീഷിന്റെ ഇംഗിതങ്ങൾക്ക് ഇരയായതിനാൽ പൊലീസ് മഹസ്സെറുഴുതിയിട്ടുണ്ട്. ഇന്നത ഇടപെടൽ ഇക്കാര്യത്തിലുണ്ടായിട്ടുള്ളതിനാൽ പൊലീസിന് ഇയാളെ അറസ്റ്റ് ചെയ്യാൻ കഴിയുന്നുമില്ല. അതേ സമയം അനീഷിനെ സംരക്ഷിക്കുന്ന ജില്ലാ ഫയർഫോഴ്സിലെ ഉദ്യോഗസ്ഥനെതിരെയും അനീഷിനെതിരെയും ഫയർഫോഴ്സ് മേധാവിക്ക് പരാതി പോയിട്ടുണ്ട്. അതേ സമയം സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും ആരോപണവിധേയനായ ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
കരുനാഗപ്പള്ളി സ്വദേശിനിയായ വീട്ടമ്മയെയാണ് അനീഷ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് കടന്നുകളഞ്ഞത്. കരുനാഗപ്പള്ളി എ.സി.പിക്ക് വീട്ടമ്മ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷിച്ചെത്തിയെങ്കിലും ഇയാൾ സ്ഥലത്ത് നിന്നും കടന്നു കളയുകയായിരുന്നു. വിവാഹ ബന്ധം വേർപെടുത്താനായി വീട്ടമ്മ കുടുംബ കോടതിയിൽ കേസ് നടത്തി വരുന്നതിനിടയിലാമ് അനീഷുമായി പരിചയപ്പെടുന്നത്. ഇരുവരും ബ്രൈറ്റ് എന്ന പി.എസ്.സി പരിശീലന കേന്ദ്രത്തിൽ പഠിച്ചപ്പോൾ അനീഷ് വീട്ടമ്മയോട് ഇഷ്ടമാണെന്നും തന്റെ വിവാഹ ബന്ധം വേർപെടുത്തിയ ശേഷം വിവാഹം കഴിക്കാമെന്നും വാഗ്ദാനം നൽകി. അതിനായി എത്രയും വേഗം തന്നെ വിവാഹ മോചനം നേടണമെന്നും ആവിശ്യപ്പെട്ടു. ഇയാളുടെ നിർദ്ദേശ പ്രകാരം വീട്ടമ്മ വേഗം വിവാഹ ബന്ധം വേർപെടുത്താനായി തനിക്ക് ലഭിക്കേണ്ട അവകാശങ്ങൾ വേണ്ടെന്ന് വെക്കുകയും വിവാഹ മോചനം നേടുകയും ചെയ്തു.
ഇതിനിടയിൽ അനീഷ് തന്റെ അമ്മയെ പരിചയപ്പെടുത്താനെന്ന വ്യാജേന കുതിരപ്പന്തിയിലെ വീട്ടിലെത്തിച്ച് വീട്ടമ്മയെ ബലാൽക്കാരമായി കീഴ്പ്പെടുത്തി. പിന്നീട് പലതവണ റിസോർട്ടിലും മറ്റും കൊണ്ടു പോയി പീഡിപ്പിച്ചിരുന്നു. കൂടാതെ വീഡിയോ കോൾ വിളിച്ച് വീട്ടമ്മയുടെ നഗ്നത ആസ്വദിച്ചിട്ടുമുണ്ട്. ശാരീരിക ബന്ധത്തിലേർപ്പെടുമ്പോൾ താലി കെട്ടിയില്ലെങ്കിലും നീയെന്റെ ഭാര്യയാണെന്നും, നീ ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്നും ഇയാൾ പറഞ്ഞിരുന്നതായും വീട്ടമ്മ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇതിനിടയിൽ ഇയാൾ സ്വന്തം ഭാര്യയുമായുള്ള വിവാഹ മോചനക്കേസ് ഒത്തു തീർപ്പാക്കുകയും ഭാര്യയെ തീരികികെ വീട്ടിലേക്ക് കൊണ്ടു വരികയും ചെയ്തു. ഈ വിവരം വീട്ടമ്മ അറിഞ്ഞിരുന്നില്ല. ഭാര്യയെ വീട്ടിൽ കൊണ്ടു വന്നിട്ടും ഇയാൾ വീട്ടമ്മയെ പല സ്ഥലങ്ങളിലും കൊണ്ടും പോയി ചൂഷണം ചെയ്തിരുന്നു.
വീട്ടമ്മയോട് ഇയാളുടെ ഭാര്യക്ക് മാനസിക അസുഖം ഉള്ളയാളാണെന്നും അത് മറച്ചു വച്ച് തനിക്ക് വിവാഹം ചെയ്തു തരികയായിരുന്നു എന്നും അതു കൊണ്ടാണ് വിവാഹമോചനം നേടുന്നതെന്നുമാണ് പറഞ്ഞിരുന്നത്. വീട്ടമ്മയെ തന്റെ വലയിൽ വീഴ്ത്തിയ ശേഷം അനീഷ് പരമാവധി ചൂഷണം ചെയ്തു. ഇഷ്ടമാണെന്ന് വിശ്വസിപ്പിക്കാനായി എല്ലാ കാര്യങ്ങളും തുറന്ന് പറയുകയും ഇടയ്ക്ക് കാണാതാകുമ്പോൾ അന്വേഷിച്ചെത്തുകയും ചെയ്തിരുന്നു. ഇയാളുടെ ഭാര്യയുടെ വീടിന് മുന്നിൽ കൂടി വീട്ടമ്മയുമായി യാത്ര ചെയ്യുകയും ഭാര്യയുടെ ബന്ധുക്കൾ കാണുന്നെങ്കിൽ കാണട്ടെ എന്നുമൊക്കെ പറഞ്ഞ് വിശ്വാസം പിടിച്ചു പറ്റിയ ശേഷമായിരുന്നു വീട്ടമ്മയെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്തത്. എന്നാൽ അനീഷിന്റെ ചതി മനസ്സിലാക്കാൻ വീട്ടമ്മയ്ക്ക് കഴിയാതെ പോയി.
അടുത്തിടെയായി ഇയാൾ ഫോൺ വിളിക്കാതിരുന്നതോടെ അനീഷ് ജോലി ചെയ്യുന്ന കരുനാഗപ്പള്ളി ഫയർ സ്റ്റേഷനിൽ അന്വേഷിച്ചു ചെന്നു. അവിടെ വച്ച് ഇയാൾ തനിക്ക് വിവാഹം കഴിക്കാൻ താൽപര്യമില്ലെന്നും സ്വന്തം ഭാര്യ തിരികെ വന്നു എന്നും പറഞ്ഞതോടെയാണ് വീട്ടമ്മ താൻ ചതിയിൽപെട്ട വിവരം മനസ്സിലാക്കുന്നത്. ഇക്കാര്യം വീട്ടമ്മ സ്വന്തം വീട്ടിൽ പറഞ്ഞതോടെ അവിടെ നിന്നും പുറത്താക്കുകയും ചെയ്തു. ഇപ്പോൾ ഒരു താൽക്കാലിക താമ സ്ഥലത്താണ് ഇവർ. മാനസികമായി ഏറെ തളർന്ന വീട്ടമ്മയുടെ അവസ്ഥ മനസ്സിലാക്കിയ സുഹൃത്തുക്കളാണ് ഇയാൾക്കെതിരെ പരാതി നൽകാൻ നിർബന്ധിപ്പിച്ചത്. തുടർന്നാണ് കരുനാഗപ്പള്ളി എ.സി.പിക്ക് മുൻപാകെ വീട്ടമ്മ പരാതി നൽകിയത്.
പരാതി ഓച്ചിറ പൊലീസ് ഇൻസ്പെക്ടർക്ക് കൈമാറുകയും വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇയാളെ അന്വേഷിച്ച് പൊലീസ് പലതവണ കുതിരപന്തിയിലെ വീട്ടിലെത്തിയെങ്കിലും വീട് അടച്ചിട്ട നിലയിലാണ്. ഒളിവിൽ കഴിയുന്ന അനീഷ് രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പൊലീസിനെ സമ്മർദ്ദത്തിലാക്കി അറസ്റ്റ് ചെയ്യാതിരിക്കാനുള്ള ശ്രമം നടത്തുകയാണെന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. അതേ സമയം കുതിരപന്തിയിൽ ഒരു വർഷം മുൻപ് ഗൃഹനാഥൻ ആത്മഹത്യ ചെയ്തതിന് പിന്നിൽ അനീഷാണെന്ന് ബന്ധുക്കൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ടായിരുന്നു എങ്കിലും നടപടി ഒന്നും സ്വീകരിച്ചിരുന്നില്ല എന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