കേളപ്പൻ സെന്റിനറിക്ക് പ്രദർശനത്തിന് തൃപ്പുണ്ണിത്തുറയിലേക്ക് സച്ചിന്റെ വിലപിടിപ്പുള്ള ബാറ്റും ജേഴ്സിയും കൊണ്ടു പോയത് ക്രിക്കറ്റ് അസോസിയേഷൻ! കേരളാ ബ്ലാസ്റ്റേഴ്സിനെ മോഷണ കേസിൽ കുടുക്കാൻ പൊലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞ സെക്രട്ടറി ശ്രീജിത്ത് ഊരാക്കുടുക്കിൽ; ശതകോടികൾ വിലയുള്ള അമൂല്യ വസ്തുക്കൾ കടത്തിയതിന് പിന്നിലെ കഥ ഗ്രൂപ്പുകളിൽ വിശദീകരിച്ച് ജയേഷ് ജോർജിന്റെ വിശ്വസ്തൻ; സച്ചിൻ പവലിയനെ പൊളിപ്പിച്ചത് 'ക്രിക്കറ്റ് ബുദ്ധി'; ടിസി മാത്യുവിന്റെ വെളിപ്പെടുത്തൽ സത്യം തന്നെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കൊച്ചി നെഹ്റു സ്റ്റേഡിയത്തിലെ സച്ചിൻ പവലിയനിൽ ഉണ്ടായിരുന്ന ശതകോടികൾ വിലവരുന്ന അമൂല്യ വസ്തുക്കൾ മാറ്റിയ കള്ളൻ കപ്പലിൽ തന്നെ. കൊച്ചി സ്റ്റേഡിയത്തിലെ, സച്ചിൻ പവലിയൻ പൂർണ്ണമായും മാറ്റിയത് വിവാദമായിരുന്നു. സച്ചിൻ ഒപ്പിട്ട ബാറ്റും ജഴ്സിയും എവിടെയാണെന്ന് ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കണമെന്നും കെസിഎ സെക്രട്ടറി ശ്രീജിത്ത് വി. നായർ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് 2018ൽ സച്ചിൻ പവലിയനിലുണ്ടായിരുന്ന സാധനങ്ങൾ ക്രിക്കറ്റിലെ ചിലർ എടുത്തു കൊണ്ടു പോയതെന്ന് വ്യക്തമായത്. തൃപ്പുണ്ണിത്തറ ക്രിക്കറ്റ് ക്ലബ്ബിൽ ഇവയുണ്ടെന്ന് വ്യക്തമാകുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ ഇനിയും കെ സി എ പ്രതികരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കള്ളക്കളികൾ മറുനാടൻ മലയാളിയും തുറന്നു കാട്ടി. ഇതിന് പിന്നാലെയാണ് കള്ളൻ കപ്പലിലുണ്ട്. എന്നാൽ കള്ളനെന്ന് വിളിക്കരുത് എന്ന തരത്തിലെ ചർച്ച സജീവമാകുന്നത്.
ഫുട്ബോൾ ക്ലബ്ബായ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെയാണ് കെ സി എ പരസ്യമായി രംഗത്ത് വന്നത്. സച്ചിൻ പവലിയൻ പൊളിച്ചുമാറ്റി പകരം വിഐപി മുറി പണിതത് ശരിയായില്ലെന്നാണ് കെസിഎയുടെ നിലപാട്. വിഷയത്തിൽ വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പൊലിസിനെ സമീപിക്കുമെന്നും കെസിഎ അധികൃതർ പറഞ്ഞിരുന്നു. എന്നാൽ ഇതുവരേയും കെ സി എ പരാതി പൊലീസിൽ കൊടുത്തിട്ടില്ല. ഇതിന് പിന്നാലെയാണ് ക്രിക്കറ്റർമാരുടെ ഗ്രൂപ്പിലെ ഓഡിയോ ചർച്ച മറുനാടന് ലഭിക്കുന്നത്. കെസിഎയിലെ പ്രമുഖർ ഉൾപ്പെടെയുള്ള ഗ്രൂപ്പിലാണ് ചർച്ച നടക്കുന്നത്. കള്ളൻ കപ്പലിൽ തന്നെ എന്ന പേരിലെ പത്രവാർത്ത ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതോടെയാണ് ചർച്ചകൾ തുടങ്ങുന്നത്. കേരളത്തിന്റെ ശ്രീകാന്ത് എന്ന വിശേഷണത്തോടെ എൺപതുകളിൽ രഞ്ജി ട്രോഫിയിലെ മിന്നു താരമായിരുന്ന ഓപ്പണർ രംഗനാഥനാണ് വിവാദത്തിന്റെ ഇന്നിങ്സിലും ആദ്യം പാഡണിഞ്ഞത്.
