കൊറോണക്കാലത്ത് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത് വാർത്താ താരമാകാനുള്ള കൺകെട്ട് വിദ്യ; രണ്ട് മാസം കഴിഞ്ഞപ്പോൾ കൈപൊള്ളിയെന്ന് സമ്മതിച്ച് ജീവനക്കാർക്ക് ഇ-മെയിൽ; 25,000 രൂപ വരെ ശമ്പളം വാങ്ങുന്നവർക്ക് പകുതി ശമ്പളം മാത്രം; അമ്പതിനായിരം വരെ 60 ശതമാനം കുറയും; അതിന് മുകളിലുള്ളവർക്ക് 75 ശതമാനവും; സാമ്പത്തികം മെച്ചപ്പെട്ടാൽ എല്ലാം തിരിച്ചു നൽകുമെന്ന് പിണറായി മോഡൽ പ്രഖ്യാപനവും; കോവിഡിലെ തള്ള് പൊളിച്ച് ജീവനക്കാർക്ക് ബോബി ചെമ്മണ്ണൂർ അയച്ച സർക്കുലർ മറുനാടന്‍
എം മനോജ് കുമാർ
കൊച്ചി: കൊവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗണിൽ കഷ്ടപ്പെടുന്ന തന്റെ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പള വർദ്ധന പ്രഖ്യാപിച്ച് ഡോ.ബോബി ചെമ്മണ്ണൂർ വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ രണ്ട് മാസം കഴിയുമ്പോൾ മാസാദ്യം മുഴുവൻ ശമ്പളവും കൊടുക്കാനാകാത്ത അവസ്ഥയിലാണ് ബോബി ചെമ്മണ്ണൂർ. ശമ്പളം തടഞ്ഞു വയ്ക്കുന്നത് പിണറായി സർക്കാരിന്റെ അതേ മോഡലിലാണ്. തിരിച്ചു കൊടുക്കുമെന്ന് പറഞ്ഞാണ് ശമ്പളം പിടിച്ചു വയ്ക്കുന്നത്. ജീവനക്കാർക്ക് ബോബി ചെമ്മണ്ണൂരിന്റെ എച്ച് ആർ വിഭാഗം അയച്ച കത്ത് മറുനാടന്‍ ലഭിച്ചു.
വലിയ അളവിലാണ് ശമ്പളം തടഞ്ഞു വയ്ക്കുന്നത്. 25,000 രൂപവരെ ശമ്പളമുള്ളവർക്ക് 50 ശതമാനം ശമ്പളം കൊടുക്കില്ല. അതായത് 25,000 രൂപ കിട്ടുന്ന ആൾക്ക് അടുത്ത മാസം 12,500 രൂപയേ കിട്ടൂ. അമ്പതിനായിരം വരെ ശമ്പളം ഉള്ള സ്ലാബിൽ അടുത്തതായി അറുപത് ശതമാനം സാലറി കട്ടാകും. അതായത് 40000 രൂപ പ്രതിമാസ ശമ്പളം കിട്ടുന്നവർക്ക് ഇനി കിട്ടുക 16000 രൂപ മാത്രമാകും. അതിന് മുകളിൽ ശമ്പളം കിട്ടുന്നവർക്ക് 75 ശതമാനം ശമ്പളം കുറവുണ്ടാകും. അതായത് ഒരു ലക്ഷം രൂപ കിട്ടിയ ആൾക്ക് ഇനി 25,000 രൂപയേ കിട്ടൂ. ഇങ്ങനെ തടഞ്ഞു വയ്ക്കുന്ന ശമ്പളം പിന്നീട് കൊടുക്കുമെന്നും സർക്കുലറിൽ പറയുന്നുണ്ട്.
അതായത് ഭീമമായ ശമ്പളം പിടിച്ചു വയ്ക്കലാണ് ബോബി ചെമ്മണ്ണൂരിൽ നടക്കുന്നത്. ജീവനക്കാർക്ക് നൽകിയ സർക്കുലറിൽ ഒരിടത്തും ശമ്പളം കട്ട് ചെയ്യുമെന്ന വാക്ക് ഉപയോഗിക്കുന്നില്ല. ഇതിനിടെ കമ്പനിയുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ചുള്ള നടപടികളാണ് കമ്പനി എടുക്കുന്നതെന്ന് ചെയർമാൻ ബോബി ചെമ്മണ്ണൂർ മറുനാടനോട് പ്രതികരിച്ചു. 20,000 രൂപയിൽ കുറച്ച് ശമ്പളം വാങ്ങുന്നവർക്ക് കുറവൊന്നും ഉണ്ടാകില്ലെന്നും കൂടതൽ ശമ്പളം വാങ്ങുന്നവരുടെ ശമ്പളമാണ് പിടിക്കുന്നതെന്നും അറിയിച്ചു. ഘട്ടം ഘട്ടമായി ഈ ശമ്പളം തിരിച്ചു നൽകുമെന്നും ബോബി ചെമ്മണ്ണൂർ അറിയിച്ചു. ഈ വാക്കുൾ വിശ്വസിച്ചാൽ 20,000 രൂപ ശമ്പളം കിട്ടുന്നവർക്ക് അത്രയും തുക കിട്ടും. എന്നാൽ 25,000 രൂപ ശമ്പളമുള്ളവർക്ക് അടുത്ത മാസം ആദ്യം 12500 രൂപയേ കിട്ടൂ. ഇത് ജീവനക്കാരിലും കടുത്ത അതൃപ്തിയുണ്ടാക്കുന്നുണ്ട്.
കോവിഡിനിടെ ശമ്പളം കൂട്ടി വാർത്തകളിൽ എത്തിയ സ്ഥാപനമാണ് പൊടുന്നനെ നിലപാട് മാറ്റുന്നത്. ചെമ്മണ്ണൂർ ഇന്റർനാഷണൽ ജുവലേഴ്സ്, ചെമ്മണ്ണൂർ ക്രെഡിറ്റ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ്, ബോബി ചെമ്മണ്ണൂർ ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, ബോബി ചെമ്മണ്ണൂർ നിധി ലിമിറ്റഡ്, ബോബി ബസാർ, ഓക്സിജൻ റിസോർട്സ്, ബോബി ടൂർസ് ആൻഡ് ട്രാവൽസ്, ഫിജി കാർട്ട് എന്നീ കമ്പനികളിലായി ബോബി ചെമ്മണ്ണൂർ ഗ്രൂപ്പിലെ അഞ്ച് ലക്ഷത്തോളം വരുന്ന ജീവനക്കാരിൽ ഒരു വിഭാഗത്തിനാണ് ആദ്യഘട്ടത്തിൽ ശമ്പള വർദ്ധന ലഭിക്കുക എന്നായിരുന്നു കമ്പനി അവകാശപ്പെട്ടത്. ഇത് കേട്ട് സന്തോഷത്തോടെ ഇരുന്നവർക്ക് ഇടിത്തീയാണ് ഈ പുതിയ മെയിൽ. ലോണും മറ്റും എടുത്ത് ജീവിക്കുന്നവർക്ക് അത് അടയ്ക്കാൻ പോലും കഴിയാത്ത സാഹചര്യവും ഉണ്ടാകും.
ഹൗസ് ലോണുകൾക്കും മറ്റും ആർബിഐ ഏർപ്പെടുത്തിയ മൊറോട്ടോറിയം രണ്ട് മാസം കൂടിയാണുള്ളത്. ഇതിന് ശേഷം എല്ലാവരും ലോൺ അടയ്ക്കണം. ഈ സമയത്തും ശമ്പളം പിടിക്കൽ തുടർന്നാൽ ജീവനക്കാരുടെ അവസ്ഥ അതീവ ഗുരുതരമാകും. രാജ്യത്ത് ഒരു സ്ഥാപനവും അമ്പത് ശതമാനത്തോളം തുക പിടിച്ചു വയ്ക്കുകയോ കട്ട് ചെയ്യുകയോ കോവിഡുകാലത്ത് ചെയ്തിട്ടില്ല. ജീവനക്കാർക്ക് ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്ന തര്ത്തിലായിരുന്നു കുറവ് വരുത്തൽ. കേരളാ സർക്കാരും മാസം ആറു ദിവസത്തെ ശമ്പളമാണ് ജീവനക്കാരുടേത് തടഞ്ഞു വയ്ക്കുന്നത്. അങ്ങനെ 30 ദിവസത്തേക്കുള്ള ശമ്പളം തടഞ്ഞു വയ്ക്കും. എന്നാൽ ബോബി ചെമ്മണ്ണൂരിലെ ഉത്തരവ് പ്രകാരം 25, 000 രൂപ വരെ ശമ്പളം ഉള്ളവർക്ക് പോലും 50 ശതമാനം കുറവുണ്ട്. ഇത് വലിയ കുറവ് തന്നെയാണ്.
ഈ ഉത്തരവുമായി ബന്ധപ്പെട്ട് അന്വേഷണത്തിലാണ് ആരുടേയും ശമ്പളം കട്ട് ചെയ്യില്ലെന്ന് ബോബി ചെമ്മണ്ണൂർ പ്രതികരിച്ചത്. ജീവനക്കാരുടെ സമ്മതത്തോടെയാണ് ഇതെന്നും അദ്ദേഹം പറയുന്നു. ശമ്പളം കുറയുമ്പോൾ അതിനോട് വിയോജിപ്പുള്ളവർ ജോലി ചെയ്യില്ലല്ലോ എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ കോവിഡ് കാലത്ത് തൊഴിൽ അവസരങ്ങൾ തീരേ കുറവാണ്. ഈ അവസരം മുതലെടുത്താണ് ജീവനക്കാരുടെ ശമ്പളം കുറയ്ക്കുന്നത്. ഒരു നിവർത്തിയുമില്ലാത്ത സാഹചര്യത്തിൽ എല്ലാവരും ഇവിടെ ജോലി തുടരുകയും ചെയ്യും. അങ്ങനെ ചെയ്തില്ലെങ്കിൽ കോവിഡു കാലത്ത് എല്ലാ ജീവനക്കാരും വലിയ പ്രതിസന്ധിയിലുമാകും. ഈ സാഹചര്യത്തെ തൊഴിലുടമ ചൂഷണം ചെയ്യുകയാണെന്ന നിലപാടിലാണ് ജീവനക്കാർ.
അതിനിടെ ഇരുപതിനായിരത്തിനു താഴെ ശമ്പളം ഉള്ളവർക്ക് ശമ്പള വർധനവ് കൊടുക്കുമെന്നും മറുനാടനോട് ബോബി ചെമ്മണ്ണൂർ പ്രതികരിച്ചിട്ടുണ്ട്. ഒന്നും രണ്ടു ലക്ഷം ശമ്പളം ഉള്ളവർക്ക് കൂട്ടാൻ തീരുമാനിച്ചു. കുറച്ച് കൂടി കഴിഞ്ഞിട്ടേ കൂട്ടുകയുള്ളൂ. വലിയ ശമ്പളം ഉള്ളവരുടെ ശമ്പള വർധനവ് കുറച്ച് കൂടി നീട്ടിയിട്ടാണ് നൽകുന്നത്. ലോ സാലറി ഉള്ളവർക്ക് ശമ്പളം കൂട്ടി നല്‍കും. കൂടുതൽ ശമ്പളം ഉള്ളവരുടെ സാലറി ഗഡുക്കൾ ആക്കി മാറ്റി. കുറഞ്ഞ ശമ്പളം ഉള്ളവർക്ക് കറക്റ്റ് ആയി ശമ്പളം നൽകും. ഉയർന്ന ശമ്പളം ഉള്ളവർക്ക് ഘട്ടം ഘട്ടമായി ശമ്പളം നൽകും. ഇത് ഉയർന്ന ശമ്പളം വാങ്ങുന്നവരുടെ കാര്യത്തിൽ മാത്രമാണ് ഘട്ടം ഘട്ടമായി ശമ്പളം നൽകുന്നത്. 20000 കുറവ് ശമ്പളം ഉള്ളവർക്ക് ശമ്പളകട്ട് ഇല്ല. മുഴുവൻ ശമ്പളം നൽകും. ലോക്ക് ഡൗൺ നീളുമ്പോൾ അതിനു തക്ക കാര്യങ്ങൾ നടപ്പിലാക്കുകയാണ് ചെയ്യുന്നതെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു.
കമ്പനിയിലെ ഭൂരിഭാഗം ജീവനക്കാരും ഇപ്പോൾ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. സർക്കാരും ആരോഗ്യവകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശമ്പളം കൂട്ടിയെന്ന പ്രഖ്യാപനത്തിന് വലിയ മാധ്യമ ശ്രദ്ധയാണ് കിട്ടിയത്. എല്ലാ മുഖ്യധാരാ മാധ്യമങ്ങളും ബോബി ചെമ്മണ്ണൂരിനെ പുകഴ്ത്തി വാർത്തയും എഴുതി. അത്തരത്തിലൊരു സ്ഥാപനമാണ് രണ്ട് മാസം കഴിയുമ്പോൾ ജീവനക്കാരുടെ ശമ്പളം തടഞ്ഞു വയ്ക്കുന്നത്. കോവിഡിലെ പ്രതിസന്ധി കാരണമാണ് ഇതെന്നും ജീവനക്കാർക്ക് അയച്ച മെയിലിൽ വ്യക്തമാക്കുന്നുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