Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഉത്തരാഖണ്ഡിൽ അദ്ധ്യാപകനായപ്പോൾ തുടങ്ങിയ ഫെയ്‌സ് ബുക്ക് പരിചയം പ്രണയവും വിവാഹവുമായി; നേപ്പാളിയായ ഭാര്യയെ എന്നും സംശയവും; പരപുരുഷ ബന്ധം ആരോപിച്ച് പലവട്ടം വഴക്ക്; ഗർഭിണിയായപ്പോൾ കുഞ്ഞ് തന്റേതല്ല എന്ന് പറഞ്ഞും കലഹം; കുട്ടി പെൺകുഞ്ഞ് എന്ന് അറിഞ്ഞതോടെ ദേഷ്യം കൂടി; 54 ദിവസം പ്രായമുള്ള കുഞ്ഞിനെ എറിഞ്ഞ് കൊല്ലാൻ ശ്രമിച്ച അച്ഛന് സംശയ രോഗം; ഷൈജു തോമസ് മലയാളിയെ ലജ്ജിപ്പിക്കുമ്പോൾ

ഉത്തരാഖണ്ഡിൽ അദ്ധ്യാപകനായപ്പോൾ തുടങ്ങിയ ഫെയ്‌സ് ബുക്ക് പരിചയം പ്രണയവും വിവാഹവുമായി; നേപ്പാളിയായ ഭാര്യയെ എന്നും സംശയവും; പരപുരുഷ ബന്ധം ആരോപിച്ച് പലവട്ടം വഴക്ക്; ഗർഭിണിയായപ്പോൾ കുഞ്ഞ് തന്റേതല്ല എന്ന് പറഞ്ഞും കലഹം; കുട്ടി പെൺകുഞ്ഞ് എന്ന് അറിഞ്ഞതോടെ ദേഷ്യം കൂടി; 54 ദിവസം പ്രായമുള്ള കുഞ്ഞിനെ എറിഞ്ഞ് കൊല്ലാൻ ശ്രമിച്ച അച്ഛന് സംശയ രോഗം; ഷൈജു തോമസ് മലയാളിയെ ലജ്ജിപ്പിക്കുമ്പോൾ

ആർ പീയൂഷ്

കൊച്ചി: ഉത്തരാഖണ്ഡിൽ അദ്ധ്യാപകനായിരുന്നപ്പോൾ ഫെയ്സ് ബുക്ക് വഴി തുടങ്ങിയ ബന്ധം. ഒടുവിൽ ബന്ധം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും വഴിമാറി. അങ്കമാലി ജോസ് പുരത്ത് 54 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് കണ്ണൂർ ചാത്തനാട്ട് ഷൈജു തോമസ് (40) നേപ്പാൾ സ്വദേശിനിയെ വിവാഹം കഴിക്കുന്നത് ഒരു വർഷം മുൻപാണ്. അങ്കമാലിയിൽ വിവിധ സ്ഥലങ്ങളിലായി ഇയാൾ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു. 10 മാസം മുൻപാണ് ജോസ് പുരത്ത് സഹോദരിയുടെയൊപ്പം താമസിച്ചിരുന്നത്.

വിവാഹ ശേഷം ഉത്തരാഖണ്ഡിലെ അദ്ധ്യാപക ജോലി ഉപേക്ഷിച്ച ശേഷം നാട്ടിലെത്തി സഹോദരന്റയും സഹോദരിുടെയും കാരുണ്യത്തിൽ ജീവിക്കുകയായിരുന്നു. ഇയാളുടെ സഹോദരൻ അരുണാചൽ പ്രദേശിൽ പാസ്റ്ററായി പ്രവർത്തിക്കുകയാണ്. സഹോദരി തയ്യൽ നടത്തിയാണ് ജീവിക്കുന്നത്. നേപ്പാൾ സ്വദേശിനിയായ ഭാര്യയെ ഇയാൾക്ക് വിവാഹ ശേഷം സംശയമായിരുന്നു. പരുരുഷ ബന്ധം ആരോപിച്ച് പലവട്ടം വഴക്കടിച്ചിരുന്നു. ഗർഭിണിയായപ്പോൾ കുഞ്ഞ് തന്റേതല്ല എന്ന് പറഞ്ഞ് പലവട്ടം ഭാര്യയുമായി കലഹിച്ചിരുന്നു. ഇതിനിടയിൽ കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഇയാളുടെ ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകിയത്. പെൺകുഞ്ഞാണെന്നറിഞ്ഞതോടെ വലിയ ദേഷ്യത്തിലായിരുന്നു.

കുഞ്ഞ് ജനിച്ചതിന് ശേഷം തിരിഞ്ഞു പോലും ഇയാൾ നോക്കിയില്ല. പിന്നീട് വീട്ടിലെത്തിയ ശേഷം രാത്രിയിൽ കുഞ്ഞ് വിശന്നു കരയുമ്പോൾ ഷൈജും ഭാര്യയോട് ഇതിനെ എവിടെയെങ്കിലും കൊണ്ടു പോയി കളയാമോ എന്ന് പറഞ്ഞിരുന്നതായി ഭാര്യ പറയുന്നു. കുഞ്ഞിനോടുള്ള അതിയായ ദേഷ്യം നിമിത്തമാണ് വ്യാഴാഴ്ച പുലർച്ചെ നാലിന് ഷൈജും ക്രൂര കൃത്യം ചെയ്തത്. ജോസ്പുരം ഭാഗത്ത് കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയിൽ വച്ചാണ് കുഞ്ഞിനെ ക്രൂരമായി ആക്രമിച്ചത്. ഭാര്യയുടെ കൈയിൽ നിന്ന് കുഞ്ഞിനെ പിടിച്ചു വാങ്ങിയ ശേഷമായിരുന്നു ക്രൂരത.

കുട്ടിയുടെ തലക്കടിക്കുകയും വായുവിൽ ചുഴറ്റി കട്ടിലിലേക്ക് വലിച്ചെറിയുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. തല കട്ടിലിന്റെ വക്കിൽ ഇടിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. കുട്ടിയുടെ കാലുകൾക്കും ചതവേറ്റിട്ടുണ്ട്. ബോധം നഷ്ടപ്പെട്ട കുഞ്ഞിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യനില ഗുരുതരമായതോടെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ തലച്ചോറിൽ രക്തസ്രാവവും വെള്ളക്കെട്ടുമുണ്ട്, കാലുകളിൽ ചതവുമുണ്ട്.

പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചപ്പോൾ അധികൃതരോട് ആദ്യം പറഞ്ഞത് അപകടം സംഭവിച്ചതാണെന്നായിരുന്നു. പരിശോധനക്കു ശേഷം സംശയം തോന്നിയതോടെ ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് ക്രൂരകൃത്യത്തെക്കുറിച്ച് പുറത്തറിഞ്ഞത്. ചെങ്ങമനാട് എസ്.എച്ച.ഓ ടി.കെ ജോസിയുടെ നേതൃത്വത്തിൽ പൊലീസ് കോലഞ്ചേരിയിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുഞ്ഞിന്റെ പിതൃത്വത്തിലുള്ള സംശയമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിന് ഛർദിയും തലകറക്കവും എന്ന് പറഞ്ഞാണ് ഷൈജു ഓട്ടോ വിളിച്ചതെന്ന് സമീപവാസിയായ ഓട്ടോ ഡ്രൈവർ പറഞ്ഞു.

കുഞ്ഞിന്റെ രാത്രിയിലുള്ള കരച്ചിലിൽ അസ്വസ്ഥതയുള്ള ഷൈജു ഇതിന് മുൻപും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആലുവ ഡിവൈ.എസ്‌പി ജി. വേണുവിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷത്തിലാണ് ഷൈജു തോമസ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിയായ ഷൈജു കുടുംബ സമേതം വർഷങ്ങളായി അങ്കമാലി ഭാഗത്ത് വാടകയ്ക്ക് താമസിച്ചുവരികയാണ്. ഷൈജു തോമസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP