Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'1921 മാപ്പിള കലാപം സത്യസന്ധമായി ചിത്രീകരിക്കാൻ നിങ്ങളുടെ കയ്യിൽ നിന്നും നിങ്ങൾ എന്തുമാറ്റി വയ്ക്കും? സ്വാഭിമാനികളോടാണ് ചോദ്യം; നമ്മൾ തീരുമാനം എടുത്തു കഴിഞ്ഞു..1921ന്റെ യഥാർത്ഥ മുഖം 2021ൽ ജനം കാണും..കൂടെയുണ്ടാവണം..സത്യമേവ ജയതേ; പൃഥ്വി രാജും ആഷിഖ് അബുവും ഖിലാഫത്ത് നേതാവ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം സിനിമയാക്കുമ്പോൾ ബദൽ സിനിമയുമായി സംവിധായകൻ അലി അക്‌ബർ: ഒരേവിഷയത്തിൽ നാല് സിനിമകൾ ഒരേദിവസം പ്രഖ്യാപിച്ച അപൂർവതയും

'1921 മാപ്പിള കലാപം സത്യസന്ധമായി ചിത്രീകരിക്കാൻ നിങ്ങളുടെ കയ്യിൽ നിന്നും നിങ്ങൾ എന്തുമാറ്റി വയ്ക്കും? സ്വാഭിമാനികളോടാണ് ചോദ്യം; നമ്മൾ തീരുമാനം എടുത്തു കഴിഞ്ഞു..1921ന്റെ യഥാർത്ഥ മുഖം 2021ൽ ജനം കാണും..കൂടെയുണ്ടാവണം..സത്യമേവ ജയതേ; പൃഥ്വി രാജും ആഷിഖ് അബുവും ഖിലാഫത്ത് നേതാവ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം സിനിമയാക്കുമ്പോൾ ബദൽ സിനിമയുമായി സംവിധായകൻ അലി അക്‌ബർ: ഒരേവിഷയത്തിൽ നാല് സിനിമകൾ ഒരേദിവസം പ്രഖ്യാപിച്ച അപൂർവതയും

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: ഖിലാഫത്ത് നേതാവ് വാരിയം കുന്നത്ത് അഹമ്മദ് ഹാജിയുടെ ജീവിതത്തെ ആധാരമാക്കി പൃഥ്വിരാജും ആഷിഖ് അബും സിനിമ പ്രഖ്യാപിച്ച ദിവസം തന്നെ കോളിളക്കമായി. തനി ഹിന്ദുവിരുദ്ധനായ നേതാവിനെ ഉയർത്തിക്കാട്ടുന്ന സിനിമയിൽ നിന്ന് പൃഥ്വിരാജ് പിന്മാറണമെന്ന് ബിജെപി നേതാക്കൾ അടക്കം ആവശ്യപ്പെട്ടുകഴിഞ്ഞു. ആഷിഖ് അബുവിനെ കൂടാതെ പി.ടികുഞ്ഞുമുഹമ്മദും, ഇബ്രാഹും വേങ്ങരയും സിനിമകൾ അനൗൺസ് ചെയ്തു. ഇതോടെ, ഒരേ വ്യക്തിയെ ആധാരമാക്കി ഒരേ ദിവസം മൂന്നുസിനിമകളുടെ പ്രഖ്യാപനം. അവിടെ കൊണ്ടും തീർന്നില്ല കഥ. മാപ്പിള കലാപത്തിന്റെ, 1921ന്റെ യഥാർഥ മുഖം 2021 ൽ ജനം കാണും എന്ന പ്രഖ്യാപനവുമായി സംവിധായകനും ബിജെപി നേതാവുമായ അലി അക്‌ബർ. അങ്ങനെ നാലാമത്തെ സിനിമയും വരവായി. എഫ്ബി പോസ്റ്റുകളുടെ പരമ്പരയിലൂടെയാണ് അലി അക്‌ബർ തന്റെ ചിത്രം പ്രഖ്യാപിച്ചത്. പോസ്റ്റ് ഇതിനരം വൈറലായി കഴിഞ്ഞു.

