Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗ്യാസ് സിലിണ്ടർ വെക്കാനെന്ന് പറഞ്ഞിട്ട് ബലമായി പിടിച്ചു കയറ്റിയത് മുറിക്കുള്ളിലേക്ക്; പാന്റ്‌സ് ഊരി ലൈംഗികാവയവം പ്രദർശിപ്പിച്ചു; സ്‌കൂളിൽ പോകുമ്പോഴും വഴിയിൽ നിന്നും നഗ്നതാ പ്രദർശനം; ക്ഷേത്രത്തിൽ വിളക്ക് എടുത്തുകൊണ്ടിരിക്കെ അമ്മയുടെ മുന്നിൽ വെച്ചും അശ്ലീല ആംഗ്യങ്ങൾ; കേരള കൗമുദി കൊല്ലം ലേഖകനെതിരെ യുവതിയുടെ പരാതി; പൊലീസ് കേസെടുത്തപ്പോൾ കെട്ടിച്ചമച്ച പരാതിയെന്ന് കോട്ടാത്തല ശ്രീകുമാർ

ഗ്യാസ് സിലിണ്ടർ വെക്കാനെന്ന് പറഞ്ഞിട്ട് ബലമായി പിടിച്ചു കയറ്റിയത് മുറിക്കുള്ളിലേക്ക്; പാന്റ്‌സ് ഊരി ലൈംഗികാവയവം പ്രദർശിപ്പിച്ചു; സ്‌കൂളിൽ പോകുമ്പോഴും വഴിയിൽ നിന്നും നഗ്നതാ പ്രദർശനം; ക്ഷേത്രത്തിൽ വിളക്ക് എടുത്തുകൊണ്ടിരിക്കെ അമ്മയുടെ മുന്നിൽ വെച്ചും അശ്ലീല ആംഗ്യങ്ങൾ; കേരള കൗമുദി കൊല്ലം ലേഖകനെതിരെ യുവതിയുടെ പരാതി; പൊലീസ് കേസെടുത്തപ്പോൾ കെട്ടിച്ചമച്ച പരാതിയെന്ന് കോട്ടാത്തല ശ്രീകുമാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിനു മാധ്യമ പ്രവർത്തകനു എതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു. കുട്ടിയായിരുന്ന വേളയിൽ ലൈംഗിക അതിക്രമത്തിനു ശ്രമിക്കുകയും മുതിർന്നിട്ടും അശ്ലീല ആംഗ്യങ്ങൾ ഉൾപ്പെടെ പതിവാക്കുകയും ചെയ്തതോടെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. കേരള കൗമുദി കൊല്ലം ലേഖകനായ കൊട്ടാത്തല ശ്രീകുമാറിനു എതിരെയാണ് കൊട്ടാരക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയുടെ പരാതിയും മാധ്യമ പ്രവർത്തകനായ ശ്രീകുമാറിനെതിരെയുള്ള കേസും കൊട്ടാരക്കരയിൽ വിവാദമായി തുടരുകയാണ്.

കുട്ടിയായിരിക്കുന്ന നാളുകളിൽ ശ്രീകുമാർ ലൈംഗിക അതിക്രമത്തിനു ശ്രമിച്ചു. വീടുമായി നിലനിന്ന അടുപ്പം വച്ചാണ് ഇത്തരം കയ്യേറ്റങ്ങൾ നടന്നത്. പേടി കാരണം വീട്ടിൽ പറഞ്ഞില്ല. സ്‌കൂളിൽ പോകുമ്പോൾ വരെ വഴിയിൽ നിന്ന് നഗ്‌നതാ പ്രദർശനം നടത്തിയിരുന്നു. എല്ലാം മനസ്സിൽ വെച്ചു. വല്ലാതെ അസ്വസ്ഥതയായിരുന്നു ഇത്തരം സംഭവങ്ങൾ കാരണം മനസ്സിൽ വന്നത്. പക്ഷെ ഒന്നും വീട്ടിൽ പറയാതെ രഹസ്യമായി വെച്ചു. കഴിഞ്ഞ ശിവരാത്രി നാളിൽ ക്ഷേത്രത്തിൽ വിളക്ക് എടുത്തുകൊണ്ടിരിക്കെ അമ്മയുടെ സാമീപ്യത്തിൽ ഇയാൾ അശ്ലീല ആംഗ്യങ്ങൾ കാണിച്ചു. ഇത് അമ്മയും കണ്ടു. ഇതോടെ പഴയ കാര്യങ്ങൾ കൂടി വീട്ടിൽ പറഞ്ഞു. ശ്രീകുമാറിന്റെ ഒരു ഫെയ്‌സ് ബുക്ക് ഫോട്ടോയുടെ കീഴെ താൻ ഒരു കമന്റ് രേഖപ്പെടുത്തിയപ്പോൾ അത് വിവാദമായി. ഇതോടെ പഴയ കാര്യങ്ങൾ ചേർത്ത് താൻ പരാതി നൽകുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. സഹിക്കവയ്യാതെയാണ് താൻ ശ്രീകുമാറിനെതിരെ പരാതി നൽകിയത് എന്നാണ് യുവതി പറഞ്ഞത്. ശ്രീകുമാറിന്റെ പേര് കേരളകൗമുദിയിൽ അടിച്ചു വരുന്നത് കണ്ടാൽ തന്നെ തനിക്ക് അസ്വസ്ഥതയായിരുന്നു. വേറെ കാരണം പറഞ്ഞാണ് പത്രം തന്നെ താൻ വീട്ടിൽ നിറുത്തിച്ചത്.

കഴിഞ്ഞ സംഭവങ്ങൾ അത്രയേറെ തന്റെ മനസിൽ വെറുപ്പ് ഉണ്ടാക്കിയിരുന്നതായി പെൺകുട്ടി മറുനാടനോട് പറഞ്ഞു. ശ്രീകുമാറിന് നല്ല സ്വാധീന ശക്തിയുണ്ട് എന്നൊക്കെ അറിയാം. പക്ഷെ പരാതിയിൽ പറഞ്ഞത് എനിക്ക് ശ്രീകുമാറിൽ നിന്നും നേരിട്ട ലൈംഗിക അനുഭവമാണ്. അതൊക്കെ വാസ്തവമാണ്. പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവർ അന്വേഷണം നടത്തട്ടെ. സത്യസ്ഥിതി കണ്ടെത്തട്ടെ-യുവതി മറുനാടനോട് പറഞ്ഞു. എന്നാൽ തനിക്ക് നേരെ നാട്ടിൽ സംഘടിതമായ ആക്രമണം നടക്കുന്നുവെന്നാണ് ശ്രീകുമാർ മറുനാടനോട് പറഞ്ഞത്. ഇതിനു പിന്നിൽ രാഷ്ട്രീയമാണ്. വാർത്തയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ട്. പെൺകുട്ടിയുടെ അച്ഛനുമായി തനിക്ക് പ്രശ്‌നമുണ്ട്. എല്ലാം കെട്ടിച്ചമച്ചതാണ് എന്നാണ് ശ്രീകുമാർ പറഞ്ഞത്. എന്തായാലും കേസിൽ എഫ്‌ഐആർ ഇട്ട് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ശ്രീകുമാറിനെതിരെ അശ്ലീല ആംഗ്യങ്ങൾ തുടർന്നപ്പോൾ പരാതി നൽകി: യുവതി

എന്റെ വീട്ടിലെ ഓട്ടോ ഡ്രൈവറായിരുന്നു ശ്രീകുമാർ. സ്‌കൂളിൽ പോകുമ്പോൾ വഴിയിലിരുന്നു നഗ്‌നതാ പ്രദർശനം നടത്തുമായിരുന്നു. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ശ്രീകുമാറിൽ നിന്നും എനിക്ക് നേരെ ലൈംഗിക ആക്രമണം വന്നു. അന്ന് ഞാൻ ആരോടും പറഞ്ഞില്ല. പിന്നീടും ഇതേ പ്രശ്‌നങ്ങൾ നേരിട്ടു-അതിനാലാണ് പരാതി നൽകിയത്. പെൺകുട്ടി പറഞ്ഞു. വലുതായിട്ടും സ്വഭാവത്തിൽ മാറ്റം വന്നില്ല. ഇപ്പോഴും അശ്ലീല ആംഗ്യങ്ങൾ ആവർത്തിച്ചപ്പോഴാണ് ഞാൻ കേസ് നൽകിയത്. എന്റെ പരാതി പ്രകാരം എഫ്‌ഐആർ വന്നിട്ടുണ്ട്. അമ്പലത്തിൽ വച്ചിട്ടും അശ്ലീല ആംഗ്യങ്ങൾ തന്നെയാണ് കാണിച്ചത്. എന്റെ അമ്മയും ഇത് കണ്ടിരുന്നു. അമ്മയെ വിളിച്ച് കാണിച്ചതാണ്. അമ്മയും അത് കണ്ടു. അമ്മ നിശബ്ദയായി നിന്നു. അമ്പലമാണ് ഒന്നും അനങ്ങേണ്ടെന്നു അമ്മ പറഞ്ഞു. ശ്രീകുമാറിന്റെ ഒരു ഫോട്ടോ ഫെയ്‌സ് ബുക്കിൽ വന്നിരുന്നു. അതിൽ ഞാൻ കമന്റ് ചെയ്തപ്പോഴാണ് ഈ പ്രശ്‌നം വീണ്ടും പുകഞ്ഞത്. എനിക്ക് അസ്വസ്ഥത തോന്നി ഞാൻ പ്രതികരിക്കുകയായിരുന്നു. എനിക്ക് നേരെ മാത്രമല്ല നിങ്ങൾ നാട്ടിൽ അന്വേഷിച്ചാൽ മതി. ജൂൺ അഞ്ചിനാണ് എഫ്‌ഐആർ ഇട്ടത്. കേസ് എടുത്തെങ്കിലും അറസ്റ്റ് ചെയ്യുന്ന നീക്കമൊന്നും പൊലീസ് നടത്തിയിട്ടില്ല-യുവതി പറയുന്നു.

പെൺകുട്ടി നൽകിയ പരാതി ഇങ്ങനെ:

ഞാൻ വിദ്യാർത്ഥിനീയാണ്. എന്റെ നാട്ടിലുള്ള ശ്രീകുമാർ ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അയാളുടെ ലൈംഗികാവയവം പ്രദർശിപ്പിച്ച് എന്റെ കയ്യിൽ കടന്നു പിടിച്ചു. ആ സമയത്ത് എന്റെ വീട്ടിൽ ആരുമില്ലായിരുന്നു. ഞാൻ വീടിന്റെ അടുത്തുള്ള അമ്മൂമ്മയുടെ വീട്ടിലിരുന്നു കൂട്ടുകാരികളുമായി കളിച്ചുകൊണ്ടിരിക്കുമ്പോൾ ഉച്ചയോടെ നിന്റെ വീട്ടിൽ ആരോ വന്നുവെന്ന് അമ്മൂമ്മ പറഞ്ഞു. ആ പഴയ വീട് ഇന്നില്ല. പൊളിച്ചു കളഞ്ഞു. ആ വീടിന്റെ മുന്നിൽ ശ്രീകുമാർ ഗ്യാസ് സിലിണ്ടർ പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു. സിലിണ്ടർ എവിടെ വെച്ചേക്കണം എന്ന് ചോദിച്ചപ്പോൾ തുറന്നു കിടക്കുന്ന മുറിയിൽ വെച്ചേക്കാൻ പറഞ്ഞു. അയാൾ സിലിണ്ടർ അവിടെ വെച്ചിട്ട് അവിടെ ഇരുട്ടാണെന്ന് പറഞ്ഞു ഇട്ടിരുന്ന പാന്റ്‌സ് അഴിച്ച് ലൈംഗികാവയവം കാണിച്ചു. എന്നെ ബലമായി മുറിക്കുള്ളിലേക്ക് കയറ്റി എന്റെ കൈ അയാളുടെ ലൈംഗികാവയവത്തിൽ ബലമായി പിടിപ്പിച്ചു.

പുറത്ത് ആരോ വന്നപ്പോൾ ഞാൻ മുറിക്കുള്ളിൽ നിന്നും ഇറങ്ങിയോടി. ആരോ വന്നത് മനസിലാക്കി ശ്രീകുമാർ അവിടെ നിന്നും പോയി. ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ശ്രീകുമാർ വീട്ടിലെ ഓട്ടോ ഡ്രൈവർ ആയിരുന്നു. ആ സമയം സ്‌കൂളിൽ പോകുന്ന മിക്ക ദിവസങ്ങളിലും ശ്രീകുമാർ അയാളുടെ കുടുംബവീടിനു അടുത്തുവെച്ച് ലൈംഗികാവയവം പ്രദർശിപ്പിക്കാറുണ്ടായിരുന്നു. അന്ന് ഞാൻ പേടിച്ചിട്ടു ആരോടും പറഞ്ഞില്ല. ഈ സംഭവങ്ങൾ കുട്ടിക്കാലത്ത് എനിക്ക് മാനസിക സംഘർഷത്തിനും മനോവിഷമത്തിനും ഇടയാക്കി.

