കറണ്ട് ഇല്ലാത്തതിന് കംപ്ലയിന്റെ കൊടുത്തത് 60 തവണയിൽ അധികം; കോവിഡു കാലത്ത് കൈയിൽ കിട്ടിയത് 22,950 രൂപയുടെ കൂറ്റൻ ബില്ലും; പരാതി പറഞ്ഞപ്പോൾ സൂപ്രണ്ടിന്റെ മറുപടി ഇൻസ്റ്റാൾമെന്റ് പോലും തരില്ലെന്ന ധാർഷ്ട്യവും; പ്രതീക്ഷ കൈവിട്ടപ്പോൾ പോരാട്ടത്തിന് എത്തിയത് ഇടുക്കിയിലെ ഉപഭോക്തൃ തർക്ക പരിഹാര കോടതിയിൽ; നീതിദേവത വെളിച്ചത്തിൽ ക്രുരതയുടെ ഇരുട്ട് കണ്ടെത്തുമ്പോൾ താരമായി വാഴൂരിലെ ഷിബു ജേക്കബ്; ഇതാ കെ എസ് ഇ ബിയെ മുട്ടുകുത്തിച്ച ഒരു വൈദ്യുത ബിൽ പോരാട്ടത്തിന്റെ കഥ
മറുനാടൻ മലയാളി ബ്യൂറോ
ഇടുക്കി: ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം ഏത് ഫോറത്തിലും ഏത് സ്ഥാപനത്തിന് എതിരേയും പരാതി നൽകാം. പരാതിയിൽ പറയുന്ന സ്ഥാപനത്തിന് ആ ജില്ലയിൽ സബ് ഓഫീസ് ഉണ്ടാകണമന്ന് മാത്രം. അങ്ങനെ ഇടുക്കി ഉപഭോക്തൃ തർക്ക പരിഹാര കോടതിയിൽ കെ എസ് ഇ ബിയെ പാഠം പഠിപ്പിക്കുകയാണ് വാഴൂരിലെ ഷിബു ജേക്കബ്. കേരളത്തിലെ പാവങ്ങളെ വഞ്ചിക്കുന്ന കെ എസ് ഇ ബിയ്ക്കെതിരെ നടക്കുന്ന പോരാട്ടങ്ങൾക്ക് കരുത്ത് നൽകുന്നതാണ് ഷിബു ജേക്കബിന്റെ കഥ. മലയാളികൾ കൈയടിക്കുകയാണ് ഈ വാഴൂരുകാരനെ. കരതുലോടെ നടത്തിയ നിയമ പോരാട്ടം വിജയ വഴിയിലാണ്.
വൈദ്യുത ബിൽ കണ്ട് ഞെട്ടിയെ ഷിബു എല്ലാ വഴികളിലൂടേയും കേണപേക്ഷിച്ചു. പക്ഷേ ആരും ആ വേദന കണ്ടില്ല. ഇതിനൊപ്പം ഷിബുവിനെ നെട്ടോട്ടം ഓടിക്കാനും ശ്രമിച്ചു. 1500 മുതൽ 5000 രൂപവരെയാണ് ഇതുവരെ ബിൽ അടച്ചത്. എന്നാൽ കോവിഡ് കാലത്ത് കിട്ടിയത് 22950 രൂപയുടെ കൂറ്റൻ ബിൽ. അതും എപ്പോഴും വൈദ്യുതി വിച്ഛേദിക്കപ്പെടുന്ന സ്ഥലത്ത്. ബിൽ കിട്ടിയപ്പോൾ ആദ്യം തന്നെ പരാതിയുമായി അസി എഞ്ചിനിയറെ സമീപിച്ചു. വേണ്ടത് ചെയ്യാമെന്നായിരുന്നു കിട്ടിയ മറുപടി. മീറ്ററിന്റെ കേടാകാം കാരണമെന്ന് പോലും വാദമെത്തി. എന്നാൽ പെട്ടെന്ന് നിലപാടുകൾ മാറി. എന്തുവന്നാലും അടച്ചേ മതിയാകൂവെന്ന് വ്യക്തമാക്കി. ഇരുപതിനായിരത്തിൽ അധികം വരുന്ന ബിൽ തുക അടയ്ക്കാൻ ഇൻസ്റ്റാൾമെന്റിന്റെ സാധ്യതയും തേടി. എന്നാൽ പ്രതികാര പൂർവ്വം കെ എസ് ഇബി പെരുമാറി. ഇതോടെയാണ് നിയമ പോരാട്ടത്തിന് ഷിബു ഇറങ്ങിയതും കെ എസ് ഇ ബി വെട്ടിലായതും.
എന്നും വൈദ്യുതി വിച്ഛേദിക്കപ്പെടുന്ന വീട്. എല്ലാ ദിവസവും പരാതിപ്പെടും. തിരുവനന്തപുരത്തെ കസ്റ്റമർ കെയറിലും പരാതി നൽകും. ഇതിനിടെയിൽ എപ്പോഴും തന്റെ വീട്ടിലേക്ക് മാത്രമാണോ ഈ കറണ്ട് കട്ടെന്ന സംശയവും ഷിബുവിന് തോന്നി. സ്ഥലം പഞ്ചായത്ത് അംഗത്തേയും ഇതിൽ ഇടപെടുവിച്ചു. വൈദ്യുതി വിച്ഛേദിക്കുന്നതിന്റെ പരാതികൾ നൽകിയ എസ് എം എസുകൾ കൊണ്ട് നിറഞ്ഞ മൊബൈൽ ഫോണാണ് ഷിബുവിന്റേത്. അങ്ങനെ പകുതിയിൽ ഏറെ ദിവസവും വൈദ്യുതിയില്ലാതെ നെട്ടോട്ടമോടിയ ഷിബുവിനാണ് ഡോർ ലോക് വ്യവസ്ഥയിൽ കെ എസ് ഇ ബി കൊള്ള ബിൽ നടത്തിയത്. ഇടുക്കിയിലേക്കുള്ള കോട്ടയത്തുകാരന്റെ യാത്രയാണ് കെ എസ് ഇ ബിയെ കുടുക്കിയത്.
അങ്ങനെ ഇടുക്കി കൺസ്യൂമർ ഫോറത്തിൽ പരാതി എത്തി. തനിക്കുണ്ടായ ദുരുപയോഗത്തിന്റെ കഥ പറഞ്ഞുള്ള പരാതി ഫോറത്തിന് ബോധ്യപ്പെട്ടു. അങ്ങനെ ഷിബുവിന് നൽകിയ ബിൽ അസാധുവായി. തുടർ നടപടികളിലേക്ക് ഷിബു കടക്കുകയാണ്. ഇത് കെ എസ് ഇ ബിയെ വെട്ടിലാക്കുന്നു.
കുറ്റം ഇൻവേർട്ടറിന്.... ഇൻസ്റ്റാൾമെന്റും കൊടുത്തില്ല
ബിൽ തുക 20,000 ആയപ്പോൾ അസിസ്റ്റന്റ് എഞ്ചിനിയറോട് പരാതി പറഞ്ഞു. പരിഹരിക്കാമെന്ന മറുപടി കിട്ടി. എന്നാൽ സുപ്രണ്ടിന്റെ അടുത്തേക്ക് കാര്യങ്ങളെത്തിയപ്പോൾ എല്ലാം മാറി മറിഞ്ഞു. 22,950 രൂപയ്ക്ക് വേണ്ടിയുള്ള പോരാട്ടം അവിടെ തുടങ്ങി.
വാഴൂരിലെ സൂപ്രണ്ടും ആദ്യം പ്രശ്നത്തിൽ ഇടപെടാമെന്നായിരുന്നു വാക്ക് നൽകിയത്. മുമ്പ് തന്നെ വൈദ്യുതി വിച്ഛേദത്തിൽ തനിക്കെതിരെ ആരോ കളിക്കുന്നതായ സംശയം ഷിബുവിനുണ്ടായിരുന്നു. പുതുതായി എത്തിയ അസിസ്റ്റൻ എഞ്ചിനിയർ ഇടപെട്ട ശേഷമാണ് വൈദ്യുതി പോലും കിട്ടി തുടങ്ങിയത്. ഇതിനിടെയാണ് ബിൽ തുക കൂടുന്നത്. എല്ലാം പരിശോധിച്ച് സൂപ്രണ്ട് പറഞ്ഞത് തുക അടച്ചേ മതിയാകൂവെന്നായിരുന്നു. അവരുടെ മുമ്പിലാണ് ഇൻസ്റ്റാൾമെന്റ് എങ്കിലും അനുവദിക്കണമെന്ന അപേക്ഷ ഷിബു വച്ചത്. അതും പുച്ഛിച്ചു തള്ളി. ബിൽ അടച്ചേ മതിയാകൂവെന്ന് വാദിച്ചു.
ഇതിനിടെ താൻ വൈദ്യുതി ഇല്ലാത്തതിന് പരാതി നൽകിയതിന്റെ എണ്ണം കമ്പ്യൂട്ടറിൽ പരിശോധിക്കാൻ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. അത് അവർ നോക്കി. 60 ദിവസത്തോളം കറണ്ടില്ലായിരുന്നുവെന്നും സമ്മതിച്ചു. എന്നാൽ നിങ്ങൾ ഇൻവേർട്ടർ ഉപയോഗിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ വൈദ്യുതി ഉപയോഗിച്ചിട്ടുണ്ടാമെന്നും നിലപാട് എടുത്തു. എന്നാൽ 20000 രൂപയുടെ വൈദ്യുതി ഉപയോഗിക്കാനുള്ള എന്തു ഉപകരണമാണ് ഉള്ളതെന്ന മറു ചോദ്യത്തിന് മുമ്പിൽ അവർ കുടുങ്ങി. എന്നാൽ പണം മുഴുവൻ അടച്ച ശേഷം 250 രൂപ കൂടി അധികമായി അടച്ചാൽ മീറ്റർ പിരശോധിക്കാമെന്നും അറിയിച്ചു. ഇതോടെ ഷിബു തർക്കം തുടങ്ങി. എന്നാൽ ബില്ലിൽ പറഞ്ഞ ദിവസം കണക്ഷൻ കട്ട് ചെയ്യുമെന്ന നിലപാടാണ് സൂപ്രണ്ട് എടുത്തത്.
തന്റെ ഫോണിലെ വൈദ്യുതി വിച്ഛേദനവുമായി ബന്ധപ്പെട്ട എല്ലാ പരാതികളുമായി തിരുവനന്തപുരത്തെ ഓഫീസിൽ പരാതി നൽകി. അതിന് ശേഷമാണ് കൺസ്യൂമർ ഫോറത്തിന് മുമ്പിൽ എത്തിയത്. കെ എസ് ഇ ബി സെക്രട്ടറിയും വാഴൂരിലെ അസി എഞ്ചിനിയറും പൈനാവിലെ അസി എഞ്ചിനിയറും ആയിരുന്നു പ്രതികൾ. ഈ പരാതി വിശദമായി തന്നെ ഫോറം പരിശോധിച്ചു. അതിന് ശേഷമാണ് ഇടക്കാല ഉത്തരവിലൂടെ ഷിബുവിന്റെ ബിൽ മരവിപ്പിച്ചത്. ഇനി കെ എസ് ഇ ബി വിശദീകരണം നൽകണം. അത് പരിശോധിച്ച ശേഷം തുടർ നടപടികൾ. ഇടക്കാല ഉത്തരവിലൂടെ കെ എസ് ഇ ബിയെ തുറന്നു കാണിക്കാനും ഫോറത്തിനായിട്ടുണ്ട്.
ബിൽ റദ്ദ് ചെയ്ത് ഉത്തരവ്
ഫെബ്രുവരിയിൽ 7789 രൂപയുടെ ബില്ലാണ് കിട്ടിയത്. ഏപ്രിലിൽ കോവിഡു കാരണം ബിൽ വന്നില്ല. 1210 രൂപ ഷിജു അടയ്ക്കുകയും ചെയ്തു. ജൂണിലാണ് 22950 രൂപയുടെ ബിൽ വന്നത്. 6671 ആയിരുന്നു ടോട്ടൽ റീഡിങ്. ഉപഭോഗം 2665 യൂണിറ്റും. 12027 രൂപയാണ് ബിൽ. 10924 രൂപ അഡ്ജസ്റ്റുമെന്റും. ഏപ്രിലിൽ അടച്ച 1210 രൂപ പോലും അഡജ്സറ്റ് ചെയ്തിട്ടില്ലെന്നും ഫോറം കണ്ടെത്തി. ഇത്രയേറെ തുക ബില്ലിൽ വരാൻ കാരണം മീറ്റർ റീഡിംഗിലെ പിഴവാണെന്നും ഫോറം കണ്ടെത്തി. അതു ഉപഭോക്താവിന്ഡറെ കുറ്റമല്ല. പരാതി കൊടുത്തിട്ടും കെ എസ് ഇ ബി അതിനെ ഗൗരവത്തോടെ എടുക്കാത്തതും ഫോറത്തിന്റെ ഉത്തരവിലുണ്ട്.
23/ീ5/2020ലെ ബിൽ കാൻസൽ ചെയ്യുകയാണ് ഫോറം. 60 ദിവസത്തിൽ കൂടുതൽ ബിൽ കൊടുക്കാൻ വ്യവസ്ഥയില്ല. അതുകൊണ്ട് തന്നെ നാലു മാസത്തെ ബിൽ നിയമവിരുദ്ധമാണ്. ഈ സാഹചര്യത്തിലാണ് ഫോറത്തിന്റെ ഇടപെടൽ. അങ്ങനെ വൈദ്യുത ബോർഡിനെതിരായ പോരാട്ടത്തിൽ പുതിയ അധ്യായം എഴുതുകയാണ് ഷിബു ജേക്കബിന്റെ കേസ്
വൈദ്യുത ബില്ലുകൾ കൃത്യമായി സൂക്ഷിച്ചു വയ്ക്കുന്ന ശീലവും ഷിബുവിനുണ്ട്. അതിൽ അവസാനത്തെ കൂറ്റൻ ബില്ലിന്റെ രണ്ട് ഫോട്ടോ സ്റ്റാറ്റും എടുത്തു വച്ചു. അതുകൊണ്ട് മാത്രമാണ് പോരാട്ടം മുമ്പോട്ട് കൊണ്ടു പോകാനായത്. യഥാർത്ഥ ബിൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ മാഞ്ഞു പോയിരുന്നു. ബിൽ മാഞ്ഞ് പോയതും ഉപഭോക്തൃ തർക്ക പരിഹാര കോടതി ഗൗരവത്തോടെ എടുത്തിട്ടുണ്ട്. ബില്ലിന്റെ നിലവാരം ഉറപ്പാക്കേണ്ടത് കെ എസ് ഇ ബിയുടെ ബാധ്യതയാണെന്നാണ് ഫോറം അഭിപ്രായപ്പെടുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്