ചരിത്രം വളച്ചൊടിച്ച് വാരിയംകുന്നത്ത് അഹമ്മദ് ഹാജിയെ വെള്ളപൂശുന്നു എന്നാണ് അലി അക്‌ബർ ആദ്യ പോസ്റ്റിൽ ധ്വനിപ്പിച്ചത്. വാരിയൻ കുന്നൻ സിനിമയായാൽ, തൂവൂർ കിണറും സിനിമയാവണം.ചരിത്രത്തിന്റെ നേർക്കാഴ്ച എന്നാണ് അക്‌ബർ കുറിച്ചത്.
 അലി അക്‌ബറിന്റെ തുടർ പോസ്റ്റുകൾ ഇങ്ങനെ:

1921
പുഴമുതൽ പുഴ വരെ ഒഴുകിയ രക്തപ്പുഴയും, മാനഭംഗവും, കൊള്ളയും അധിനിവേശവും വെള്ളപൂശാൻ നിന്നാൽ അത് ശുദ്ധതയയോടെ പറയാൻ മുൻകൈയെടുക്കേണ്ടിവരും

നായകനിൽ നിന്നും വില്ലനിലേക്ക്.
നല്ലത്.
ഒരു ജനതയോട്, ചരിത്രത്തോട്, കൂറുപുലർത്തി ബലാത്സംഗവും തലയരിയലും നടത്തണം.

1921 മാപ്പിള കലാപം സത്യസന്ധമായി ചിത്രീകരിക്കാൻ നിങ്ങളുടെ കയ്യിൽ നിന്നും നിങ്ങൾ എന്തുമാറ്റി വയ്ക്കും. സ്വാഭിമാനികളോടാണ് ചോദ്യം.

ആഷിഖ് അബുവാണ് പൃഥ്വിരാജിനെ നായകനാക്കി 'വാരിയൻ കുന്നൻ' എന്ന ചിത്രം ആദ്യം പ്രഖ്യാപിച്ചത്. ഇത് സ്ഥിരീകരിച്ചുകൊണ്ട് നടൻ പൃഥ്വിരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റും വന്നു. 'ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് 'മലയാളരാജ്യം' എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു.'- എന്നായിരുന്നു പൃഥ്വിരാജിന്റെ പോസ്റ്റ്. മുഹസിൻ പരാരി കോ ഡയറക്ടറാകുന്ന പ്രൊജക്ടിന് ക്യാമറ ചലിപ്പിക്കുന്ന ഷൈജു ഖാലിദ് ആണ്. സിക്കന്ദർ, മൊയ്തീൻ എന്നിവരാണ് നിർമ്മാണം. സൈജു ശ്രീധരൻ എഡിറ്റിംഗും, ജ്യോതിഷ് ശങ്കർ കലാസംവിധാനവും, സമീറാ സനീഷ് വസ്ത്രാലങ്കാരവും ബെന്നി കട്ടപ്പന നിർമ്മാണ നിയന്ത്രണവും നിർവഹിക്കും. കാംപസ് മുവീസും ആഷിക് അബുവും റിമാ കല്ലിങ്കലും നേതൃത്വം നൽകുന്ന ഒപിഎം സിനിമാസും ചേർന്നാണ് നിർമ്മാണം.'

