ഗ്യാസ് സിലിണ്ടർ വെക്കാനെന്ന് പറഞ്ഞിട്ട് ബലമായി പിടിച്ചു കയറ്റിയത് മുറിക്കുള്ളിലേക്ക്; പാന്റ്സ് ഊരി ലൈംഗികാവയവം പ്രദർശിപ്പിച്ചു; സ്കൂളിൽ പോകുമ്പോഴും വഴിയിൽ നിന്നും നഗ്നതാ പ്രദർശനം; ക്ഷേത്രത്തിൽ വിളക്ക് എടുത്തുകൊണ്ടിരിക്കെ അമ്മയുടെ മുന്നിൽ വെച്ചും അശ്ലീല ആംഗ്യങ്ങൾ; കേരള കൗമുദി കൊല്ലം ലേഖകനെതിരെ യുവതിയുടെ പരാതി; പൊലീസ് കേസെടുത്തപ്പോൾ കെട്ടിച്ചമച്ച പരാതിയെന്ന് കോട്ടാത്തല ശ്രീകുമാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിനു മാധ്യമ പ്രവർത്തകനു എതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു. കുട്ടിയായിരുന്ന വേളയിൽ ലൈംഗിക അതിക്രമത്തിനു ശ്രമിക്കുകയും മുതിർന്നിട്ടും അശ്ലീല ആംഗ്യങ്ങൾ ഉൾപ്പെടെ പതിവാക്കുകയും ചെയ്തതോടെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. കേരള കൗമുദി കൊല്ലം ലേഖകനായ കൊട്ടാത്തല ശ്രീകുമാറിനു എതിരെയാണ് കൊട്ടാരക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയുടെ പരാതിയും മാധ്യമ പ്രവർത്തകനായ ശ്രീകുമാറിനെതിരെയുള്ള കേസും കൊട്ടാരക്കരയിൽ വിവാദമായി തുടരുകയാണ്.
കുട്ടിയായിരിക്കുന്ന നാളുകളിൽ ശ്രീകുമാർ ലൈംഗിക അതിക്രമത്തിനു ശ്രമിച്ചു. വീടുമായി നിലനിന്ന അടുപ്പം വച്ചാണ് ഇത്തരം കയ്യേറ്റങ്ങൾ നടന്നത്. പേടി കാരണം വീട്ടിൽ പറഞ്ഞില്ല. സ്കൂളിൽ പോകുമ്പോൾ വരെ വഴിയിൽ നിന്ന് നഗ്നതാ പ്രദർശനം നടത്തിയിരുന്നു. എല്ലാം മനസ്സിൽ വെച്ചു. വല്ലാതെ അസ്വസ്ഥതയായിരുന്നു ഇത്തരം സംഭവങ്ങൾ കാരണം മനസ്സിൽ വന്നത്. പക്ഷെ ഒന്നും വീട്ടിൽ പറയാതെ രഹസ്യമായി വെച്ചു. കഴിഞ്ഞ ശിവരാത്രി നാളിൽ ക്ഷേത്രത്തിൽ വിളക്ക് എടുത്തുകൊണ്ടിരിക്കെ അമ്മയുടെ സാമീപ്യത്തിൽ ഇയാൾ അശ്ലീല ആംഗ്യങ്ങൾ കാണിച്ചു. ഇത് അമ്മയും കണ്ടു. ഇതോടെ പഴയ കാര്യങ്ങൾ കൂടി വീട്ടിൽ പറഞ്ഞു. ശ്രീകുമാറിന്റെ ഒരു ഫെയ്സ് ബുക്ക് ഫോട്ടോയുടെ കീഴെ താൻ ഒരു കമന്റ് രേഖപ്പെടുത്തിയപ്പോൾ അത് വിവാദമായി. ഇതോടെ പഴയ കാര്യങ്ങൾ ചേർത്ത് താൻ പരാതി നൽകുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. സഹിക്കവയ്യാതെയാണ് താൻ ശ്രീകുമാറിനെതിരെ പരാതി നൽകിയത് എന്നാണ് യുവതി പറഞ്ഞത്. ശ്രീകുമാറിന്റെ പേര് കേരളകൗമുദിയിൽ അടിച്ചു വരുന്നത് കണ്ടാൽ തന്നെ തനിക്ക് അസ്വസ്ഥതയായിരുന്നു. വേറെ കാരണം പറഞ്ഞാണ് പത്രം തന്നെ താൻ വീട്ടിൽ നിറുത്തിച്ചത്.
കഴിഞ്ഞ സംഭവങ്ങൾ അത്രയേറെ തന്റെ മനസിൽ വെറുപ്പ് ഉണ്ടാക്കിയിരുന്നതായി പെൺകുട്ടി മറുനാടനോട് പറഞ്ഞു. ശ്രീകുമാറിന് നല്ല സ്വാധീന ശക്തിയുണ്ട് എന്നൊക്കെ അറിയാം. പക്ഷെ പരാതിയിൽ പറഞ്ഞത് എനിക്ക് ശ്രീകുമാറിൽ നിന്നും നേരിട്ട ലൈംഗിക അനുഭവമാണ്. അതൊക്കെ വാസ്തവമാണ്. പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അവർ അന്വേഷണം നടത്തട്ടെ. സത്യസ്ഥിതി കണ്ടെത്തട്ടെ-യുവതി മറുനാടനോട് പറഞ്ഞു. എന്നാൽ തനിക്ക് നേരെ നാട്ടിൽ സംഘടിതമായ ആക്രമണം നടക്കുന്നുവെന്നാണ് ശ്രീകുമാർ മറുനാടനോട് പറഞ്ഞത്. ഇതിനു പിന്നിൽ രാഷ്ട്രീയമാണ്. വാർത്തയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ട്. പെൺകുട്ടിയുടെ അച്ഛനുമായി തനിക്ക് പ്രശ്നമുണ്ട്. എല്ലാം കെട്ടിച്ചമച്ചതാണ് എന്നാണ് ശ്രീകുമാർ പറഞ്ഞത്. എന്തായാലും കേസിൽ എഫ്ഐആർ ഇട്ട് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ശ്രീകുമാറിനെതിരെ അശ്ലീല ആംഗ്യങ്ങൾ തുടർന്നപ്പോൾ പരാതി നൽകി: യുവതി
എന്റെ വീട്ടിലെ ഓട്ടോ ഡ്രൈവറായിരുന്നു ശ്രീകുമാർ. സ്കൂളിൽ പോകുമ്പോൾ വഴിയിലിരുന്നു നഗ്നതാ പ്രദർശനം നടത്തുമായിരുന്നു. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ശ്രീകുമാറിൽ നിന്നും എനിക്ക് നേരെ ലൈംഗിക ആക്രമണം വന്നു. അന്ന് ഞാൻ ആരോടും പറഞ്ഞില്ല. പിന്നീടും ഇതേ പ്രശ്നങ്ങൾ നേരിട്ടു-അതിനാലാണ് പരാതി നൽകിയത്. പെൺകുട്ടി പറഞ്ഞു. വലുതായിട്ടും സ്വഭാവത്തിൽ മാറ്റം വന്നില്ല. ഇപ്പോഴും അശ്ലീല ആംഗ്യങ്ങൾ ആവർത്തിച്ചപ്പോഴാണ് ഞാൻ കേസ് നൽകിയത്. എന്റെ പരാതി പ്രകാരം എഫ്ഐആർ വന്നിട്ടുണ്ട്. അമ്പലത്തിൽ വച്ചിട്ടും അശ്ലീല ആംഗ്യങ്ങൾ തന്നെയാണ് കാണിച്ചത്. എന്റെ അമ്മയും ഇത് കണ്ടിരുന്നു. അമ്മയെ വിളിച്ച് കാണിച്ചതാണ്. അമ്മയും അത് കണ്ടു. അമ്മ നിശബ്ദയായി നിന്നു. അമ്പലമാണ് ഒന്നും അനങ്ങേണ്ടെന്നു അമ്മ പറഞ്ഞു. ശ്രീകുമാറിന്റെ ഒരു ഫോട്ടോ ഫെയ്സ് ബുക്കിൽ വന്നിരുന്നു. അതിൽ ഞാൻ കമന്റ് ചെയ്തപ്പോഴാണ് ഈ പ്രശ്നം വീണ്ടും പുകഞ്ഞത്. എനിക്ക് അസ്വസ്ഥത തോന്നി ഞാൻ പ്രതികരിക്കുകയായിരുന്നു. എനിക്ക് നേരെ മാത്രമല്ല നിങ്ങൾ നാട്ടിൽ അന്വേഷിച്ചാൽ മതി. ജൂൺ അഞ്ചിനാണ് എഫ്ഐആർ ഇട്ടത്. കേസ് എടുത്തെങ്കിലും അറസ്റ്റ് ചെയ്യുന്ന നീക്കമൊന്നും പൊലീസ് നടത്തിയിട്ടില്ല-യുവതി പറയുന്നു.
പെൺകുട്ടി നൽകിയ പരാതി ഇങ്ങനെ:
ഞാൻ വിദ്യാർത്ഥിനീയാണ്. എന്റെ നാട്ടിലുള്ള ശ്രീകുമാർ ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അയാളുടെ ലൈംഗികാവയവം പ്രദർശിപ്പിച്ച് എന്റെ കയ്യിൽ കടന്നു പിടിച്ചു. ആ സമയത്ത് എന്റെ വീട്ടിൽ ആരുമില്ലായിരുന്നു. ഞാൻ വീടിന്റെ അടുത്തുള്ള അമ്മൂമ്മയുടെ വീട്ടിലിരുന്നു കൂട്ടുകാരികളുമായി കളിച്ചുകൊണ്ടിരിക്കുമ്പോൾ ഉച്ചയോടെ നിന്റെ വീട്ടിൽ ആരോ വന്നുവെന്ന് അമ്മൂമ്മ പറഞ്ഞു. ആ പഴയ വീട് ഇന്നില്ല. പൊളിച്ചു കളഞ്ഞു. ആ വീടിന്റെ മുന്നിൽ ശ്രീകുമാർ ഗ്യാസ് സിലിണ്ടർ പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു. സിലിണ്ടർ എവിടെ വെച്ചേക്കണം എന്ന് ചോദിച്ചപ്പോൾ തുറന്നു കിടക്കുന്ന മുറിയിൽ വെച്ചേക്കാൻ പറഞ്ഞു. അയാൾ സിലിണ്ടർ അവിടെ വെച്ചിട്ട് അവിടെ ഇരുട്ടാണെന്ന് പറഞ്ഞു ഇട്ടിരുന്ന പാന്റ്സ് അഴിച്ച് ലൈംഗികാവയവം കാണിച്ചു. എന്നെ ബലമായി മുറിക്കുള്ളിലേക്ക് കയറ്റി എന്റെ കൈ അയാളുടെ ലൈംഗികാവയവത്തിൽ ബലമായി പിടിപ്പിച്ചു.
പുറത്ത് ആരോ വന്നപ്പോൾ ഞാൻ മുറിക്കുള്ളിൽ നിന്നും ഇറങ്ങിയോടി. ആരോ വന്നത് മനസിലാക്കി ശ്രീകുമാർ അവിടെ നിന്നും പോയി. ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ശ്രീകുമാർ വീട്ടിലെ ഓട്ടോ ഡ്രൈവർ ആയിരുന്നു. ആ സമയം സ്കൂളിൽ പോകുന്ന മിക്ക ദിവസങ്ങളിലും ശ്രീകുമാർ അയാളുടെ കുടുംബവീടിനു അടുത്തുവെച്ച് ലൈംഗികാവയവം പ്രദർശിപ്പിക്കാറുണ്ടായിരുന്നു. അന്ന് ഞാൻ പേടിച്ചിട്ടു ആരോടും പറഞ്ഞില്ല. ഈ സംഭവങ്ങൾ കുട്ടിക്കാലത്ത് എനിക്ക് മാനസിക സംഘർഷത്തിനും മനോവിഷമത്തിനും ഇടയാക്കി.
ഫെബ്രുവരി 21 ശിവരാത്രി ദിവസം വീടിനടുത്ത ദേവീ ക്ഷേത്രത്തിൽ വിളക്ക് എടുത്തു നിന്നപ്പോൾ ശ്രീകുമാർ എന്നെ നോക്കി മോശമായി ചിരിക്കുകയും അയാളുടെ വലത് നടുവിരൽ ഉയർത്തിക്കാണിച്ച് അശ്ലീല ചേഷ്ട കാണിക്കുകയും ചുണ്ട് കടിച്ചു കാണിക്കുകയും ചെയ്തു. എന്നോടൊപ്പമുള്ള അമ്മയും ഇതു കണ്ടു. പഴയ കാര്യങ്ങൾ വെച്ചും ഇപ്പോൾ നടന്ന സംഭവങ്ങൾ വെച്ചും എനിക്ക് മാനഹാനിയും മനോവിഷമവും ഉണ്ടായിട്ടുണ്ട്. ഈ സംഭവത്തിനു ശേഷവും അയാൾ വഴിയിൽ വെച്ച് എന്നെ കാണുമ്പോഴൊക്കെ പരിഹാസവും അശ്ലീലവും കലർന്ന വിധത്തിൽ ചിരിക്കുകയും ചേഷ്ടകൾ കാണിക്കാറുമുണ്ട്. വീട്ടുകാരുമായി ആലോചിച്ച് പരാതി കൊടുക്കാം എന്ന് കരുതിയതിനാലാണ് പരാതി വൈകിയത്.
ശ്രീകുമാർ കോട്ടാത്തലയുടെ പ്രതികരണം:
മറ്റൊരു മാധ്യമ പ്രവർത്തകന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങളാണ് എനിക്ക് നേരെ ഉയർന്ന പരാതിക്ക് പിന്നിൽ-മറുനാടനോട് ശ്രീകുമാർ പറഞ്ഞു. ഒരു വാർത്തയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് എനിക്ക് നേരെ തിരിഞ്ഞത്. ഒരു യുവ ഡോക്ടറെ ബ്യൂട്ടി പാർലറിൽ നിന്നും പൊക്കി. ഈ വാർത്ത ഞാൻ കേരളകൗമുദിയിൽ നൽകി. ഇതോടെ എനിക്ക് എതിരെ നാട്ടിൽ ശത്രുത വന്നു. ഞാൻ എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. പരാതിക്കാരിയുടെ അച്ഛനുമായി എനിക്ക് പ്രശ്നമുണ്ട്. പെൺകുട്ടിയുടെ അച്ഛൻ സിപിഐയിലാണ്. ഞാനും സിപിഐയിലായിരുന്നു. പിന്നെ ഞങ്ങൾ എല്ലാവരും സിപിഎമ്മിലായി. ഇത് കാരണം സിപിഐയിൽ എനിക്ക് നേരെ പ്രശ്നമുണ്ട്.
സോഷ്യൽ മീഡിയയിൽ വന്ന എന്റെ ഫോട്ടോയുടെ താഴെ പെൺകുട്ടി കമന്റ് ചെയ്തിരുന്നു. തനിക്ക് മോശമായി അനുഭവം എന്നിൽ നിന്നും നേരിട്ട് എന്ന് പറഞ്ഞു. ഇത് പെൺകുട്ടി തന്നെ ഡിലീറ്റ് ചെയ്തു. പെൺകുട്ടിയായതിനാൽ ഞാൻ പരാതി നൽകിയിട്ടില്ല. ഈ പെൺകുട്ടി എനിക്ക് നേരെ റൂറൽ എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. വർഷങ്ങളായി ഞാൻ കേരള കൗമുദിയിൽ ജോലി ചെയ്യുന്നത്. വനിതാ സെല്ലിൽ നിന്നും എന്നെ വിളിച്ചിരുന്നു. രാഷ്ട്രീയമാണ് എന്ന വിശദീകരണമാണ് ഞാൻ നൽകിയത്. വനിതാ സെല്ലിൽ നിന്നും ഇറങ്ങിയപ്പോൾ ഗൂഢാലോചനയാണെന്ന് എനിക്ക് മനസിലായി. മാപ്പ് പറഞ്ഞാൽ മതിയെന്നു പെൺകുട്ടി പറഞ്ഞിരുന്നു. ഞാൻ മാപ്പ് പറയില്ലെന്ന് പറഞ്ഞു. ഇതോടെയാണ് എഫ്ഐആർ വന്നത്. എല്ലാം കെട്ടിച്ചമച്ചതാണ്-ശ്രീകുമാർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്