ഇതോടെ കൊച്ചിയിലെ മുൻ രഞ്ജി ട്രോഫി താരം മനോജ് രംഗത്തു വന്നു. ബിസിസിഐ ജോയിന്റെ സെക്രട്ടറി ജയേഷ് ജോർജിന്റെ അതിവിശ്വസ്തനാണ് മനോജ്. കെസിഎയിലെ കളിക്കാരുടെ പ്രതിനിധിയാകാൻ ജയേഷ് ആദ്യം മത്സരത്തിന് ഇറക്കാൻ ആലോചിച്ചത് മനോജിനെ ആയിരുന്നു. എന്നാൽ തോൽവി ഭയന്ന് മനോജിനെ പിന്മാറ്റി. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ജയേഷിന്റെ സ്ഥാനാർത്ഥിയെ അട്ടിമറിച്ച് സാംബശിവ ശർമ്മ ജയിച്ചു. അന്ന് ജയേഷിന്റെ ഗ്രൂപ്പിന് വേണ്ടി സജീവ ഇടപെടൽ നടത്തിയ വ്യക്തിയായിരുന്നു മനോജ്. മനോജിന് പിന്നീടിന് ജില്ലാ തല സെലക്ഷൻ ഉൾപ്പെടെയുള്ള ഉത്തരവാദിത്തങ്ങൾ ലഭിക്കുകയും ചെയ്തു. അങ്ങനെ രംഗനാഥന് മനോജ് മറുപടി നൽകുമ്പോൾ വിലപിടിപ്പുള്ള പലതും പുറത്തു പോയി എന്ന സൂചനയുമായി മുൻ ഇന്ത്യൻ യൂണിവേഴ്സിറ്റി താരം കൂടിയായ ജെകെ മഹേന്ദ്രയും ചർച്ചകൾക്ക് പുതുമാനം നൽകി.
കൊച്ചി സ്റ്റേഡിയത്തിലെ സാധനങ്ങളെല്ലാം തൃപ്പുണ്ണിത്തുറയിലേക്ക് മാറ്റിയത് എല്ലാവർക്കും അറിയാവുന്നതാണ്. 2018ൽ കേളപ്പൻ അനുസ്മരണം ഇവിടെ നടന്നു. പ്രദർശനവും സംഘടിപ്പിച്ചു. അന്ന് സച്ചിൻ പവലിയനിലെ സാധനങ്ങൾ ഇവിടെ കൊണ്ടു വന്നു. പ്രദർശിപ്പിക്കുകയും ചെയ്തു. അതിന് ശേഷം സച്ചിൻ പലവിലിയൻ പൊളിച്ചു കളഞ്ഞതിനാൽ പിന്നീട് ഇവിടെ തന്നെ സൂക്ഷിച്ചു. തൃപ്പുണ്ണിത്തുറ ക്രിക്കറ്റ് ്ക്ലബ്ബ് കെ സി എയിൽ നിന്നും അനുമതി വാങ്ങിയാണ് ഇതുകൊണ്ടു വന്നതെന്നും മനോജ് ഓഡിയോയിൽ വിശദീകരിക്കുന്നു. ഇതിന് ശേഷമാണ് ജെകെ മഹേന്ദ്രയുടെ പ്രതികരണം. ഇതിൽ രണ്ട് ബാറ്റ് ഫിറോസ് എന്ന ആർട്ടിസ്റ്റിന് പെയിന്റ് ചെയ്യാൻ കൊടുത്തുവെന്ന് ജെകെ മഹേന്ദ്രയും പറയുന്നു. ഇതും കെ സി എ ഭാരവാഹിയുടെ അറിവോടെയാണ് ചെയ്തതെന്നും വ്യക്തമാക്കുന്നു.
ഈ ചർച്ചയിലൂടെ തന്നെ സച്ചിൻ പവലിയനിലെ സാധനങ്ങൾ മാറ്റിയത് കെസിഎയുടെ അറിവോടെയാണെന്ന് വ്യക്തമാക്കുകയാണ്. ഇതോടെ തന്നെ കേരളാ ബ്ലാസ്റ്റേഴ്സിനെ മോഷണക്കുറ്റത്തിൽ പെടുത്താൻ കെസിഎ കള്ളം പറയുകയായിരുന്നുവെന്ന് വ്യക്തമാകുകയാണ്. ഇതോടെ കെ സി എയുടെ ചതി വ്യക്തമാകുകയും ചെയ്യുന്നു. കൊച്ചി സ്റ്റേഡിയത്തിലെ സച്ചിൻ പവലിയൻ പുനഃസ്ഥാപിക്കുമെന്ന് ജിസിഡിഎ. അറിയിച്ചിട്ടുണ്ട്. പവലിയൻ ബ്ലാസ്റ്റേഴ്സ് പൊളിച്ചുമാറ്റിയത് ശരിയായില്ലെന്നും സച്ചിന് ആദര സൂചകമായുള്ള പവലിയൻ നിലനിൽക്കേണ്ടതാണെന്നും ഇതിന് ജിസിഡിഎ മുൻകയ്യെടുക്കുമെന്നും ജിസിഡിഎ ചെയർമാൻ വി. സലീം പ്രതികരിച്ചിരുന്നു. ഇതും കെ സി എയുടെ തെറ്റിധരിപ്പിക്കലിന്റെ ഭാഗമായിരുന്നു. സലിം പോലും അറിയാതെയാണ് സച്ചിന്റെ വില പിടിപ്പുള്ള വസ്തുക്കൾ കെസിഎ കൊണ്ടു പോയത്.
കൊച്ചി സ്റ്റേഡിയത്തിലെ സച്ചിൻ പവലിയൻ പൊളിച്ചുമാറ്റിയ വിഷയത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ പരാതിയുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. കൊച്ചി സ്റ്റേഡിയത്തിലെ, സച്ചിൻ പവലിയൻ പൂർണ്ണമായും മാറ്റിയത് ശരിയല്ലെന്നും സാധനങ്ങൾ മോഷണം പോയെന്നും സൂചന നൽകി. ഇതോടെയാണ് ചർച്ച പുതിയ രൂപത്തിലെത്തിയത്. ഇതിനിടെ തൃപ്പുണ്ണിത്തുറയിലേക്ക് സാധനങ്ങൾ മാറ്റിയത് ടിസി മാത്യുവും തുറന്നു പറഞ്ഞു. ഇതോടെയാണ് സച്ചിൻ ഒപ്പിട്ട ബാറ്റും ജഴ്സിയും എവിടെയാണെന്ന് ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കണമെന്ന കെസിഎ സെക്രട്ടറി ശ്രീജിത്ത് വി. നായറുടെ വാക്കുകളിലെ പൊള്ളത്തരം ചർച്ചയാത്. സച്ചിൻ പവലിയൻ പൊളിച്ചുമാറ്റി പകരം വിഐപി മുറി പണിതത് ശരിയായില്ലെന്നാണ് കെസിഎയുടെ നിലപാട്. എന്നാൽ ഒന്നുമില്ലാതെ പൊടി പിടിച്ചു കിടന്ന മുറിയാണ് ബ്ലാസ്റ്റേഴ്സ് നന്നാക്കി എടുത്തതെന്നതാണ് വസ്തുത.
2013ൽ വെസ്റ്റിൻഡീസിനെതിരെ നടന്ന ടെസ്റ്റോടെ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് സച്ചിൻ വിരമിച്ചതിന് പിന്നാലെയാണ് സച്ചിന് ആദരമെന്നവണ്ണം കൊച്ചി സ്റ്റേഡിയത്തിൽ സച്ചിൻ പവലിയൻ നിർമ്മിച്ചത്. വെസ്റ്റ് ഇൻഡീസിനെതിരായ അവസാന ടെസ്റ്റിൽ സച്ചിൻ ധരിച്ച ജേഴ്സി, സച്ചിനും ധോണിയും ഒപ്പിട്ട ബാറ്റ്, സച്ചിന്റെ 100 സെഞ്ച്വറികളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ 100 പന്തുകൾ, സച്ചിന്റെ വിവിധ ഫോട്ടോകൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്നതായിരുന്നു പവലിയൻ. ഇത് ലേലത്തിൽ വച്ചാൽ ശതകോടികൾ കിട്ടും. അത്രയും വിലപിടിപ്പുള്ള സാധനങ്ങളാണ് കെസിഎ അതീവ രഹസ്യമായി തൃപ്പുണ്ണിത്തുറയിലേക്ക് മാറ്റിയത്. ഇതിൽ പലതും നഷ്ടമായെന്നും സൂചനയുണ്ട്. അതിനിടെ വിവാദത്തെ തുടർന്ന് ഇതിൽ കുറച്ച് വസ്തുക്കൾ കെസിഎ തൃപ്പുണ്ണിത്തറുയിൽ നിന്നും മാറ്റിയതായും മറ
അതിനിടെ ജയേഷ് ജോർജിന്റെ നേതൃത്വത്തിൽ നടത്തിയ തിരിമറി പുറത്തു കൊണ്ടു വരാൻ സെക്രട്ടറി നടത്തിയ നീക്കമാണ് ഇതെന്ന വാദവും സജീവമാണ്. സച്ചൻ പവലിയനിൽ നിന്ന് സാധനങ്ങൾ കാണാതായതിന്റെ ഉത്തരവാദിത്തം ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിനാണെന്ന് കെസിഎ സെക്രട്ടറി ശ്രീജിത്ത് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സച്ചൻ പവലിയൻ വിവാദങ്ങളിലെത്തുന്നത്. പിന്നീട് ചർച്ച മറ്റൊരു തലത്തിലായി. കൊച്ചി സ്റ്റേഡിയത്തിൽ നിന്ന് സാധനങ്ങൾ തൃപ്പുണ്ണിത്തുറയിലേക്ക് മാറ്റുകയായിരുന്നു. ഇത് മോഷണമാണെന്ന വാദമാണ് സജീവമാകുന്നത്.
അമൂല്യ വസ്തുക്കൾ സച്ചിൻ നൽകിയതുകൊച്ചിയിലെ സ്റ്റേഡിയത്തിൽ സൂക്ഷിക്കാനായിരുന്നു. കേരളാ ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീമിന് പിന്നിലും സച്ചിനായിരുന്നു. ഈ സമയത്താണ് അവസാന ടെസ്റ്റിൽ അണിഞ്ഞ ജേഴ്സി ഉൾപ്പെടെ സച്ചിൻ കേരളാ ക്രിക്കറ്റ് അസോസിയേഷന് കൈമാറിയത്. ഇത് സച്ചിൻ വെറുതെ നൽകിയതാണ്. അതും ഒരു പ്രത്യേക കാരണത്തിന്. അതുകൊണ്ട് തന്നെ ഇതിനെ മറ്റൊരിടത്തേക്ക് മാറ്റാൻ സാധിക്കില്ല. ഇത് തൃപ്പുണ്ണിത്തുറയിലേക്ക് കെസിഎ സെക്രട്ടറി അറിയാതെ കൊണ്ടു പോയത് മോഷണമാണ്. മോഷണക്കുറ്റത്തിന് തൃപ്പുണ്ണിത്തുറ ക്ലബ്ബിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. കെസിഎ സെക്രട്ടറി ശ്രീജിത്തും ഇതേ അഭിപ്രായക്കാരനാണ്.