ഇത് കഴിഞ്ഞ് മണിക്കുറുകൾക്കുള്ളിൽ തന്നെ പ്രശസ്ത സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദും ഇതേ വിഷയത്തിൽ സിനിയെടുക്കുന്നു എന്ന വാർത്തയെത്തി. ചിത്രത്തിന്റെ പേര് ഷഹീദ് വാരിയം കുന്നൻ. ഇതിനുപിന്നാലയാണ് ഇപ്പോൾ ഇബ്രാഹിം വെങ്ങരയുടെ ചിത്രവും എത്തുന്നത്. 'ദി ഗ്രേറ്റ് വാരിയം കുന്നത്ത്' എന്ന പേരിലാണ് സിനിമയൊരുക്കുന്നത്. കുറെകാലം പഠനം നടത്തിയശേഷശേഷമാണു സിനിമയുടെ കഥഴുതിയതെന്ന് ഇബ്രാഹിം വെങ്ങര ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പറയുന്നു. സിനിമയുടെ വൺ ലൈൻ അദ്ദേഹം 'വാരിയൻ കുന്നത്ത് കുഞ്ഞമ്മദ് ഹാജി' എന്ന പേരിൽ ഏകപാത്ര നാടകമായി സുഹൃത്ത് അലി അരങ്ങാടത്തിന് എഴുതിക്കൊടുത്തിരുന്നു. നാടകം സ്റ്റേജുകളിൽ അവതരിപ്പിച്ചുവരികയാണ്.ചിത്രത്തിന്റെ വർക്കുകൾ നടന്നുവരികയാണെന്നും തിരക്കഥ രണ്ടുമൂന്നു പേർക്ക് കൈമാറിയിട്ടുണ്ടെന്നും ഇബ്രാഹിം വെങ്ങര ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പറയുന്നു. മലയാളത്തിൽനിന്നുവള്ളർ കൂടാതെ ഇതര ഭാഷകളിൽനിന്നുള്ളവരും ചിത്രത്തിൽ അഭിനേതാക്കളാവും. ആഫ്രിക്കൻ നടിയാണ് നായിക. കണ്ണൂർ ജില്ലയിലെ പൈതൽ മലയാണ് പ്രാധാന ലൊക്കേഷനെന്നും അദ്ദേഹം വ്യക്തമാക്കുന്നു.നേരത്തെ ഐവി ശശി- ടി ദാമോദരൻ- മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന 1921 സിനിമയും പറഞ്ഞത് മലബാർ കലാപത്തിന്റെ കഥകൾ ആയിരുന്നു. പക്ഷേ അത് വാരിയൻ കുന്നന്റെ ജീവചരിത്രമായിട്ടല്ല എടുത്തിരുന്നത്.

അതിനിടെ ആഷിക്ക് അബുവിനും പൃഥ്വിരാജിനുമെതിരെ സംഘപരിവാർ അനുകൂല വിഭാഗങ്ങളിൽനിന്ന് ഫെയ്‌സ് ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. താരത്തിനും കുടുംബത്തിനുമെതിര വളരെ മോശം പദപ്രയോഗങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള പ്രചാരണമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി നടക്കുന്നത്. വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജി ഹിന്ദുവിരുദ്ധനാണെന്നും സിനിമ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്നുമാണ് ഇക്കൂട്ടരുടെ ആരോപണം.

അതേസമയം, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മലബാർ കലാപത്തിന്റെ നായകനാണെന്നും ബ്രിട്ടീഷുകാർക്ക് അനുകൂലമായി പ്രവർത്തിച്ച ഹിന്ദു ജന്മിമാരെ മാത്രമല്ല മുസ്ലിം ജന്മിയെയും അദ്ദേഹം കൊലപ്പെടുത്തിയിട്ടുണ്ടെന്നും ഡോ. എംഎൻ കാരശേരി അടക്കമുള്ളവർ പറയുന്നു. ചിത്രത്തിൽനിന്ന് പൃഥ്വിരാജ് പിന്മാറണന്നെ ആവശ്യം അംഗീകരിക്കാൻ കഴിയില്ല. ആഷിഖ് അബുവിനെയോ പൃഥ്വിരാജിനെയോ മതത്തിന്റെയോ ജാതിയുടെയോ പേരിലല്ല, മറിച്ച് മികച്ച കലാകാരന്മാർ എന്ന നിലയിലാണ് നമ്മൾ കാണുന്നത്. സിനിമയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനു മുൻപുള്ള വിവാദങ്ങൾ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഏതായാലും അലി അക്‌ബറിന്റെ സിനിമാ പ്രഖ്യാപനം കൂടി വന്നതോടെ സിനിമാ പ്രേക്ഷകർ ആകാംക്ഷയിലാണ്. ഒരേവിഷയത്തിൽ നാലുസിനിമകൾ. പ്രഖ്യാപനവും ഒരേനാൾ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP