തിരുവനന്തപുരം മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരന് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ സമൂഹ വ്യാപനമെന്ന് സൂചന; ഈമാസം 16ാം തീയ്യതി വരെ ജീവനക്കാരൻ ജോലി നോക്കിയത് കാഷ്വാലിറ്റിയിൽ; നൂറ് കണക്കിന് പേരുമായി സമ്പർക്കവും പുലർത്തി; മെഡിക്കൽ കോളേജ് കോവിഡ് ക്ലസ്റ്റർ രൂപപ്പെടുമെന്ന ഭീതിയിൽ ആരോഗ്യ പ്രവർത്തകർ; പാളയം, ചാല മാർക്കറ്റുകളിൽ 50 ശതമാനം കടകൾ മാത്രമേ തുറക്കൂവെന്ന് മേയർ; മാളുകൾ ഇടവിട്ട ദിവസങ്ങളിലേ തുറക്കുകയുള്ളൂ; കർശന നിയന്ത്രണം ഏർപ്പെടുത്തി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തുപുരം: തിരുവനന്തപുരത്ത് കോവിഡ് സമൂഹവ്യാപനഭീതി ശക്തം. ഉറവിടം ഏതെന്ന് അറിയാത്ത കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കർശന നടപടികളിലേക്കും കടക്കുകയാണ് നഗരസഭാ അധികൃതരും. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരന് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ സമൂഹ വ്യാപനമെന്ന് സൂചനമെന്ന ആശങ്ക അതിശക്തമായി. ഇദ്ദേഹത്തിന്റെ റൂട്ട്മാപ്പും സമ്പർക്കവും അതിവിപുലമാകും എന്നാണ് ലഭിക്കുന്ന സൂചനകൾ. ഈ മാസം 16ാം തീയ്യതി വരെ മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരനായി ഇദ്ദേഹം ജോലി നോക്കിയിരുന്നു. കാഷ്വാലിറ്റിയിലാണ് ജോലി നോക്കിയത് എന്നതിനാൽ തന്നെ വിപുലമായ സമ്പർക്കമാണ് ഇദ്ദേഹത്തിന് ഉള്ളത്.
വെള്ളിയാഴ്ച്ച അഡ്മിറ്റാക്കിയ ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനാ ഫലം ഇന്നലെ ലഭിച്ചെങ്കിലും ഇന്ന് മാത്രമാണ് പുറത്തുവിട്ടത്. അടുത്തിടെ തിരുവനന്തപുരത്ത് കോവിഡ് പോസിറ്റീവായ കേസുകൾ പരിശോധിച്ചാൽ രോഗബാധയുടെ ഉറവിടം എവിടെയാണെന്ന് കൃത്യമായി അറിവില്ലാത്ത അവസ്ഥയാണുള്ളത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് നിരവധി ആളുകൾ എത്തുന്ന ക്വാഷ്യാലിറ്റിയുമായി ബന്ധപ്പെട്ട് അടക്കം ജോലി ചെയ്യേണ്ടി വന്ന ജീവനക്കാരനെ ആശുപത്രിയിൽ അഡ്മിറ്റു ചെയ്തത്. കടുത്ത കോവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നായിരുന്നു ഇയാളെ അഡ്മിറ്റ് ചെയ്യേണ്ടി വന്നത്. അഡ്മിറ്റ് ചെയ്തു ഐസോലേഷനിൽ ആക്കിയ ഇദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങൾ എന്നാൽ ഇതുവരെ സർക്കാർ പുറത്തു വിടാതിരിക്കുകയായിരുന്നു. ഇന്ന് പോസിറ്റീവായെന്ന വിവരം പുറത്തുവിടുകയും ചെയ്തു.
ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവായതോടെ അത് തലസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ എത്രകണ്ട് ബാധിക്കും എന്ന കാര്യത്തിലും ആശങ്ക നിലനിൽക്കുന്നുണ്ട്. നൂറു കണക്കിന് ആളുകളുമായി ഇദ്ദേഹം ബന്ധപ്പെട്ടിട്ടുണ്ട്. കരിക്കകം സ്വദേശിയാണ് ഇദ്ദേഹം. കഴിഞ്ഞ ചൊവാഴച്ച വരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരനാണ് വെള്ളിയാഴ്ച അഡ്മിറ്റ് ആയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഭാഗത്ത് കോവിഡ് ക്ലസ്റ്റർ രൂപപ്പെടുമോ എന്ന ആശങ്കയുണ്ട്. നേരത്തെ കോവിഡ് ബാധിച്ചുമരിച്ച മൂന്ന് പേർക്ക് രോഗം എവിടെ നിന്നാണ് വന്നതെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിരുന്നില്ല. വൈദികനെ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് കോവിഡ് ഉണ്ടായതെന്ന സൂചനയും പുറത്തുവന്നിരുന്നു.
അതേസമയം തലസ്ഥാനത്ത് സമൂഹ വ്യാപനമുണ്ടെന്ന സൂചനാണ് മേയർ കെ ശ്രീകുമാർ നല്‍കുന്നത്. തലസ്ഥാനത്ത് ഓട്ടോ ഡ്രൈവർക്കും, വൈദികനും കോവിഡ് സ്ഥിരീകരിച്ചത് വളരെ ഗൗരവത്തോടെ കാണാമെന്നും അദ്ദേഹം പറഞ്ഞു. വിവാഹ, മരണ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് നിബന്ധനയുണ്ട്. വിവാഹ ചടങ്ങിൽ 50 ൽ കൂടുതലും മരണ ചടങ്ങിൽ 20 ൽ കൂടുതലും ആളുകൾ പങ്കെടുക്കാൻ പാടില്ല. തലസ്ഥാനത്തെ മാളുകൾ ഇടവിട്ട ദിവസങ്ങളിൽ തുറക്കൂ. പാളയം, ചാല മാർക്കെറ്റുകളിൽ 50% കടകൾ മാത്രമേ തുറക്കൂ. കോർപറേഷൻ ഓഫീസിൽ പരാതികൾ സ്വീകരിക്കുന്നതിന് വേണ്ടി പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയതെയും മേയർ മാധ്യമങ്ങളോട് പറഞ്ഞു.
തലസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ആശുപത്രികളിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ആശുപത്രികളിൽ കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കൂ. സമരങ്ങൾക്ക് 10 പേരിൽ കൂടാൻ പാടില്ല. സർക്കാർ പരിപാടികളിൽ 20 പേർ മാത്രമേ പാടുള്ളു. ഓട്ടോറിക്ഷയിലും ടാക്സിയിലും യാത്ര ചെയ്യുന്നവർ വാഹനത്തിന്റെ നമ്പറും ഡ്രൈവറുടെ പേരും കുറിച്ചെടുക്കണം. നിയന്ത്രണങ്ങൾ പാലിക്കാത്ത കടകൾ അടപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ബ്രേക്ക് ദ ചെയിൻ ജില്ലയിൽ കൂടുതൽ ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചു.
ആളുകൾ കൂട്ടം കൂടുന്നിടത്ത് കൈ കഴുകാനുള്ള സംവിധാനം ഏർപ്പെടുത്തുന്നത് കർശനമാക്കും.മാസ്കും സാമൂഹിക അകലവും ഉറപ്പാക്കും. മരണ ചടങ്ങിൽ 20 പേരിലും വിവാഹത്തിൽ 50 പേരിലും അധികം ആളുകൾ പങ്കെടുക്കരുത്. മാതൃകയെന്നോണം എം പി മാരും എം എൽ എ മാരും അത്തരം ചടങ്ങുകളിൽ നിന്നും വിട്ടു നിൽക്കും. പഞ്ചായത്ത് തലത്തിൽ മിനിമം ഒരു ഇൻസ്റ്റിറ്റിയുഷണൽ ക്വറന്റീൻ സെന്റർ എങ്കിലും തുടങ്ങാൻ തീരുമാനിച്ചു. പഞ്ചായത്ത് വാർഡുതല കർമസമിതി ശക്തമാക്കാനും സർക്കാർ തീരുമാനിച്ചു.
രണ്ട് ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് സങ്കീർണമെന്ന് ആരോഗ്യവകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇയാൾ ടെലിവിഷൽ സീരിയലുകളിൽ അഭിനയിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. കൂടാതെ നിരവധി യാത്രക്കാരുമായി വിവിധ സ്ഥലങ്ങളിലേക്ക് ഇയാൾ സഞ്ചരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് പറയുന്നു. ഇയാളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടിട്ടുണ്ട്. നഗരത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും യാത്രക്കാരുമായി ഇയാൾ എത്തിയിട്ടുണ്ട്. കരമന, ആനയറ, വട്ടിയൂർക്കാവ്, തിരുമല, പൂജപ്പുര, കുളത്തറ, പാൽക്കുളങ്ങര, സ്റ്റാച്യു, വഞ്ചിയൂർ, തമ്പാനൂർ, പേരൂർക്കട, അമ്പലമുക്ക് തുടങ്ങി നിരവധി സ്ഥലങ്ങളിലേയ്ക്ക് ഇദ്ദേഹം പോയിട്ടുണ്ട്. രോഗലക്ഷണങ്ങൾ തുടങ്ങുന്ന ദിവസം വരെ ഇദ്ദേഹം ഓട്ടോറിക്ഷ ഓടിച്ചിരുന്നു. KL-01 BJ 4836 ആണ് ഇയാളുടെ ഓട്ടോ റിക്ഷയുടെ നമ്പർ. ഇയാളുടെ ഓട്ടോറിക്ഷയിൽ കയറിയവരെക്കുറിച്ചുള്ള വിവരങ്ങൾ പൂർണമായും ലഭിച്ചിട്ടില്ല.
ഓട്ടോഡ്രൈവർ സീരിയലുകളിൽ ജൂനിയർ ആർട്ടിസ്റ്റ് ആയും പ്രവർത്തിച്ചിരുന്നു. അടുത്ത ദിവസങ്ങളിലും രണ്ട് സീരിയലുകളിൽ അഭിനയിച്ചിരുന്നു. കരമനയിലും പൂജപ്പുരയിലും നടന്ന ഷൂട്ടിങ്ങുകളിലാണ് ഇയാൾ പങ്കെടുത്തത്. ഡ്രൈവറുടെ കുടുംബാംഗങ്ങൾക്കും രോഗം പകർന്നിട്ടുണ്ട്. 17 -നാണ് ഓട്ടോ ഡ്രൈവറുടെ ഭാര്യക്കും 14 വയസ്സുള്ള മകൾക്കും ലക്ഷണങ്ങൾ കണ്ടത്. കഴിഞ്ഞ ദിവസം 18 വയസ്സുള്ള ഇവരുടെ മകൾക്കും രോഗം സ്ഥിരീകരിച്ചു. കുട്ടികളടക്കം നിരവധി പേർ ഈ കുടുംബവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ട്. രണ്ട് ആശുപത്രികളിലെ ഡോക്ടർമാരും ജീവനക്കാരുമടക്കം സമ്പർക്കവിലക്കിലാണ്.
ഇയാൾക്ക് രോഗം ബാധിച്ചതിന്റെ ഉറവിടവും ഇതുവരെ കണ്ടെത്താനായിട്ടില്ല. 12-ന് ഇദ്ദേഹം രോഗലക്ഷണങ്ങളോടെ ഐരാണിമുട്ടം പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. 17-ന് ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇവിടെനിന്നാണ് ജനറൽ ആശുപത്രിയിലേക്കു മാറ്റിയത്. രോഗം സ്ഥിരീകരിക്കുന്നതിനു മുൻപുള്ള ദിവസങ്ങളിൽ നഗരത്തിലെ പല ഓട്ടോറിക്ഷാ സ്റ്റാൻഡുകളിലും ഇദ്ദേഹം പോയി. ചില കടകളിലും എത്തിയിരുന്നു. ഈ പ്രദേശങ്ങളാണ് കണ്ടെയ്ന്മെന്റ് സോണുകളാക്കിയിട്ടുള്ളത്. ഓട്ടോറിക്ഷയിൽ കയറിയ പലരെയും ഇദ്ദേഹത്തിന് അറിയില്ല. വഞ്ചിയൂരിൽ മരിച്ച രമേശനും പാപ്പനംകോട് ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി. ഡ്രൈവർക്കും എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്നും വ്യക്തമായിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