സച്ചൻ പവലിയൻ പൊളിച്ചുമാറ്റിയ സംഭവത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനും(കെസിഎ) ജയേഷ് ജോർജിനുമെതിരെ ആഞ്ഞടിച്ച് ബിസിസിഐ മുൻ വൈസ് പ്രസിഡന്റും കെസിഎ മുൻ പ്രസിഡന്റുമായ ടി സി മാത്യു രംഗത്ത് വന്നിരുന്നു. പവലിയനിലെ സാധനങ്ങൾ ജയേഷ് ജോർജും കൂട്ടരും രഹസ്യമായി കടത്തിയെന്നും കള്ളൻ കപ്പലിൽ തന്നെയാണെന്നും ടി സി മാത്യു ആരോപിച്ചു. ഇത് ശരിവയ്ക്കുന്ന ഫോട്ടോകൾ മറുനാടനും ലഭിച്ചു. സച്ചിന കൊച്ചിയിൽ വയ്ക്കാൻ നൽകിയ സാധനങ്ങൾ എങ്ങനെ തൃപ്പുണ്ണിത്തുറയിൽ എത്തിച്ചെന്നതാണ് ഉയരുന്ന ചോദ്യം. എറണാകുളം ക്രിക്കറ്റ് അസോസിയേഷനെ നയിക്കുന്നത് കാർത്തിക് വർമ്മയാണ്. തൃപ്പുണ്ണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് പ്രതിനിധിയാണ് കാർത്തിക് വർമ്മ.
ജയേഷ് ജോർജിന്റെ അറിവോടെ കാർത്തിക് വർമ്മ പവലിയനിലെ സച്ചിന്റെ കയ്യൊപ്പുള്ള ബാറ്റും പന്തുമെല്ലാം എടുത്തുകൊണ്ടുപോയി എന്നാണ് ആരോപണം. പവലിയനിലെ വസ്തുക്കൾ 2018ൽ തൃപ്പൂണിത്തുറ സ്റ്റേഡിയിത്തിൽ നടത്തിയ എക്സിബിഷനിൽ പ്രദർശിപ്പിച്ചു. പിന്നീട് ഇവ പവലിയനിലേക്ക് തിരിച്ചെത്തിച്ചില്ല. 2017 ൽ കാണാതായ വസ്തുക്കളുടെ പേരിൽ ഇപ്പോൾ വിവാദം ഉണ്ടാക്കുന്നത് പിടിക്കപ്പെടുമെന്ന് ഉറപ്പായതിനാലാണെന്നും ടി സി മാത്യു ആരേപിച്ചിട്ടുണ്ട്. കാർത്തിക് വർമ്മയും ജയേഷ് ജോർജ്ജും തമ്മിലെ അവിശുദ്ധ സഖ്യമാണ് സാധനങ്ങൾ മോഷ്ടിച്ചതെന്ന അഭിപ്രായത്തിലാണ് കെസിഎ സെക്രട്ടറി ശ്രീജിത്ത് നായരും നിലവിലെ പ്രസിഡന്റ് സാജൻ കെ വർഗ്ഗീസും.
കെസിഎയിൽ ജയേഷ് ജോർജ് തെറ്റായ ഇടപെടൽ നടത്തുന്നുവെന്ന ആരോപണവും ശ്രീജിത്ത് നായർക്കും സാജൻ വർഗ്ഗീസിനുമുണ്ട്. കെസിഎയുടെ വെബ് സൈറ്റിൽ പോലും ജയേഷ് ജോർജിന്റെ ചിത്രമാണ് ആദ്യമുള്ളത്. കെസിഎ ഭാരവാഹികൾക്ക് കിട്ടേണ്ട പ്രാധാന്യമാണ് ജയേഷ് ജോർജ് തട്ടിയെടുക്കുന്നത്. കെസിഎ ഭാരവാഹികൾക്ക് ശേഷമാണ് ബിസിസിഐ ഭാരവാഹിയുടെ ചിത്രം കൊടുക്കേണ്ടത്. കെസിഎയിലെ കാര്യങ്ങൾ നിശ്ചയിക്കുന്നതിൽ ബിസിസിഐ ഭാരവാഹിയെന്ന നിലയിൽ ജയേഷ് കളിക്കുകയാണെന്നാണ് ആരോപണം. കെസിഎയുടെ വെറും ബിസിസിഐ മെമ്പർ മാത്രമാണ് ജയേഷെന്നും ഇവർ പറയുന്നു. ഇതോടെ സച്ചിൻ പവലിയൻ വിവാദത്തിൽ കെസിഎയും ജയേഷിനെ തള്ളി പറയുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്