ജനലിലൂടെയോ വാതിലിലൂടെയോ കടക്കാൻ മൂർഖനു കഴിയില്ല; മിനുസമേറിയ ടൈൽ പാകിയ തറയിലേക്ക് പാമ്പ് സ്വമേധയാ എത്തില്ലെന്ന് വിദഗ്ധ സമിതി; ശരിവച്ച് കൊല്ലാൻ ഉപയോഗിച്ച മൂർഖൻ പാമ്പ് ജീവനോടെ ഉണ്ടായിരുന്നപ്പോഴുള്ള ദൃശ്യങ്ങളും; മുട്ട വരിഞ്ഞ് പത്ത് പാമ്പിൻ കുഞ്ഞുങ്ങളെ ഇത്തിക്കരയാറ്റിൽ ഒഴുകിയെന്ന മൊഴിയും അവിശ്വസനീയം; പതിനായിരം രൂപയ്ക്ക് സൂരജ് പാമ്പിനെ വാങ്ങിയത് ഭാര്യ കൊല്ലാൻ എന്ന് പാമ്പുപിടിത്തക്കാരനും അറിയാമായിരുന്നു; അഞ്ചലിലെ ക്രൂരതയിൽ കുരുക്ക് മുറുക്കി വനംവകുപ്പും
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: അഞ്ചലിൽ ഉത്രയെ കൊല്ലാൻ ഉപയോഗിച്ച മൂർഖൻ പാമ്പ് ജീവനോടെ ഉണ്ടായിരുന്നപ്പോഴുള്ള ദൃശ്യങ്ങൾ പുറത്ത്. കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ തന്നെ അപൂർവമായ വിധം ക്രിമിനൽ ബുദ്ധിക്ക് ഉടമയായ സൂരജ് ഭാര്യയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖൻ പാമ്പ് ജീവനോടെ ഉണ്ടായിരുന്നപ്പോഴുള്ള ദൃശ്യമാണ് പുറത്തുവന്നത്. ഉത്രയെ വകവരുത്താനാണ് സൂരജ് മൂർഖൻ പാമ്പിനെ വാങ്ങിയതെന്ന് സുരേഷിന് അറിയാമായിരുന്നുവെന്ന് വനംവകുപ്പ് പറയുന്നു. ഉത്ര കൊല്ലപ്പെട്ടിട്ടും സുരേഷ് പൊലീസിൽ അറിയിക്കാതിരുന്നതും ഇതുകൊണ്ടാണെന്നും റിപ്പോർട്ടിൽ പറയുന്നു. പതിനായിരം രൂപയ്ക്കാണ് സുരേഷ് സൂരജിന് പാമ്പിനെ കൈമാറിയത്.
ഏപ്രിൽ 24 ന് ആറ്റിങ്ങലിനു സമീപം ആലംകോട്ടെ ഒരു വീട്ടിൽ നിന്നാണ് സൂരജിന് പാമ്പിനെ നൽകിയ സുരേഷ് മൂർഖനെ പിടികൂടിയത്. അന്ന് വീട്ടുകാർ പകർത്തിയതാണ് പുറത്തു വന്ന ദൃശ്യം. ഉത്രയുടെ മരണശേഷം വീട്ടുകാർ തല്ലിക്കൊന്ന പെൺ മൂർഖൻ പാമ്പിന്റെ പോസ്റ്റുമോർട്ടം നടത്തിയിരുന്നു. കടിച്ചത് ഈ പാമ്പ് തന്നെയെന്ന് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. ഇതേ പാമ്പിന്റെ 12 മുട്ടകളും ആലംകോട്ടെ വീട്ടിൽ നിന്ന് പാമ്പുപിടുത്തക്കാരൻ കൊണ്ടുപോയി. രണ്ടു മുട്ടകൾ പൊട്ടിയെന്നും വിരിഞ്ഞിറങ്ങിയ 10 പാമ്പിൻ കുഞ്ഞുങ്ങളെ ഇത്തിക്കരയാറ്റിൽ ഒഴുക്കിയെന്നുമാണ് സുരേഷ് മൊഴി നൽകിയത്. സങ്കൽപ്പിലെ ഭാര്യയാകാൻ ഉത്രയ്ക്ക് കഴിയാത്തതു കൊണ്ടാണ് കൊലപ്പെടുത്തിയതെന്നും സൂരജ് മൊഴി നൽകി.
ഉത്രയുടെ ശരീരത്തിൽ മൂർഖന്റെയും അണലിയുടെയും വിഷസാന്നിധ്യം ഉണ്ടെന്നും ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഉത്രയുടെ അഞ്ചലിലെ വീട്ടിൽ ജനൽ വഴി പാമ്പ് കടന്നെന്നാണു സൂരജ് നൽകിയ മൊഴി. എന്നാൽ ജനലിലൂടെയോ വാതിലിലൂടെയോ കടക്കാൻ മൂർഖനു കഴിയില്ല. അഞ്ചടിയോളം നീളമുള്ള മൂർഖനാണ് ഉത്രയെ കടിച്ചത്. മിനുസമേറിയ ടൈൽ പാകിയ തറയിലേക്ക് പാമ്പ് സ്വമേധയാ എത്തില്ല. സൂരജിന്റെ അടൂർ പറക്കോടുള്ള വീട്ടിലെ രണ്ടാം നിലയിൽ വച്ചാണ് ഉത്രയെ അണലി കടിച്ചത്. ഉയരത്തിലേക്ക് ഇഴഞ്ഞു നീങ്ങുന്ന പാമ്പല്ല അണലി. ഇരുവീടുകളിലും പരിശോധന നടത്തിയ ശേഷമാണ് എട്ടംഗ വിദഗ്ധ സമിതി റിപ്പോർട്ട് തയ്യാറാക്കിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സൂരജിനെയും സുരേഷിനെയും ചോദ്യം ചെയ്യലിന്റെ ഭാഗമായി വനംവകുപ്പ് കസ്റ്റഡിയിൽ വാങ്ങിയത്. ഇരുവരെയും ഒരുമിച്ച് ഇരുത്തിയും ബന്ധുക്കൾക്ക് ഒപ്പവും ചോദ്യം ചെയ്യതു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം ഏറ്റതായാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഉത്രയെ കൊത്തിയ മൂർഖൻപാമ്പിനെ പിടികൂടിയ ആറ്റിങ്ങൽ ആലങ്കോട് എത്തിച്ച് വനംവകുപ്പ് തെളിവെടുപ്പ് നടത്തി. പാമ്പുപിടുത്തത്തിൽ പ്രാഗൽഭ്യം ഉള്ളവരുടെ സഹായത്തോടെ ഉത്രയെ കൊത്തിയ രീതി വനംവകുപ്പ് പുനരാവിഷ്കരിച്ചു. ആദ്യം നൽകിയ അണലി ഉത്രയെ കടിച്ചവിവരം സുരേഷിന് അറിയാമാരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. കുടതൽ അന്വേഷണത്തിന്റെ ഭാഗമായി സൂരജിനെയും സുരേഷിനെയും വനംവകുപ്പ് മൂന്ന് ദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെടും.
ഉത്ര വധക്കേസ് പ്രതികളായ സൂരജ്, സുരേഷ് കുമാർ എന്നിവരിൽനിന്ന് വനംവകുപ്പ് സുപ്രധാന തെളിവുകൾ ശേഖരിച്ചു. ഉത്രയെ കടിച്ച പാമ്പിന്റെ ശൽക്കങ്ങൾ ആലംകോട്ടുനിന്ന് ശേഖരിച്ചു. ഇത് തിരുവനന്തപുരം രാജീവ് ഗാന്ധി സന്റെർ ഫോർ ബയോടെക്നോളജിയിലേക്ക് ഡി.എൻ.എ ടെസ്റ്റിന് അയച്ചു. വിശദീകരിക്കാൻ കഴിയാത്ത പ്രതിഭാസമായി ഉത്ര(25)യുടെ മരണം മാറിയത് വാവ സുരേഷിന്റെ വാക്കുകൾ മറുനാടൻ എക്സ്ക്ലൂസീവായി കൊടുത്തതോടെയാണ്. സ്വന്തം വീട്ടിൽ ഉറങ്ങിക്കിടക്കവേയാണ് കരിമൂർഖന്റെ കടിയേറ്റ് ഉത്ര മരിക്കുന്നത്. ഭർതൃവീട്ടിൽവെച്ച് അണലിയുടെ കടിയേറ്റ് തുടർ ചികിത്സ വഴി ജീവിതത്തിലേക്ക് തിരികെ വരുമ്പോഴാണ് സ്വന്തം വീട്ടിൽ വെച്ച് ബുധനാഴ്ച ഉത്രയ്ക്ക് പാമ്പ് കടിയേൽക്കുന്നത്. അപൂർവത്തിൽ അപൂർവമായ ഒരു സംഭവം എന്ന രീതിയിലാണ് ഉത്രയുടെ മരണം തുടക്കത്തിൽ വീക്ഷിക്കപ്പെട്ടത്.
സർപ്പങ്ങളെക്കുറിച്ച് പഠനം നടത്തുന്നവരും സർപ്പങ്ങളുടെ തോഴനായ വാവ സുരേഷുമെല്ലാം ഉത്രയെക്കുറിച്ച് പങ്കു വയ്ക്കുന്ന അഭിപ്രായം അതുകൊണ്ട് തന്നെ ചർച്ചയായി. ഉത്രയുടെ മരണത്തിൽ ദുരൂഹത കണ്ടതു കൊണ്ടാണ് വാവ സുരേഷിന്റെ നിഗമനങ്ങളെ കുറിച്ച് മറുനാടൻ തിരക്കിയത്. വാവ സുരേഷ് പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ഇതോടെയാണ് ഉത്രയുടെ മരണത്തിൽ അസ്വാഭവികത സോഷ്യൽ മീഡിയയും കണ്ടെത്തിയത്. വാവ സുരേഷിന്റെ വാക്കുകൾ ഒരർത്ഥത്തിൽ വിരൽ ചൂണ്ടിയതുകൊലപാതക സാധ്യതയിലേക്കാണ്. വനംവകുപ്പിന്റെ തെളിവെടുപ്പും ഇത് തന്നെയാണ് ശരിവയ്ക്കുന്നത്.
പകവെച്ച് പാമ്പുകൾ കൊത്തില്ലെന്ന് വാവാ സുരേഷ് പറഞ്ഞത് യാഥാർത്ഥ്യമായി
പക വെച്ച് പാമ്പുകൾ കടിക്കും എന്നത് മിഥ്യാധാരണയാണ്. ആളുകൾ പറഞ്ഞു പരത്തുന്ന കെട്ടുകഥകളാണ്. അങ്ങിനെയാണെങ്കിൽ എപ്പോഴേ വാവ സുരേഷ് തട്ടിപ്പോയേനെ. എത്രയോ പാമ്പുകളെയാണ് പിടിച്ച് കാട്ടിൽ വിട്ടത്. പക വെച്ച് കടിക്കണമെങ്കിൽ അത് എന്നെ തന്നെ കടിച്ചേനെ-വാവാ സുരേഷ് മറുനാടനോട് പറഞ്ഞു. ഒട്ടനവധി കോളുകളാണ് വരുന്നത്. എങ്ങിനെ ഉത്ര മരിച്ചു എന്നാണ് വരുന്ന വിളികളുടെ ഉള്ളടക്കം. പാമ്പ് ഇങ്ങനെ വന്നു കടിക്കുമോ? വീടിന്റെ അകത്ത് കയറി എങ്ങനെ ഉത്രയെ മാത്രം കടിക്കുന്നു. എന്താണ് സംഭവം. ഒരു കടി കഴിഞ്ഞിരിക്കുന്ന ആളിനെ പാമ്പുപിന്തുടർന്ന് വന്നു കടിക്കുമോ? രണ്ടു സർപ്പദംശനങ്ങളും ഏറ്റത് വീടിന്റെ അകത്ത് വച്ചാണ് ഏറ്റത്? അതെങ്ങനെ സംഭവിക്കും? തുടങ്ങി ഒട്ടവധി സംശയങ്ങളാണ് ആളുകൾ ചോദിച്ചത്. ഉത്രയെ രണ്ടു പാമ്പുകളാണ് കടിച്ചത്. അണലിയും മൂർഖനും.
മൂർഖന്റെ കടിയേറ്റ് ഉത്ര മരിക്കുകയും ചെയ്തു. പെരുമ്പാവൂരിലുള്ള ബിജുവിന്റെ കഥയുണ്ട്. തുടർച്ചയായി പാമ്പ് കടിയേൽക്കേണ്ടി വന്ന ആളാണ് ബിജു. പോത്തൻകോട് മഞ്ഞുമലയിൽ ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡൽഹിയിലെ ഒരു പൊലീസുകാരന്റെ കഥ. ലീവിൽ നാട്ടിൽ വന്നപ്പോൾ അണലി കടിച്ചാണ് മരണം. ഇവിടെ ഉത്രയ്ക്ക് രണ്ടു കടിയാണ് ഏറ്റത്. രണ്ടാമത്തെ കടിയിൽ ജീവാപായം വരുകയും ചെയ്തു. എനിക്ക് തോന്നുന്നത് പാമ്പുകളെ ആകർഷിക്കാൻ കഴിയുന്ന ഏതോ ഒരു ഹോർമോൺ ഉത്രയുടെ ശരീരത്തിൽ കാണും എന്നാണ്.
പാമ്പുകളെ ആകർഷിക്കാൻ കഴിയുന്ന ഗന്ധമോ ഹോർമോണോ അങ്ങനെ വല്ലതും ഉണ്ടെങ്കിൽ. പക്ഷെ അത്തരം കേസുകളിൽ രണ്ടു കടിയും ഏറ്റത് വീട്ടിനുള്ളിൽ വെച്ച് തന്നെയാണ് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. പറമ്പിൽ വച്ചാണ് കടിയേറ്റത് എങ്കിൽ അങ്ങനെ പറയാൻ കഴിയും. പോയി ചവിട്ടിയപ്പോൾ കടിയേറ്റത് എന്ന്. ഇവിടെ അകത്ത് വച്ചാണ് കടിയേറ്റത്. വൃത്തിയില്ലാതെ കിടക്കുന്ന വീടുമല്ല. ഇവിടെ വൃത്തിയുള്ള വീടുകളാണ്. എലികൾ കൂടുതലുള്ള വീടുകളിൽ പാമ്പുകൾ വരും. ഇവിടെ അങ്ങിനെയുമില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. പരിശോധിക്കേണ്ട കേസ് ആണിത് എന്നാണ് എനിക്ക് തോന്നുന്നത്-ഇതായിരുന്നു വാവ സുരേഷിന്റെ വാക്കുകൾ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്