അട്ടം പരതി ഗോപാലനെ അറിയുമോ സഖാക്കളെ ? അയാൾക്ക് പണ്ട് അട്ടം തപ്പലാണ് പണി. ഒരു തരം കൂട്ടികൊടുപ്പ്! അച്ഛനെ അധിക്ഷേപിച്ചതിലും അപ്പുറത്തേക്ക് കടന്ന് സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനായി മുല്ലപ്പള്ളിയെ ചിത്രീകരിച്ച് പിണറായിയുടെ മാസ് ഡയലോഗ്; മുഖ്യമന്ത്രിയുടെ പടപ്പുറപ്പാട് കോവിഡ് പ്രതിരോധം പാളിയതിലെ ജാള്യമെന്ന തിരിച്ചടിച്ച് മുല്ലപ്പള്ളിയും; കണ്ടാൽ മിണ്ടാത്ത നേതാക്കളായ മുല്ലപ്പള്ളിയും പിണറായിയും വീണ്ടും നേർക്കു നേർ; കുഞ്ഞനന്തൻ രാഷ്ട്രീയം ചർച്ചയാക്കാൻ കോൺഗ്രസും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം ചർച്ചയാക്കി കണ്ണൂരിൽ നിന്ന് ലോക്സഭാ അംഗമായ മുല്ലപ്പള്ളി രാമചന്ദ്രൻ. അത്ഭുത കുട്ടിയായി അബ്ദുള്ള കുട്ടി എത്തും വരെ മുല്ലപ്പള്ളി കണ്ണൂരിലെ എംപിയായി. പിന്നീട് ചുവടു മാറിയത് വടകരയിലേക്ക്. പാർട്ടി ശക്തി കേന്ദ്രത്തിൽ തുടർച്ചയായ വിജയങ്ങൾ. ഒടുവിൽ കെ മുരളീധരനെ അപ്രതീക്ഷിത സ്ഥാനാർത്ഥിയാക്കി വടകരയെ ചുവപ്പിക്കാനുള്ള ഇടത് നീക്കവും പൊളിഞ്ഞു. രാഷ്ട്രീയത്തിൽ നിന്നും സിപിഎം വിരുദ്ധതയായിരുന്നു മുല്ലപ്പള്ളിയുടെ കരുത്ത്. വിമർശിക്കുന്നതിലെ സൂക്ഷമത പലപ്പോഴും സിപിഎമ്മിന് തലവേദനയായി. പക്ഷേ ചിലപ്പോഴെല്ലാം നാവ് പിഴച്ചു. പലതും മനപ്പൂർവ്വം പറഞ്ഞതാണെന്നും വിലയിരുത്തലെത്തി. മന്ത്രി കെ.കെ. ശൈലജയെ 'നിപ രാജകുമാരി'യെന്നും 'കോവിഡ് റാണി'യെന്നും പരിഹസിച്ച പ്രസ്താവനയെച്ചൊല്ലി കൊമ്പുകോർത്ത് മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വീണ്ടും ചർച്ചകളിൽ എത്തുന്നു.
പരാമർശത്തിൽ മാപ്പു പറയില്ലെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. മന്ത്രി ശൈലജയെ പരിഹസിച്ച മുല്ലപ്പള്ളിക്ക് എന്തെല്ലാമോ വിഭ്രാന്തി വന്നുപെട്ടിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. തനിക്കെതിരായ മുഖ്യമന്ത്രിയുടെ പടപ്പുറപ്പാട് കോവിഡ് പ്രതിരോധം പാളിയതിലെ ജാള്യം മറയ്ക്കാനാണെന്ന് മുല്ലപ്പള്ളിയും തിരിച്ചടിച്ചു. സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനായി കെപിസിസി. പ്രസിഡന്റ് മാറി. ആരോഗ്യമന്ത്രിക്കെതിരായ ആക്രോശം പ്രത്യേക മനോനിലയുടെ പ്രതിഫലനമാണ്. അത് സ്ത്രീവിരുദ്ധവുമാണ്. 'റോക്കിങ് സ്റ്റാർ' എന്ന വാക്കിന് 'നർത്തകി' എന്ന പരിഭാഷ മുല്ലപ്പള്ളിക്ക് എവിടുന്നുകിട്ടി? എന്നതാണ് പിണറായിയുടെ വിമർശനം. മ്ലേച്ഛമായ പദപ്രയോഗം എതിരാളിക്കെതിരേ ഉപയോഗിക്കുന്നത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയെപ്പോലെ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരായി തുടരെ സ്വഭാവഹത്യ നടത്തിയ നേതാവിനെ ഇന്നുവരെ കേരളം കണ്ടിട്ടില്ല. എന്നെ വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്ന സിപിഎം. നേതാക്കൾ എത്രയോ തവണ സ്ത്രീവിരുദ്ധപരാമർശങ്ങൾ നടത്തിയവരാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പറയുന്നു. അങ്ങനെ കോവിഡിൽ ചർച്ച പുതിയ തലത്തിലെത്തുകയാണ്. പദപ്രയോഗങ്ങൾ അതിരുവിടുമ്പോഴും പിണറായിയെ നേരിടാൻ താനുണ്ടെന്ന സന്ദേശമാണ് മുല്ലപ്പള്ളി നൽകുന്നത്.
കോവിഡിൽ പ്രവാസികൾക്ക് വിമാനയാത്രയ്ക്ക് മുമ്പ് പരിശോധന ഏർപ്പെടുത്തിയത് കേരള സർക്കാരിനെ വെട്ടിലാക്കിയിരുന്നു. ഇതിനെ സമർത്ഥമായി നേരിടാൻ പ്രതിപക്ഷത്തിനായി. ഇതിനിടെയാണ് മുല്ലപ്പള്ളി വിവാദം ഉയരുന്നത്. ഇതോടെ ചർച്ച മറ്റൊരു വഴിക്കായി. ഇതിനെ പ്രതിരോധിക്കാൻ ടിപി വധക്കേസ് പ്രതിയെ പുകഴ്ത്തിയ പിണറായിയുടെ വാക്കുകൾ ചർച്ചയാക്കാനാണ് നീക്കം. കുഞ്ഞനന്തേട്ടൻ എന്ന് വിളിച്ച ആരോഗ്യമന്ത്രി കെകെ ശൈലജയുടെ വാക്കുകളും ഉയർത്തിക്കാട്ടും. രാഷ്ട്രീയ വിഭ്രാന്തിക്ക് തെളിവാണ് കുഞ്ഞനന്തന്റെ കരുതലിനെ തിരിച്ചറിഞ്ഞ പിണറായിയുടെ പ്രസ്താവനയെന്ന വാദവും കോൺഗ്രസ് ശക്തമാക്കും.
കോവിഡ് സംബന്ധിച്ച പത്ര സമ്മേളനങ്ങളിൽ താൻ രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാറില്ലെങ്കിലും അതിൽ മാറ്റം വേണമെന്നു തോന്നുന്നു എന്ന മുഖവുരയോടെയാണു മുഖ്യമന്ത്രി കടന്നാക്രമിച്ചത്. മന്ത്രി ശൈലജയെ നിപ്പ റാണി, കോവിഡ് രാജകുമാരി എന്നു മുല്ലപ്പള്ളി പരിഹസിച്ചതിന്റെ പേരിലായിരുന്നു വിമർശനം. മുല്ലപ്പള്ളിയുടെ പരാമർശങ്ങളെക്കുറിച്ചു മലയാള മനോരമ എഴുതിയ മുഖപ്രസംഗവും തുടരെ ഉദ്ധരിച്ചു. 'സ്വന്തം നാവിന്റെ വിലയും നിലയും അവനവൻ തിരിച്ചറിയേണ്ട കാര്യമാണ്. സർക്കാർ നിലപാടുകളിലുള്ള വിയോജിപ്പു പറയുന്നതു ജനാധിപത്യപരമായ അന്തസ്സോടെയും അപരബഹുമാനത്തോടെയും ആകണം.' ഇതൊന്നും താൻ ഉന്നയിക്കുന്ന വിമർശനമല്ലെന്നും മുഖപ്രസംഗത്തിലെ വാചകങ്ങളാണെന്നും കൂട്ടിച്ചേർത്തായിരുന്നു മുല്ലപ്പള്ളിക്കുള്ള വിമർശനം. ഇതിന് പിന്നിൽ പതിറ്റാണ്ടുകളുടെ രാഷ്ട്രീയ വിരോധത്തിന്റെ കാരണങ്ങളുണ്ടെന്നതാണ് വസ്തുത.
കുടിപ്പക പോലുള്ള ഒരു വിരോധമാണ് മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും തമ്മിൽ നിലനിൽക്കുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു പോരാണ് കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കി ഇപ്പോഴും വെളിയിൽ വരുന്നത്. വലിയ ഒരു ചരിത്രം തന്നെ ഈ പോരിനു പിന്നിലുണ്ട്. അറിയാക്കഥകളും കാണാക്കഥകളുമുണ്ട്. പിണറായി വിജയൻ മുഖ്യമന്ത്രിയും മുല്ലപ്പള്ളി കെപിസിസി അധ്യക്ഷനുമായി നിലകൊള്ളുമ്പോൾ ഇവർ തമ്മിലുള്ള പോരിന്റെ രാഷ്ട്രീയ മാനങ്ങൾ ഏറെയാണ്. ഒട്ടനവധി സമാനതകളും സ്വഭാവ സവിശേഷതകളുമാണ് ഇരുവർക്കും സ്വന്തമായുള്ളതും. രണ്ടു പേരും കണ്ണൂർ രാഷ്ട്രീയ തട്ടകത്തിൽ വളർന്നവരാണ്. മുല്ലപ്പള്ളി വടകരക്കാരൻ ആയിരുന്നെങ്കിലും കണ്ണൂരിലായിരുന്നു അദ്ദേഹത്തിന്റെ ദ്വീർഘകാല തട്ടകം. വ്യക്തിപരമായ സൗഹൃദം പുലർത്തുന്നതിൽ രണ്ടുപേരും വിമുഖർ. ആരെയും സ്വാഗതം ചെയ്യാത്ത സ്വഭാവമാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. പിണറായിയുടെ എതിർ ചേരിയിൽ നിൽക്കുമ്പോൾ മുല്ലപ്പള്ളിയും പ്രകടമാക്കുന്നത് ഇതേ സ്വഭാവ സവിശേഷതകൾ തന്നെയാണ്.
പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരുന്ന ദീർഘകാലവും മുല്ലപ്പള്ളി രാമചന്ദ്രൻ എംപിയും ആഭ്യന്തര സഹമന്ത്രിയുമായിരുന്ന കാലത്ത് പോലും ഇതിനു മാറ്റമുണ്ടായില്ല, വിവിധ പദവികളിൽ ഇരുവരും തുടർന്നപ്പോഴും ഈ ഈ അസ്വാരസ്യത്തിനു മാറ്റമുണ്ടായില്ല. വിചിത്രമായ ഒരു രാഷ്ട്രീയ വിരോധത്തിന്റെ കഥയാണ് പിണറായി-മുല്ലപ്പള്ളി ബന്ധം പറയുന്നത്. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിളിക്കുന്ന സർവകക്ഷി യോഗത്തിൽ പോലും ഒരുമിച്ച് ഇരിക്കാനുള്ള അന്തരീക്ഷം മുല്ലപ്പള്ളി നിലനിർത്താറില്ല. നേരിട്ട് പങ്കെടുക്കില്ല. പകരം കോൺഗ്രസ് നേതാക്കളിൽ ആരെയെങ്കിലും വിടുകയാണ് പതിവ്. ഇത് മുഖ്യമന്ത്രി ഗൗനിക്കാറുമില്ല. പക്ഷെ കോൺഗ്രസിന്റെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായ തെന്നല ബാലകൃഷ്ണപിള്ളയുടെ നവതി ആഘോഷങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തപ്പോൾ പോലും ആ ചടങ്ങിൽ കെപിസിസി പ്രസിഡന്റ് ആയിട്ടുകൂടി മുല്ലപ്പള്ളി സംബന്ധിച്ചിരുന്നില്ല.
പിണറായിയെ വിമർശിക്കുമ്പോൾ മുഖം നോക്കാതെ കടുത്ത വിമർശനം തന്നെ മുല്ലപ്പള്ളി അഴിച്ചു വിടുകയും ചെയ്യും. കൊറോണ പ്രശ്നത്തിലും പിണറായിക്ക് തലവേദനയായത് കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ മുല്ലപ്പള്ളിയുടെ വിമർശനമായിരുന്നു. പ്രളയ ഫണ്ട് വകമാറ്റിയ സിപിഎം പ്രവർത്തകർക്കെതിരെ നടപടി എടുത്ത ശേഷമാണ് കോവിഡ് നേരിടാൻ സഹായമഭ്യർത്ഥിച്ചിരുന്നതെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി വിശ്വാസ യോഗ്യമായെനെ എന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും കാശില്ലാത്ത അവസ്ഥയിലാണ് കേരള ഖജനാവ്. കോടിക്കണക്കിന് രൂപ ചെലവിട്ടാണ് മുഖ്യമന്ത്രി ഉപദേശകരെ തീറ്റിപോറ്റുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടി വാങ്ങാനിരിക്കുന്ന ഹെലികോപ്റ്റർ പദ്ധതി ഉപേക്ഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം മുന്നിൽ നിൽക്കെയാണ് സംയുക്ത വാർത്താ സമ്മേളനം ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും ചെന്നിത്തലയും നടത്തിയപ്പോഴും ഇതിൽ മുല്ലപ്പള്ളിയെ മാത്രം തിരഞ്ഞു പിടിച്ച് മുഖ്യമന്ത്രി ആക്രമിക്കുന്നത്. പരസ്പരം മുഖം നോക്കാതെ വിമർശിക്കുമെങ്കിലും ചില സമാനതകൾ ഇരുവർക്കും സ്വന്തമായിട്ടുണ്ട്. വലിയ ഒരു ഭാഗ്യം ഇരുകൂട്ടർക്കും സ്വന്തമായിട്ടുണ്ട്. കോൺഗ്രസിൽ പലരും ഒതുക്കപ്പെട്ടപ്പോഴും ലീഡർ കെ.കരുണാകരൻ അടക്കമുള്ളവർ പോലും പാർട്ടിയിൽ നിന്ന് പുറന്തള്ളപ്പെട്ടപ്പോഴും മുല്ലപ്പള്ളിയെ ഒന്നും ബാധിച്ചില്ല. നിരവധി തവണ എംപിയും ആഭ്യന്തര സഹമന്ത്രി വരെയുള്ള പദവികളും ഒടുവിൽ കെപിസിസി അധ്യക്ഷ സ്ഥാനവും മുല്ലപ്പള്ളിയെ തേടിയെത്തുക തന്നെ ചെയ്തു.
എന്താണ് പിണറായി-മുല്ലപ്പള്ളി രസക്കേടിന്റെ പിന്നിലെ കഥ എന്ന് തിരക്കിയാൽ ഈ കഥയ്ക്ക് പുറമേ കണ്ണൂരിലെ രാഷ്ട്രീയ കുടിപ്പകയ്ക്ക് ഒരു നിർണ്ണായക റോളുണ്ടെന്നു കാണാം. ഇതിൽ കേരളാ പൊലീസിനും മുല്ലപ്പള്ളി രാമചന്ദ്രനുണ്ടായിരുന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി പദവിക്കും ടിപിയുമായി മുല്ലപ്പള്ളിക്കുണ്ടായിരുന്ന ബന്ധത്തിനുമൊക്കെ റോളുകളുണ്ട്. മുല്ലപ്പള്ളിയുടെ വീടായ വടകര ചോമ്പാലിൽ നിന്ന് വലിയ ദൂരമില്ല ടി.പി.യുടെ വീട്ടിലേക്കും ആർഎംപി ഭരിക്കുന്ന ഒഞ്ചിയം പഞ്ചായത്തിലേക്കും. ഈ അടുപ്പം മുല്ലപ്പള്ളിയും ടിപിയും തമ്മിലുമുണ്ടായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ ആഭ്യന്തര സഹമന്ത്രിയായിരിക്കെ, കേരളത്തിൽ യുഡിഎഫ് ഭരണം നടക്കുമ്പോഴാണ് 51വെട്ടുകൾ വെട്ടി കൊടി സുനിയുടെ നേതൃത്വത്തിലുള്ള സിപിഎം കൊലയാളി സംഘം ടിപിയെ വകവരുത്തുന്നത്. അന്ന് പാർട്ടി സെക്രട്ടറി പിണറായി വിജയനും.
എകെജി സെന്ററിൽ വിളിച്ചു ചേർത്ത മാധ്യമ സമ്മേളനത്തിൽ പിണറായി പറഞ്ഞത് ഒരേ ഒരു വാക്കാണ് ടിപി വധത്തിൽ സിപിഎമ്മിന് പങ്കില്ല. പക്ഷെ ടിപി വധത്തിൽ സിപിഎമ്മിന്റെ പങ്കു വെളിപ്പെടുത്തി ആദ്യം രംഗത്ത് വന്നത് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളിയായിരുന്നു. ടിപി വധത്തിൽ സിപിഎം കൊലയാളി സംഘത്തെ വലയിലാക്കിയ മുടക്കോഴി മലയിലെ ഓപ്പറേഷനും ഒരു വലിയ പങ്കുണ്ട്. അന്ന് കേരളത്തിൽ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂരും ഡിജിപിയായിരുന്ന സെൻകുമാറും കേന്ദ്രമന്ത്രിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനും കൈകോർത്തപ്പോൾ പിടിയിലായത് കണ്ണൂർ ജില്ലയിലെ സിപിഎമ്മിന്റെ ഏറ്റവും വലിയ ക്രിമിനൽ സംഘമായിരുന്നു. എത്രയോ ചോരപുരണ്ട ഓപ്പറേഷനുകൾ നടത്തിയ കൊടി സുനിയും ടി.കെ.രജീഷും, ഷാഫി, കിർമ്മാണി മനോജും അടക്കമുള്ള വലിയ സംഘം ഒറ്റയടിക്കാണ് കേരള പൊലീസിന്റെ വലയിൽപ്പെട്ടത്. ഇതിൽ മുംബൈ-ഗോവാ അതിർത്തിയിൽ നിന്നാണ് രജീഷിനെ പൊക്കുന്നത്. ഇതിന് പിന്നിലും മുല്ലപ്പള്ളിയുടെ ഇടപെടലുണ്ടായിരുന്നു.
ടിപി വധാന്വേഷണത്തിൽ മുല്ലപ്പള്ളി ചെലുത്തിയ സ്വാധീനം അത് പാർട്ടി സെക്രട്ടറിയെന്ന നിലയിൽ പിണറായിക്ക് മറക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് മാത്രമല്ല പിണറായിക്കുള്ള അലോസരത്തിനു കാരണം. ഇത് ഇന്നും തുടരുന്നു. അതുകൊണ്ട് തന്നെ മുല്ലപ്പള്ളിയുടെ നാക്കു പിഴകൾക്ക് രാഷ്ട്രീയം പറഞ്ഞ് മുഖ്യമന്ത്രി മറുപടി നൽകും. 2018 സെപ്റ്റംബർ 20ന് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി. പ്രസിഡണ്ടായപ്പോൾ അഭിവാദ്യമർപ്പിച്ച് അന്നെഴുതിയതാണ് ... ''അട്ടം പരതി ഗോപാലനെ അറിയുമോ സഖാക്കളെ ? അയാൾക്ക് പണ്ട് അട്ടം തപ്പലാണ് പണി. ഒരു തരം കൂട്ടികൊടുപ്പ്!''-ഈയിടെ സോഷ്യൽ മീഡിയയിലായിരുന്നു ഈ പ്രതികരണങ്ങൾ ചർച്ചയായത്. ഇത്തരം പിണറായിയുടെ പ്രസ്താവനകൾ മുല്ലപ്പള്ളിയെ കടുത്ത പിണറായി വിരുദ്ധനുമാക്കി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്