Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാ കാര്യത്തിലും സൂക്ഷ്മ നിരീക്ഷണം നടത്താൻ സാധിക്കില്ല; രഥയാത്ര കേന്ദ്രം, സംസ്ഥാനം, ക്ഷേത്ര സമിതി എന്നിവരുടെ വിവേകത്തിന് വിടുന്നുവെന്നും സുപ്രീം കോടതി; നാളെ പുരി ജഗന്നാഥ ക്ഷേത്രത്തിൽ നിയന്ത്രണങ്ങളോടെ രഥയാത്ര നടത്താൻ അനുമതി

എല്ലാ കാര്യത്തിലും സൂക്ഷ്മ നിരീക്ഷണം നടത്താൻ സാധിക്കില്ല; രഥയാത്ര കേന്ദ്രം, സംസ്ഥാനം, ക്ഷേത്ര സമിതി എന്നിവരുടെ വിവേകത്തിന് വിടുന്നുവെന്നും സുപ്രീം കോടതി;  നാളെ പുരി ജഗന്നാഥ ക്ഷേത്രത്തിൽ  നിയന്ത്രണങ്ങളോടെ രഥയാത്ര നടത്താൻ അനുമതി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ നാളെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര. നിയന്ത്രണങ്ങളോടെ രഥയാത്ര നടത്താൻ സുപ്രീം കോടതി അനുമതി നൽകി. ആരോഗ്യ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ ക്ഷേത്ര സമിതി, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്നിവയുടെ ഏകോപനത്തോടെ പുരി രഥയാത്ര നടത്താമെന്ന് സുപ്രീം കോടതി പറഞ്ഞു. പൊതുജന പങ്കാളിത്തം ഇല്ലാതെ രഥയാത്ര നടത്താൻ അനുവദിക്കണമെന്ന് കേന്ദ്രവും ഒഡീഷ സർക്കാരും ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. രഥയാത്രയുടെ എല്ലാ കാര്യത്തിലും സൂക്ഷ്മ നിരീക്ഷണം നടത്താൻ സാധിക്കില്ലെന്നും ഇത് കേന്ദ്രം, സംസ്ഥാനം, ക്ഷേത്ര സമിതി എന്നവരുടെ വിവേകത്തിന് വിടുന്നുവെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.

തീരുമാനം എടുക്കാനുള്ള അധികാരം കോടതി സംസ്ഥാനത്തിന് നൽകി. കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് തോന്നിയാൽ രഥയാത്ര നിർത്താനുള്ള അനുമതി ഒഡീഷ സംസ്ഥാനത്തിനുണ്ടെന്നും കോടതി പറഞ്ഞു. ചൊവ്വാഴ്ചയാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര നടക്കേണ്ടത്. കോവിഡിന്റെ പശ്ചാത്തലത്തിൽ രഥയാത്ര വേണ്ടെന്നാണ് കോടതി നിർദ്ദേശിച്ചിരുന്നത്. എന്നാൽ ആചാര പ്രകാരം പുരി ജഗന്നാഥന് ചൊവ്വാഴ്ച പുറത്തിറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് പുറത്തിറങ്ങാൻ 12 വർഷം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ നിയന്ത്രണങ്ങളോടുകൂടി രഥയാത്ര അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

12-ാം നൂറ്റാണ്ടിലെ ക്ഷേത്രം എന്ന നിലയിൽ ലോക പ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിൽ പത്തുലക്ഷത്തിലധികം ജനങ്ങൾ വന്നുചേരുന്ന മഹാഉത്സവമാണ് രഥയാത്ര. പുരി രഥയാത്ര നടക്കാൻ തുടങ്ങിയിട്ട് 425 വർഷങ്ങളായി. ഇതിൽ രഥയാത്ര 284 വർഷമായി മുടങ്ങാതെ നടക്കുകയാണ്. ചരിത്രത്തിലെ വൈദേശിക ആക്രമണ കാലഘട്ടത്തിൽ 32 തവണയാണ് രഥയാത്ര നടക്കാതിരുന്നത്. രഥയാത്ര റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ഒഡീഷയിലെ ഒരു എൻ.ജി.ഒ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിലാണ് കോടതി നേരത്തേ രഥയാത്ര തടഞ്ഞുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചിരുന്നത്. 10 മുതൽ 12 വരെ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന രഥയാത്രയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കാറുണ്ട്.

ഈ ആഘോഷം സാധാരണയായി വർഷം തോറും ലോകമെമ്പാടുമുള്ള നിരവധി സന്ദർശകരെ ആകർഷിക്കുന്നു. ഭക്തർ മൂന്ന് ദേവതകളുടെ രഥങ്ങൾ വലിക്കുന്ന ചടങ്ങാണിത്. ജഗന്നാഥൻ, പ്രഭാ ബാലഭദ്ര, ദേവി സുഭദ്ര എന്നിവരുടെ രഥങ്ങളാണ് ഭക്തർ വലച്ചുകൊണ്ടു മുന്നോട്ട് നീങ്ങുക. ഗ്രാന്റ് റോഡിലാണ് ഇത് നടക്കുക. മതഗ്രന്ഥങ്ങൾ പരിശോധിച്ച ശേഷം, ചില ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് ആഘോഷം ശ്രീകോവിലിനുള്ളിൽ ഒതുക്കി നിർത്തണമെന്ന് ശുപാർശ ചെയ്തിരിക്കുകയാണ് ഇക്കൊല്ലം. ജഗന്നാഥൻ, ബാലഭദ്ര, ദേവി സുഭദ്ര എന്നിവരെ ഭീമാകാരമായ രഥങ്ങളിൽ കാണാൻ ലക്ഷക്കണക്കിന് ഭക്തർ ക്ഷേത്രത്തിന് പുറത്ത് കാത്തുനിൽക്കുന്ന കാഴ്‌ച്ച എല്ലാ കൊല്ലവും കാണാൻ കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP