'സമൂഹത്തോട് കരുതൽ കാണിച്ച സഖാവ്, പൊതു പ്രവർത്തകൻ... സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങി എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെട്ടു'.... കോടതി കുറ്റവാളിയെന്ന് മുദ്രകുത്തിയ കുഞ്ഞനന്തൻ വിശുദ്ധനാണ് എന്ന് പറയുന്നതു അല്ലേ 'രാഷ്ട്രീയ തിമിരം'; മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടാൽ ഞൊടിയിടയിൽ കേസ്; അശ്ലീല പരാമർശങ്ങൾ സഖാക്കൾ നടത്തിയാൽ കേസില്ല; മുല്ലപ്പള്ളിയുടേത് അധഃപതിച്ച മനസെന്ന് വിളിച്ച പിണറായിക്ക് മാസ് മറുപടി; വീണാ വി നായരുടെ പോസ്റ്റ് ചർച്ചയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ പോസറ്റിട്ടതിന് കേസ് എടുത്ത പൊലീസ് നടപടിയിലൂടെയാണ് മഹിളാ കോൺഗ്രസ് നേതാവ് വീണാ വി നായരുടെ പേര് പൊതു ഇടത്ത് ഈ അടുത്ത കാലത്ത് ചർച്ചയായത്. ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങി കേസിനെ വീണ ചർച്ചയാക്കി. ഇപ്പോഴിതാ വീണയുടെ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ രാഷ്ട്രീയ തിമിരം ബാധിച്ചയാൾ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിക്കുകയാണ് വീണ. കുഞ്ഞനന്തനെ വിശുദ്ധനാക്കിയ പിണറായിയുടെ നടപടിയെയാണ് രാഷ്ട്രീയ തിമിരത്തിന് തെളിവായി വീണ ഉയർത്തിക്കാട്ടുന്നത്.
വീണാ വി നായരുടെ ഫെയ്സ് ബുക്ക് പോസ്റ്റ് ചുവടെ
കേരളത്തിലെ സ്ത്രീ സമത്വത്തിന്റെ വിവിധ ഭാവങ്ങൾ
കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്കെതിരെ നടത്തിയ പദപ്രയോഗമായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളായി കേരളമാകെ ചർച്ച ചെയ്തത്. കേരളത്തിലെ മാധ്യമങ്ങളും, മന്ത്രിമാരും, എം എൽ എമാരും എല്ലാം ആ വാക്കുകളിലെ സ്ത്രീവിരുദ്ധത പോസ്റ്റ്മോർട്ടം ചെയ്യുന്ന തിരക്കിലായിരുന്നു. ഈ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രി തന്റെ കോവിഡ് പത്ര സമ്മേളനത്തിൽ നൽകിയ മറുപടി നമുക്കൊന്ന് പരിശോധിക്കാം.
'സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനായി മുല്ലപ്പള്ളി മാറുകയാണ്'. മുല്ലപ്പള്ളിയുടേത് ' അധഃപതിച്ച മനസാണ് , ഒരു .പ്രത്യേകമായ മനോനിലയുടെ പ്രതിഫലനമാണ് അത് സ്ത്രീ വിരുദ്ധവുമാണ് .സ്ത്രീകളെ ഇങ്ങനെയൊക്കെയാണോ നിങ്ങൾ കാണുന്നത്. കെപിസിസി അധ്യക്ഷന്റെ വാക്കുകൾ 'രാഷ്ട്രീയ തിമിരം' ബാധിച്ച യാതാർത്ഥ്യം കാണാൻ കഴിയാതെ പോയ ഒരു മനസിന്റെ ജല്പനം എന്ന നിലയ്ക്ക് അവഗണിക്കാവുന്നതല്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു'
ഇതൊക്കെ കാണുമ്പോൾ എനിക്ക് തോന്നുന്നത് ഈ കേരള സമൂഹത്തിൽ രണ്ടു തരം സ്ത്രീകളുണ്ടെന്നാണ്. പ്രിവിലേജ്ഡ് ആൻഡ് അണ്ടർ പ്രിവിലേജ്ഡ്. കേരളത്തിന്റെ ആരോഗ്യമന്ത്രി പ്രിവിലേജ്ഡ് ആയ വിഭാഗത്തിൽപെട്ടതാവണം. അതുകൊണ്ടാണ് അവർക്കെതിരെ ഒരു പരാമർശം ഉണ്ടായപ്പോൾ കേരളത്തിലെ മാധ്യമങ്ങൾ അടക്കമുള്ള സമൂഹം ഉണർന്നതും. എന്നാൽ അണ്ടർ പ്രിവിലേജ്ഡ് ആയ കുറച്ചു സ്ത്രീകളെ കുറിച്ച് നമുക്ക് പരിശോധിക്കാം.
കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മുഖ്യമന്ത്രി ഉപയോഗിച്ചതു രണ്ടു സുപ്രധാനമായ വാക്കുകളാണ് 'അധഃപതിച്ച മനസാണ്: ''രാഷ്ട്രീയ തിമിരം'.
നമുക്ക് ജൂൺ പതിനൊന്നാം തീയതി നടത്തിയ രാഷ്ട്രീയ തിമിരവും, അധഃപതിച്ച മനസും ബാധിക്കാത്ത മനസ്സുകൾ നടത്തിയഒരു പ്രസ്താവനയിലേക്കു പോകാം
ടി പി ചന്ദ്രശേഖരൻ എന്ന മാനുഷ്യസ്നേഹിയെ 51 വെട്ടു വെട്ടി കൊലപ്പെടുത്തിയ കേസിൽ നീതിപീഠം ജീവപര്യന്തം ശിക്ഷിച്ച ഒരു വ്യക്തിയുടെ മരണത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കുറിച്ച അനുശോചന കുറിപ്പിലെ ചില വാചകങ്ങൾ ഉദ്ധരിക്കാം
'സമൂഹത്തോട് കരുതൽ കാണിച്ച സഖാവ്, പൊതു പ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയ അദ്ദേഹം എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെട്ടു' .
കോടതിയുടെ ഓരോ വിധിയും നിയമമാണ്. ആ നിയമം പാലിക്കാൻ മുഖ്യമന്ത്രി മുതൽ എല്ലാ സാധാരണക്കാർക്കും ബാധ്യതയുണ്ട്. കോടതി കുറ്റവാളിയെന്ന് മുദ്രകുത്തിയ വ്യക്തി വിശുദ്ധനാണ് എന്ന് പറയുന്നതു കോടതിയോടുള്ള അവഹേളനമല്ലേ; ഇതല്ലേ 'രാഷ്ട്രീയ തിമിരം'.
ഒരു മകനെ നഷ്ടപ്പെട്ടു ജീവിക്കുന്ന അമ്മയ്ക്കെതിരെയല്ലേ ഈ പ്രസ്താവന. ഭർത്താവിനെ നഷ്ടപ്പെട്ട ഭാര്യക്കെതിരെയല്ലേ; അച്ഛൻ നഷ്ടപെട്ട മകനെതിരെയല്ലേ. ഇത് നമ്മുടെ സമൂഹം കാണുകയില്ല. കാരണം ആ അമ്മയും, ഭാര്യയും മകനുമെല്ലാം കേരള സമൂഹത്തിൽ പ്രിവിലേജ്ഡ് ആയവരല്ല .സി പി എം എന്ന പാർട്ടി ഊരുവിലക്ക് കല്പിച്ച വിനീത കോട്ടായി പ്രിവിലേജ്ഡ് അല്ല; ഏരിയ സെക്രട്ടറിയുടെ ചവിട്ടേറ്റ് ഉദരത്തിലെ കുഞ്ഞു മരിച്ച ജോസ്ന പ്രിവിലേജ്ഡ് അല്ല; പി കെ ശശി എം എൽ എ പീഡിപ്പിച്ച ആ യുവതിയും പ്രിവിലേജ്ഡ് അല്ല. ശുഹൈബിന്റെ ഉമ്മയും, ശരത്ത് ലാലിന്റെയും കൃപേഷിന്റേയും അമ്മമാരും സമൂഹത്തിൽ പ്രിവിലേജ്ഡ് ആയ വരല്ല. സ്വന്തം ഭർത്താവിന്റെ ഒരു ആയുഷ്ക്കാലത്തെ സ്വപ്നം ഭരണകൂട നെറികേടിന്റെ ഫലമായി തച്ചുടയ്ക്കപ്പെടുമെന്ന് തിരിച്ചറിഞ്ഞപ്പോൾ അയാൾ ആത്മഹത്യയിലേക്ക് എടുത്തെറിയപ്പെടുകയും, എന്നാൽ അതിനെ ഭാര്യയുടെ സ്വഭാവ ഗുണം കൊണ്ടാണ് എന്ന് അതേ ഭരണകൂടം വരുത്തി തീർക്കാൻ ശ്രമിച്ചതിന് മൂകസാക്ഷിയായിരിക്കാൻ വിധിക്കപ്പെട്ട ഒരു ഭാര്യയുമുണ്ട് അങ്ങ് ആന്തൂരിൽ. അവരും പ്രിവിലേജ്ഡ് ആയിരുന്നുല്ല.കാരണം അവർക്കനുകൂലമായി ഇവിടുത്തെ ഒരു ഭരണകൂടവും സംസാരിച്ചിട്ടില്ല. കാരണം ഇവരാരും പ്രിവിലീ ജ്ഡ് ആയവരായിരുന്നില്ല.ഒരു മുഖ്യമന്ത്രിയും നാവുയർത്തിയിട്ടില്ല. ഒരു വനിതാ മന്ത്രിപോലും നാവുയർത്തിയിട്ടില്ല.
ഇനി ഞാൻ എന്റെ കാര്യത്തിലേക്കു വരാം. മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു എന്ന കാരണത്താൽ ഒരു സി പിഎം സഹയാത്രികന്റെ ഇ മെയിൽ വഴിയുള്ള പരാതിയിൽ എനിക്കെതിരെ സംസ്ഥാന പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആ കേസ് ഇപ്പോൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. എന്നാൽ ആ കേസ് നൽകിയ ഞാൻ ഇന്നുവരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത വ്യക്തി ഫേസ്ബുക്ക് ലൈവിൽ വന്നു എനിക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയിരുന്നു. ഞാൻ അശ്ലീല മനസ്കയാണ്, കുടില മനസ്കയാണ്, മലിന മനസ്കയാണ്. ഏതോ ദുസ്വാധീനം ചെലുത്തിയാണ് ഞാൻ കോൺഗ്രസ് നേതാക്കളെ എനിക്കനുകൂലമായി പ്രതികരിക്കാൻ പ്രേരിപ്പിച്ചതെന്നും ഒക്കെ ആരോപണങ്ങൾ ഉയർത്തിയായിരുന്നു ആ ഫേസ്ബുക് ലൈവ്. ഒരു വ്യക്തിക്ക് മറ്റൊരാൾക്കെതിരെ കേസ് കൊടുക്കാൻ എല്ലാ സ്വാതന്ത്രവും ഉണ്ട്. എന്നാൽ ആ സ്വാതത്ര്യം വായിൽതോന്നിയതെല്ലാം വിളിച്ചു പറയാനുള്ള ലൈസൻസ് ആണെന്നും അതിനു ഭരണകൂടം മൗനാനുവാദം നൽകിവരുന്നുണ്ടെന്നുമാണ് അതേത്തുടർന്നുള്ള സംഭവങ്ങൾ എനിക്കു മനസിലാക്കി തന്നത്.
ഈ സംഭവത്തെ തുടർന്ന് കേരള ഡി ജി പി ലോക്നാഥ് ബെഹ്റയ്ക്കു ഞാൻ ഒരു പരാതി ഇമെയിൽ വഴി സമർപ്പിച്ചു ( [email protected] എന്ന ഇമെയിൽ ഓൺലൈനിൽ നിന്നും ലഭിച്ചതാണ് ) എന്ന ഇമെയിൽ അഡ്രസ്സിൽ മെയ് 30 നു സമർപ്പിച്ച പരാതിയിൽ ഒരുമാസമായിട്ടും ഇതുവരെ ഒരു മറുപടി പോലും ലഭിച്ചിട്ടില്ല. കൂടാതെ തിരുവനന്തപുരം സൈബർ സെൽ, വനിതാ കമ്മിഷൻ എന്നിങ്ങനെ നിരവധി പേർക്ക് ഇമെയിൽ വഴി പരാതി നല്കിയിട്ടും മാസങ്ങളായിട്ടും ഒരു മറുപടി പോലും ലഭിച്ചിട്ടില്ല.
ഇന്ത്യൻ ശിക്ഷ നിയമത്തിൽ ഒരു സ്ത്രീക്കെതിരെ മോശം പദപ്രയോഗം നടത്തിയാൽ അത് cognizable offence ആണെന്നും പരാതി ലഭിച്ചയുടൻ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിക്കണമെന്നും അറിയാത്ത വ്യക്തിയല്ലല്ലോ കേരളത്തിലെ ഡി ജി പി. ഒരു മാസമായി ഒരു മറുപടി പോലും തരാൻ അധികൃതർക്ക് മനസുവന്നില്ല. ഇതല്ലേ യഥാർത്ഥ വിവേചനം, രാഷ്ടീയ തിമിരം. മുഖ്യമന്ത്രിക്കെതിരെ ഞാൻ ഫേസ്ബുക് പോസ്റ്റിട്ടാൽ ഞൊടിയിടയിൽ കേസ്, എനിക്കെതിരെ അശ്ലീല പരാമർശങ്ങൾ സഖാക്കൾ നടത്തിയാൽ കേസില്ല.
രാഷ്ട്രീയത്തിൽ സജീവമായ ഈ ചെറിയ കാലയളവിൽ സൈബർ സഖാക്കളിൽ നിന്നും ലഭിക്കുന്ന അശ്ലീല കമന്റ്റുകളുടെ എണ്ണമെടുത്താൽ ശൈലജ ടീച്ചർ എത്രയോ ഭാഗ്യവതി. അച്ഛനും അമ്മയും കൂടെയുള്ള ഫോട്ടോ ഇട്ടാൽപോലും തെറിയഭിഷേകം നടത്തുന്ന സൈബർ സഖാക്കളാണ് നമുക്കുള്ളത്. സ്ത്രീ ശാക്തീകരണമാണ് ലക്ഷ്യമെങ്കിൽ ആദ്യം നിങ്ങളുടെ സഖാക്കളെ നിലയ്ക്ക് നിർത്താൻ പഠിപ്പിക്കണം. സൈബർ ഇടങ്ങളിൽ അച്ഛനും അമ്മയും അച്ഛ ഛനുമൊക്കെ നിരന്തരം ഓർക്കപ്പെടുമ്പോൾ എന്നെ ആരെങ്കിലും രാജ്ഞിയെന്നും, രാജകുമാരിയെന്നും വിളച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു. രാഷ്ട്രീയമായി എതിരിടാൻ കെൽപ്പില്ലാതെ സ്ത്രീയുടെ പാതി വ്രത്യത്തിൽ ചാരിയെങ്കിലും സ്വയം നല്ല കുഞ്ഞുങ്ങളാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്ന ആധുനിക കമ്യൂണിസ്റ്റ് ന്യായീകരണ സിദ്ധാന്തത്തിന്റെ വക്താക്കൾക്കു ഈ എഴുത്തു സമർപ്പിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്