ഫെബ്രുവരി 21 ശിവരാത്രി ദിവസം വീടിനടുത്ത ദേവീ ക്ഷേത്രത്തിൽ വിളക്ക് എടുത്തു നിന്നപ്പോൾ ശ്രീകുമാർ എന്നെ നോക്കി മോശമായി ചിരിക്കുകയും അയാളുടെ വലത് നടുവിരൽ ഉയർത്തിക്കാണിച്ച് അശ്ലീല ചേഷ്ട കാണിക്കുകയും ചുണ്ട് കടിച്ചു കാണിക്കുകയും ചെയ്തു. എന്നോടൊപ്പമുള്ള അമ്മയും ഇതു കണ്ടു. പഴയ കാര്യങ്ങൾ വെച്ചും ഇപ്പോൾ നടന്ന സംഭവങ്ങൾ വെച്ചും എനിക്ക് മാനഹാനിയും മനോവിഷമവും ഉണ്ടായിട്ടുണ്ട്. ഈ സംഭവത്തിനു ശേഷവും അയാൾ വഴിയിൽ വെച്ച് എന്നെ കാണുമ്പോഴൊക്കെ പരിഹാസവും അശ്ലീലവും കലർന്ന വിധത്തിൽ ചിരിക്കുകയും ചേഷ്ടകൾ കാണിക്കാറുമുണ്ട്. വീട്ടുകാരുമായി ആലോചിച്ച് പരാതി കൊടുക്കാം എന്ന് കരുതിയതിനാലാണ് പരാതി വൈകിയത്.

ശ്രീകുമാർ കോട്ടാത്തലയുടെ പ്രതികരണം:

മറ്റൊരു മാധ്യമ പ്രവർത്തകന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങളാണ് എനിക്ക് നേരെ ഉയർന്ന പരാതിക്ക് പിന്നിൽ-മറുനാടനോട് ശ്രീകുമാർ പറഞ്ഞു. ഒരു വാർത്തയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് എനിക്ക് നേരെ തിരിഞ്ഞത്. ഒരു യുവ ഡോക്ടറെ ബ്യൂട്ടി പാർലറിൽ നിന്നും പൊക്കി. ഈ വാർത്ത ഞാൻ കേരളകൗമുദിയിൽ നൽകി. ഇതോടെ എനിക്ക് എതിരെ നാട്ടിൽ ശത്രുത വന്നു. ഞാൻ എസ്‌പിക്ക് പരാതി നൽകിയിട്ടുണ്ട്. പരാതിക്കാരിയുടെ അച്ഛനുമായി എനിക്ക് പ്രശ്‌നമുണ്ട്. പെൺകുട്ടിയുടെ അച്ഛൻ സിപിഐയിലാണ്. ഞാനും സിപിഐയിലായിരുന്നു. പിന്നെ ഞങ്ങൾ എല്ലാവരും സിപിഎമ്മിലായി. ഇത് കാരണം സിപിഐയിൽ എനിക്ക് നേരെ പ്രശ്‌നമുണ്ട്.

സോഷ്യൽ മീഡിയയിൽ വന്ന എന്റെ ഫോട്ടോയുടെ താഴെ പെൺകുട്ടി കമന്റ് ചെയ്തിരുന്നു. തനിക്ക് മോശമായി അനുഭവം എന്നിൽ നിന്നും നേരിട്ട് എന്ന് പറഞ്ഞു. ഇത് പെൺകുട്ടി തന്നെ ഡിലീറ്റ് ചെയ്തു. പെൺകുട്ടിയായതിനാൽ ഞാൻ പരാതി നൽകിയിട്ടില്ല. ഈ പെൺകുട്ടി എനിക്ക് നേരെ റൂറൽ എസ്‌പിക്ക് പരാതി നൽകിയിട്ടുണ്ട്. വർഷങ്ങളായി ഞാൻ കേരള കൗമുദിയിൽ ജോലി ചെയ്യുന്നത്. വനിതാ സെല്ലിൽ നിന്നും എന്നെ വിളിച്ചിരുന്നു. രാഷ്ട്രീയമാണ് എന്ന വിശദീകരണമാണ് ഞാൻ നൽകിയത്. വനിതാ സെല്ലിൽ നിന്നും ഇറങ്ങിയപ്പോൾ ഗൂഢാലോചനയാണെന്ന് എനിക്ക് മനസിലായി. മാപ്പ് പറഞ്ഞാൽ മതിയെന്നു പെൺകുട്ടി പറഞ്ഞിരുന്നു. ഞാൻ മാപ്പ് പറയില്ലെന്ന് പറഞ്ഞു. ഇതോടെയാണ് എഫ്‌ഐആർ വന്നത്. എല്ലാം കെട്ടിച്ചമച്ചതാണ്-ശ്രീകുമാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP